Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

`ഭൂമിയിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നേതാവാണ് അദ്ദേഹം`; ഒരിക്കൽ കൂടി അമേരിക്കയിൽ ട്രംപ് സർക്കാർ ഉണ്ടാകട്ടെ എന്ന് ആശംസിച്ച് മോദി; 300 മില്ല്യൺ ആളുകളുടെ പട്ടിണി മാറ്റിയ മിടുക്കനാണ് മോദിയെന്ന് തിരിച്ച് പുകഴ്‌ത്തി ഡോണാൾഡ് ട്രംപ്; ഇന്ത്യ അമേരിക്ക സൗഹൃദം പുതിയ ഉയരത്തിലേക്കെന്ന് സംയുക്തമായി പ്രഖ്യാപിച്ച് `ഹൗഡി മോദി` യിൽ ഇരു രാഷ്ട്രതലവന്മാർ; നവംമ്പറിൽ ടൈഗർ ട്രയംഫ് എന്ന പേരിൽ സൈനികാഭ്യാസം നടത്തും; മോദി-ട്രംപ് സംയുക്ത വേദിയിൽ ആവേശക്കടലായി എൻആർജി സ്റ്റേഡിയം

`ഭൂമിയിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നേതാവാണ് അദ്ദേഹം`; ഒരിക്കൽ കൂടി അമേരിക്കയിൽ ട്രംപ് സർക്കാർ ഉണ്ടാകട്ടെ എന്ന് ആശംസിച്ച് മോദി; 300 മില്ല്യൺ ആളുകളുടെ പട്ടിണി മാറ്റിയ മിടുക്കനാണ് മോദിയെന്ന് തിരിച്ച് പുകഴ്‌ത്തി ഡോണാൾഡ് ട്രംപ്; ഇന്ത്യ അമേരിക്ക സൗഹൃദം പുതിയ ഉയരത്തിലേക്കെന്ന് സംയുക്തമായി പ്രഖ്യാപിച്ച് `ഹൗഡി മോദി` യിൽ ഇരു രാഷ്ട്രതലവന്മാർ; നവംമ്പറിൽ ടൈഗർ ട്രയംഫ് എന്ന പേരിൽ സൈനികാഭ്യാസം നടത്തും; മോദി-ട്രംപ് സംയുക്ത വേദിയിൽ ആവേശക്കടലായി എൻആർജി സ്റ്റേഡിയം

മറുനാടൻ മലയാളി ബ്യൂറോ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 'ഹൗഡി മോദി' സംഗമ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്. ഇരു രാഷ്ട്ര തലവന്മാർ പങ്കെടുത്ത വേദിയിൽ വർണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങു തുടങ്ങിയത്. അരലക്ഷത്തിലേറെ ഇന്ത്യക്കാർ ആണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇരു നേതാക്കളും പരസ്പരം പുകഴ്‌ത്തിയാണ് പ്രസംദഗിച്ചത്. അമേരിക്ക ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണെന്നും വീണ്ടും ട്രംപ് സർക്കാർ ഉണ്ടാകട്ടെയെന്നും മോദി ആശംസിച്ചപ്പോൾ. 30 കോടി ആളുകളുടെ പട്ടിണി മാറ്റിയ നേതാവാണ് മോദി എന്നായിരുന്നു ട്രംപിന്റെ ആശംസ. ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം നടത്തും എന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.നവംമ്പറിൽ ടൈഗർ ട്രയംഫ് എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.

അതിർത്തി സംരക്ഷണം ഇന്ത്യക്കും അമേരിക്കയ്ക്കും നിർണ്ണായകമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്ന ധീരന്മാരായ അമേരിക്കൻ ഇന്ത്യൻ സൈനികരെ ആദരിക്കുന്നുവെന്നും ട്രംപ്. ഇന്ത്യയും അമേരിക്കയും സാധാരണക്കാരായ ജനങ്ങളെ തീവ്ര ഇസ്ലാമിക് ഭീകരവാദത്തിൽ നിന്ന് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരെന്നും ട്രംപ്. ഒമ്പതരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തി. നിർത്താത്ത കരഘോഷങ്ങളോടെയാണ് സദസ്സ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇതിന് പിന്നാലെ ഇരു നേതാക്കൾ ഒുമിച്ച് സദസ്സിലേക്ക് എത്തിയപ്പോൾ നിലയ്ക്കാത്ത കൈയടിയോടെയാണ് സ്വീകരണം നൽകിയത്.ചടങ്ങിൽ യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യം ആവേശം ഇരട്ടിയാക്കിയിരുന്നു.

ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ടും ഡോലക് കൊട്ടി ആഘോഷിച്ചുമാണ് ടെക്‌സസിലെ ഇന്ത്യൻ വംശജർ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. എൻആർജി സ്റ്റേഡിയിത്തിലെ മുഴുവൻ സീറ്റുകളും നിറഞ്ഞു കവിഞ്ഞു. പ്രധാനമന്ത്രി മോദി പ്രസംഗിച്ച് തുടങ്ങുന്നതിന് മുൻപ് ദീർഘ നേരം മോദി...മോദി...വിളികളാൽ സ്‌റ്റേഡിയം ആവേശത്തിലായി. ആവേശത്തിന്റെ ഓരോ മുക്കും മൂലയും നോക്കി കൈ വീശിയാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. അമേരിക്ക മഹത്തായ രാജ്യമാണ് എന്നും ആ രാഷ്ട്രത്തിന്റെ മഹാനായ നേതാവാണ് ട്രംപെന്നും പ്രസംഗിച്ച് തുടങ്ങിയ മോദി ട്രംപിന് വിശേഷണങ്ങളുടെ ആവശ്യമില്ല എന്ന് പറഞ്ഞാണ് തുടങ്ങിയത്.

ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്താണ് ഇപ്പോൾ വൈറ്റ് ഹൗസിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്.ട്രംപിന്റെ നേതൃപാടവത്തോട് ബഹുമാനമുണ്ട്.അമേരിക്കൻ സമ്പദ് വ്യവസ്ഥയെ വീണ്ടും കരുത്തുറ്റതാക്കി മാറ്റിയ നേതാവാണ് ട്രംപെന്ന് പറഞ്ഞ മോദി ഒരിക്കൽ കൂടി ട്രംപ് സർ്ക്കാർ ഉണ്ടാകട്ടെ എന്നും ആശംസിച്ചു.ലോകത്തിലെ എറ്റവും പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണ് ട്രംപെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കൈവച്ച മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്. അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്യാനായതിൽ സന്തോഷം.

ഇന്ത്യൻ സമൂഹം തനിക്ക് ഒരുക്കുന്ന സ്വീകരണത്തിൽ ട്രംപ് പങ്കെടുത്തത് ചരിത്രപരമെന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യൻ സമയം വൈകുന്നേരം ഏഴര മണിയോടെ സാംസ്‌കാരിക ചടങ്ങുകളോടെയാണ് പരിപാടികൾ ആരംഭിച്ചത്.ഹൗഡി മോദി, പരിപാടി ആരംഭിച്ചുതിന് പിന്നാലെ വേദിയിൽ എത്തിയ യുഎസ് കോൺഗ്രസ് അംഗങ്ങൾ പ്രസംഗിച്ചതോടെയാണ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്.ഹൗഡി മോദി വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിന് പിന്നാലെ ടെക്സാസ് ഗവർണർ മോദിയെ സ്വാഗതം ചെയ്തു. ഇതിന് പിന്നാലെ ഇന്ത്യ തങ്ങളുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത് എന്നാണ് കോൺഗ്രസ് അംഗങ്ങൾ വിശേഷിപ്പിച്ചത്. ഹൂസ്റ്റൺ മേയർ മോദിക്ക് നഗരത്തിന്റെ താക്കോൽ മോഡൽ സമ്മാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP