പാക്കിസ്ഥാൻ ഏക അഭയമായി കരുതി കൂടുതൽ കൂടുതൽ അടുത്തപ്പോൾ അപ്രതീക്ഷിത നീക്കവുമായി മോദി; പാരമ്പര്യങ്ങളുടെ നാട്ടിലേക്ക് വിളിച്ചു വരുത്തി കെട്ടിപിടിച്ചും കുശലം പറഞ്ഞും വഴക്കുകൾ തീർത്തും സൗഹൃദ മതിൽ കെട്ടി; ചൈന തങ്ങളുടെ ലോക പൊലീസ് പദവിക്ക് ഭീഷണിയെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യയോട് കൂട്ടു കൂടി ഒതുക്കാൻ ശ്രമം നടത്തുന്നതിനിടെയിൽ ശത്രുവിനെ വിളിച്ചു വരുത്തി സൽക്കാരം; മോദിയുടെ നീക്കം ഏറ്റവും അധികം ഞെട്ടിച്ചത് അമേരിക്കയേയും പാക്കിസ്ഥാനേയും
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: മോദി- ഷി ജിൻ പിങ് അനൗദ്യോഗിക ഉച്ചകോടി ഞെട്ടിക്കുന്നത് പാക്കിസ്ഥാനേയും അമേരിക്കയേയും. ഇന്ത്യയെ വട്ടം കറക്കാൻ പാക്കിസ്ഥാൻ മുന്നിൽ കണ്ട ഏക വഴിയായിരുന്നു ചൈന. ആഗോള ശക്തിയായി ചൈന വളരുകയാണ്. ഇത് അമേരിക്കയ്ക്ക് വെല്ലുവിളിയാണ്. ലോക പൊലീസ് പദവി പോലും നഷ്ടമാകുമെന്ന് അമേരിക്ക ഭയക്കുന്നു. ഇതുകൊണ്ടാണ് ഇന്ത്യയുമായി അമേരിക്ക കൂടുതൽ അടുത്തത്. ചൈനയെ ഇന്ത്യയെ മുന്നിൽ നിർത്തി നേരിടുകയായിരുന്നു തന്ത്രം. ഇതും ഇനി നടക്കില്ലെന്ന് പ്രഖ്യാപിക്കുക കൂടിയാണ് മഹാബലിപുരത്തെ അനൗദ്യോഗിക ഉച്ചകോടി.
വ്യാളിക്കും ആനയ്ക്കും യോജിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ്, തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടന്ന രണ്ടാമത് ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കുമുമ്പ് ചൈനീസ് വിദേശകാര്യ സഹമന്ത്രി ലുവോ സുവോഹുയി ബെയ്ജിങ്ങിൽ പറഞ്ഞത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണത്തെക്കുറിച്ചാണ് ആലങ്കാരികമായി ചൈനീസ് നേതാവ് അഭിപ്രായപ്പെട്ടത്. നൂറ്റാണ്ടുകൾക്കപ്പുറമുള്ള ചരിത്രം ചികഞ്ഞെടുത്ത് പ്രശ്ന പരിഹാരം ലക്ഷ്യമിട്ടാണ് ഇന്ത്യയും ചൈനയും മഹാബലിപുരത്ത് തന്നെ ചർച്ചകൾ നടത്തിയത്. പാക്കിസ്ഥാനുമായി വർധിച്ചുവരുന്ന ചൈനയുടെ ചങ്ങാത്തം, ജമ്മുകശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ലോകവേദികളിൽ ചൈന സ്വീകരിക്കുന്ന പാക് അനുകൂല നിലപാടുകൾ, ഡോക്ലാം പ്രശ്നം ഉൾപ്പെടെയുള്ള അതിർത്തിത്തർക്കങ്ങൾ എന്നീ നയതന്ത്രവിഷയങ്ങൾ ചർച്ചയായി. ഇത് ഏറ്റവും തിരിച്ചടിയാകുന്നത് പാക്കിസ്ഥാനാണ്. ഇന്ത്യയെ നേരിടാൻ ചൈനയെ കൂടെ നിർത്താൻ ശ്രമിക്കുന്ന പാക് തന്ത്രങ്ങളെയാണ് മോദി മഹാബലിപുരത്ത് തകർക്കുന്നത്. ഇതിനൊപ്പം അമേരിക്കയുടെ വരുതിയിൽ ഇന്ത്യ നിൽക്കില്ലെന്ന സന്ദേശവും.
സൈനികമായും സാമ്പത്തികമായും അമേരിക്കയെ ചൈന ഏതാണ്ട് തോൽപ്പിച്ചു കഴിഞ്ഞു. ലോക പൊലീസ് പദവിയാണ് ചൈനയുടെ ലക്ഷ്യം. ഇത് അമേരിക്കയെ കുറേ നാളായി വെട്ടിലാക്കുന്നുമുണ്ട്. ഇത് മനസ്സിലാക്കിയാണ് ഇന്ത്യയുമായി അമേരിക്ക അടുപ്പം കൂട്ടിയത്. ചൈനയെ നേരിടാൻ അവരുടെ അയൽ രാജ്യത്തെ കൂടെ നിർത്തുന്ന നയതന്ത്രം. പാക്കിസ്ഥാനെ പോലും അമേരിക്ക കൈവിട്ടത് ഈ രാഷ്ട്രീയത്തിന്റെ കൂടെ ഭാഗമാണ്. ഇങ്ങനെ ഇന്ത്യയുമായുണ്ടാക്കിയ അടിത്തറയിൽ പല സ്വപ്നങ്ങളും അമേരിക്ക കണ്ടു. ഇതെല്ലാം പൊളിഞ്ഞു വീഴുകയാണ്. ചൈനയുമായും ഇന്ത്യ സൗഹൃദം ആഗ്രഹിക്കുന്നുവെന്ന മോദിയുടെ സന്ദേശത്തിന് അർത്ഥതലങ്ങൾ പലതാണ്.
ഇന്ത്യയിലേക്ക് ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്കിന് വഴിതുറക്കാനിടയുള്ള ആർ.സി.ഇ.പി. കരാറിനെക്കുറിച്ചുള്ള അന്തിമചർച്ച ബാങ്കോക്കിൽ അരങ്ങേറുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ച. ഇന്ത്യയുടെ ഉത്പാദന, നിർമ്മാണ, കാർഷിക, ക്ഷീരമേഖലകളുടെ നെഞ്ചിടിപ്പുകൾക്കിടയിലായിരുന്നു യോഗം. ജമ്മുകശ്മീരിൽ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് ലോകരാജ്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മിൽ മുഖാമുഖം കണ്ടത്. കശ്മീർ വിഷയത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണതേടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചൈനീസ് പ്രസിഡന്റുമായും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാട് തുറന്ന് പ്രകടിപ്പിക്കുന്ന രാജ്യമാണ് ചൈന. ഇന്ത്യയിലേക്ക് പുറപ്പെടുംമുമ്പ് പാക് പ്രധാനമന്ത്രിയുമായി കണ്ടപ്പോഴും ഷി ജിൻപിങ് പിന്തുണ ആവർത്തിച്ചു. ഈ നീക്കത്തിൽ ഇന്ത്യ പ്രതിഷേധവുമുയർത്തി. ചൈനയുമായി ഇന്ത്യ അടുക്കുന്നതിലൂടെ കാശ്മീരിൽ പാക്കിസ്ഥാന് കണ്ണുമടച്ച് പിന്തുണ നൽകുന്ന സമീപനം ചൈന അവസാനിപ്പിക്കും.
ജമ്മുകശ്മീർ വിഷയം ഉച്ചകോടിയുടെ അജൻഡയിൽ ഉണ്ടായിരുന്നില്ല എന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. എങ്കിലും മേഖലയിലെ ഭീകരവാദം, സമാധാനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തപ്പോൾ കശ്മീർ വിഷയം ചൈന ഉയർത്തിയോ എന്ന് വ്യക്തമല്ല. അങ്ങനെ ഉയർന്നാലും കശ്മീർ അവിഭാജ്യഘടകമെന്ന നിലപാട് ആവർത്തിക്കുകയായിരിക്കും ഇന്ത്യയുടെ സമീപനം. എങ്കിലും നിലവിലുള്ള അതിർത്തിത്തർക്കങ്ങളും അത് പരിഹരിക്കാനുള്ള പ്രത്യേക പ്രതിനിധിതല ചർച്ചയുടെ പുരോഗതിയും ഉച്ചകോടിയിൽ നേതാക്കൾ വിലയിരുത്തിയെന്നാണ് സൂചന. ഇത് പരിഹരിക്കപ്പെട്ടാൽ പിന്നെ ചൈനയുമായുള്ള ഇന്ത്യയുടെ പ്രശ്നങ്ങളും തീരും. 1018-ൽ ചൈനയിലെ വുഹാനിൽ നടന്ന ആദ്യ അനൗപചാരിക ഉച്ചകോടിയുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ മഹാബലിപുരത്ത് നടന്നത്. പല്ലവ, ചോള ഭരണകാലത്ത് ചൈനയിലെ ഫിജിയൻ പ്രവിശ്യയിലേക്ക് സമുദ്രമാർഗം നടന്ന വ്യാപാരചരിത്രത്തിന്റെ ഓർമപുതുക്കിയാണ് മഹാബലിപുരം എന്ന കടലോരപ്രദേശത്തെ ഉച്ചകോടിയുടെ വേദിയായി കണ്ടെത്തിയത്.
വുഹാൻ ആവേശം, ചെന്നൈ പാരസ്പര്യം എന്നാണ് രണ്ട് ഉച്ചകോടികളെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സമാപന ദിവസം നടത്തിയ പ്രതികരണം. തർക്കവിഷയങ്ങൾ പരിഹരിക്കാൻ മറ്റ് മാർഗങ്ങൾ തേടുക, പരസ്പരം കൈകോർക്കാൻ പുതുവഴികൾ തിരയുക ഇതാണ് പുതിയ കാലത്തിന്റെ നയതന്ത്രമെന്ന് മഹാബലിപുരം ഉച്ചകോടി പറയുമെങ്കിൽ അത് മാറിയ ലോകക്രമത്തിന് പുതിയ തുടക്കമാകും. 1,200 മുതൽ 1,300 വർഷം വരെ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള നഗരമാണ് മഹാബലിപുരമെന്ന് ഇപ്പോൾ അറിയപ്പെടുന്ന മാമല്ലപുരം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള സ്ഥലം കൂടിയാണ് ഇത്. പല്ലവ രാജാക്കന്മാരുടെ ഭരണകാലത്താണ് ഈ തുറമുഖ നഗരം നിർമ്മിക്കപ്പെട്ടത്. ചൈനയുമായി നൂറ്റാണ്ടുകൾക്ക് മുമ്പെ വ്യാപാരബന്ധം നടന്നത് ഈ തുറമുഖം വഴിയായിരന്നു. ഇത് തെളിയിക്കുന്ന പുരാവസ്തു തെളിവുകൾ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുമുണ്ട്.
തങ്ങളുടെ പഴയ വഴികളിൽ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് അതീവ താത്പര്യം പ്രകടിപ്പിക്കുന്നുമുണ്ട്. ഡൽഹിക്ക് പുറത്ത് അനൗപചാരിക ഉച്ചകോടിക്ക് വേദിയൊരുക്കണമെന്ന മോദിയുടെ ആവശ്യത്തിന് മാമല്ലപുരം തിരഞ്ഞെടുക്കപ്പെടാൻ ഈ ചരിത്രബന്ധമാണ് അധികൃതരെ പ്രേരിപ്പിച്ചത്. മാത്രമല്ല തമിഴ്നാടും ചൈനയും തമ്മിൽ മറ്റൊരു പ്രധാന ബന്ധം ആഴത്തിൽ കിടപ്പുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ചൈനയിൽ ബുദ്ധമത ദർശനങ്ങളെ എത്തിച്ചത് തമിഴ്നാട്ടിലെ പല്ലവ രാജകുമാരനായ ബോധിധർമനാണെന്നാണ് വിശ്വാസം. ബോധിധർമന്റെ യഥാർഥ പേര് ഇതേവരെ വ്യക്തമായിട്ടില്ലെങ്കിലും ഇദ്ദേഹം പല്ലവ രാജാവിന്റെ മൂന്നാമത്ത മകനായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു.
ഇദ്ദേഹമാണ് ചൈനയിൽ ബുദ്ധമതത്തിന്റെ ഭാഗമായി ധ്യാനവും മറ്റ് ദർശനങ്ങളും ചൈനക്കാർക്ക് പകർന്നു നൽകിയത്. തമിഴ്നാട്ടിലെ ആയുധരഹിത യുദ്ധമുറയിൽ പ്രാവീണ്യം നേടിയിരുന്ന ബോധിധർമൻ അത് ചൈനയിലെ ജനങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍