ആരു പറഞ്ഞു മോദിയുടെ വിദേശ യാത്ര വെറും ധൂർത്താണെന്ന്? 50,000 പാവങ്ങൾക്ക് ഒടുവിൽ മാതൃരാജ്യമായി; സംഘർഷം ഒഴിയുമ്പോൾ ലാഭിക്കുന്നത് കോടികളുടെ പ്രതിരോധ ബജറ്റ്
ധാക്ക: ദക്ഷിണേഷ്യയിലെ സൗഹൃദമാണ് വലുതെന്ന് വ്യക്തമാക്കിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. അയൽരാജ്യങ്ങളുമായി നല്ല ബന്ധമുണ്ടെങ്കിൽ ആർക്കും ഇന്ത്യയെ തൊടാൻ കഴയില്ല. നേപ്പാളിലും ബംഗ്ലാദേശിലും മോദി അത് തെളിയിക്കുകയാണ്. അയൽ രാജ്യങ്ങളെ തന്റെ നയതന്ത്രമികവിലൂടെ പറയുന്നിടത്ത് നിർത്താൻ മോദിക്ക് കഴിയുന്നു. ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും മോദി സാധിച്ചെടുത്തത് അത് തന്നെയാണ്. നാലുപതിറ്റാണ്ടു നീണ്ട അതിർത്തിത്തർക്കത്തിന് അറുതിവരുത്തി ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ സൗഹൃദത്തിന്റെ മാത്രം പാതയിലെത്തുന്നു. അതിർത്തികളിലെ തർക്കം തീർന്നാൽ പിന്നെ ഒന്നും പേടിക്കേണ്ടതില്ല. ബംഗ്ലാദേശുമായി അതിർത്തികരാർ ഉണ്ടാക്കിയ മോദി, പാക്കിസ്ഥാനും ചൈനയ്ക്കുമെല്ലാം നൽകുന്ന സന്ദേശം സൗഹൃദത്തിന്റേതാണ്. പരസ്പരം പോരടിക്കാതെ സഹകരണമെന്ന സന്ദേശം.
തർക്ക വിഷയമായിരുന്ന ഭൂപ്രദേശങ്ങൾ പരസ്പരം കൈമാറാനുള്ള ചരിത്രപ്രാധാന കരാറിലാണ് ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരുടെ സാന്നിധ്യത്തിൽ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാരായ എസ്. ജയശങ്കറും ഷാഹിദുൾ ഹഖുമാണ് കരാറിൽ ഒപ്പുവച്ചത്. ഏറ്റവും വലിയ നയതന്ത്ര വിദഗ്ധനായി വിലയിരുത്തപ്പെട്ട ആദ്യ പ്രധാനമന്ത്രി ജവർഹർലാൽ നെഹ് റുവിന് പോലും ഇതിന് സമാനമായ ഒന്ന് രാജ്യത്തിന് നൽകാനായില്ല. ഇന്ത്യയുടെ വിദേശകാര്യ ചരിത്രത്തിലെ സുപ്രധാന നാഴികകല്ലാണ് കരാർ. ബംഗാളിനും കൊൽക്കത്തയ്ക്കും ഏറെ ആശ്വാസമാകുന്ന തീരുമാനം. അതുകൊണ്ട് കൂടിയാണ് എല്ലാത്തിനും സാക്ഷിയാകാൻ മമതാ ബാനർജിയുമെത്തിയത്. ഇതിലൂടെ 50000 പേർക്കാണ് മാതൃരാജ്യത്തെ നേടാൻ കഴിഞ്ഞത്.
കഴിഞ്ഞമാസം പാർലമെന്റ് പാസാക്കിയ അതിർത്തിഭൂമി കൈമാറ്റ കരാർ (എൽബിഎ) പ്രകാരമാണ് ഭൂപ്രദേശങ്ങൾ കൈമാറുന്നത്. ഇതുപ്രകാരം ബംഗ്ലാദേശ് അതിർത്തിക്കുള്ളിലുള്ള 111 ഇന്ത്യൻ എൻക്ലേവുകളാണ് ഇന്ത്യ വിട്ടുകൊടുക്കുന്നത്. ആകെ 17160 ഏക്കർ പ്രദേശം വരും ഇത്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ ബംഗ്ലാദേശ് ഭരണത്തിലുള്ള 51 എൻക്ലേവുകൾ അവർ കൈമാറും. ഇത് 7110 ഏക്കറോളം വരും. ഇതോടെ, ഇന്ത്യക്ക് പതിനായിരം ഏക്കറോളം ഭൂമി നഷ്ടമാകും. ഈ പ്രദേശങ്ങളിലെ 50,000 പേരുടെ പൗരത്വം സംബന്ധിച്ച അവ്യക്തത ഇതോടെ നീങ്ങും. ഇവർക്കു സ്വന്തം ഇഷ്ടപ്രകാരം ഏതു രാജ്യത്തേക്കു വേണമെങ്കിലും പോകാം. എൻക്ലേവുകൾ കൈമാറുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പുനരധിവാസ പാക്കേജും കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഒരു രാജ്യത്തിന്റെ ഭൂപരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന, എന്നാൽ മറ്റൊരു രാജ്യത്തിനു ഭരണാവകാശമുള്ള ഭൂപ്രദേശമാണ് എൻക്ലേവ്. ബംഗ്ലാദേശ് അതിരിനുള്ളിൽ ഇന്ത്യൻ പ്രദേശങ്ങളുണ്ട്. ഇന്ത്യൻ അതിരിനുള്ളിൽ ബംഗ്ലാദേശിന്റെയും. മിക്കവയും ഇരുരാജ്യങ്ങളും തമ്മിലുള്ള 4,096 കിലോമീറ്റർ അതിർത്തിക്കടുത്താണ്. ഇരുരാജ്യങ്ങളുടെയും ശ്രദ്ധ കിട്ടാത്തതിനാൽ വികസനം എത്തിനോക്കാത്തവയാണ് ഈ എൻക്ലേവുകളി!ൽ മിക്കതും. 1974 ൽ ഇരുനൂറ് എൻക്ലേവുകൾ പരസ്പരം കൈമാറാൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് മുജിബുർ റഹ്മാനും തമ്മിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ മുജിബുറഹ്മാനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിനാൽ ഈ ധാരണ നിലവിൽ വന്നില്ല. ഇന്ദിരയും മുജിബുറഹ്മാനും കരാർ ഒപ്പിടുന്നതിന്റെ ചിത്രം ഉൾപ്പെടുത്തിയ കൂറ്റൻ ബോർഡുകൾ ഇന്നലെ ധാക്ക നഗരത്തിൽ സ്ഥാപിച്ചിരുന്നു.
അതിർത്തി ധാരണയ്ക്കു പുറമെ, തീവ്രവാദം തടയൽ, സമുദ്ര സുരക്ഷ ഉറപ്പാക്കൽ, മനുഷ്യക്കടത്തു നിയന്ത്രണം, വ്യാജ ഇന്ത്യൻ കറൻസിയുടെ അച്ചടി തടയൽ എന്നിവയുൾപ്പെടെ 22 കരാറുകളിലാണു മോദിയുടെ ബംഗ്ല സന്ദർശനത്തിന്റെ ആദ്യദിനം ഒപ്പുവച്ചത്. ബംഗ്ലാദേശിന് ഇന്ത്യ 12,600 കോടി രൂപയുടെ സഹായം നൽകാനും ധാരണയായി. ബംഗ്ലാദേശിൽ ഇന്ത്യൻ നിക്ഷേപം വർധിപ്പിക്കാൻ പ്രത്യേക സാമ്പത്തിക മേഖലകൾക്കും തുടക്കമിടും. ഇരുരാജ്യങ്ങൾക്കിടയിൽ രണ്ടു ബസ് സർവീസുകൾക്കും ഇന്നലെ തുടക്കമായി. കൊൽക്കത്ത ധാക്ക അഗർത്തല, ധാക്ക ഷില്ലോങ് ഗുവാഹത്തി ബസ് സർവീസുകൾ മോദിയും ഹസീനയും മമതാ ബാനർജിയും ചേർന്നാണു ഫ്ലാഗ് ഓഫ് ചെയ്തത്. കൊൽക്കത്ത ധാക്ക അഗർത്തല ബസ് ബംഗാളിൽനിന്നു ത്രിപുരയിലേക്കുള്ള യാത്രാദൂരം 560 കിലോമീറ്റർ (മൂന്നിലൊന്ന്) കുറയ്ക്കും.
ബംഗ്ലാദേശുമായുള്ള സമുദ്രകരാറിന് സാധ്യതകൾ ഏറെയാണ്. ഇത് പ്രകാരം ചിറ്റഗോഗിലേയും മോഗഌയിലേയും തുറമുഖങ്ങൾ ഇന്ത്യൻ കപ്പലുകൾക്ക് ഉപയോഗിക്കാനാകും. ചരക്ക് കപ്പലുകൾ സിംഗപൂരിലെത്തി സാധനങ്ങൾ ഇറക്കിയ ശേഷം വീണ്ടും ബംഗ്ലേദേശിലേക്ക് എത്തിക്കുന്ന സാഹചര്യമാണ് ഇത് ഒഴിവാക്കുന്നത്. 30- 40 ദിവസത്തെ കാലതാമസമാണ് ഇതിലൂടെ ഒഴിവാകുന്നത്. ഇത്തരത്തിൽ തുറമുഖം ഉപയോഗിക്കാൻ ഇന്ത്യയും ബംഗ്ലാദേശും തയ്യാറകുന്നതും ആദ്യമായാണ്. ചൈനയുടെ സഹായത്തോടെ വികസിപ്പിച്ച തുറമുഖമാണ് ചിറ്റഗോംഗിലേത്. ഇവിടേയ്ക്കാണ് സഹകരണത്തിന് ഇന്ത്യയുമെത്തുന്നത്. തുറമുഖത്തിലൂടെയുള്ള ബംഗ്ലാദേശിന്റെ വികസന സ്വപ്നങ്ങൾക്ക് നേതൃത്വം നൽകാൻ ഇന്ത്യ എത്തുന്നുവെന്നതാണ് പ്രധാനം.
നദീജലം പങ്കുവയ്ക്കുന്നതിനുള്ള സാധ്യതകളും ഇരുരാജ്യങ്ങളും തേടുന്നുണ്ട്. ടീസ്ത, ഫെനി നദികളിലെ തർക്കങ്ങൾ പരിഹരിക്കാനും മുൻകൈയെടുക്കുമെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ട്. സമുദ്ര മേഖലയിലെ സഹകരണം ഉറപ്പാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കും. നിലവിൽ ബംഗ്ലാദേശ് അതിർത്തിയിലെ നിരീക്ഷണത്തിന് കോടികളാണ് കോസ്റ്റ് ഗാർഡ് ചെലവാക്കുന്നത്. പരസ്പര സഹകരണം എത്തുമ്പോൾ ഇതിന് മാറ്റം വരും. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളുടേയും താൽപ്പര്യം സംരക്ഷിക്കാൻ കഴിയും. കള്ളനോട്ട് തടയാനും ഇത് നിർണ്ണായകമാണ്. കടൽമാർഗ്ഗമുള്ള വ്യാജനോട്ടുകളുടെ വ്യാപനത്തിന് തടയിടാൻ ഒരുമിച്ചുള്ള നീക്കത്തിലൂടെ കഴിയും. ഈ സമുദ്രമേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം കൂട്ടുന്നതാണ് തീരുമാനങ്ങൾ.
ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളുടെ ചുമതലയിൽ ഈ റൂട്ടിൽ രണ്ടു ബസുകളാണ് ഓടിക്കുന്നത്. ധാക്ക ഷില്ലോങ് ഗുവാഹത്തി ബസ് സർവീസ് നടത്തുന്നതു ബംഗ്ലാദേശ് സർക്കാരാണ്. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ത്രിപുര, മേഘാലയ, അസം സംസ്ഥാനങ്ങളിലുള്ളവർക്കു ബസ് സർവീസ് ഏറെ ഗുണമാകും. റയിൽഗതാഗതം പുനരാരംഭിക്കൽ, കപ്പൽപാതകൾ, നദീജലം പങ്കുവയ്ക്കൽ എന്നിവ സംബന്ധിച്ചും ഇരുരാജ്യങ്ങളും തമ്മിൽ വിവിധ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ധാക്ക വിമാനത്താവളത്തിൽ ഷെയ്ഖ് ഹസീന മോദിയെ സ്വീകരിച്ചു. രാഷ്ട്രീയമായി അകലം സൂക്ഷിക്കുന്ന മമത ബാനർജി മോദിയോടൊപ്പം ബംഗ്ലാദേശിലെത്തിയതിനെ ഇന്ത്യയിലെ രാഷ്ട്രീയനിരീക്ഷകർ കൗതുകപൂർവമാണു കാണുന്നത്.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- ഹർമൻപ്രീത് കൗറിന്റെ വിമർശനം കടുത്തു, ഫോട്ടോക്ക് പോസ് ചെയ്യാതെ ബംഗ്ലാദേശ് ടീം
- 'ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം നിൽക്കൂ'; അംപയർമാർക്കെതിരെ ഹർമൻപ്രീത് കൗർ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്