അതിർത്തി സമാധാനത്തിന് 1993 മുതൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാറുകളുടെ പകർപ്പുമായി ചർച്ച നയിച്ച് ലഫ്. ജനറൽ ഹരീന്ദർ; ഏപ്രിലിലെ അതിർത്തിസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ ചൈന; നിയന്ത്രണ രേഖയ്ക്കുള്ളിലെ റോഡ് നിർമ്മാണം തുടരുമെന്ന നിലപാടിൽ ഇന്ത്യയും; അതിർത്തി പ്രശ്നത്തിന് സൈനിക തലത്തിൽ പരിഹാരം അകലെ; വേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലെ ചർച്ച തന്നെ; ഇന്ത്യാ-ചൈനാ അതിർത്തി തർക്കത്തിന് ഉടനൊന്നും പരിഹാരമുണ്ടാകില്ല
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യാ-ചൈനാ അതിർത്തി തർക്കത്തിന് പരിഹാരമുണ്ടാക്കാൻ ഇന്നലെ നടന്ന ചർച്ചകൾ ഫലം കാണുമോ എന്ന ആശങ്ക അതിശക്തം. ഇന്ത്യയും ചൈനയും നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന സൂചന ചൈന നൽകി കഴിഞ്ഞു. ഇത് പ്രതിസന്ധി അടുത്ത ചർച്ചകളിൽ രൂക്ഷമാക്കും. എന്നാൽ അടുത്ത ചർച്ച എന്നാണെന്നതിലും വ്യക്തതയില്ല. സാധാരണ ചർച്ചകൾ മാത്രമാണ് കഴിഞ്ഞ ദിവസം നടന്നത്. നിർണ്ണായക തീരുമാനങ്ങളിലേക്കൊന്നും കാര്യങ്ങളെത്തിയില്ല. അതിർത്തർക്കം വഷളാക്കുന്ന രീതിയിൽ കൂടുതൽ നടപടികൾ പാടില്ലെന്ന് ഇന്ത്യയുടെയും ചൈനയുടെയും കരസേനാ കമാൻഡർമാർ നടത്തിയ ചർച്ചയിൽ ധാരണ. പ്രശ്നപരിഹാരത്തിനു വ്യക്തമായ വഴി തെളിഞ്ഞില്ലെന്നതാണ് വസ്തുത.
സൈനിക തല ചർച്ചകളിലൂടെ പ്രശ്ന പരിഹാരം സാധ്യമാകില്ല. ഇതിന് വേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ ചർച്ചയാണ്. രണ്ട് രാജ്യങ്ങളും ഇപ്പോഴും കുറ്റപ്പെടുത്തൽ തുടരുകയാണ്. വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല. ഇത് പ്രശ്നങ്ങൾ കൂടുതൽ ഗൗരവമുള്ളതാക്കും. ലഡാക്കിൽ ഏപ്രിലിൽ ഉണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ പോകണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു. ഒരുമാസമായി നിലനിൽക്കുന്ന സംഘർഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഇരുരാജ്യങ്ങളും തമ്മിൽ നടന്ന സുപ്രധാന സൈനികതല ചർച്ചയിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. ലഡാക്കിലെ ഗൽവാൻ താഴ്വരയിലേക്ക് സൈനികരെയും ആയുധങ്ങളെയും എത്തിക്കുന്നത് നിർത്തണമെന്നും നിലവിൽ എത്തിച്ചിരിക്കുന്നവരെ മുഴുവൻ തിരികെ അയയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് 14 കോർപ്സ് കമാൻഡറായ ലഫ്. ജനറൽ ഹരിന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ചൈനയെ പ്രതിനിധീകരിച്ച് സൗത്ത് സിൻജിയാങ് മിലിട്ടറി റീജിയൺ കമാൻഡറായ മേജർ ജനറൽ ലിയു ലിൻ ആണ് പങ്കെടുത്തത്. സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോൾ യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപം റോഡ് നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ചൈനീസ് സംഘം ആവശ്യപ്പെട്ടു. എന്നാൽ നിയന്ത്രണ രേഖയ്ക്കുള്ളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അക്കാര്യത്തിൽ ചൈന എതിർപ്പ് ഉന്നയിക്കേണ്ട സാഹചര്യമില്ലെന്നും ഇന്ത്യ നിലപാടെടുത്തു. ഇത് ചൈന അംഗീകരിക്കില്ല. ഇതു കൊണ്ട് തന്നെ പ്രശ്ന പരിഹാരം നീളാണാണ് സാധ്യത.
മൂന്നുമണിക്കൂറോളം നീണ്ട ചർച്ചയുടെ പൂർണ വിവരങ്ങൾ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ചർച്ചയുടെ വിവരങ്ങൾ സൈനികോദ്യോഗസ്ഥർ കരസേനാ മേധാവി എം.എം. നരവനെ, നോർത്തേൺ ആർമി കമാൻഡർ വൈ.കെ. ജോഷി എന്നിവർക്കു മുന്നിൽ വിശദീകരിക്കുകയാണ്. ഇതിന് ശേഷമാകും ഔദ്യോഗിക പ്രസ്താവന വരിക. സനകളുടെ പിന്മാറ്റമടക്കമുള്ള വിഷയങ്ങൾ വരും ദിവസങ്ങളിൽ നയതന്ത്ര, രാഷ്ട്രീയ ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് സാഹചര്യമൊരുക്കാൻ സംഘർഷം ഒഴിവാക്കുക എന്ന ധാരണ മാത്രമാണു സേനാതലത്തിൽ രൂപപ്പെട്ടത്.
ലേ ആസ്ഥാനമായുള്ള 14 കോർ കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിങ്, ദക്ഷിണ ഷിൻചിയാങ് മേഖല കമാൻഡർ മേജർ ജനറൽ ലിയു ലിൻ എന്നിവർ തമ്മിലുള്ള ചർച്ച രാവിലെ 8.30നാണ് നിശ്ചയിച്ചിരുന്നതെങ്കിലും 3 മണിക്കൂർ വൈകി. കിഴക്കൻ ലഡാക്കിലെ ചുഷുൽ സെക്ടറിൽ ചൈനയുടെ ഭാഗത്തുള്ള മോൾഡോയിൽ 11.30ന് ആരംഭിച്ച ചർച്ച 4 മണിക്കൂർ നീണ്ടു. അതിർത്തിത്തർക്കത്തിൽ സൈനികർ തമ്മിൽ കഴിഞ്ഞ മാസമാദ്യമുണ്ടായതു പോലെയുള്ള കയ്യാങ്കളി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.സേനാതലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പതിമൂന്നാം ചർച്ചയായിരുന്നു ഇന്നത്. ബ്രിഗേഡിയർ, മേജർ ജനറൽ റാങ്കിലുള്ള ഓഫിസർമാർ മുൻപ് പങ്കെടുത്ത ചർച്ചകൾ ഫലം കണ്ടിരുന്നില്ല.
അതിർത്തി സമാധാനത്തിന് 1993 മുതൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാറുകളുടെ പകർപ്പുമായാണ് ലഫ്. ജനറൽ ഹരീന്ദർ ചർച്ചയ്ക്കെത്തിയത്. ഏപ്രിലിലെ അതിർത്തിസ്ഥിതി പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം വാദിച്ചു. കിഴക്കൻ ലഡാക്കിൽ പാംഗോങ് ട്സോ തടാകത്തിന്റെ വടക്കൻ തീരത്ത് കടന്നുകയറിയ ചൈനീസ് സേനാംഗങ്ങൾ പിന്മാറുക, ഗൽവാൻ താഴ്വര, ഡെംചോക് എന്നിവിടങ്ങളിലെ കടന്നുകയറ്റ നീക്കം അവസാനിപ്പിക്കുക, അതിർത്തി സേനാ വിന്യാസം ഒഴിവാക്കുക, യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യൻ പട്രോളിങ്ങിനു തടസ്സം സൃഷ്ടിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇന്ത്യ മുന്നോട്ടു വച്ചു. റോഡ് നിർമ്മാണം പാടില്ലെന്ന ആവശ്യമാണ് ചൈന ഉയർത്തിയത്. ഇതിനോട് ഇന്ത്യയും പ്രതികരിച്ചില്ല.
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സൈനിക, നയതന്ത്രതല ചർച്ച തുടരാനാണ് ധാരണ. ഇരുരാജ്യത്തിന്റെയും സ്ഥാനപതിമാരും വിദേശമന്ത്രാലയം ഉദ്യോഗസ്ഥരും വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ 1993ൽ ഒപ്പിട്ട ഉടമ്പടിയുടെ അടിസ്ഥാനത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് പരിഗണന നൽകിയായിരുന്നു സൈനിക തല ചർച്ച. അതിർത്തിയിൽ ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കുക എന്നതായിരുന്നു പ്രധാന അജൻഡ. ഇതിനായി യഥാർഥ നിയന്ത്രണരേഖയോടു ചേർന്നുള്ള പ്രദേശങ്ങളിൽനിന്ന് ടാങ്കുകളും കവചിതവാഹനങ്ങളും ഇരുപക്ഷവും പിൻവലിക്കേണ്ടതുണ്ട്.
പാംഗോങ് തടാകതീരത്ത് നിരീക്ഷണത്തിനായി നടത്തുന്ന റോഡ് നിർമ്മാണം തടസ്സപ്പെടുത്തരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സൈനിക, നയതന്ത്ര ചർച്ച വഴി പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുന്നതായി ചർച്ചയ്ക്കു മുന്നോടിയായി സൈന്യം പ്രസ്താവന ഇറക്കി. ഇന്ത്യൻ സംഘത്തെ നയിച്ച ലെഫ്. ജനറൽ ഹരീന്ദർസിങ് കാർഗിലിൽ അടക്കം സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. മിലിട്ടറി ഇന്റലിജൻസ് ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. വടക്കൻ കശ്മീരിൽ കമാൻഡറായും കോംഗോയിൽ യുഎൻ ദൗത്യസംഘത്തിന്റെ ബ്രിഗേഡിയറായും പ്രവർത്തിച്ച അനുഭവസമ്പത്തുമുണ്ട്. അദ്ദേഹം കരസേനാ മേധാവി എം എം നരവനെയെ ചർച്ചയുടെ വിശദാംശം ധരിപ്പിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശമന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവർക്ക് വിവരങ്ങൾ കൈമാറി.
മെയ് അഞ്ചിനും ആറിനും തടാകതീരത്തും ഗൽവാൻ താഴ്വരയിലും ദെംചോക്കിലും ദൗലത് ബേഗ് ഒൽദിയിലും ഇരു രാജ്യങ്ങളുടെയും സൈനികർ മുഖാമുഖം വന്നു. ഇതേതുടർന്നാണ് പ്രശ്നപരിഹാര ചർച്ചകൾ ആരംഭിച്ചത്. ഇതിനകം 15 റൗണ്ട് ചർച്ച വിവിധ തലങ്ങളിൽ നടന്നു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍