ഇറാനിൽ സൗദി വിരുദ്ധ വികാരം തിരയടിക്കുന്നു; ഷിയ പുരോഹിതന്റെ മരണത്തിന് പ്രതികാരമായി കടുത്ത നടപടിക്ക് ഒരുങ്ങിയിരുന്നോളാൻ ഇറാൻ; എണ്ണ വിലയും റഷ്യൻ ഇടപെടലും എല്ലാം ചേർന്ന് ഒരുങ്ങുന്നത് മറ്റൊരു യുദ്ധത്തിലേക്കോ...?
മറുനാടൻ മലയാളി ബ്യൂറോ
മധ്യപൂർവേഷ്യയിൽ ഐസിസിനെ നേരിടാനെത്തിയ റഷ്യയും അമേരിക്കയും തമ്മിലുള്ള പടലപ്പിണക്കങ്ങൾ നേരത്തെ തന്നെ ഇവിടുത്ത സംഘർഷ സാധ്യത വർധിപ്പിച്ചിരുന്നു. റഷ്യയുടെ വിമാനം തുർക്കി വെടിവച്ചിട്ടതിനെ തുടർന്ന് റഷ്യയും തുർക്കിയും തമ്മിൽ ഉടലെടുത്ത ഉരസലുകളും അതിനെ തുടർന്ന് അമേരിക്കയും നാറ്റോയും തുർക്കിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നതും മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിരുന്നു. റഷ്യയുടെ ദേശീയ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി അമേരിക്കയാണെന്ന പുട്ടിന്റെ പുതുവർഷ പ്രസ്താവനയും യുദ്ധത്തിന്റെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടിയിരുന്നു.
ഇപ്പോഴിതാ എരിതീയിൽ എണ്ണ പകരാനെന്നോണം ഇറാനും സൗദിയും തമ്മിൽ ഉടലെടുത്ത വംശീയ പ്രശ്നങ്ങളും മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. സൗദി ഒരു ഷിയാ പുരോഹിതനെ വധിച്ചതിനെ തുടർന്ന് ഇപ്പോൾ ഇറാനിൽ സൗദി വിരുദ്ധ വികാരം തിരയടിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. പുരോഹിതന്റെ കൊലപാതകത്തിന് പ്രതികാരമായി കടുത്ത നടപടിക്ക് ഒരുങ്ങിയിരുന്നോളാനാണ് ഇറാൻ സൗദിക്ക് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതിന് പുറമെ എണ്ണവിലിയിലുണ്ടായ സമീപകാലത്തെ റെക്കോർഡ് താഴ്ചയും റഷ്യയുടെ മധ്യേപൂർവേഷ്യയിലെ ഇടപെടലും എല്ലാം യുദ്ധത്തിന്റെ കാഹളത്തിന് ശക്തിപകരുന്നുണ്ട്. ഇവയെല്ലാം കാരണം വിവിധ രാജ്യങ്ങൾ ചേരിതിരിഞ്ഞ് മധ്യപൂർവേഷ്യ കേന്ദ്രീകരിച്ച് ഒരു യുദ്ധം വൈകാതെ പൊട്ടിപ്പുറപ്പെടാനുള്ള എല്ലാ സാധ്യതകളും ഉയർന്ന് വന്നിരിക്കുകയാണെന്ന് നിസ്സംശയം പറയാം.
ഇറാനിലെ കടുത്ത വിപ്ലവ ഗാർഡുകളാണ് പുരോഹിതന്റെ കൊലപാതകത്തെ തുടർന്ന് സൗദിയ്ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. സൗദിയിലെ തീവ്രവാദ അനുകൂല, മതവിരുദ്ധമായ രാജീയ ഭരണകൂടത്തെ അട്ടിമറിക്കുമെന്നാണ് അവർ കടുത്ത ഭാഷയിൽ ഭീഷണി മുഴക്കുന്നത്. ഐസിസിന്റെ ക്രൂരനായ ആരാച്ചായിരുന്ന ജിഹാദി ജോണിനോടാണ് സൗദിയെ ഇറാന്റെ സുപ്രീം ലീഡറായ അയത്തൊള്ള അലി ഖമേനി തന്റെ വെബ്സൈറ്റിലൂടെ ഉപമിച്ചിരിക്കുന്നത്. നിഷ്കളങ്കനായ ഷിയാപുരോഹിതനെ കൊല ചെയ്തതിന്റെ ഫലം സൗദി വൈകാതെ അനുഭവിക്കുമെന്നതിൽ സംശയമില്ലെന്നും ദൈവിക ശക്തികൾ തന്നെ സൗദി ഭരണകൂടത്തെ തകർക്കുമെന്നുമാണ് ഖമേനി കുറിച്ചിരിക്കുന്നത്. അൽഖ്വയ്ദയുടെ ഡസൻ കണക്കിന് തീവ്രവാദികൾക്കൊപ്പം സൗദി ഷിയാ പുരോഹിതനായ ഷെയ്ഖ് നിമാർ അൽനിമാറിനെയും മൂന്ന് മറ്റ് ഷിയാകളെയും വധിച്ചതിനെതിരെയാണ് ഇറാൻ ഇത്തരത്തിൽ ശക്തമായ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതുശത്രുവായ ഐസിസിനെതിരെ ഇരു രാഷ്ട്രങ്ങളും യോജിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയാണ് പുതിയ സംഭവവികാസങ്ങളോടെ ഇല്ലാതായിരിക്കുന്നത്.
നിമാറിനെ ഒരു തീവ്രവാദിയായി ആരോപിച്ചാണ് സൗദി ഇദ്ദേഹത്തെ വധിച്ചിരിക്കുന്നത്. എന്നാൽ ഈ പുരോഹിതനെ സൗദിയിലെ ന്യൂനപക്ഷമായ ഷിയാ മുസ്ലീങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാവായാണ് ഇറാൻ കണക്കാക്കുന്നത്. സൗദിയുടെ ക്രൂരമായ നടപടിയിൽ പ്രതിഷേധിച്ച് ഇറാനിലെ പ്രതിഷേധക്കാർ തെഹ്റാനിലെ സൗദി എംബസിക്ക് മുന്നിൽ കടുത്ത പ്രതിഷേധവുമായി ഇന്നലെ രാവിലെ ഇരച്ചെത്തിയിരുന്നു.പലവിധ നാശനഷ്ടങ്ങളും അവർ വരുത്തുകയും ചെയ്തു. അവർ എംബസിക്ക് നേരെ ചെറിയ തീപന്തങ്ങളും കല്ലുകളും വലിച്ചെറിയുന്ന ചിത്രങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു.
എംബസിയിലെ ഒരു മുറിയിലെ ഫർണീച്ചറുകൾ നശിപ്പിച്ചതിന്റെ ചിത്രങ്ങളും വെളിച്ചത്ത് വന്നിട്ടുണ്ട്. എന്നാൽ അധികം വൈകാതെ പ്രതിഷേധക്കാരോട് ശാന്തരാകാൻ ആവശ്യപ്പെട്ട് ഇറാന്റെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തുകയും ചെയ്തു. നയതന്ത്ര സ്ഥാപനങ്ങളോട് ബഹുമാനം പ്രകടിപ്പിക്കണമെന്നായിരുന്നു മന്ത്രാലയം പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടത്.എംബസിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് 40ഓളം പേർ തെഹ്റാനിൽ അറസ്റ്റിലായിരുന്നു.പുരോഹിതനെ വധിച്ചതിൽ അന്താരാഷ്ട്രതലത്തിൽ കടുത്ത പ്രതിഷേധം ഇരമ്പിയിരുന്നു.സൗദിയുടെ ചെയ്തിയിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ കടുത്ത നിരാശ രേഖപ്പെടുത്തിയിരുന്നു.
ഷെയ്ഖ് നിമാർ സൗദി സർക്കാരിനെതിരെ കടുത്ത പ്രതിഷേധം നയിച്ചയാളായിരുന്നു. അറബ് വസന്തത്തിന്റെകാലത്തായിരുന്നു അദ്ദേഹം സൗദി ഭരണകൂടത്തിനെതിരെ ശക്തമായി രംഗത്തെത്തിയത്. തുടർന്ന് 2012ൽ അദ്ദേഹം അറസ്റ്റിലുമായി. തന്റെ 50ാം വയസിൽ വധിക്കപ്പെടുന്നത് വരെ സൗദിയിലെ രാജകീയ കുടുംബത്തിന്റെ ശക്തനായ വിമർശകനായിരുന്നു നിമാർ. തൽഫലമായി കഴിഞ്ഞ ദശാബ്ദത്തിൽ അദ്ദേഹം പലവട്ടം അറസ്റ്റിലാവുകയും ചെയ്തിരുന്നു. അദ്ദേഹത്തെ സൗദി രഹസ്യപൊലീസ് ക്രൂരമായി മർദിച്ചതായും റിപ്പോർട്ടുണ്ട്.
സിറിയൻ പ്രശ്നത്തിലും യെമനിലെ കലാപത്തിലും ഇരു വശത്തായി നിലകൊണ്ട സൗദിയും ഇറാനും തമ്മിലുള്ള സ്പർധ വർധിക്കാൻ പുരോഹിതന്റെ കൊലപാതകം വഴിയൊരുക്കിയിരിക്കുയാണിപ്പോൾ. കഴിഞ്ഞ 10 വർഷത്തിനിടെ അൽഖ്വയ്ദയുമായി ബന്ധപ്പെട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട 47ഭീകരർക്കൊപ്പമാണ് നിമാറിനെ വധിച്ചതെന്നതും കടുത്ത പ്രതിഷേധത്തിന് വഴിമരുന്നിടുകയായിരുന്നു. ഇദ്ദേഹത്തിനൊപ്പം വധിച്ച ഭീകരരിലൊരാളായ അഡെൽ അൽദുബെയ്റ്റിയെ വധിത്ത് 2004ലെ വെടിവയ്പ് സംഭവത്തിന്റെ പേരിലാണ്. പ്രസ്തുത സംഭവത്തിൽ ഫ്രീലാൻസ് കാമറാമേനായ സൈമൻ കുംബേർസ് കൊല്ലപ്പെടുകയും ബിബിസി ജേർണലിസ്റ്റായ ഫ്രാങ്ക് ഗാർഡ്നെർക്ക് ഗുരുതരമായി മുറിവേൽക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ വർഷം മാത്രം സൗദിയിൽ 150 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത്.20 വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന സംഖ്യയാണിതെന്നാണ് മനുഷ്യാവകാശ ഗ്രൂപ്പുകൾ ആരോപിക്കുന്നത്. ഇവരെ ഏത് വിധത്തിലാണ് വധിച്ചതെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സൗദി പുറത്ത് വിട്ടിട്ടില്ല. എന്നാൽ സാധാരണ രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുന്നത് തലവെട്ടിക്കൊണ്ടാണ്.
തെഹ്റാനിലെ തങ്ങളുടെ എംബസി സംരക്ഷിക്കുന്നതിൽ ഇറാൻ പരാജയപ്പെട്ടതിനാൽ സൗദിയിലെ ഇറാൻ പ്രതിനിധികൾ 48 മണിക്കൂറിനകം രാജ്യം വിട്ട് പോകണമെന്ന ഉത്തരവ് സൗദി പുറപ്പെടുവിച്ചിട്ടുണ്ട്.നിമാറിനെ കൊന്നതിനെ അപലപിച്ചതിലൂടെ തീവ്രവാദികളെ പിന്തുണയ്ക്കുന്ന യഥാർത്ഥ മുഖമാണ് ഇറാൻ വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് സൗദി ആരോപിച്ചിരിക്കുന്നത്.നിമാറിനെ വധിച്ചതിനെ ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനിയും അപലപിച്ചിട്ടുണ്ട്. എന്നാൽ തെഹ്റാനിലെ സൗദി എംബസി ആക്രമിച്ചത് ന്യായീകരിക്കാനാവില്ലെന്നും നീതിക്ക് വിരുദ്ധമാണെന്നുമാണ് അദ്ദേഹം പറയുന്നത്.പുരോഹിതനെ വധിച്ചതിന്റെ പ്രതിഷേധം ഇന്ത്യയിലും അലയടിച്ചിരുന്നു. ഇതിന്റെ ഭാഗമായി കാശ്മീരിൽ ഷിയാകൾ പൊലീസിനെ ആക്രമിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ബഹറിനിലും ഷിയാകൾ ഇതിനെ തുടർന്ന് പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. സംഭവത്തെ തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലും മധ്യപൂർവേഷ്യൻ രാജ്യങ്ങളിലും ഷിയാകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍