ഗൾഫ് രാജ്യങ്ങളുടെ നെഞ്ചിൽക്കയറാതെ മാറിനിൽക്കുന്നതാണ് സായിപ്പന്മാരെ നിങ്ങൾക്ക് നല്ലത്; അമേരിക്കൻ പട്ടാളക്യാമ്പുകൾ വരെ എത്താൻ കെൽപ്പുള്ള മിസൈലുകൾ നിരത്തി ഇറാന്റെ വെല്ലുവിളി; ഇറാൻ യുദ്ധം തുടങ്ങിയെന്നും തിരിച്ചടി ഉടനെന്നും പറഞ്ഞ് അമേരിക്ക; ലോക രാഷ്ടട്രങ്ങളുടെ പിന്തുണ തേടി സൗദി; ഡ്രോൺ ആക്രമണത്തിന്റെ പേരിൽ തുടങ്ങിയ വാക്കുതർക്കം യുദ്ധസമാന സാഹചര്യത്തിലേക്ക്
മറുനാടൻ ഡെസ്ക്
റിയാദ്: ഗൾഫ് മേഖലയെ സംഘർഷത്തിന്റെ മുൾമുനയിൽനിർത്തി മറ്റൊരു യുദ്ധം ഉരുണ്ടുകൂടുകയാണ്. അമേരിക്കൻ നിരീക്ഷണ വിമാനം ഇറാൻ വെടിവെച്ചിട്ടതിന്റെ പേരിൽത്തുടങ്ങിയ തർക്കമാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഇറാനും സൗദിയും തമ്മിലുള്ള തർക്കത്തിൽ അമേരിക്കയും പാശ്ചാത്യ ശക്തികളും പങ്കുചേർന്നതോടെ സംഘർഷം കൂടുതൽ ഭീതിദമായി. സൗദി അരാംകോ എണ്ണപ്പാടത്തിനുനേർക്കുനടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാനാണെന്ന് പാശ്ചാത്യ ശക്തികൾ ആരോപിക്കുന്നതും മേഖലയിൽ ഇറാനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗഗമാണ്. ഒരിഞ്ചിന് വിട്ടുകൊടുക്കില്ലെന്ന കർക്കശ്ശമായ നിലപാട് ഇറാനും സ്വീകരിച്ചതോടെ, മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
കടക്കുപുറത്ത്...പാശ്ചാത്യരോട് ഇറാൻ
ദിവസേന മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും, ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനിയുടെ ഏറ്റവുമൊടുവിലത്തെ മുന്നറിയിപ്പിന് താക്കീതിന്റെ സ്വഭാവമുണ്ട്. മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടാതെ കടക്കുപുറത്തെന്നാണ് റൗഹാനി പാശ്ചാത്യ ശക്തികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാാജ്യത്തിന്റെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനിയുടെ സ്മാരകത്തിന് മുന്നിൽ നടന്ന സൈനിക പരേഡിൽ അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുമ്പോഴാണ് എതിരാളികൾക്ക് ഇറാൻ പ്രസിഡന്റ് ശക്തമായ താക്കീത് നൽകിയത്.
ഇറാന്റെ സൈനികശക്തി വിളിച്ചോതുന്ന പരേഡാണ് ഇന്നലെ നടന്നത്. ടാങ്കുകൾ, സായുധവാഹനങ്ങൾ, ഡ്രോണുകൾ മിസൈലുകൾ തുടങ്ങിയവ പരേഡിൽ പ്രദർശിപ്പിച്ചു. 2000 കിലോമീറ്റർ പരിധിയുള്ള ഖൊറാംഷഹർ മിസൈലുകളടക്കം പ്രദർശിപ്പിച്ചു. ഗൾഫ് മേഖലയെ ആയുധക്കച്ചവടത്തിന്റെ കേന്ദ്രമാക്കാനാണ് പാശ്ചാത്യ ശക്തികൾ ശ്രമിക്കുന്നതെന്ന് റൂഹാനി ആരോപിച്ചു. എപ്പോഴൊക്കെ പാശ്ചാത്യ ശക്തികൾ മേഖലയിലെത്തിയിട്ടുണ്ടോ, അപ്പോഴൊക്കെ അത് വേദനയുടെയും നിരാശയുടെയും ഓർമകളാണ് മേഖലയ്ക്ക് നല്‍കിയിട്ടുള്ളത്. നിങ്ങൾ എത്ര ദൂരേയ്ക്ക് പോകുന്നുവോ, അത്രയും സുരക്ഷ മേഖലയ്ക്കുണ്ടാവുമെന്നും റൂഹാനി പറഞ്ഞു.
പാശ്ചാത്യരുടെ മുൻകാല തെറ്റുകൾ മറക്കാൻ ഞങ്ങൾ തയ്യാറാണ്. പേർഷ്യൻ ഗൾഫിലെ സമാധാനം അതിനുള്ളിൽത്തന്നെ ഉരുത്തിരിഞ്ഞുവരണമെന്നതാണ് ഞങ്ങളുടെ നിലപാട്. വിദേശശക്തികളുടെ സാന്നിധ്യം അതിന് തടസ്സം സൃഷ്ടിക്കും.. മേഖലയിൽ അസമാധാനത്തിന്റെ ദിവസങ്ങൾ കൊണ്ടുവരും. ഇസ്ലാമിന്റെയും ഗൾഫ് മേഖലയുടെയും ശത്രുക്കളാണ് അമേരിക്കയും സയോണിസവും. ഇവിടെയുള്ളവരെ തമ്മിൽ പിരിക്കാനാണ് അവർ എല്ലായ്പ്പോഴും ശ്രമിക്കുന്നതെന്നും റൂഹാനി പറഞ്ഞു.
അത് യുദ്ധം തന്നെയെന്ന് പോംപിയോ
മേഖലയിലെ അമേരിക്കൻ സാന്നിധ്യത്തെ ഇറാൻ ശക്തമായി ചെറുക്കുമ്പോഴും, പിന്മാറുകയല്ല കൂടുതൽ ശക്തമായി ഇടപെടാനാണ് തങ്ങളുടെ തീരുമാനമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികൾ. സൗദിയിലെ അരാംകോ എണ്ണപ്പാടത്തിനുനേർക്ക് ആക്രമണം നടത്തിയത് ഇറാനാനാണെന്നും അത് യുദ്ധം തുടങ്ങിയെന്നതിന്റെ സൂചനയാണെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവർത്തിച്ചു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് തെളിയിക്കാനുള്ള ശക്തമായ തെളിവുകൾ വൈറ്റ് ഹൗസിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 14-നാണ് അരാംകോ എണ്ണപ്പാടത്തിനുനേർക്ക് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമുണ്ടായത്. അതിന് പിന്നിൽ ഇറാനാണെന്ന് തുടക്കം മുതലെ അമേരിക്ക ആരോപിച്ചിരുന്നു. യെമനിലെ ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നും തങ്ങൾക്ക് അതുമായി ബന്ധമില്ലെന്നുമാണ് ഇറാന്റെ നിലപാട്. എന്നാൽ, സത്യസന്ധമായ കാര്യം ഇറാൻ യുദ്ധത്തിന് തുടക്കം കുറിച്ചുവെന്നതാണെന്ന് പോംപിയോ പറയുന്നു. അതിനെ അതേ രീതിയിൽത്തന്നെ കൈകാര്യം ചെയ്യാനാണ് അമേരിക്കയുടെ തീരുമാനമെന്നും പോംപിയോ വ്യക്തമാക്കി.
അരാംകോ എണ്ണപ്പാടത്ത് 17 ഇടത്താണ് ആക്രമണമുണ്ടായത്. ആക്രമണം സൗദിയുടെ എണ്ണയുദ്പാദന ശേഷിയെ ബാധിച്ചിരുന്നു. ആക്രമണത്തിനുശേഷം ശേഖരിച്ച അവശിഷ്ടങ്ങളിൽനിന്ന് ഇറാനിയൻ മിസൈൽ സാങ്കേതികവിദ്യയാണ് ആക്രമണകാരികൾ ഉപയോഗിച്ചതെന്ന് വ്യക്തമായിരുന്നു. ഇറാൻ തന്നെയാണ് അതിന് പിന്നിലെന്ന് അമേരിക്കയും സൗദിയും ആവർത്തിച്ചു. സൗദിയിലെ എണ്ണപ്പാടങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിന് കൂടുതൽ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര സഹായംതേടി സൗദി
അരാകോ എണ്ണപ്പാടത്തിനുനേർക്കുണ്ടായ ആക്രമണത്തിനെതിരേ കൂടുതൽ അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് സൗദി അറേബ്യ. ഈയാഴ്ച ന്യുയോർക്കിൽ യു.എൻ. ജനറൽ അസംബ്ലിയിൽ ഇതുസംബന്ധിച്ച ചർച്ച ഉയർത്തിക്കൊണ്ടുവരാനാണ് സൗദിയുടെ ശ്രമം. അരാംകോ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നതിന്റെ തെളിവുകൾ ജനറൽ അസംബ്ലിയിൽ കൊണ്ടുവരുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ജനറൽ അസംബ്ലിയിൽ തങ്ങൾക്ക് അനുകൂലമായി കൂടുതൽ രാഷ്ട്രങ്ങളെ അണിനിരത്താനാണ് അവരിപ്പോൾ ശ്രമിക്കുന്നത്.
സെപ്റ്റംബർ 14-നാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമുണ്ടായത്. ഇറാനിയൻ കേന്ദ്രങ്ങളിൽനിന്ന് തൊടുത്ത ആയുധങ്ങളാണ് എണ്ണപ്പാടത്ത് നാശമുണ്ടാക്കിയതെന്നാണ് സൗദി ആരോപിക്കുന്നത്. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഇറാനെ ഒറ്റപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മേഖലയിൽ പരമാവധി സൈനിക ഇടപെടലുകൾ കുറച്ച് സമാധാനം നിലനിർത്താനാണ് ശ്രമിക്കുന്നതെന്നും ഇറാൻ പറയുന്നു.
ഇറാനെ നിലയ്ക്കുനിർത്തുന്നതിന് കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്നാണ് സൗദിയുടെ നിലപാട്. ബ്ര്ിട്ടനടക്കമുള്ള രാജ്യങ്ങളിൽനിന്ന് സൈനിക സഹായം അവർ തേടിയിരുന്നു. ഇതിന് പുറമെയാണ് യു.എൻ ജനറൽ അസംബ്ലിയിൽ പ്രശ്നം ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമം. ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയാണ് ഇറാന്റെ നീക്കങ്ങളെന്ന് സ്ഥാപിക്കുകയാവും യു.എൻ. ജനറൽ അസംബ്ലിയിൽ സൗദിയുടെ ശ്രമമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍