ഇസ്ലാമിക ലോകത്തിന്റെ മുന്നേറ്റത്തിന് തടയിടാൻ അമേരിക്കയും ഇസ്രയേലും ചേർന്നൊരുക്കിയ കെണിയോ ഐസിസ്? ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി ഇസ്രയേൽ രഹസ്യ പൊലീസുകാരനോ? സദ്ദാമിന്റെ നിരപരാധിത്വവും തെളിഞ്ഞതോടെ ഗൂഢാലോചനാ തിയറിക്ക് പിൻബലം കൂടുന്നു
മറുനാടൻ ഡെസ്‌ക്
ലണ്ടൻ: ലോകത്തിന്റെ വിനാശകാരിയായ ശക്തിയായി ഐസിസ് എന്ന തീവ്രവാദ പ്രസ്ഥാനം അനുദിനം വളരുകയാണ്. ഇസ്ലാമിന്റെ പേരിൽ അരുംകൊല നടത്തുകും ലൈംഗിക വ്യാപാരം നടത്തുകയും ചെയ്യുന്ന അതിക്രൂരതയാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ ഭീതിപ്പെടുത്തുന്ന സംഭവമായി മാറിയിരിക്കുന്നത്. എന്നാൽ, ഇസ്ലാമിക് ഫോബിയ ശക്തമായുള്ള ലോകത്തിൽ ഇസ്ലാമിക രാജ്യങ്ങളുടെ ഉയർത്ത തടയാൻ വേണ്ടി അമേരിക്കയും ഇസ്രയേലും ചേർന്നാണ് ഐസിസിന് വളം വച്ചതെന്ന ആരോപണങ്ങൾ ഏറെക്കാലമായി നിലനിൽക്കുന്നതാണ്. പലപ്പോഴും ഭീകരത ഇസ്ലാമിന്റെ പേരിലാകുമ്പോൾ ചില കേന്ദ്രങ്ങൾ ഈ സംശയം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ ഐസിസിന്റെ സൈന്യത്തേക്കുറിച്ചോ, നേതൃനിരയെക്കുറിച്ചോ പുറംലോകത്തിനു കൃത്യമായ ധാരണ ഇല്ല. ഐസിസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അബുബക്കർ ബാഗ്ദാദിലെക്കുറിച്ചും ആർക്കും അറിയില്ല. അതുകൊണ്ട് തന്നെയാണ് പലപ്പോഴും ഇസ്രയേൽ-അമേരിക്കൻ ഗൂഢാലോചനയെന്ന വാദം മുസ്ലീങ്ങൾ തന്നെ ഉന്നയിക്കുന്നത്. ഈ സംശയം ശക്തമാക്കുന്ന വിധത്തിലുള്ള മറ്റൊരു വിവരം കൂടി പുറത്തുവന്നു.
ഐസിസ് തലവൻ ബാഗ്ദാദി ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് ഗൂഢാലോചനാ തിയറക്ക് ശക്തിപകരുന്നത്. ബാഗ്ദാദി ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഉദ്യോഗസ്ഥനായ സൈമൺ ഇലിയറ്റാണെന്ന വാദവുമായി ചിലർ രംഗത്തെത്തുകയും ഈ വാദം സമർത്ഥിക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. യാതൊരു ആധികാരികതയുമില്ലാത്തതാണ് ഈ വീഡിയോ എങ്കിലും ബാഗ്ദാദിയും സൈമൺ ഇലിയറ്റും തമ്മിലുള്ള രൂപസാദൃശ്യം ആരെയും അമ്പരപ്പിക്കുന്നതാണ്. ഇസ്രയേലാണ് ഐസിസിന് പിന്നിലെന്ന വാദം പലതവണ ഉയർന്നതാണ്. ഈ വാദ സമർഥിക്കാനായി ഇവർ ഇറക്കിയ വീഡിയോ ഓൺലൈൻ ലോകത്തു വൈറലാണ്.
ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ പക്കൽ രാസായുധങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അറിയാമായിരുന്നു എന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ നടത്തിയ വെളിപ്പെടുത്തൽ കൂടിയാകുമ്പോൾ ഈ ഗൂഢാലോചനാ തിയറിക്ക് കൂടുതൽ ശക്തിപകരുന്നു. ഇറാഖ് അധിനിവേശം ബ്രിട്ടനിൽ വ്യാപക വിമർശനം വരുത്തിവച്ച പശ്ചാത്തലത്തിൽ അധിനിവേശത്തിലെ ബ്രിട്ടന്റെ പങ്ക് അന്വേഷിക്കാൻ രൂപം കൊടുത്ത സർ ജോൺ ചിൽക്കോട്ട് നേതൃത്വം നൽകിയ അഞ്ചംഗ കമ്മിഷനാണ് സദ്ദാമിനെ താഴെയിറക്കാനുള്ള അമേരിക്കൻ നീക്കത്തിന് പിന്തുണ നൽകിയ ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് റിപ്പോർട്ട് നൽകിയത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ രൂപം നൽകിയ കമ്മിഷൻ ഏഴുവർഷം നീണ്ട അന്വേഷണത്തിനുശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ഇറാഖിലെ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈൻ ഉയർത്തിയെന്ന് പറയുന്ന ഭീഷണിയെ അനാവശ്യമായി പെരുപ്പിച്ച് കാട്ടിയാണ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഇറാഖിലേക്ക് സൈന്യത്തെ അയച്ചതെന്നാണ് കമ്മിഷൻ റിപ്പോർട്ട് നൽകിയിരിക്കുന്നത്. വേണ്ടത്രെ തയ്യാറെടുപ്പുകൾ കൂടാതെയാണ് ബ്ലെയർ ഇറാഖിലേക്ക് സൈന്യത്തെ അയച്ചതെന്നും ഇറാഖ് അധിനിവേശത്തിന്റെ പരിണിത ഫലങ്ങൾ നേരിടാനുള്ള യാതൊരു തയ്യാറെടുപ്പും സർക്കാർ നടത്തിയിരുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ഇറാഖ് അധിനിവേശമായിരുന്നില്ല സദ്ദാം ഹുസൈൻ ഉയർത്തിയ ഭീഷണി നേരിടാനുള്ള അവസാന മാർഗം. സൈനിക നടപടിയിലേക്ക് നയിക്കാൻ മാത്രമുള്ള ഭീഷണിയുമായിരുന്നില്ല സദ്ദാം. ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ടുകൾ ന്യായീകരിക്കാനാവുന്നതല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം അനാവശ്യ കാരണത്തിന്റെ പേരിലായിരുന്നുവെന്ന് അധിനിവേശ കാലത്തുകൊല്ലപ്പെട്ട ബ്രിട്ടീഷുകാരുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. ഇതിന് ഉത്തരവാദികളായവർക്കെതിരെ കോടതിയിൽ പോകുമെന്നും ഇവരുടെ വക്താക്കൾ വ്യക്തമാക്കി.
അതേസമയം, തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടിനെക്കുറിച്ച് വൈകാരികമായാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ പ്രതികരിച്ചത്. ഇറാഖ് അധിനിവേശവുമായി ബന്ധപ്പെട്ടുണ്ടായ തെറ്റുകൾക്ക് ക്ഷമ ചോദിച്ച മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, ഇറാഖിലേക്ക് സൈന്യത്തെ അയച്ച നടപടി തെറ്റായിരുന്നുവെന്ന് സമ്മതിച്ചില്ല. ഇറാഖ് അധിനിവേശകാലത്ത് ജീവൻ വെടിയേണ്ടിവന്ന ബ്രിട്ടീഷുകാരുടെയും ഇറാഖികളുടെയും മറ്റു രാജ്യക്കാരുടെയും കുടുംബാംഗങ്ങളോട് ഞാൻ മാപ്പു ചോദിക്കുന്നു. വേണ്ടത്ര മുൻകരുതലെടുക്കാനാകെ പോയതുമൂലം ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സദ്ദാമിന്റെ ക്രൂരകൃത്യങ്ങളിൽനിന്ന് മോചനം ആഗ്രഹിച്ചവർക്കും സൈനിക നടപടിയിൽ ജീവൻ നഷ്ടമായി. എല്ലാവരോടും മാപ്പ് - ബ്ലെയർ പറഞ്ഞു.
ബ്രിട്ടൻ ഇപ്പോൾ നടത്തിയ വെളിപ്പെടുത്തൽ കൂടി പരിഗണിച്ചാണ് ഐസിസ് ഇസ്രായിൽ സൃഷ്ടിയാണെന്ന വാദം സൈബർ ലോകത്തും ശക്തമാകുന്നത്. സെപ്റ്റംബർ 11 ആക്രമണം പോലും അമേരിക്കൻ ഗൂഢാലോചനയുടെ ഭാഗമാണ് എന്നു പൂർണ്ണമായും വിശ്വസിക്കുന്നവർ ഇപ്പോഴും അനേകമുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയ കോൺസ്പിറസി തിയറിയാണ് ഐസിസ് എന്ന ഇസ്ലാമിക സ്റ്റേറ്റ് ഭീകരസംഘടനയുടെ സൃഷ്ടിയെ ചൊല്ലി ഇപ്പോൾ ഉടലെടുത്തിരിക്കുന്നതും. ഇസ്ലാമിന്റെ പേരിൽ നിഷ്ഠൂരമായ കൊലയും കൊള്ളയും നടത്തി ഇസ്ലാമിനെ ജനം വെറുപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കാനായി ഇസ്രയേൽ ബുദ്ധിയിൽ പിറന്ന സംഘടനയ്ക്കാണ് ഐസിസ് എന്ന തിയറിക്കാണ് വീണ്ടും കരുത്തു പകർന്നിരിക്കുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ ഒരു റിപ്പോർട്ടനുസരിച്ച് ഇസ്രയേലി ഡിഫെൻസ് ഫോഴ്സ്(ഐ.ഡി.എഫ്) 2013 മെയ് മുതൽ ഇസ്ലാമിക് സ്റ്റേറ്റിലെ അംഗങ്ങളുമായി സ്ഥിരമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ നേരത്തെ പുറത്തുവന്നിരുന്നു. പ്രമുഖ അമേരിക്കൻ മാഗസിനായ ടൈംസും ഐസിസിന്റെ സൃഷ്ടിക്ക് പിന്നിൽ അമേരിക്കൻ താൽപ്പര്യങ്ങളുണ്ടെന്ന വാർത്ത റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇസ്ലാമിക രാജ്യമായ ഇറാൻ ഇങ്ങനെ വിശ്വസിക്കുന്നു എന്നാണ് ടൈംസിന്റെ റിപ്പോർട്ട്.
ഇസ്രയേലി ഡിഫെൻസ് ഫോഴ്സ് ഐസിസുമായി ബന്ധം പുലർത്തുന്ന വിഷയം പുറത്തുവന്നതോടെ ഇതിൽ വിശദീകരണവുമായി ഇസ്രയേലും അന്ന് രംഗത്തുണ്ടായിരുന്നു. അതേസമയം സിവിലിയന്മാർക്ക് ആരോഗ്യ പരിചരണം ലക്ഷ്യമാക്കിയുള്ള ബന്ധം മാത്രമാണിതെന്നാണ് ഐഡിഎഫ് പറയുന്നത്. എന്നാൽ ഇവർക്ക് ഐസിസുമായി നേരിട്ട് ബന്ധമുണ്ടെന്ന് യുഎൻ നിരീക്ഷകർ തിരിച്ചറിഞ്ഞതോടെ ഐഡിഎഫിന്റെ ഈ വാദം പൊള്ളയാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. അതായത് ഐസിസ് സംഘടനയുമായും ഭീകകരുമായും ഐഡിഎഫിന് നേരിട്ട് ബന്ധമുണ്ടെന്നാണ് യുഎൻ നിരീക്ഷകർ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഐസിസ് ഭീകർക്ക് വൈദ്യസഹായവും ഇവർ നൽകുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
ഐഡിഎഫിൽ നിന്നും ചിലർ ഐസിസിലേക്ക് പോയിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സിറിയൻ വിഷയത്തിൽ ഇസ്ര്ായേലിനും ഐസിസിനുമുള്ള ബന്ധം യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നിലും എത്തിയിട്ടുണ്ട്.സിറിയയിലെ ആക്രമണങ്ങളിൽ ഇസ്രയേലിനുള്ള പങ്ക് ഈ റിപ്പോർട്ട് വെളിപ്പെടുന്നുണ്ട്.ഇത് സിറിയയിലെ ആക്രമണത്തിന് ഇസ്രയേൽ ഐസിസിന് നൽകുന്ന ചില സഹായങ്ങളെക്കുറിച്ചും സൂചനകൾ നൽകാൻ പര്യാപ്തമാണ്. രണ്ടുമാസം മുമ്പ് ഇസ്രയേൽ സിറിയൻ സേനയെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തിൽ സിറിയൻ സേനക്ക് ഉപദേശം നൽകുന്ന ഒരു ഇറാനിയൻ അഡൈ്വസർ കൊല്ലപ്പെട്ടത് രണ്ടാഴ്ച മുമ്പാണ്. യുഎസ് ഐസിസിന് ഫണ്ട് നൽകുന്നതിനുള്ള ചില സൂചനകളും പ്രബലമാണെന്ന് കാണാം. ഐസിസ് സിറിയൻ പ്രസിഡണ്ട് ആസാദിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി കൂടിയാണ് യുഎസ് ഐസിസിനെ സഹായിക്കുന്നതെന്ന വ്യക്തമായ സൂചനയും ലഭ്യമായിട്ടുണ്ട്.
ഐസിസിനെതിരെ ആക്രമണം നടത്തിയപ്പോൾ ഇസ്രയേലി ഹൈക്കമാൻഡ് ഇതിനെ പിന്തുണയ്ക്കുന്നതിൽ അസംതൃപ്തി രേഖപ്പെടുത്തുകയും ഇതൊരു തെറ്റായ നീക്കമാണെന്ന് പറയുകയും ചെയ്തിരുന്നു.ഈ മേഖലയിൽ ഇറാനും സിറിയയും ഇസ്രയേലിൽ നിന്നും വളരെക്കാലമായി ഭീഷണി നേരിടുന്നുണ്ട്. സദാം സ്ഥാഭ്രഷ്ടനാകും മുമ്പ് ഇറാഖും ഇസ്രയേലിൽ നിന്നുള്ള ഭീഷണി നേരിട്ടിരുന്നു.ശത്രുവിന്റെ ശത്രു മിത്രം എന്നുള്ള നിലപാടാണ് ഈ മേഖലയിൽ ഇസ്രയേൽ ഐസിസിനോട് കാണിക്കുന്നതെന്ന് ആക്ഷേപങ്ങളും ശക്തമാണ്. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്നതിലൂടെ സിറിയയെ തകർക്കുന്നതിലുപരിയായി മേഖലയിൽ ഇറാനുള്ള സ്വാധീനം കുറയ്ക്കുകയെന്നതും യഹൂദരാഷ്ട്രം ലക്ഷ്യമിടുന്നുണ്ടെന്ന് കരുതാം.
അമേരിക്ക ഐസിസിന് പിന്തുണയേകുന്നുണ്ടെന്ന് സമർത്ഥിക്കുന്ന വാദഗതികളും അടുത്ത കാലത്തായി ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ഇറാനിലെ ഇംഗ്ലീഷ് പത്രമായ യുവർ ന്യൂസ് വയർ ഇക്കാര്യം വിശദീകരിച്ചുകൊണ്ട് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇറാന്റെ വാദങ്ങളെ നിരത്തിക്കൊണ്ട് മുൻപേജിൽ തന്നെയായിരുന്നു ഈ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. ഇറാഖിൽ ഐസിസ് നടത്തുന്ന ആക്രമണങ്ങൾ മേഖലയിലെ സമാധാനം താറുമാറാക്കാനും അസ്ഥിരത ഉണ്ടാക്കാനും ഇസ്രയേലിനെ സുരക്ഷിതമാക്കാനുമാണ് യുഎസ്, ഐസിസിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു പ്രസ്തുത റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.
ഇറാൻ നടത്തുന്ന ഇസ്ലാമിക് റിപ്പബ്ലിക്ക് ന്യൂസ് ഏജൻസിയുടെ(ഐആർഎൻഎ) ഒരു സ്‌കൂപ്പിന്റെ തർജമമായിരുന്നു അത്.നാഷണൽ സെക്യൂരിറ്റി ഏജൻസി(എൻഎസ്എ) യുടെ അടുത്തയാളായ എഡ്വാർഡ് സ്നോഡെന്റെ ഈ വിഷയത്തിലുള്ള ഒരു ഇന്റർവ്യൂവും പ്രസ്തുത റിപ്പോർട്ടിനൊപ്പമുണ്ടായിരുന്നു. ലോകത്തിലെ എല്ലാ ഭീകരപ്രവർത്തനവും ഏകോപിപ്പിക്കാൻ ശേഷിയുള്ള ഒരു ഭീകരസംഘടനയ്ക്ക് യുഎസും ബ്രിട്ടനും ഇസ്രയേലും ഇവിടെ രൂപം കൊടുക്കുകയായിരുന്നുവെന്നാണ് സ്നോഡൻ ഈ ആർട്ടിക്കിളിൽ വിവരിച്ചിരുന്നത്.
ഈ പദ്ധതിക്ക് ഐആർഎൻഎ ബീഹിവ് അഥവാ ഹോണസ്റ്റ് നെസ്റ്റ് എന്നാണ് കോഡ്നെയിം നൽകിയിരിക്കുന്നത്. ഐസിസ് എന്ന പൊതു ശത്രുവിനെ ഈ മേഖലയിൽ സൃഷ്ടിച്ച് മുസ്ലിം രാഷ്ട്രങ്ങളുടെ ശ്രദ്ധ ഇതിലേക്ക് വഴിതിരിച്ച് വിട്ട് ഇസ്രയേലിനെതിരെയുള്ള ഭീഷണി ഒഴിവാക്കുകയായിരുന്നു ഇതിന്റെ അടിസ്ഥാന ലക്ഷ്യമെന്നും ഈ റിപ്പോർട്ടിലൂടെ സ്നോഡെൻ വാദിക്കുന്നു.
ഇസ്ലാമിക് സ്റ്റേററും അമേരിക്കയും തമ്മിലുള്ള ബന്ധം സ്ഥാപിക്കാൻ മുൻ അൽഖ്വയ്ദ കമാൻഡർ നബിൽ നയീമും രംഗത്തെത്തിയിരുന്നു.ഐസിസ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ് എന്നത് അൺ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നും അൺ ഇസ്ലാമിക് സ്റ്റേറ്റെന്നാൽ യുഎസ് ആണെന്നുമുള്ള ഒരു വാദഗതിയാണ് നബിൽ മുന്നോട്ട് വയ്ക്കുന്നത്. അതായത് ഇസ്ലാമിക് സ്റ്റേറ്റ് യുഎസിന്റെ പിന്തുണയിൽ പിറന്ന ഒരു സംഘടനയാണെന്നാണ് ഇയാൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അമേരിക്കയും മേഖലയിലുള്ള അതിന്റെ കൂട്ടാളികളും ചേർന്നാണിതിന് രൂപം കൊടുത്തതെന്നും മുൻ അൽഖ്വയ്ദ തലവൻ പറയുന്നു.ഇസ്ലാമിനെ ഇസ്ലാമിന്റെ പേരുപറഞ്ഞ് കളങ്കപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും നബിൽ പറയുന്നു. ഇതിലൂടെ മധ്യപൂർവേഷ്യയെ അസ്ഥിരപ്പെടുത്തുകയും ഇസ്ലാമിക ലോകത്ത് അമേരിക്കയുടെ ഇടപെടൽ അനന്തമായി നിലനിർത്തുകയും ഇവരുടെ ഗൂഢോദ്ദേശ്യമാണെന്ന് അൽഖ്വയ്ദ മുൻ തലവൻ വാദിക്കുന്നു.
ഇസ്ലാമിനെതിരായുള്ള ഫോർത്ത് ജനറേഷൻ യുദ്ധതന്ത്രമാണിതെന്നും ഇയാൾ സമർത്ഥിക്കുന്നു. നിയോകൺസർവേറ്റീവ് സയണിസ്റ്റുകളും നവലോക ക്രമ സാത്താനിസ്റ്റുകളുമാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഇതിന്റെ ഇരകൾ മധ്യപൂർവേഷ്യയിലെ ആളുകളാണ്. ഇവർക്ക് പിന്തുണയേകുന്നതിലൂടെ അമേരിക്ക 9/11 ലെ ആക്രമണത്തിൽ ചോരചിന്തിയ സ്വന്തം പൗരന്മാരെ വരെ വഞ്ചിക്കുകയാണെന്നും നബിൽ തുറന്നടിക്കുന്നു. ഇതിനായി ജോർദാനിലെ ക്യാംപുകൾ സൃഷ്ടിച്ചതും അൺ ഇസ്ലാമിക് സ്റ്റേറ്റായ അമേരിക്കയാണ്. ഇതിനുള്ള ആയുധവും പരിശീലനവും പ്രദാനം ചെയ്തത് യുസ് നാവികരാണ്. ഐസിസിന് ഫണ്ട് നൽകുന്നതും യുഎസ് ആണെന്നും ഭീകരപോരാട്ടത്തിൽ പരുക്കു പറ്റിയ ഇതിലെ ആയിരക്കണക്കിന് ഭീകരരെ ചികിത്സിച്ചത് ഇസ്രയേലിലെ ടെൽ അവീവിലുള്ള ഹോസ്പിറ്റലുകളിലാണെന്നും നബിൽ പറയുന്നു.
ഇങ്ങനെ പലവിധത്തിൽ മുമ്പ് ഉയർന്നുവന്ന വാദങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ഐസിസുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉടലെടുത്തിയിരിക്കുന്നത്. ഐസിസ് ആക്രമണം ഒരിക്കലും ഇസ്രയേലിന് നേരെ ഉണ്ടായില്ലെന്ന തിയറിയും ഗൂഢാലോചനാ തിയറിക്കാർ ഉയർത്തുന്നുണ്ട്. ഇതേസമയം ഇസ്ലാമിക കേന്ദ്രങ്ങളിൽ നിന്നു തന്നെയാണ് ബാഗ്ദാദിയും സൈമൺ ഇലിയറ്റും തമ്മിലുള്ള സാദൃശ്യം വ്യക്തമാക്കു വീഡിയോകൾ പ്രചരിക്കുന്നത്. എന്തായാലും സൈബർ ലോകത്ത് പ്രചരിക്കുന്ന വീഡിയോയെ മാത്രം അടിസ്ഥാനമാക്കി ഒന്നും വിലയ്‌ക്കെടുക്കാൻ ഒരു ലോക ഭരണകൂടവും തയ്യാറല്ല.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍