പാക്കിസ്ഥാനെതിരെ പറയാൻ എംബിഎസിനെ കിട്ടില്ല; പുൽവാമയിലെ സൈനികരുടെ ജീവത്യാഗവും പ്രശ്നമല്ല; ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടാമെന്ന സ്ഥിരം പല്ലവിയിൽ ഒതുക്കി സംയുക്ത പ്രസ്താവന; സൽമാൻ രാജകുമാരന്റെ സന്ദർശനം ഇന്ത്യക്ക് നൽകുന്നത് നിരാശ മാത്രം; റിയാദിനെ കൂടെ കൂട്ടാൻ ആവുന്നതെല്ലാം ചെയ്ത മോദി തന്ത്രങ്ങൾക്ക് തിരിച്ചടി; പാക്കിസ്ഥാന്റെ 'തീവ്രവാദ വിരുദ്ധ' ഉദ്യമങ്ങളെ പ്രകീർത്തിച്ചയാൾക്ക് പ്രോട്ടോക്കോൾ ലംഘിച്ച് വൻ വരവേൽപ്പ് നൽകിയതിനെ വിർശിച്ച് കോൺഗ്രസും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യയെ നിരാശരാക്കി സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. പാക്കിസ്ഥാന്റെ മുൻകൈയിൽ ഇന്ത്യയിൽ നടക്കുന്ന ഭീകരവാദത്തെ തള്ളിപ്പറയാൻ സൗദിയുടെ കിരീടാവകാശി തയ്യാറായില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുൽവാമ ആക്രമണം ചർച്ചയ്ക്ക വിധേയമാക്കിയെങ്കിലും ഇതെല്ലാം എംബിഎസ് എന്ന് അറിയപ്പെടുമെന്ന മുഹമ്മദ് ബിൻ സൽമാൻ മുഖവിലയ്ക്ക് പോലുമെടുത്തില്ല. ഭീകരതയ്ക്കെതിരെ ഇന്ത്യയുമായി യോജിച്ച് പോരാടുമെന്നും ഭീകരതയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുമെന്നും എംബിഎസ് പറഞ്ഞു. അതിന് അപ്പുറത്തേക്ക് പാക്കിസ്ഥാനെ കുറ്റപ്പെടുത്താനോ ഇന്ത്യയിൽ പ്രശ്നമുണ്ടാക്കുന്നത് പാക്കിസ്ഥാനാണെന്നോ സമ്മതിക്കാനോ എംബിഎസ് തയ്യാറായില്ല. പുൽവാമ ദുരന്തമോ ജെയ്ഷെ മുഹമ്മദ് ഭീകരവാദികൾക്കെതിരേയോ പോലും ഒന്നും പറഞ്ഞില്ല. പുൽവാമ ദുരന്തത്തിൽ കൊല്ലപ്പെട്ട സൈനികരെ കുറിച്ച് പോലും സൗദി രാജകുമാരൻ ഒന്നും പറഞ്ഞില്ല. ഇതോടെ പാക്കിസ്ഥാനോടുള്ള സ്നേഹമോ സൗഹൃദമോ സൗദിക്ക് ഇന്ത്യോയോടില്ലെന്ന സൂചനയാണ് സൗദി നൽകുന്നത്.
വാണിജ്യ പങ്കാളിയായി മാത്രമേ ഇന്ത്യയെ സൗദി കാണുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ട നിരവധി കരാറുകളിൽ സൗദി ഇന്ത്യയുമായി ഒപ്പിട്ടു. അതിന് അപ്പുറത്ത് ഒന്നും സൗദി ഇന്ത്യയ്ക്ക് നൽകില്ല. അങ്ങനെ വെറുമൊരു ചടങ്ങ് മാത്രമായി സൽമാൻ രാജകുമാരന്റെ ഇന്ത്യൻ സന്ദർശനം മാറുകായണ്. പാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസം രാജകുമാരൻ എത്തിയിരുന്നു. അന്ന് 2000കോടി ഡോളറിന്റെ സഹായമാണ് നൽകിയത്. ഇത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ പുൽവാമ ഉൾപ്പെടെയുള്ള വിഷയങ്ങൾ പാക്കിസ്ഥാനെതിരെ എംബിഎസിനെ മോദി അറിയിച്ചു. തീവ്രവാദത്തിന്റെ ഭീകരത ബോധ്യപ്പെടുത്തുകയും ചെയ്തു. പാക്കിസ്ഥാനെ പരസ്യമായി തള്ളി പറയുന്നതൊന്നും സംഭവിച്ചില്ല. മറിച്ച് പതിവ് പല്ലവി പോലെ ഭീകരവാദത്തെ തള്ളി പറഞ്ഞ് എംബിഎസ് മടങ്ങി. വിമാനത്താവളത്തിൽ മോദി എത്തി എംബിഎസിനെ സ്വീകിരിച്ചതും വെറുതയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് ആരാധനയാണെന്ന് സൽമാൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്. തന്റെ മൂത്ത സഹോദരനെപ്പോലെയാണ് മോദിയെന്നും രാഷ്ട്രപതി ഭവനിലെ ചർച്ചയ്ക്കിടെബിൻ സൽമാൻ മോദിയെ പുകഴ്ത്തിയതെന്നാണ് റിപ്പോർട്ട്. 'ഞാൻ മോദിയെ ആരാധിക്കുന്നു. മോദിയെനിക്ക് ഏട്ടനെപ്പോലെയാണ്. അദ്ദേഹത്തിന് ഞാൻ അനുജനെപ്പോലെയും' എം.ബി.എസ് പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും സംയുക്ത പ്രസ്താവനയിൽ പ്രതിഫലിച്ചില്ല. 70 വർഷത്തോളുമായി സൗദി അറേബ്യ നിർമ്മിക്കാൻ ഇന്ത്യക്കാർ സഹായിക്കുകയാണ്. സൗദിയിൽ അവർ സുഹൃത്തുക്കളെപ്പോലെയാണ്. ഇരു രാജ്യങ്ങൾക്കും വേണ്ടി ഈ ബന്ധം കുറേക്കൂടി ഊട്ടിയുറപ്പിക്കേണ്ട ആവശ്യകതയാണ് ഇന്നു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇന്ത്യയിലെത്തിയ ബിൻ സൽമാനെ പ്രോട്ടോക്കോൾ ലംഘിച്ച് മോദി കെട്ടിപ്പിടിച്ചത് വിവാദമായിരുന്നു. ' പാക്കിസ്ഥാന് 20 ബില്യൺ ഡോളർ വാഗ്ദാനം ചെയ്ത, പാക്കിസ്ഥാന്റെ 'തീവ്രവാദ വിരുദ്ധ' ഉദ്യമങ്ങളെ പ്രകീർത്തിച്ചയാൾക്ക് പ്രോട്ടോക്കോൾ ലംഘിച്ച് വൻ വരവേൽപ്പ് നൽകിയെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് വിമർശനവുമായി മുന്നോട്ടുവന്നിരുന്നു.
ദ്വിദിന ഇന്ത്യാ സന്ദർശനത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് രാഷ്ട്രപതിഭവനിൽ ഊഷ്മളസ്വീകരണമാണ് നൽകിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രിയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ന്യൂഡൽഹിയിൽ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചിരുന്നു. അതിന് ശേഷമായിരുന്നു മുഹമ്മദ് ബിൻ സൽമാനും മോദിയും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച്ചയിൽ ഉഭയകക്ഷി, വാണിജ്യം, ഊർജം, ശാസ്ത്രം, സാങ്കേതികം, കൃഷി, ബഹിരാകാശം, സുരക്ഷ, പ്രതിരോധം, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ചർച്ചയായി. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരതയെ കുറിച്ചുള്ള ചർച്ച ഇന്ത്യക്ക് നിർണായകമാണ്. പുൽവാമ ആക്രമണത്തെ അപലപിച്ച് നേരത്തെ സൗദി അറേബ്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിന് അപ്പുറത്തേക്ക് പാക്കിസ്ഥാനെ സൽമാൻ ഇപ്പോഴും ഭീകരതയുടെ പേരിൽ തള്ളി പറയുന്നില്ല.
'ഇന്ത്യയുമായുള്ള ബന്ധം ഞങ്ങളുടെ ഡിഎൻഎയിൽ തന്നെയുള്ളതാണ്'' രാഷ്ട്രപതി ഭവനിലെത്തി രാം നാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞത്. സൗദി രാജകുമാരൻ വിമാനമിറങ്ങിയപ്പോൾ തന്നെ പ്രോട്ടോകോൾ പോലും ലംഘിച്ച് നരേന്ദ്ര മോദി അദ്ദേഹത്തെ ആലിംഗനം ചെയ്ത് സ്വാഗതമരുളിയിരുന്നു. സൗദിയും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ ഒരു പുത്തൻ അദ്ധ്യായം കുറിക്കുന്ന മുഹൂർത്തമെന്നാണ് ഇന്ത്യയുടെ ഒരു വിദേശകാര്യ വക്താവ് ട്വീറ്റ് ചെയ്തത്. മന്ത്രിമാരും ബിസിനസ്സ് പങ്കാളികളുമടങ്ങുന്ന സന്നാഹത്തോടൊപ്പമാണ് രാജകുമാരൻ ഇന്ത്യയിലെത്തിയത്. എന്നാൽ സന്ദർശനത്തെ വെറുമൊരു വാണിജ്യ-വ്യാപാര ചർച്ചകൾക്കുള്ള വേദിയാക്കി മാറ്റുകയായിരുന്നു സൽമാൻ രാജകുമാരൻ.
പാക്കിസ്ഥാൻ സന്ദർശനത്തിനു ശേഷമാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തിയത്. എന്നാൽ ഇസ്ലാമാബാദിൽനിന്ന് നേരിട്ടല്ല ഇന്ത്യയിലേക്കു വന്നിട്ടുള്ളത്. പാക്കിസ്ഥാനിൽനിന്ന് സൗദിയിലേക്ക് മടങ്ങിയ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് വന്നത്. നേരത്തെ പാക്കിസ്ഥാനിൽ നിന്ന് നേരിട്ട് വരാനായിരുന്നു തീരുമാനം. പുൽവാമയിലെ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പരിപാടി മാറ്റിയത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍