സംസ്കൃതത്തിൽ സ്വാഗതം ഓതി ഐറിഷ് വിദ്യാർത്ഥികൾ; ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ മതേതര വിവാദം ഉണ്ടാകുമായിരുന്നുവെന്ന് പ്രധാനമന്ത്രി; ചെറുപ്പക്കാരുടെ ഇന്ത്യയെ കുറിച്ച് വാചാലനായി മോദിയുടെ ഐറിഷ് സന്ദർശനം; ന്യൂയോർക്കിലും വൻ സ്വീകരണം
ന്യൂയോർക്: അയർലണ്ട് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. വൻ സ്വീകരണമാണ് ന്യൂയോർക്കിൽ പ്രധാനമന്ത്രിക്ക് ലഭിച്ചത്. ഐക്യരാഷ്ട്ര സഭയേയും ജി-4 രാജ്യങ്ങളുടെ ഉച്ചകോടിയും പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശ അജണ്ടയിലുണ്ട്. ഐറീഷ് സന്ദർശനവും ആവേശകരമായിരുന്നു. അറുപത് വർഷത്തിന് ശേഷം അയർലണ്ടിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയ്കക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയിൽ യുവാവാക്കൾക്കുള്ള സാധ്യതയായിരുന്നു ഐറിഷ് ജനതയ്ക്ക് മുന്നിൽ മോദി അവതരിപ്പിച്ചത്.
ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്വാഗതമോതാൻ ഐറിഷ് കുരുന്നുകൾ എത്തിയത് സംസ്കൃതശ്ലോകവും ഗീതവുമായി.ഡബ്ലിനിലെ ഇന്ത്യൻ സമൂഹം നരേന്ദ്ര മോദിക്ക് ഒരുക്കിയ സ്വീകരണയോഗത്തിലായിരുന്നു വ്യത്യസ്തമായ ഈ അനുഭവം. സമ്മേളനവേദിക്ക് അടുത്തായുള്ള സെന്റ് ജോൺ സ്ക്കോട്ടസ് സ്ക്കൂളിലെ സംസ്കൃതം വിദ്യാർത്ഥികളാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഗാനോപഹാരം ഒരുക്കാനെത്തിയത്.വർഷങ്ങളായി സംസ്കൃതം പഠനവിഷയമായി സ്വീകരിച്ചിട്ടുള്ള സ്കൂളാണ് സെന്റ് ജോൺ സ്ക്കോട്ടസ് സ്കൂൾ.പ്രധാന മന്ത്രി ഗാനം ആസ്വദിക്കുകയും കുട്ടികളെയും അതിനായി അവരെ ഒരുക്കിയ അദ്ധ്യാപകരെയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഇന്ത്യയിലായിരുന്നു കുരുന്നുകൾ ഇത്തരമൊരു വേദിയിൽ ശ്ലോകം ആലപിച്ചിരുന്നതെങ്കിൽ മതേതരത്വത്തിന്റെ പേരിൽ വിവാദങ്ങൾ ഉയരുമായിരുന്നുവെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയും ചെയ്തു അദ്ദേഹം.
ഇന്ത്യയുടെ വളർച്ചയെക്കുറിച്ചാണ് ഇന്നു ലോകം സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ജനസംഖ്യയിൽ 65 ശതമാനം പേരും 35 വയസ്സിനു താഴെയുള്ളവരാണ്. അതിനാൽ ഇന്ത്യ ചെറുപ്പമാണ്. ഈ യുവാക്കളുടെ കരുത്തിലാണ് ഇന്ത്യയുടെ ഭാവി. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നാണ് ജനങ്ങൾ ചിന്തിക്കുന്നതെന്നാരു കണ്ടുവെന്നും മോദി ചോദിച്ചു. നിങ്ങളുടെ ഭരണത്തലവനുമായി നീണ്ട ചർച്ച നടത്തി. നിരവധി പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങൾ തമ്മിൽ സംസാരിച്ചു. അയർലൻഡിനും ഇന്ത്യയ്ക്കും പൊതുവായ അധിനിവേശ ചരിത്രമാണുള്ളത്. 2016 ൽ അയർലൻഡ് സ്വാതന്ത്ര്യം നേടിയതിന്റെ 100-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ ആഘോഷങ്ങളിൽ ഇന്ത്യയും പങ്കുചേരണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങളുടെയും മൂല്യങ്ങൾ ഒന്നാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഇതു സഹായിക്കുമെന്നും മോദി പറഞ്ഞു. നിങ്ങളോടൊപ്പം ഒരുപാട് സമയം ചെലവഴിക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. പക്ഷേ എന്റെ കയ്യിൽ വളരെ കുറച്ച് സമയം മാത്രമേ ഉള്ളൂ. അതിൽ നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഇനിയൊരു ഇന്ത്യൻ പ്രധാനമന്ത്രി അയർലൻഡ് സന്ദർശിക്കാൻ 60 വർഷങ്ങൾ വേണ്ടിവരില്ലെന്ന് അയർലൻഡിലെ ജനങ്ങൾക്ക് ഉറപ്പ് നൽകിയാണ് മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
അമേരിക്കയിലേക്കുള്ള യാത്രാമദ്ധ്യേയുള്ള ഹൃസ്വസന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാവിലെയാണ് ഡബ്ലിനിൽ എത്തിയത്. 'ദൃഢതയേറുന്ന ബന്ധങ്ങളും ആഴമുള്ള സഹകരണവുമായി ഇന്ത്യയിൽ നിന്ന് അയർലണ്ടിലേക്ക്' ഡബ്ലിൽ വിമാനമിറങ്ങിയതിന് തൊട്ടു പിന്നാലെ തന്റെ ട്വിറ്റർ അക്കൗണ്ടിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു. ഡബ്ലിൻ സിറ്റി സെന്ററിലെ ഗവൺമെന്റ് ബിൽഡിംഗിൽ ഐറിഷ് പ്രധാനമന്ത്രിയുമായി സ്വകാര്യ സംഭാഷണം, മോദിയുടെ ബഹുമാനാർത്ഥം കെന്നി ഒരുക്കുന്ന വിരുന്ന് എന്നിവയായിരുന്നു ഡബ്ലിനിൽ പ്രധാനമന്ത്രിയുടെ പരിപാടികൾ. ആറു പതിറ്റാണ്ടിന് ശേഷം അയർലണ്ട് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബഹുമാനാർത്ഥം ഐറിഷ് പ്രധാനമന്ത്രിയുടെ ചെറിയ ഒരു സല്ക്കാരവും ഉണ്ടായിരുന്നു. പിന്നീട് നടന്ന സംയുക്ത പ്രസ്താവനയിൽ അയർലണ്ടിലെ പ്രധാനമന്ത്രിയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചാണ് മോദി മടങ്ങിയത്. മൊത്തം ഒന്നര മണിക്കൂർ സമയം മാത്രമാണ് മോദി ഐറിഷ് പ്രധാനമന്ത്രിയ്ക്കൊപ്പം ചിലവഴിച്ചത്.
ഏതാണ്ട് അഞ്ചു മണിക്കൂറാണ് അദ്ദേഹം ഡബ്ലിനിൽ ചെലവിട്ടത്. ഐറിഷ് പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിന് ശേഷം ഇരുവരും നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ അയർലണ്ടുമായി ഇന്ത്യയ്ക്കുള്ള ബന്ധത്തിന്റെ ആഴവും, ഇന്ത്യ അയർലണ്ടിൽ നിന്ന് ആഗ്രഹിക്കുന്നതെന്താണെന്നും മോദി വ്യക്തമാക്കി.ഇന്ത്യൻ സമൂഹത്തോട് യൂറോപ്പ് ഇപ്പോഴും പുലർത്തുന്ന ഒരു തരം അവഗണന മാറ്റാൻ സമയമായി എന്ന് ഐറിഷ് നേതാക്കളോട് പറയാൻ മോദി സമയം കണ്ടെത്തി. മാദ്ധ്യമങ്ങൾ പോലും മോദി വരുന്ന വിവരം അറിഞ്ഞത് ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു എന്നത് ഇതിനു മറുപുറമാണ്. പക്ഷെ കുറഞ്ഞ സമയം കൊണ്ട് ഐറിഷ് മാദ്ധ്യമങ്ങളുടെ സുഹൃത്താവാൻ അദ്ദേഹത്തിനു കഴിഞ്ഞു.ഇന്ത്യയെ യൂറോപ്പിന് പരിചയപ്പെടുത്താൻ നിയുക്തരായവർ അതിൽ വീഴ്ച്ച വരുത്തിയപ്പോൾ കിട്ടിയ സമയം കൊണ്ട് മോദിക്ക് ആവശ്യങ്ങൾ എണ്ണി പറയേണ്ടി വന്നു എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല.
ആഗോള ഭീഷണികളായ ഭീകരവാദവും, തീവ്രവാദവും തടയുന്നതിനും യു എൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിനും അയർലണ്ടിന്റെ സഹായം അദ്ദേഹം അഭ്യർത്ഥിച്ചു. എൻ എസ് ജി ഉൾപ്പടെയുള്ള ഇന്റർ നാഷണൽ എക്സ്പോർട്ട് കൺട്രോൾ റെഷീമുകളിലെ അംഗത്തിനും ഇന്ത്യൻ പ്രധാനമന്ത്രി അയർലണ്ടിന്റെ സഹായം തേടി. അയർലണ്ടിന്റെ വിസാ നിയമങ്ങളിൽ ഇന്ത്യൻ ഐ ടി സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. യൂറോപ്പിലെയും ഏഷ്യയിലേയും സ്ഥിതിഗതികളും, ലോകം നേരിടുന്ന ഭീകര തീവ്രവാദ ഭീഷണികളും സംബന്ധിച്ച് വിപുലമായ കാഴ്ചപ്പാടുകൾ പങ്ക് വെക്കാൻ കഴിയുന്നതിലുള്ള സന്തോഷം അറിയിച്ചു കൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്.
രബിന്ദ്രനാഥ ടാഗോറും ഡബ്ല്യൂ ബി യീറ്റ്സും തമ്മിലുള്ള ബന്ധം മുതൽ സിസറ്റർ നിവേദിത ഇന്ത്യയ്ക്ക് തന്ന ആത്മീയമായ സംഭാനകൾ വരെയുള്ള കാര്യങ്ങൾ അയർലണ്ടിലേയും ഇന്ത്യയിലേയും ജനങ്ങൾ തമ്മിൽ രൂപപ്പെട്ടിരിക്കുന്ന ബന്ധത്തിന്റെ ഉദാഹണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. 26000 ഇന്ത്യക്കാർ ഐറിഷ് ജനതയുടെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിപ്പിച്ച 1985 ൽ ബോംബ് സ്ഫോടനത്തിൽ തകർന്ന എയർ ഇന്ത്യയുടെ കനിഷക്ക വിമാനത്തിലെ യാത്രക്കാർക്ക് അന്ത്യനിദ്രകൊള്ളാൻ ഇടം നൽകിയതിന് അയർലണ്ടിനോട് നന്ദി അറിയിച്ചു. അയർലണ്ടും ഇന്ത്യയും യൂറോപ്പിലെയും ഏഷ്യയിലേയും അതിദ്രുതം വളരുന്ന രണ്ട് സാമ്പത്തിക ശക്തികളാണെന്നും, ഇത് ഇന്ത്യയും യൂറോപ്യൻ യൂണിയൻ ബ്രോഡ് ബേസ്ഡ് ട്രേഡ് ആൻഡ് ഇൻവെസ്റ്റമെന്റ് എഗ്രിമെന്റ് ചർച്ചകൾ തുടരുന്നതിന് സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. അയർലണ്ടിന് ഇന്ത്യയെ പ്രയോജനപ്പെടുത്തുന്നതിന് സമാനമായി, ഇന്ത്യയെ സംബന്ധിച്ചിടത്തോളം യൂറോപ്പിലേക്കുള്ള വലിയ ഒരു വാതിലാണ് അയർലണ്ട് എന്നും തുറന്നു പറഞ്ഞാണ് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടുള്ള പ്രസംഗം അവസാനിപ്പിച്ചത്.
നേരത്തെ ഇന്ത്യയും അയർലണ്ടും പരസ്പരംഇരു രാജ്യങ്ങളിലേയ്ക്കും നേരിട്ട് വിമാനസർവീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഡബ്ലിനിലെ പാർലിമെന്റ് ഹൗസിൽഐറിഷ്പ്രധാനമന്ത്രി എണ്ട കെന്നിയുമായി നടത്തിയ ഒരു മണിക്കൂറോളം നീണ്ട ചർച്ചകൾക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകവേയാണ് മോദി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെയും അയർലണ്ടിന്റെയും ടൂറിസം വളർച്ചയ്ക്ക് ഇത് കുതിപ്പ് നല്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു ഐ ടി വ്യവസായത്തിന്റെയും ഡിജിറ്റൽ യുഗത്തിന്റെയും അവസരങ്ങളുടെ ഗുണ ഫലങ്ങൾമുതലെടുക്കുവാൻ ഇരു രാജ്യങ്ങളും ഒന്നിച്ചു നീങ്ങണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇതിനു വേണ്ടി രൂപീകരിച്ചിരിക്കുന്ന വർക്കിങ് ഗ്രൂപ്പ് വികസനത്തിനുള്ള രൂപരേഖ തയാറാക്കുമെന്ന് മോദി പറഞ്ഞു. അയർലണ്ടിന്റെ വിസ നയം ഇന്ത്യയിൽ നിന്നുള്ള ഐടി കമ്പനികൾക്ക് ഗുണകരമായ വിധത്തിൽ പരിവർത്തനം ചെയ്യണമെന്നും പ്രധാനമന്ത്രി ഐറിഷ് സർക്കാരിനോട് അഭ്യർത്ഥിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്