ഷെരീഫേ ഞാൻ ഇതാ അതിലേ ഒന്നു വരുന്നുവെന്ന് മോദി; വരൂ നമുക്ക് ചായ കുടിച്ച് പിരിയാമെന്ന് ഷെരീഫ്; ശത്രു രാജ്യം സന്ദർശിക്കാൻ ഒരു പ്രധാനമന്ത്രി പുറപ്പെടുന്നതിന് മുമ്പ് മാത്രം തീരുമാനിച്ച നയതന്ത്രത്തിനു കൈയടിച്ച് ലോക മാദ്ധ്യമങ്ങളും; ഷെരീഫിന്റെ ജന്മദിനാഘോഷത്തിലും കൊച്ചു മകളുടെ കല്ല്യാണത്തിനും താരമായത് ഇന്ത്യൻ പ്രധാനമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലെ താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇത്തരമൊരു നയതന്ത്ര നീക്കം ആരും പ്രതീക്ഷിച്ചില്ല. ആരോടും പറയാതെ സുരക്ഷ പോലും കണക്കിലെടുക്കാതെ പാക്കിസ്ഥാനിലെത്തുക. അപാര ചങ്കൂറ്റമായി ഇതിനെ വിലയിരുത്തുന്നുണ്ട്. അതിലുപരി പാക്കിസ്ഥാൻ വിശ്വസിക്കാൻ കൊള്ളാവുന്ന രാജ്യമാണെന്ന സന്ദേശവും മോദി നൽകുന്നു. ദേശീയ സുരക്ഷാ ഗാർഡുകളുടെ മുൻകൂട്ടിയുള്ള പരിശോധനയോ ഒരുക്കമോ ഇല്ലാതെ ഇന്ത്യൻ പ്രധാനമന്ത്രി പാക്കിസ്ഥാനിലെത്തുകയെന്നത് ആർക്കും ഇതിന് മുമ്പ് ചിന്തിക്കാൻ പോലും കരുതുമായിരുന്നില്ല. പാക്കിസ്ഥാനിൽ മിന്നൽ സന്ദർശനം നടത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ തിരിച്ചെത്തി മോദി താരമാവുകയാണ്. 12 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പാക്കിസ്ഥാനിൽ എത്തുന്നുന്നത്. അതും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ അപ്രതീക്ഷിത പാക്കിസ്ഥാൻ സന്ദർശനം.
ലാഹോറിൽ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളും കാണുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെയായിരുന്നു മോദിയുടെ അപ്രതീക്ഷിത പാക്കിസ്ഥാൻ സന്ദർശനം. ഇത് ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം ഊട്ടിയുറപ്പിക്കും. നയതന്ത്ര ചർച്ചകൾക്ക് പുതിയ ദിശാ രൂപവും നൽകും. അതിനിടെ നരേന്ദ്ര മോദിയുടെ സന്ദർശനം ശുഭസൂചനയെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ചർച്ചകൾ ശരിയായ ദിശയിലാണ് പോകുന്നതെന്ന് മോദി-ഷെരീഫ് കൂടിക്കാഴ്ചയ്ക്ക് ശേഷം പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി അജിസ് ചൗധരി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയാണ് ആഗ്രഹിക്കുന്നത്. ചർച്ചകളുമായി മുന്നോട്ടു പോകാൻ ഇരു നേതാക്കളും തീരുമാനിച്ചു. നല്ല അയൽക്കാരായി മുന്നോട്ടു പോകാനും തീരുമാനിച്ചതായി പാക്ക് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
പാക്കിസ്ഥാൻ ഹെലികോപ്ടറിൽ ഒന്നും ആലോചിക്കാതെ മോദി യാത്ര ചെയ്തു. ഷെരീഫിന്റെ കാറിലും ഇരുവരും ആശയ വിനിമയം നടത്തി. ഇതെല്ലാം ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളായിരുന്നു. എന്നാൽ സൗഹൃദത്തിൽ വിശ്വാസമാണ് വലുതെന്ന് മോദി പറയാതെ പറയുകയാണ് ഇവിടെ. ഷെരീഫുമായുള്ള വ്യക്തിപരമായ സൗഹൃദത്തിലൂടെ കാശ്മീർ പ്രശ്ന പരിഹാരം ആണ് മോദിയുടെ ലക്ഷ്യം. ബംഗ്ലാദേശുമായുള്ള പ്രശ്ന പരിഹാരം സാധ്യമാക്കിയ മോദി അപ്രതീക്ഷിത നയതന്ത്ര നീക്കത്തിലൂടെ പാക്കിസ്ഥാനേയും നല്ല അയൽക്കാരനാക്കി. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തിയ അന്നുമുതൽ ഷെരീഫുമായി മോദിക്ക് പ്രത്യേക ബന്ധവും താൽപ്പര്യവുമുണ്ടായിരുന്നു. അത് പുതിയ തലത്തിലെത്തുകയാണ് ഇന്നലത്തെ യാത്രയിലൂടെ. അതിനിടെ എല്ലാം മുൻകൂട്ടി നിശ്ചയിച്ചതാണെന്ന ആക്ഷേപവും ശക്തമാണ്. ഷെരീഫിന്റെ കൊച്ചുമകളുടെ കല്ല്യാണവും മനസ്സിലാക്കിയാണ് മോദിയെത്തിയത് എന്നും കരുതുന്നവരുണ്ട്. എന്തായാലും പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം ഒന്നാകെ മോദിയുടെ നീക്കത്തിൽ ഞെട്ടി. അവരെല്ലാം കൈയടിച്ച് തന്നെയാണ് മോദിയുടെ വരവിനെ വരവേറ്റത്.
പാക്കിസ്ഥാൻ സന്ദർശനത്തിനുശേഷം പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തി. നവാസ് ഷെരീഫിനും കുടുംബത്തിനുമൊപ്പം ഊഷ്മളമായ ഒരു വൈകുന്നേരം ചെലവഴിച്ചുവെന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. നവാസ് സാഹിബിന്റെ പിറന്നാളും പേരക്കുട്ടിയുടെ വിവാഹവും ആഘോഷം ഇരട്ടിയാക്കി. അടൽ ബിഹാരി വാജ്പേയുമായുള്ള ഷെരീഫിന്റെ അടുപ്പം എന്നെ വല്ലാതെ സ്പർശിച്ചു. വാജ്പേയോട് തന്റെ അന്വേഷണം അറിയിക്കാനും ഷെരീഫ് പറഞ്ഞതായി മോദി ട്വിറ്ററിൽ കുറിച്ചു. തന്നെ സ്വീകരിക്കാനും തിരികെ വിടാനും നവാസ് ഷെരീഫ് വിമാനത്താവളത്തിൽ വന്നത് വ്യക്തിപരമായി തന്നെ വല്ലാതെ സ്പർശിച്ചുവെന്നും ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം മോദി ട്വിറ്ററിൽ കുറിച്ചു. അങ്ങനെ എല്ലാം കൊണ്ടും താരമായെന്ന് പ്രധാനമന്ത്രിയും സമ്മതിക്കുന്നു.
അപ്രതീക്ഷിതവും അസാധാരണവുമായാണ് മോദി പാക്കിസ്ഥാനിലെത്തിയത്. ഇന്നു വൈകുന്നേരമാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മോദി അപ്രതീക്ഷിതമായി പാക്കിസ്ഥാൻ സന്ദർശിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പാക്ക് സന്ദർശനം മോദി അറിയിച്ചത്. കാബൂളിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മോദി, ഷെരീഫിനെ വിളിച്ചു. പിറന്നാൾ ആശംസ അറിയിച്ചു. പാക്കിസ്ഥാൻ വഴി വരുന്നതായും പറഞ്ഞു. സ്വാഗതമെന്ന് ഷെരീഫും വ്യക്തമാക്കി. ഇതോടെ വിമാനം ലാഹോറിലെത്തി. ലാഹോറിലെ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മോദിയെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വീകരിച്ചു. തുടർന്ന് ഇരുവരും ഹെലികോപ്റ്ററിൽ ഷെരീഫിന്റെ വസതിയിലേക്ക് പോയി. ഇവിടെ വച്ച് ഒരു മണിക്കൂറോളം ഇരുവരും സംസാരിച്ചു. ഷെരീഫിന്റെ കുടുംബാംഗങ്ങളും മോദിക്കൊപ്പമുള്ള ഉദ്യോഗസ്ഥരും സ്വീകരണത്തിൽ പങ്കെടുത്തിരുന്നു.
തുടക്കം ഒരു ഫോൺ കോളിലായിരുന്നു. മോദി, ഷെരീഫിനെ ഫോണിൽ വിളിച്ചു. താൻ അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നും മടക്കയാത്രക്കിടെ പാക്കിസ്ഥാനിൽ ഇറങ്ങട്ടെ എന്നും ചോദിച്ചു. ദയവായി വന്നാലും, നിങ്ങൾ ഞങ്ങളുടെ അതിഥിയാണെന്നായിരുന്നു ഷെരീഫിന്റെ മറുപടി. മോദിയോടൊപ്പം ഒരു കപ്പ് ചായ കുടിക്കാൻ അതീവ താത്പര്യമുണ്ടെന്നും ഷെരീഫ് മോദിയെ അറിയിച്ചു. പ്രധാനമന്ത്രി ലാഹോർ വിമാനത്താവളത്തിൽ പറന്നിറങ്ങിയപ്പോൾ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ സർവ്വസന്നാഹങ്ങളുമായി ഷെരീഫ് വിമാനത്താവളത്തിൽ കാത്തു നിന്നു. ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിയും ഇതുവരെ നടത്തിയിട്ടില്ലാത്ത അസാധാരണ നീക്കത്തിലൂടെ മോദി ലാഹോർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ അദ്ദേഹത്തെ ഷെരീഫ് ആലിംഗനം ചെയ്ത് സ്വീകരിച്ചു. ഒടുവിൽ നിങ്ങൾ ഞങ്ങളുടെ നാട്ടിലേക്ക് വന്നു അല്ലേ? എന്നാണ് ഷെരീഫ് മോദിയെ സ്വാഗതം ചെയ്തുകൊണ്ട് ചോദിച്ചത്. തീർച്ചയായും, ഞാനിവിടെയുണ്ടെന്ന് മോദി മറുപടിയും നൽകി-ഈ ദൃശ്യങ്ങൾ ലോക നയതന്ത്ര ചരിത്രത്തിലാണ് ഇടം നേടിയത്.
പിന്നീട് ഇരുനേതാക്കളും ഹെലികോപ്റ്ററിൽ ഷെരീഫിന്റെ വീട്ടിലേക്ക് പോയി. 66ാം പിറന്നാൾ ആഘോഷിക്കുന്ന നവാസ് ഷെരീഫിന്റെ വീട്ടിലെത്തിയ മോദി 90 മിനുട്ടുകളോളം അദ്ദേഹവുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു. ശനിയാഴ്ച്ച വിവാഹിതയാവുന്ന പാക് പ്രധാനമന്ത്രിയുടെ കൊച്ചുമകൾക്ക് ആശംസകളും നേർന്നു. പിന്നീട് ഷെരീഫിന്റെ വീട്ടിൽ നിന്ന് അത്താഴം കഴിച്ച ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി. ഇതൊരു ഉഭയകക്ഷി ചർച്ചയല്ലെന്നും തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്നുമാണ് സൂചനയാണ് ഇരു നേതാക്കളും നൽകിയത്. ഇന്ത്യ-പാക്ക് ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി വിവിധ മേഖലകളിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് മോദിയുടെ സന്ദർശനം. സെക്രട്ടറി തല ചർച്ചയിലും മറ്റും കൂടുതൽ സൗഹൃദവും വിശ്വാസവും ഇതിലൂടെ കൈവരും. ക്രിക്കറ്റ് നയതന്ത്രത്തിന്റെ സാധ്യതയും തുറക്കും. എല്ലാത്തിനുമുപരി അടുത്ത സാർക്ക് സമ്മേളനത്തെ ആഗോള ശ്രദ്ധാകേന്ദ്രവുമാക്കും. സാർക്ക് രാജ്യങ്ങൾക്കിടയിൽ സമാധാനവും സഹകരണവും ഊട്ടിയുറപ്പിക്കാൻ ഒതകുന്ന നീക്കമാണ് മോദി നടത്തിയത്. അതുകൊണ്ട് തന്നെയാണ് കൈയടിയും.
എന്നാൽ മോദിയുടെ പാക്ക് സന്ദർശനത്തെ എതിർത്ത് ശിവസേനയും കോൺഗ്രസും രംഗത്തെത്തി. രാജ്യത്തെ വിശ്വാസത്തിലെടുക്കാത്ത സന്ദർശനമാണ്. മോദിയുടെ സാഹസികത രാജ്യത്തിന് ദോഷം ചെയ്യുമെന്നും കോൺഗ്രസ് വ്യക്തമാക്കി. സാമൂഹിക മാദ്ധ്യമങ്ങളിൽ ചിത്രം വരാൻ വേണ്ടിയാണ് മോദിയുടെ പാക്കിസ്ഥാൻ സന്ദർശനമെന്ന് ശിവസേന പരിഹസിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍