ഷെരീഫിന് പിറന്നാൾ ആശംസയുമായി മോദി ലാഹോറിലെത്തി; അപ്രതീക്ഷിതമായെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് പാക്കിസ്ഥാനിൽ ഊഷ്മള സ്വീകരണം; ചർച്ചകൾ സൗഹൃദാന്തരീക്ഷത്തിലെന്ന് ഇരു രാജ്യങ്ങളും; ഇന്ത്യാ-പാക് നയതന്ത്ര ചർച്ചകൾ ഇനി പുതിയ ദിശാബോധം; വിമർശനവുമായി കോൺഗ്രസും ശിവസേനയും
മറുനാടൻ മലയാളി ബ്യൂറോ
ലാഹോർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാക്കിസ്ഥാൻ സന്ദർശനം. റഷ്യയിൽ നിന്നുള്ള മടക്കയാത്രയിൽ അഫ്ഗാനിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് പാക്കിസ്ഥാനിലെത്തി. മോദിയെ സ്വീകരിക്കാനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ലാഹോറിലെ വിമാനത്താവളത്തിലെത്തി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജന്മദിനാശംസകൾ നേരാൻ കാബൂളിൽ നിന്ന് വൈകിട്ട് നാലരയോടെയാണ് പാക്കിസ്ഥാനിലേക്ക് മോദി ലാഹോറിലെത്തിയത്. അഫ്ഗാൻ സന്ദർശനത്തിന് ശേഷം ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പായി പാക്കിസ്ഥാനിലിറങ്ങി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് കാബൂളിൽ നിന്നും മോദി ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. അഫ്ഗാനിൽ ഇന്ത്യ നിർമ്മിച്ചു നൽകിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി ഇന്നു രാവിലെയാണ് റഷ്യയിൽ നിന്നും മോദി അഫ്ഗാനിലെത്തിയത്. ഇതും അതീവ രഹസ്യമായിരുന്നു. എന്നാൽ അപ്പോഴും പാക് യാത്രയുടെ സൂചന പോലും നൽകിയില്ല.
മോദിക്ക് ലാഹോർ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വിമാനത്താവളത്തിൽ മോദിയെ ആശ്ളേഷിച്ചാണ് വരവേറ്റത്. പിന്നീട് അദ്ദേഹത്തെ ഷെരീഫ് തന്റെ ലാഹോറിലെ വസതിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ ഇരുവരും കൂടിക്കാഴ്ച നടത്തി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ചരിത്രത്തിൽ ഇടം പിടിക്കുന്ന അപ്രതീക്ഷിത നീക്കമാണ് മോദി നടത്തിയത്. മൂന്ന് മണിക്കൂറോളമാണ് മോദി പാക്കിസ്ഥാനിൽ ചെലവഴിച്ചത്. ഏഴരയോടെ ലാഹോറിൽ നിന്നും മോദി മടങ്ങി. അന്താരാഷ്ട്ര സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് മോദിയുടെ യാത്രയെ കാണുന്നത്. സൗഹൃദാന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നതെന്ന് പാക്കിസ്ഥാൻ അറിയിച്ചു.
പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മോദി പാക്കിസ്ഥാനിലെത്തുന്നത്. കാബൂൾ സന്ദർശനത്തിന് ശേഷം വൈകിട്ടോടെ ഇന്ത്യയിലേക്ക് മടങ്ങാനിരുന്നതാണ് മോദി. മോദിയുടെ അപ്രതീക്ഷിത തീരുമാനം ഏവരേയും അത്ഭുതപ്പെടുത്തി.നവാസ് ഷെരീഫിന്റെ പിറന്നാളാണ് മോദി സന്ദർശനത്തിനായി തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. അടുത്ത വർഷം നടക്കുന്ന സാർക് ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി പാക്കിസ്ഥാനിലേക്ക് പോവാനിരിക്കുകയാണ്. മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും ചടങ്ങിനെത്തിയിരുന്നു.
1999ൽ മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയാണ് ഇതിന് മുമ്പ് പാക്കിസ്ഥാൻ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരിക്കെയായിരുന്നു ആ സന്ദർശനവും. വാഗാ അതിർത്തി വഴി ലാഹോറിലെത്തിയ വാജ്പേയിയെ നവാസ് സ്വീകരിച്ചു. എന്നാൽ തൊട്ടു പിന്നാലെ ഇന്ത്യും പാക്കിസ്ഥാനും തമ്മിൽ കാർഗിൽ യുദ്ധമുണ്ടായി. അനൗപചാരികമായ ചർച്ചയും കൂടിക്കാഴ്ചയുമാവും പാക്കിസ്ഥാനിൽ മോദിയും-ഷെരീഫും നടത്തിയതെന്നാണ് റിപ്പോർട്ട്. നവാസ് ഷെരീഫിന് പിറന്നാൾ ആശംസ നേരുകയും കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്ത മോദി അധികം വൈകാതെ ഇന്ത്യയിലേക്ക് മടങ്ങും. അന്താരാഷ്ട്ര പ്രാധാന്യം അർഹിക്കുന്ന ഉഭയകക്ഷി ചർച്ചകളൊന്നും സന്ദർശനത്തിനിടയിൽ ഉണ്ടായില്ലെന്നാണ് സൂചന.
ലാഹോറിലെ അല്ലാമാ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ നവാസ് ഷെരീഫ് സ്വീകരിച്ചു. ഷെരീഫിന്റെ 66ാം പിറന്നാളിനോടനുബന്ധിച്ചാണ് മോദിയുടെ അപ്രതീക്ഷിത സന്ദർശനം. മോദി വരുന്ന കാര്യം തങ്ങൾ പോലും അറിഞ്ഞിരുന്നില്ലെന്ന് പാക്കിസ്ഥാൻ വൃത്തങ്ങൾ പറഞ്ഞു. തുടർന്ന് ഇരുവരും ഹെലികോപ്റ്ററിൽ ഷെരീഫിന്റെ വസതിയിലേക്ക് പോയി. നവാസിന്റെ വിരുന്നിൽ മോദി പങ്കെടുക്കുന്നുണ്ട്. അതേസമയം, മോദിയുടെ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും രംഗത്തെത്തി. എന്നാൽ സന്ദർശനം ഇന്ത്യാപാക് ചർച്ചകളെ മുന്നോട്ടുനയിക്കുമെന്ന് സിപിഐ അഭിപ്രായപ്പെട്ടു. സാർക്ക് ഉച്ചകോടിക്ക് മുന്നോടിയായുള്ള സന്ദർശനത്തിന് ഏറെ പ്രാധാന്യവുമുണ്ട്.
പാരിസിൽ കാലാവസ്ഥാ ഉച്ചകോടിക്കിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും മോദിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യാപാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ബാങ്കോക്കിൽ വച്ച് കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ വിദേശകാര്യ മന്ത്രി സുഷമസ്വരാജ് ഹാർട്ട് ഓഫ് ഏഷ്യ' സമ്മേളനത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാനിലെത്തിയപ്പോൾ ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാൻ അടുത്ത വർഷം മോദി പാക്കിസ്ഥാനിലെത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് സ്ഥിരീകരണം കൂടിയാണ് ഇപ്പോഴത്തെ സന്ദർശനം.
നേരത്തെ സുരക്ഷാ കാരണങ്ങളാൽ അഫ്ഗാനിസ്ഥാൻ സന്ദർശനവും ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. പാക്കിസ്ഥാനിലേക്ക് തിരിക്കുന്നതിന്റെ മുന്നോടിയായി നവാസ് ഷെരീഫിനെ ഫോണിൽ വിളിച്ച് സംസാരിച്ചെന്നും, ലാഹോറിൽ വച്ചായിരിക്കും കൂടിക്കാഴ്ചയെന്നുമാണ് വിവരങ്ങൾ. നേരത്തെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാക്കിസ്ഥാൻ സന്ദർശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും വ്യക്തമാക്കിയിരുന്നു.
രണ്ടുദിവസത്തെ റഷ്യൻ സന്ദർശനത്തിനുശേഷം അഫ്ഗാനിസ്ഥാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കാബൂളിൽ ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച പാർലമെന്റിന്റെ ഉദ്ഘാടനം രാവിലെ നിർവഹിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി, സിഇഒ അബ്ദുള്ള അബ്ദുള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച പാർലമെന്റിന്റെ ഒരു ബ്ലോക്കിന് മുൻ പ്രധാനമന്ത്രി അടൽ ബീഹാരി വാജ്പേയിയുടെ പേര് അഫ്ഗാനിസ്ഥാൻ നൽകിയിട്ടുണ്ട്.
അതേസമയം, മോദിയുടെ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും രംഗത്തെത്തി. മോദിയുടെ സാഹസിക സന്ദർശനം രാജ്യത്തിന് ദോഷം ചെയ്യുമെന്നും എന്ത് വിപത്താണ് രാജ്യത്തിനുണ്ടാകുക എന്നറിയില്ലെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. 12 വർഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രിയായ എബി വാജ്പേയ് പാക്കിസ്ഥാൻ സന്ദർശിച്ചതിന് പിന്നാലെയാണ് കാർഗിൽ യുദ്ധമുണ്ടായത്. രാജ്യത്തെ വിശ്വാസത്തിലെടുക്കാതെയാണ് രഹസ്യ സന്ദർശനമെന്നും ഇത് മണ്ടത്തരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സന്ദർശനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിലെ ജന്ദർ മന്ദറിൽ പ്രതിഷേധ പ്രകടനം നടത്തുകയും മോദിയുടെ കോലം കത്തിക്കുകയും ചെയ്തു.
സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചിത്രമിടാനാണ് മോദി പാക്കിസ്ഥാൻ സന്ദർശിക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി. സാഹസിക കാര്യങ്ങളിൽ ഇടപെടുന്ന മോദി ദേശീയ സുരക്ഷ അപകടപ്പെടുത്തുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിമർശിച്ചു. മോദി പാക്കിസ്ഥാനിൽ മിന്നൽ സന്ദർശനം നടത്തുന്നത് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാൾ ആഘോഷിക്കാനാണെന്ന് ജെഡി(യു) അധ്യക്ഷൻ കെസി ത്യാഗി ആരോപിച്ചു. എന്നാൽ യഥാർത്ഥ നയതന്ത്രജ്ഞന്റെ നീക്കമാണ് മോദി നടത്തിയതെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
അതേസമയം, സന്ദർശനം ഇന്ത്യാപാക് ചർച്ചകളെ മുന്നോട്ടുനയിക്കുമെന്ന് സിപിഐ അഭിപ്രായപ്പെട്ടു. ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ മഞ്ഞുരുകുകയാണ്. എൻഎസ്എ തലത്തിൽ നടന്ന ചർച്ചയും സുഷമയുടെ പാക് സന്ദർശനവും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ട്. മോദിയുടെ സന്ദർശനവും അതിന് സഹായകമാകുമെന്നും സിപിഐ നേതാവ് ഡി രാജ പറഞ്ഞു. ചർച്ചകളിലൂടെയാണ് എല്ലാ പ്രശ്നത്തിനും പരിഹാരം കാണേണ്ടത്. അയൽ രാജ്യവുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ഇത്തരം നടപടികൾ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്