നേപ്പാളികളുടെ മനസ്സ് പിടിക്കാൻ അയൽപ്പക്കം; ഇന്ത്യയും ചൈനയും മത്സരബുദ്ധിയോടെ രക്ഷാപ്രവർത്തനത്തിന് സജീവം; സാന്ത്വനത്തിലൂടെ നേപ്പാൾ പിടിക്കാനുള്ള ചൈനീസ് തന്ത്രം മുൻകൂട്ടിയറിഞ്ഞ് ഓപ്പറേഷൻ മൈത്രി; പുനർനിർമ്മിതിക്ക് അയൽക്കാരുടെ സഹായം തുണയാകുമെന്ന് ഉറപ്പിച്ച് നേപ്പാളും
മറുനാടൻ മലയാളി ബ്യൂറോ
കാഠ്മണ്ഡു: ഭൂകമ്പത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന നേപ്പാളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം തുടർചലനങ്ങളുണ്ടായില്ല. അയ്യായിരം കോടി രൂപയാണ് നേപ്പാളിന്റെ പുനർനിർമ്മിതിക്ക് ഐക്യരാഷ്ട്ര രക്ഷാ സമിതി ലക്ഷ്യമിടുന്നത്. എന്നാൽ ഈ തുക വലിയൊരു പ്രശ്നമാകില്ലെന്ന് ആഗോള സമൂഹം തിരിച്ചറിയുകയാണ്. നേപ്പാളിലെ രക്ഷാപ്രവർത്തനത്തിലെ വേഗതയാണ് ഇതിന് കാരണം. മത്സര ബുദ്ധിയോടെ നേപ്പാളിന് ആശ്വാസമെത്തിക്കാൻ രണ്ട് പേരുണ്ട്. ഇന്ത്യയും ചൈനയും. അതുകൊണ്ട് തന്നെ ആർക്കും നേപ്പാളിന്റെ പുനർനിർമ്മിതിയിൽ ആശങ്കയില്ല. പ്രശ്നം നേപ്പാളായതുകൊണ്ട് എല്ലാം ഇന്ത്യയും ചൈനയും ചെയ്യും.
ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരു പോലെ പ്രധാനപ്പെട്ട അയൽരാജ്യമാണ് നേപ്പാൾ. എന്നാൽ ഇന്ത്യയോടായിരുന്നു നേപ്പാളുകാർക്ക് എന്നും താൽപ്പര്യം. അവരുടെ സംസ്കാരവും വിശ്വാസവും സംരക്ഷിക്കാൻ ഇന്ത്യയുടെ സഹായം അനിവാര്യമായിരുന്നു. അത് എപ്പോഴും കിട്ടിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഭൂകമ്പമുണ്ടായി മണിക്കൂറുകൾക്ക് അകം ഇന്ത്യൻ രക്ഷാസേനാ നേപ്പാളിലെത്തി. സാധന സാമഗ്രികളുമായി വിമാനവുമെത്തി. ഓപ്പറേഷൻ മൈത്രിയെന്ന മോദിയുടെ നീക്കം ആഗോളതലത്തിൽ കൈയടി നേടി. ഇതിന്റെ സാമൂഹിക പ്രശ്നങ്ങൾ ചൈനയ്ക്ക് അറിയാം. ടിബറ്റ് ഉൾപ്പെടെയുള്ള പ്രദേശവുമായി തന്ത്രപ്രധാന ബന്ധമാണ് നേപ്പാളിനുള്ളത്. ചൈന ചൈനയുടേതാക്കാൻ ആഗ്രഹിക്കുന്ന സ്ഥലം. ഇവിടെ ഇന്ത്യ നിലയുറപ്പിക്കുന്നത് അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ചൈനയുടെ ര്ഷാപ്രവർത്തനത്തിന് നേപ്പാളിലെത്തി. ഇന്ത്യയും ചൈനയും മത്സരബുദ്ധിയോടെ രക്ഷാപ്രവർത്തനം നടത്തുകയാണ്
ഒരിടത്ത് പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടുന്ന ഇന്ത്യൻ സേനാംഗങ്ങൾ. മറ്റൊരിടത്ത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ അവശേഷിച്ചവരെ തിരയുന്ന ചൈനീസ് രക്ഷാപ്രവർത്തകർ. ഭൂകമ്പത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന നേപ്പാളിലെങ്ങും തദ്ദേശീയരായ രക്ഷാപ്രവർത്തകരെ കാണാനില്ല. ഇത്തരം സംഭവങ്ങളെ നേരിടാനുള്ള പരിശീലനം നേടിയവർ നേപ്പാളിൽ കുറവാണ്. ഇതിനൊപ്പം ദുരന്തത്തിന്റെ ആഘാതം ഏറ്റുവാങ്ങിയവർ മാത്രമേ നേപ്പാളിലുള്ളൂ. അതുകൊണ്ട് തന്നെ സകലയിടത്തും ഇന്ത്യൻ, ചൈനീസ് ദുരിതാശ്വാസ സംഘങ്ങളാണ്. ഭക്ഷ്യവസ്തുക്കളും ദുരിതാശ്വാസ സാമഗ്രികളുമായി ബെയ്ജിങ്ങിൽ നിന്നും ഡൽഹിയിൽ നിന്നുമാണ് ഇടതടവില്ലാതെ വിമാനങ്ങളെത്തുന്നതും.
നേപ്പാൾ ദുരന്തത്തോടുള്ള ഇന്ത്യയുടെയും ചൈനയുടെയും സജീവ ഇടപെടൽ കൊച്ചു ഹിമാലയൻ രാഷ്ട്രത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള ഇരു രാജ്യങ്ങളുടേയും മത്സരമായാണ് വ്യാഖ്യാനിക്കുന്നത്. ഭൂകമ്പ വാർത്ത പുറത്തുവന്നയുടൻ തന്നെ ദുരിതാശ്വാസ വസ്തുക്കളും രക്ഷാപ്രവർത്തകരുമായി ഇരു രാഷ്ട്രങ്ങളും ഓടിയെത്തുകയായിരുന്നു. ടൺ കണക്കിന് ദുരിതാശ്വാസ വസ്തുക്കളും നൂറ് കണക്കിന് രക്ഷാപ്രവർത്തകരുമായി ഇന്ത്യൻ വ്യോമസേനയുടെ 13 ഓളം വിമാനങ്ങളാണ് ഉടൻ കാഠ്മണ്ഡുവിലെത്തിയത്. ഫിലിപ്പീൻസിൽ ചുഴലിക്കാറ്റുണ്ടായപ്പോൾ ദുരിതാശ്വാസമെത്തിക്കാൻ മടി കാണിച്ച ചൈനയുടെ പ്രതികരണം ഇത്തവണ അതിവേഗത്തിലായിരുന്നു.
രക്ഷാപ്രവർത്തരും മണംപിടിക്കുന്ന നായകളും ചികിത്സാ ഉപകരണങ്ങളുമൊക്കെയായി അവരും കുതിച്ചെത്തി. 33 ലക്ഷം ഡോളറിന്റെ സഹായമാണ് ചൈന ഉടനടി വാഗ്ദാനം ചെയ്തത്. യൂറോപ്യൻയൂണിയൻ ആകെ നൽകുന്ന സഹായത്തോളം വരുമിത്. കാരണം ഇന്ത്യയുടെ ഓപ്പറേഷൻ മൈത്രിയിലെ യഥാർത്ഥ ഉദേശ്യം നേപ്പാളുകാരെ തങ്ങളോട് അടുപ്പിക്കുകയാണെന്ന് ചൈനയ്ക്ക് അറിയാം. അനുശോചന സന്ദേശങ്ങൾ അറിയിക്കുന്നതിലും ഇരു രാജ്യത്തെയും ഭരണത്തലവന്മാരായ നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും മത്സരിച്ചു. നേപ്പാളികൾ സ്വന്തം ജനങ്ങളെപ്പോലെയാണെന്നും അവരുടെ കണ്ണീരൊപ്പുമെന്നുമാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. സമാനമായ പ്രസ്താവന ചൈനയിൽ നിന്നുമുണ്ടായി.
ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ഞെരുങ്ങിക്കഴിയുന്ന നേപ്പാളിന്റെ രാഷ്ട്രത്തിൽ സ്വാധീനമുറപ്പിക്കാനുള്ള ഇരു രാഷ്ട്രങ്ങളും നടത്തുന്ന ശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭൂമിശാസ്ത്രപരമായും ഭാഷാപരമായും സാംസ്കാരികമായും അടുത്ത ബന്ധമുള്ള ഇന്ത്യയോടാണ് നേപ്പാൾ അടുത്തകാലം വരെ ശക്തമായ ബന്ധം നിലനിർത്തിയിരുന്നത്. മേഖലയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ടായിരുന്നു. എന്നാൽ ഇതിന് എവിടെയോ ചെറിയ വിടവ് വന്നു. നേപ്പാളിലെ വിദേശനിക്ഷപത്തിൽ കഴിഞ്ഞവർഷം ഇന്ത്യയെ മറികടന്ന ചൈന റോഡ് വികസനം, ഊർജ നിലയങ്ങൾ, ഗതാഗതം അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിൽ വൻ നിക്ഷേപമാണ് നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വൻതോതിൽ വർധിച്ചിട്ടുണ്ട്.
നേപ്പാളിലെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റയുടൻ തന്റെ വിദേശ നയത്തിൽ സാർക്ക് രാജ്യങ്ങളുമായുള്ള സഹകരണത്തിന്റെ പേരിൽ നേപ്പാളിന് കൂടുതൽ സഹായം നൽകിയത്. അത് ഏൽക്കുകയും ചെയ്തു. അതിന്റെ തുടർച്ച ഭൂകമ്പ പുനർനിർമ്മിതിയിലും പ്രതിഫലിക്കും. ചൈനയും വിട്ടുകൊടുക്കില്ല. അതുകൊണ്ട് തന്നെ 5000 കോടിയുടെ പുനർനിർമ്മിതി അന്താരാഷ്ട്ര സമൂഹത്തിന് വലിയ വെല്ലുവിളിയുമാകില്ല.
ശ്രീലങ്കയിൽ നിന്ന് പഠിച്ച പാഠമാണ് നേപ്പാളിലെ ഇടപെടലിൽ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്. സുനാമി കാലത്ത് ലങ്കയ്ക്ക് സഹായം നൽകാൻ ഇന്ത്യയ്ക്ക് ആയില്ല. കാരണം സുനാമി തിരമാലകൾ രാജ്യത്തുണ്ടാക്കിയ വേദന മായ്ക്കുന്നതിന്റെ തിരക്കിലായിരുന്നു ഇന്ത്യ. ഈ സമയം ചൈന ലങ്കയിൽ നങ്കൂരമിട്ടു. പുനർനിർമ്മിതി ഏറ്റെടുത്തു. ഇത് ഇന്ത്യയ്ക്ക് ഇപ്പോഴും സുരക്ഷാ ഭീഷണി ഉയർത്തുന്നു. ഈ സാഹചര്യത്തിലാണ് പിഴവ് വരുത്താതെയുള്ള നേപ്പാളിലെ ഓപ്പറേഷൻ മൈത്രി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍