റഷ്യയുടെ സംരക്ഷണ വലയം തകർക്കാൻ എളുപ്പമല്ലെന്ന് മനസിലാക്കി ആവേശം കയറി ഉടൻ യുദ്ധമെന്ന് പ്രഖ്യാപിച്ച ട്രംപ് നിലപാട് മയപ്പെടുത്തി; സിറിയക്കെതിരെയുള്ള തെളിവുകൾ പരിശോധിക്കുന്നതേയുള്ളുവെന്ന് അമേരിക്ക; യുദ്ധത്തെ അതിജീവിക്കാൻ ജനങ്ങൾക്ക് പരിശീലനം നൽകി റഷ്യ; സിറിയയുടെ പേരിലുള്ള ആശങ്ക അൽപം അയഞ്ഞെങ്കിലും എത്തു പിടിയുമില്ലാതെ ലോകം
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: കഴിഞ്ഞ ശനിയാഴ്ച സിറിയൻ സൈന്യം വിമതരുടെ കൈവശമുള്ള ദൗമയിൽ നടത്തിയ രാസായുധ പ്രയോഗവുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മിൽ ആരംഭിച്ച യുദ്ധഭീഷണി പുതിയ വഴിത്തിരിവിലേക്ക്. പ്രസ്തുത രാസായുധപ്രയോഗത്തിന് പ്രതികാരമായി സിറിയയെ ഉടൻ ആക്രമിക്കുമെന്ന് വീരവാദം പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ നിലപാട് മയപ്പെടുത്തിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. സിറിയക്ക് മേൽ റഷ്യ തീർത്ത സംരക്ഷണ വലയം തകർക്കാൻ എളുപ്പമല്ലെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ട്രംപ് ഒരു ചുവട് പിന്നോട്ട് വച്ചതെന്നും സൂചനയുണ്ട്.
എന്നാൽ സിറിയക്കെതിരെയുള്ള തെളിവുകൾ പരിശോധിക്കുന്നതേയുള്ളൂവെന്ന് പറഞ്ഞ് ഇതിൽ നിന്നും തടിതപ്പാനാണ് ട്രംപ് ശ്രമിക്കുന്നത്. അതേ സമയം യുദ്ധത്തെ അതിജീവിക്കാൻ ജനങ്ങൾക്ക് പരിശീലനം നൽകാനും റഷ്യ ആരംഭിച്ചിട്ടുണ്ട്.ചുരുക്കിപ്പറഞ്ഞാൽ സിറിയയുടെ പേരിലുള്ള ആശങ്ക അൽപം അയഞ്ഞെങ്കിലും ഇക്കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന എത്തുംപിടിയുമില്ലാതെ ലോകം വലയുകയാണ്. തന്റെ മുതിർന്ന ഉപദേശകരുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് സിറിയക്കെതിരെ പ്രതികാരപൂർവം ഉടനടി ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ സിറിയക്ക് നേരെ മിസൈൽ ഉടനടി അയക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതുടൻ സംഭവിക്കാൻ സാധ്യത വളരെ കുറവാണെന്നും വ്യക്തമായിട്ടുണ്ട്. നയതന്ത്രപരമായതും നീതിപൂർവകവുമായ തീരുമാനം സിറിയയുടെ കാര്യത്തിൽ ഉടനടിയെടുക്കുമെന്നാണ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സിറിയൻ പ്രസിഡന്റ് ആസാദിന്റെ ഭരണകൂടം ദൗമയിൽ രാസായുധ പ്രയോഗം നടത്തിയയെന്നതിന് തെളിവുണ്ടെന്നാണ് യുഎന്നിലെ യുഎസിന്റെ അംബാസിഡറായ നിക്കി ഹാലെ പ്രസ്താവിച്ചിരിക്കുന്നത്. രാസായുധ പ്രയോഗം നടത്തിയിട്ടുണ്ടോ എന്നതിന്റെ തെളിവ് യുഎസ് നിലവിലും തേടിക്കൊണ്ടിരിക്കുന്നുവെന്നാണ് ഡിഫെൻസ് സെക്രട്ടറി ജെയിംസ് മാറ്റിസ് പറയുന്നത്.
സിറിയക്ക് മേൽ എപ്പോഴാണ് വ്യോമാക്രമണം നടത്തുകയെന്ന് തനിക്ക് പറയാനാവില്ലെന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ ട്വീറ്റ്. എന്നാൽ ഇത്തരം ഒരു ആക്രമണം ഉടൻ ഉണ്ടാകുമെന്നും അതിൽ യുകെ യുഎസിനൊപ്പം അണിചേരുമെന്നുമാണ് ഇക്കഴിഞ്ഞ ദിവസം കൂടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രസ്താവിച്ചിരിക്കുന്നത്. തെരേസയുടെ കാബിനറ്റ് ഇന്നലെ അതിന് അനുമതി നൽകിയിട്ടുമുണ്ട്.രാസായുധം ആസാദ് പ്രയോഗിച്ചുവെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും തക്കസമയത്ത് പ്രതികരിക്കുമെന്നുമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ അമേരിക്കയിൽ നിന്നും ആക്രമണത്തിനായി ഒരു സൂചന ലഭിക്കാൻ കാത്തിരിക്കുകയാണ് സഖ്യകക്ഷികളെന്നും റിപ്പോർട്ടുണ്ട്. റഷ്യ തങ്ങളുടെ സ്മാർട്ട് മിസൈലുകളെ നേരിടാൻ തയ്യാറെടുക്കാൻ മുന്നറിയിപ്പേകിക്കൊണ്ട് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് പ്രകോപനം മൂർധന്യത്തിലെത്തിച്ചിരുന്നത്.സിറിയയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇനിയുമെടുത്തിട്ടില്ലെന്നാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം വൈറ്റ്ഹൗസ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 പേരുടെ മരണത്തിനും നിരവധി പേരുടെ പരുക്കേൽക്കലിനും കാരണമായ രാസായുധ പ്രയോഗത്തോട് പ്രതികരിക്കാൻ അധികനേരം കാത്തിരിക്കാൻ അമേരിക്കയ്ക്ക് സാധിക്കില്ലെന്നായിരുന്നു ഇന്നലെ രാവിലെ ട്രംപിന്റെ നിലപാട്.
എന്നാൽ ട്രംപിന്റെ മുതിർന്ന ഉപദേശകർ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ട്രംപ് നിലപാട് മയപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സിറിയൻ സൈന്യം നടത്തിയെന്ന് പറയപ്പെടുന്ന പ്രസ്തുത രാസായുധ പ്രയോഗത്തിന് വേണ്ടത്ര തെളിവുകളില്ലെന്നും അതിനാൽ എടുത്ത് ചാടി ആക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്നുമായിരുന്നു ഉപദേശകർ ട്രംപിന് മുന്നറിയിപ്പേകിയത്.സിറിയക്ക് മേൽ പറക്കുന്ന ഏത് മിസൈലിനെയും വെടിവച്ചിടുമെന്നായിരുന്നു ബുധനാഴ്ചത്തെ റഷ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പേകിയത്. എന്നാൽ റഷ്യയുടെ പ്രതിരോധത്തെ തകർക്കുന്ന സ്മാർട്ട് മിസൈലുകളായിരിക്കും തങ്ങൾ സിറിയക്ക് മേൽ വർഷിക്കുകയെന്നാണ് ട്രംപ് അതിനുള്ള മറുപടിയായി ഭീഷണി മുഴക്കിയത്.
ഇതോടെ യുദ്ധം ഏത് സമയത്തും പൊട്ടിപ്പുറപ്പെടാമെന്ന ആശങ്കയും ശക്തമായിരുന്നു.സിറിയയെയും അതിന്റെ ഭരണാധികാരി ബാഷർ അൽ ആസാദിനെയും സംരക്ഷിക്കുന്നതിനായി അത്യന്താധുനിക എസ്-400 മിസൈൽ പ്രതിരോധ സംവിധാനമാണ് റഷ്യവിന്യസിച്ചിരിക്കുന്നത്. സിറിയക്ക് ചുററും ഉരുക്ക് സംരക്ഷണ കവചമാണ് ഇതിലൂടെ റഷ്യ ഒരുക്കിയിരിക്കുന്നത് അതിന്റെ പരിധിയിലേക്ക് കടന്നു വരുന്ന വിമാനങ്ങളെയും ഹ്രസ്വദൂരമുൾപ്പെടെയുള്ള ക്രൂയിസ്, ബാലിസ്റ്റിക്മിസൈലുകളെയും ചെറുക്കാനും തകര്‍ക്കാനും ശേഷിയുള്ള പ്രതിരോധ സംവിധാനമാണ് എസ്-400.
നിലവിലെ കടുത്ത സാഹചര്യത്തിൽ മൂന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ സാധ്യതയേറെയാണെന്നും അതിനെ നേരിടാനും രക്ഷപ്പെടാനും തയ്യാറെടുക്കണമെന്നും സ്റ്റേറ്റ് ടെലിവിഷനായ റോസ്സിയ-24 ന്യൂസാണ് റഷ്യ രാജ്യത്തെ ജനങ്ങൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിത്തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. മൂന്നാം ലോക മഹായുദ്ധ സമയത്ത് ബോംബ് ഷെൽട്ടറുകളിൽ കഴിയുമ്പോൾ കഴിക്കാനായി മികച്ച ഭക്ഷണം തന്നെ പായ്ക്ക് ചെയ്തെടുക്കണമെന്നും ടിവി അവതാരകർ ജനങ്ങളോട് നിർദ്ദേശിക്കുന്നുണ്ട്.
ഇതിനായി ടിന്നിലടച്ച മാംസാഹാരവും അരിഭക്ഷണവും വെള്ളവും കരുതേണ്ടിയിരിക്കുന്നുവെന്നാണ് നിർദ്ദേശം.ഇതിന് പുറമെ ബോംബുകളുടെ റേഡിയേഷനിൽ നിന്നും സംരക്ഷിക്കുന്നതിനായി അയഡിൻ കരുതണമെന്നും നിർദ്ദേശമുണ്ട്. സിറിയൻ പ്രശ്നത്തിന്റെ പേരിൽ അമേരിക്കയും റഷ്യയും തമ്മിൽ ഉയർന്ന് വന്നിരിക്കുന്ന പുതിയ യുദ്ധ ഭീഷണികൾ റഷ്യൻ ജനങ്ങൾക്കിടയിൽ കടുത്ത യുദ്ധഭീതിയാണുയർത്തിയിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍