Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്കൻ ചാരസംഘടനയെ ഭയന്ന് കിമ്മിന്റെ മലമൂത്രം പോലും പൊതിഞ്ഞെടുത്ത് തിരിച്ച് നാട്ടിലെത്തിക്കാൻ പ്രത്യേക സംഘം; സിംഗപ്പൂരിലേക്ക് എത്തിയപ്പോൾ വഴി തെറ്റിക്കാൻ ഒരുപോലെ മൂന്ന് വിമാനങ്ങൾ; നഗരസന്ദർശനത്തിന് ഇറങ്ങിയപ്പോൾ ചുറ്റിനും 20 അകമ്പടി വാഹനങ്ങളും ചുറ്റിനും ഓടുന്ന സുരക്ഷാ ഉദ്യോഗസ്ഥരും; ഉത്തരകൊറിയൻ പ്രസിഡന്റിന്റെ സുരക്ഷാ സന്നാഹം കണ്ട് വാപൊളിച്ച് കാണാനെത്തിയ അമേരിക്കൻ പ്രസിഡന്റുപോലും

അമേരിക്കൻ ചാരസംഘടനയെ ഭയന്ന് കിമ്മിന്റെ മലമൂത്രം പോലും പൊതിഞ്ഞെടുത്ത് തിരിച്ച് നാട്ടിലെത്തിക്കാൻ പ്രത്യേക സംഘം; സിംഗപ്പൂരിലേക്ക് എത്തിയപ്പോൾ വഴി തെറ്റിക്കാൻ ഒരുപോലെ മൂന്ന് വിമാനങ്ങൾ; നഗരസന്ദർശനത്തിന് ഇറങ്ങിയപ്പോൾ ചുറ്റിനും 20 അകമ്പടി വാഹനങ്ങളും ചുറ്റിനും ഓടുന്ന സുരക്ഷാ ഉദ്യോഗസ്ഥരും; ഉത്തരകൊറിയൻ പ്രസിഡന്റിന്റെ സുരക്ഷാ സന്നാഹം കണ്ട് വാപൊളിച്ച് കാണാനെത്തിയ അമേരിക്കൻ പ്രസിഡന്റുപോലും

മറുനാടൻ മലയാളി ബ്യൂറോ

സിംഗപ്പൂർ സിറ്റി: സിംഗപ്പൂരിൽ അമേരിക്കൻ ഡൊണാൾഡ് ട്രംപുമായി ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ച തുടങ്ങുമ്പോഴും ചർച്ച സുരക്ഷയെ കുറിച്ചാണ്. കിമ്മിന് ഏർപ്പെടുത്തിയിരുക്കുന്ന സുരക്ഷാ സന്നാഹങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്. സമാധാന ചർച്ചയ്ക്ക് എത്തിയതാണെങ്കിലും, കിമ്മിനെ സംബന്ധിച്ച എല്ലാവിധ രഹസ്യങ്ങളും നിലനിർത്തിക്കൊണ്ടുതന്നെയാണ് സന്ദർശനം. അമേരിക്കൻ ചാരസംഘടനയായ സിഐ.എയും മറ്റ് ചാരസംഘടനകളും രഹസ്യങ്ങൾ ചോർത്താൻ എല്ലാത്തരം പഴുതുകളും അടച്ചുകൊണ്ടാണ് കിമ്മും സംഘവും എത്തിയത്.

കിമ്മിന്റെ യാതൊരു തരത്തിലുള്ള അവശിഷ്ടങ്ങളും സിംഗപ്പൂരിൽ ശേഷിപ്പിക്കാതെയാണ് ഉത്തരകൊറിയൻ സംഘം സന്നാഹങ്ങളൊരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മലമൂത്രങ്ങളടക്കം ശേഖരിച്ച് തിരികെക്കൊണ്ടുപോകാൻ പ്രത്യേകം നിയോഗിക്കപ്പെട്ടവരുണ്ടെന്നും റിപ്പോർട്ടുണ്ട്. ഉത്തരകൊറിയയിൽനിന്നെത്തിയ സംഘമാണ് അദ്ദേഹത്തിനായി ഭക്ഷണം പാകം ചെയ്യുന്നത്. പ്രത്യേകം തയ്യാറാക്കിയ പോർട്ടബിൾ ടോയ്‌ലറ്റും കൊണ്ടുവന്നിട്ടുണ്ട്.

ഒരുതരത്തിലും രഹസ്യങ്ങൾ ചോർന്നുപോകരുതെന്ന നിർബന്ധമുള്ളതിനാൽ, യാത്രപോലും അതീവ രഹസ്യ സ്വഭാവത്തിലുള്ളതായിരുന്നു. ഒരേതരത്തിലുള്ള മൂന്ന് വിമാനങ്ങളാണ് പ്യോങ്‌യാങ്ങിൽനിന്ന് പുറപ്പെട്ടത്. ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട വിമാനങ്ങളിലൊന്ന് ഇടയ്ക്കുവെച്ച് സിംഗപ്പുരിലേക്ക് തിരിയുകയായിരുന്നു. സിംഗപ്പൂരിൽ നഗരസന്ദർശനത്തിന് കിം ഇറങ്ങിയത് ബുള്ളറ്റ് പ്രൂഫ് ലിമോസിൻ കാറിലാണ്. ഇതിനെ അകമ്പടി സ്വേവിച്ചുകൊണ്ട് 20 കാറുകൾ വേറെയും. ഒപ്പം കിമ്മിന്റെ വാഹനത്തിന് ചുറ്റും ഓടുന്ന അംഗരക്ഷകരും ഉണ്ടായിരുന്നു.

ഒരാളുടെ ആരോഗ്യനിലയെക്കുറിച്ച് അറിയാനാകും എന്നതിനാലാണ് മലം ശേഖരിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ശ്രമിക്കാറുള്ളത്. അതിനെ പരാജയപ്പെടുത്തുന്ന തരത്തിലുള്ള ശ്രമങ്ങൾ മുമ്പും ചരിത്രത്തിലുണ്ട്. സോവിയറ്റ് യൂണിയൻ പ്രസിഡന്റായിരുന്ന ഗർബച്ചേവ് അമേരിക്ക സന്ദർശിച്ചപ്പോൾ, റഷ്യൻ എംബസ്സിയിൽത്തന്നെ താമസിച്ചത് അത്തരമൊരു ശ്രമം സിഐ.എ. നടത്തുമെന്ന ആശങ്കയിലായിരുന്നു. ഈജിപ്തിലെ ഫറൂഖ് രാജാവ് മോണ്ടി കാർലോയിലെത്തിയപ്പോൾ, അവിടെ രഹസ്യാന്വേഷണ ഏജൻസികൾ ഇത്തരമൊരു ശ്രമം നടത്തിയിരുന്നു.

ഉച്ചകോടിക്കിടെ കിം കൊല്ലപ്പെട്ടേക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് ഉത്തരകൊറിയ ഇത്രയും സുരക്ഷാ സന്നാഹങ്ങളൊരുക്കിയിരുന്നത്. ഉത്തരകൊറിയയിൽനിന്ന് മൂന്ന് വിമാനങ്ങളാണ് ഒരുമണിക്കൂറിനിടെ ബെയ്ജിങ്ങിലേക്ക് പുറപ്പെട്ടത്. അതിലേതിലാണ് കിം ഉള്ളതെന്ന് രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. തന്റെ അംഗരക്ഷകരുമായി എയർ ചൈന വിമാനത്തിലാണ് സിംഗപ്പൂരിലേക്ക് അദ്ദേഹമെത്തിയത്. മറ്റു രണ്ട് അകമ്പടി വിമാനങ്ങൾ പിന്നാലെയെത്തി.

കിമ്മിന്റെ ഓടുന്ന സുരക്ഷാഭടന്മാർ വാർത്തകളിലെത്തുന്നത് ഏപ്രിലിലെ അദ്ദേഹത്തിന്റെ ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെയായിരുന്നു. അതേ അംഗരക്ഷകരുമായാണ് സിംഗപ്പുരിലേക്കും അദ്ദേഹമെത്തിയത്. രാഷ്ട്രത്തലവനായശേഷം കിം സഞ്ചരിക്കുന്ന ഏറ്റവും വലിയ യാത്ര കൂടിയാണിത്. ഉച്ചകോടി വിജയിച്ചാലും പരാജയപ്പെട്ടാലും കിമ്മിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് സിഐ.എ സിംഗപ്പുർ കൂടിക്കാഴ്ച വേദിയാക്കുമെന്നതുകൊണ്ടാണ് അതിനെ തടയിടാനുള്ള എല്ലാ ശ്രമങ്ങളും ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP