ഇറാനോട് പ്രതികരിക്കാൻ ശേഷിയില്ലാത്ത ബ്രിട്ടീഷ് കപ്പലുകൾ സഖ്യസേനയ്ക്ക് നാണക്കേടാവുന്നു; ഇറാനെ ഭയന്ന് ബ്രിട്ടീഷ്-അമേരിക്കൻ-സൗദി പതാകകൾ മാറ്റി ചൈനീസ് പതാക സ്ഥാപിച്ച് കപ്പൽ കമ്പനികൾ; മലയാളികൾ അടങ്ങിയ ജീവനക്കാരോടൊപ്പം കപ്പൽ പിടിച്ചിട്ട് മൂന്ന് ദിവസമായിട്ടും ഒന്നും ചെയ്യാനാവാതെ അമേരിക്കയും സഖ്യകക്ഷികളും; ഇറാനോട് ഏറ്റുമുട്ടിയാൽ വമ്പൻ പണിയെന്ന് തിരിച്ചറിഞ്ഞ് സായിപ്പന്മാർ
മറുനാടൻ മലയാളി ബ്യൂറോ
ടെഹ്റാൻ: മലയാളികൾ അടങ്ങിയ ജീവനക്കാരോടൊപ്പം ബ്രിട്ടീഷ് കപ്പൽ സ്റ്റെനെ ഇംപെറോ ഇറാൻ പിടിച്ചിട്ടിട്ട് മൂന്ന് ദിവസമായിട്ടും ഇതിനെതിരെ ഒന്നും ചെയ്യാനാവാത്ത ബ്രിട്ടന്റെ റോയൽ നേവിക്കെതിരെയുള്ള വിമർശനങ്ങളും പരിഹാസങ്ങളും ശക്തമാകുന്നു. ഇത്തരത്തിൽ ഇറാനോട് പ്രതികരിക്കാൻ ശേഷിയില്ലാതെ ബ്രിട്ടീഷ് കപ്പലുകൾ സഖ്യസേനയ്ക്ക് കടുത്ത നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്. ഇതിനിടെ ഇറാനെ പേടിച്ച് ബ്രിട്ടീഷ്-അമേരിക്കൻ-സൗദി പതാകകൾ മാറ്റി ചൈനീസ് പതാക സ്ഥാപിച്ചാണ് നിരവധി കപ്പൽ കമ്പനികൾ ഗൾഫിലൂടെ കപ്പലോടിക്കുന്നതെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.
ബ്രിട്ടീഷ് കപ്പൽ ഇറാൻ പിടിച്ചെടുത്തിട്ടും ഇത്രയും ദിവസമായിട്ടും ഒന്നും ചെയ്യാനാവാതെ അമേരിക്കയും സഖ്യകക്ഷികളും നാണം കെട്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഇറാനോട് ഏറ്റ് മുട്ടിയാൽ വമ്പൻ പണിയെന്ന് സായിപ്പന്മാർ തിരിച്ചറിഞ്ഞതിനാലാണ് ഈ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. സമീപവർഷങ്ങളിലായി കടുത്ത തോതിൽ ചെലവ് ചുരുക്കൽ നയം നടപ്പിലാക്കിയതിനാലാണ് ബ്രിട്ടീഷ് നേവിക്ക് ഇറാനെ ചോദ്യം ചെയ്യാൻ കരുത്തില്ലാതെ പോയതെന്ന് ആരോപിച്ച് മുൻ അഡ്മിറലുകൾളും വിവിധ രാഷ്ട്രീയ നേതാക്കളും അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.
ചെലവ് ചുരുക്കൽ കാരണം ബ്രിട്ടീഷ് നേവിക്ക് നിലവിൽ പടക്കപ്പലുകളുടെ കടുത്ത അപര്യാപ്തയുണ്ടെന്നാണ് മുൻ ഫസ്റ്റ് സീ ലോർഡായ ആദം വെസ്റ്റ് പറയുന്നത്. ബ്രിട്ടീഷ് താൽപര്യങ്ങളെ കാക്കുന്നതിന് നേവി പര്യാപ്തമല്ലാത്ത വിധത്തിൽ ചുരുങ്ങിപ്പോയിരിക്കുന്നുവെന്നാണ് ഡിഫെൻസ് മിനിസ്റ്ററായ ടോബിയാസ് എൽവുഡ് സമ്മതിക്കുന്നത്.എന്നാൽ അടുത്ത പ്രധാനമന്ത്രിയായി ചുതലയേൽക്കാൻ പോകുന്ന ബോറിസ് ജോൺസൻ ഈ പ്രശ്നത്തിൽ പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ബ്രിട്ടന്റെ ഓയിൽ ടാങ്കർ ഒമാൻ സമുദ്ര ഭാഗത്ത് കൂടെ സഞ്ചരിക്കുമ്പോൾ ഇറാൻ വെള്ളിയാഴ്ച പിടിച്ചെടുത്തിട്ടും അതിനെതിരെ ബ്രിട്ടൻ ചെറുവിരൽ അനക്കാത്തതിനെ തുടർന്നാണ് ഇത് സംബന്ധിച്ച വിമർശനം ശക്തമായിരിക്കുന്നത്.
ബ്രിട്ടന്റെ നേവി 2005 മുതൽ നാശത്തിന്റെ വക്കിലാണെന്നാണ് റിട്ടയേർഡ് കമാൻഡർ ഓഫ് യുകെ മാരിടൈം ഫോഴ്സസായ റിയർ അഡ്മിറൽ അലെക്സ് ബർട്ടൻ ഇന്നലെ ആരോപിച്ചിരിക്കുന്നത്.ഇതിനെ തുടർന്ന് ആഗോളതലത്തിൽ ബ്രിട്ടന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ രാജ്യത്തിന് സാധിക്കാതെ പോയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിക്കുന്നു.1982ൽ റോയൽ നേവിയിൽ നാല് എയർക്രാഫ്റ്റ് കാരിയറുകളുണ്ടായിരുന്നുവെങ്കിൽ 2008ൽ അത് രണ്ടായും 2019ൽ അത് ഒന്നായുമാണ് ചുരുങ്ങിയിരിക്കുന്നത്. അതു പോലെ തന്നെ ഫ്രിഗേറ്റുകളുടെ കാര്യത്തിൽ ഇത് ഇക്കാലത്തിനിടെ 47ൽ നിന്നും 17ഉം 13ഉമായാണ് ചുരുങ്ങിയിരിക്കുന്നത്. സബ്മറൈനുകളാവട്ടെ 16ൽ നിന്നും 13ഉം 10മായും ചുരുങ്ങിയിരിക്കുന്നു.
ബ്രിട്ടീഷ്, അമേരിക്കൻ കപ്പലുകൾക്ക് ഇറാൻ ഭീഷണിയായ സാഹചര്യത്തിൽ അപകടം ഒഴിവാക്കുന്നതിനായി ഗൾഫിലൂടെ കപ്പലോടിക്കുമ്പോൾ കപ്പൽ കമ്പനികൾ ബ്രിട്ടീഷ്-അമേരിക്കൻ-സൗദി പതാകകൾ മാറ്റി ചൈനയുടെ കൊടി കെട്ടുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഷിപ്പിങ് റിസ്ക് മാനേജ്മെന്റ് കമ്പനിയായ ഡ്രൈയാഡ് ഗ്ലോബലിന്റെ തലവനായ ഫിൽ ഡയാകോൺ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ ബ്രിട്ടന്റെ സ്റ്റെനെ ഇംപെറോ എന്ന കപ്പൽ റാഞ്ചിയതിനെ തുടർന്നാണീ മുൻ കരുതൽ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കുന്നു.
സ്റ്റെന ഇംപേരോ പിടിച്ചെടുത്ത ഇറാനിയൻ മറീനുകൾ, കപ്പലിൽ ഇറാന്റെ പതാക സ്ഥാപിച്ചിരുന്നു. കപ്പൽ കീഴടക്കുന്ന ദൃശ്യം പുറത്തുവിട്ട ഇറാൻ, അതിൽ അധീശത്വം ഉറപ്പിക്കുന്നതിനുവേണ്ടിയാണ് പതാകയും സ്ഥാപിച്ചത് കപ്പലിൽ ഇറാനിയൻ സായുധ സേന പട്രോളിങ് നടത്തുന്നതും ദൃശ്യങ്ങളിലുണ്ട് ബന്ദർ അബ്ബാസ് തുറമുഖത്തിലാണ് കപ്പലുള്ളതെന്നാണ് സൂചന. 18 ഇന്ത്യക്കാരടക്കമുള്ള 23 ജീവനക്കാരും സുരക്ഷിതരാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെയും ബ്രിട്ടന്റെയും തുടർച്ചയായ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടാണ് കപ്പൽ ഇറാന്റെ മറീനുകൾ സ്വന്തമാക്കിയതെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയും ഇതിനിടെ പുറത്തുവന്നു. സ്റ്റെന ഇംപേരോ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് ബ്രിട്ടീഷ് യുദ്ധക്കപ്പലിൽനിന്ന് ഇറാന് നൽകിയ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സ്റ്റെന ഇംപേരോയിൽ ഇറങ്ങരുതെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഈ സന്ദേശം. എന്നാൽ, ചെറിയ കപ്പലുകൾ ഉപയോഗിച്ച് വളയുകയും ഹെലിക്കോപ്ടറിലെത്തി കപ്പലിലേക്കിറങ്ങി അത് കീഴടക്കുകയാണാണ് ഇറാൻ ചെയ്തത്.
സ്റ്റെന ഇംപേരോയുടെ ക്യാപ്റ്റന്‍ ഇറാനിയൻ കപ്പലിൽനിന്നുള്ള സന്ദേശമാണ് ആദ്യം. കപ്പലിന്റെ ദിശ എത്രയും പെട്ടെന്ന് മാറ്റണമെന്നും അനുസരിച്ചാൽ സുരക്ഷിതരായി മുന്നോട്ടുപോകാമെന്നും ഇറാൻ വ്യക്തമാക്കി. ഇതിന് മറുപടിയെന്നോണം ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച്എംഎസ് മോൺട്റോസിൽനിന്ന് സ്റ്റെന ഇംപേരോയ്ക്ക് സന്ദേശം ലഭിക്കുന്നു. അന്താരാഷ്ട്ര സമുദ്ര ഗതാഗത മേഖലയിൽക്കൂടിയാണ് നിങ്ങൾ പോകുന്നതെങ്കിൽ, നിങ്ങളുടെ യാത്ര ആരും തടയില്ലെന്ന് യുദ്ധക്കപ്പലിൽനിന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിന് മറുപടിയായി ഇറാനിയൻ കപ്പൽ സന്ദേശം നൽകുന്നു. കപ്പലിന് യാതൊരു വെല്ലുവിളിയുമില്ല. സുരക്ഷാകാരണങ്ങളാൽ അതിൽ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സന്ദേശം. എന്നാൽ, ഇത് അംഗീകരിക്കനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും മോൺട്റോസിൽനിന്ന് സന്ദേശം പോകുന്നു. സ്റ്റെന ഇംപേരോയിൽ നിയമവിരുദ്ധമായി ഇറങ്ങാനുള്ള ശ്രമങ്ങളിൽനിന്ന് പിന്മാറണമെന്നും യുദ്ധക്കപ്പൽ ആവശ്യപ്പെടുന്നു.
എന്നാൽ, നിമിഷങ്ങൾക്കകം ഹെലിക്കോപ്ടർ കപ്പലിനെ സമീപിക്കുകയും അതിൽനിന്ന് സൈനികർ താഴേക്കിറങ്ങുകയുമാണ് ചെയ്തത്. പിന്നീട് കപ്പലിലെ ഇറാൻ തീരത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. മേഖലയിലുള്ള ഏക ബ്രിട്ടീഷ് യുദ്ധക്കപ്പലാണ് മോൺട്റോസ്. സംഭവം നടക്കുമ്പോൾ സ്റ്റെന ഇംപേരോയിൽനിന്ന് ഒരുമണിക്കൂർ അകലെയായിരുന്നു യുദ്ധക്കപ്പലെന്നും അതുകൊണ്ടാണ് ഇടെപടെനാവാതിരുന്നതെന്നും പ്രതിരോധ സെക്രട്ടറി പെന്നി മൗർഡന്റ് പറഞ്ഞു. പ്രശ്നത്തിൽ നിയമപരമായാണ് ഇറാൻ ഇടപെട്ടതെന്നും സമുദ്രാതിർത്തി ലംഘിച്ചതുകൊണ്ടാണ് സ്റ്റെന ഇംപേരോ കീഴടക്കിയതെന്നുമാണ് ഇറാന്റെ വിശദീകരണം. സംഘർഷത്തിലേക്ക് ബ്രിട്ടനെക്കൂടി വലിച്ചിടാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്നും അവർ കുറ്റപ്പെടുത്തുന്നു. ബന്ദർ അബ്ബാസിലുള്ള കപ്പലിലെ 23 ജീവനക്കാരും ആരോഗ്യത്തോടെയും സുരക്ഷിതത്തോടെയുമാണ് കഴിയുന്നതെന്നും ഇറാൻ വ്യക്തമാക്കി. മൂന്ന് മലയാളികളടക്കം 18 പേരാണ് കപ്പലിൽ ഇന്ത്യക്കാരായുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍