ബ്രക്സിറ്റിനു തുണയ്ക്കാത്ത ആരും തന്നോടൊപ്പം വേണ്ടെന്ന ''വെട്ടിനിരത്തൽ'' നിലപാട് ജാവീദിന് വിനയായി; ജൂനിയർ മന്ത്രിമാരെ കൂടെയിരുത്തി ബോറിസിന്റെ ക്യാപ്റ്റൻസിയിൽ സെൽഫ് ഡ്രൈവിങ്; ഭാവി പ്രധാനമന്ത്രി എന്ന് വരെ കരുതപ്പെട്ടിരുന്ന പാക് വംശജൻ പടിയിറങ്ങുമ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ പിടിമുറുക്കിയത് ഇന്ത്യൻ വംശജർ; ബോറിസ് നയിക്കുന്നത് ''രണ്ടാം ഇന്ത്യൻ കാബിനറ്റ്''
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പടിയടച്ചു പിണ്ഡം വയ്ക്കുക എന്ന പ്രക്രിയയാണ് മന്ത്രിസഭാ ഉടച്ചു വാർക്കൽ വഴി ഇന്നലെ ബോറിസ് ജോൺസൺ പൂർത്തിയാക്കിയത്. ബ്രക്സിറ്റിനെ അനുകൂലിക്കാത്തവർ കൺസർവേറ്റിവ് മന്ത്രിസഭയിൽ ആവശ്യം ഇല്ലെന്ന നിലപാട് കാമറോൺ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത് മുതൽ സജീവമായിരുന്നു. ഇത്തരത്തിൽ യൂറോപ്പിന് ഒപ്പം നിൽക്കണമെന്ന് പറഞ്ഞവരും പിന്നീട് ഈ വിഭാഗത്തിൽ നിന്ന് കൂറുമാറിയവരും ഒക്കെ ഓരോന്നായി പാർട്ടി നേതൃ സ്ഥാനത്തു നിന്നും മന്ത്രിക്കസേരകളിൽ നിന്നും പടിപടിയായി വെട്ടിനിരത്തൽ നടപടി നേരിടുന്നുവെന്ന് തെളിയിക്കുന്നതാണ് ഇന്നലെ നടന്ന മന്ത്രിസഭാ ഉടച്ചുവാർക്കലിൽ ഉണ്ടായ ചിലരുടെ പടിയിറക്കവും ചിലരുടെ പടികയറ്റവും.
ആദ്യം യൂറോപ്യൻ പക്ഷത്തു നിൽക്കണം എന്ന് പറയുകയും അവസരം വന്നപ്പോൾ കാലു മാറുകയും ചെയ്ത മുൻ പ്രധാനമന്ത്രി തെരേസ മേ തന്നെ ആയിരുന്നു ബോറിസ് ഉൾപ്പെടെയുള്ള തീവ്ര ബ്രക്സിറ്റ് പക്ഷക്കാരുടെ ആദ്യ ഇര. പിന്നീട് ഈ നിരയിൽ വെട്ടിനിരത്തപ്പെട്ടവർ അനേകമാണ്. ജസ്റ്റിസ് സെക്രട്ടറി മൈക്കേൽ ഗോവ്, വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി സ്റ്റീഫൻ ക്രാബ്, ഡിഫൻസ് സെക്രട്ടറി ലിയാം ഫോക്സ്, എനർജി സെക്രട്ടറി ആൻഡ്രിയ ലീഡിസം, എന്നിവരുടെ നിരയിലേക്ക് ഒടുവിലായി എത്തിയ പേരായി മാറുകയാണ് സാജിദ് ജാവീദ്.
ആദ്യം ആഭ്യന്തര സെക്രട്ടറിയും പിന്നീട് ധനസെക്രട്ടറിയും ആയി ഉയർന്ന സാജിദ് അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി വരെയായി മാധ്യമങ്ങൾ നിരീക്ഷിച്ചിരുന്നു. ലേബർ പാർട്ടി ലണ്ടൻ മേയർ സാദിഖ് ഖാൻ ഒരു ഭാഗത്തു ഉയർന്നു വരുമ്പോൾ ടോറികളുടെ തുറുപ്പു ചീട്ടാണ് പാക് വംശജനായ സാജിദ് ജാവീദ് എന്ന് കരുതപ്പെട്ടിരുന്നു. മാത്രമല്ല ഇന്ത്യൻ മുഖമായി ബോറിസിന് ഒപ്പം പ്രീതി പട്ടേൽ ഉള്ളപ്പോൾ ഒരു കാരണവശാലും സാജിദിന്റെ കസേര ഇളകിലെന്നായിരുന്നു നിഗമനം.
ഒരു ബാലൻസിങ് ഫാക്ടർ നിലനിർത്താൻ സാജിദ് മന്ത്രിസഭയിൽ ബോറിസിന്റെ വലംകൈയായി കൂടെയുണ്ടാകും എന്നാണ് കരുതപെട്ടത്. എന്നാൽ അപ്രതീക്ഷിതമായ അട്ടിമറിയാണ് ഇന്നലെ സംഭവിച്ചത്. ആർക്കും കാര്യമായ സൂചന പോലും നൽകാതെ ബോറിസ് തന്റെ മന്ത്രിസഭയിലേക്ക് ജൂനിയർ എംപിമാരെ മന്ത്രിസഥാനം നൽകി സ്വീകരിച്ചത് രണ്ടും കൽപ്പിച്ചു തന്നെയാണ്.
തന്റെ കുടിയേറ്റ സാഹചര്യത്തെ പറ്റിയും അടുത്തകാലത്ത് റിഷി ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പുതുതലമുറ കുടിയേറ്റക്കാരുടെ പ്രതിനിധിയാണ് താൻ എന്നാണ് റിഷി സൂചിപ്പിച്ചത്. ജീവിതം തേടി കുടിയേറിയ മാതാപിതാക്കളുടെ രണ്ടാം തലമുറയുടെ പ്രതിനിധിയായായാണ് റിഷി സ്വയം വിശേഷിപ്പിക്കുന്നത്. തൻ ഹിന്ദു ആണെന്ന് പറയുന്നതിൽ അഭിമാനിക്കുന്ന ബ്രിട്ടന്റെ ധനസെക്രട്ടറി ആഴ്ച അവസാനത്തിൽ അമ്പലത്തിൽ പോകാനും ശ്രമിക്കാറുണ്ട്. ഇന്ത്യൻ ബിസിനസ് ടൈക്കൂൺ നാരായണമൂർത്തിയുടെ മകൾ ഇന്ത്യൻ വധുവായി ഈ യുവ രാഷ്ട്രീയകാരന്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ അദ്ദേഹത്തിന്റെ ഇന്ത്യൻ വേരുകൾ കൂടുതൽ ആഴത്തിൽ പടരാനും കാരണമായിരിക്കണം.
തുടക്കത്തിൽ റിമൈൻ പക്ഷക്കാരൻ ആയിരുന്ന സാജിദ് ജാവേദ് ബ്രക്സിറ്റ് നടപ്പാക്കുമ്പോൾ മന്ത്രിസഭയിൽ കീ റോളിൽ വേണ്ടെന്നു ബോറിസ് തീരുമാനിച്ചിരിക്കണം. വ്യാപാര കരാറുകൾ കീറാമുട്ടിയാകാതിരിക്കാൻ തനിക്കൊപ്പം തോളോട് തോൾ നിൽക്കുന്ന ഒരാൾ ധന സെക്രട്ടറി ആയി കൂടെവേണം എന്ന ബോറിസിന്റെ ചിന്തയാകും സാജിദിന്റെ കസേര തെറിപ്പിച്ചത്. മാത്രമല്ല ഈ കസേരയിലേക്ക് കണ്ടെത്തിയ പകരക്കാരൻ പാർട്ടിയിൽ ജൂനിയർ ആണെന്നതും പ്രസക്തമാണ്. റിഷി രാഷ്ട്രീയം പയറ്റുമ്പോൾ തന്നെ ബോറിസിനൊപ്പം കട്ടക്ക് കൂടെ നിന്നതും ഇപ്പോൾ ഗുണകരമായി.
കാമറോൺ റഫറണ്ടത്തിനു തയാറായപ്പോഴും രാഷ്ട്രീയത്തിൽ വലിയ ശബ്ദം അല്ലാതിരുന്ന റിഷി ബോറിസിന് ഒപ്പമാണ് രംഗത്ത് നിന്നതു. പിന്നീട് തെരേസ മേ പാർലിമെന്റിൽ ബ്രെക്സിറ്റ് ബില്ലുകൾ അവതാരിപ്പിച്ചപ്പോഴും ബ്രെക്സിറ്റ് നിലപാട് തന്നെയായിരുന്നു റിഷിക്ക്. മാത്രമല്ല കൺസർവെട്ടിവിന്റെ ശക്തമായ കേന്ദ്രമായ റിച്ച്മാൻഡിൽ ജനവിധി തേടിയ ഈ യുവ രാഷ്ട്രീയക്കാരന് മണ്ഡലത്തിലെ 55 ശതമാനം ജനങ്ങളുടെ ഇഷ്ടവും ബ്രെക്സിറ്റിനു ഒപ്പമാണ് എന്നതും നിലപാടുകളിൽ കരുത്തായി മാറിയിരിക്കണം.
തൻ തന്റെ സഹോദരങ്ങക്കൊപ്പം ടീനേജ് പ്രായത്തിൽ ഭക്ഷണ ശാലയിൽ ഇരിക്കുമ്പോൾ കേൾക്കാൻ ഇഷ്ടപ്പെടാത്ത വാക്കുകൾ അഭിമുഖം ഇരുന്നവരിൽ നിന്നും ഉണ്ടായതായും റിഷി ഓർമ്മിക്കുന്നു. ഇത്തരം കാര്യങ്ങൾ എപ്പോഴും സംഭവിക്കണ്ട, ജീവിതത്തിൽ ഒരിക്കൽ മാത്രം ഉണ്ടായാൽ പോലും ആവശ്യത്തിൽ അധികം ആണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതിനർത്ഥം ഒരു കുടിയേറ്റക്കാരന്റെ പ്രതിനിധിയായി ജീവിക്കുമ്പോൾ ബ്രിട്ടനിൽ താനും വംശീയത നേരിട്ട് അറിഞ്ഞിട്ടുണ്ട് എന്നാണ് റിഷിയുടെ വാക്കുകൾ തെളിയിക്കുന്നതും. ഇത്തരം കാര്യങ്ങൾ തീർത്തും അരുചികരം ആണെന്നും അദ്ദേഹം തുടരുന്നു.
മന്ത്രിസഭാ ഉടച്ചു വർക്കൽ ഉണ്ടാകുമ്പോൾ അഞ്ചു ജൂനിയർ വനിതാ എംപിമാർക്ക് കസേര നൽകാനുള്ള ബോറിസിന്റെ നീക്കം ഏതാനും ദിവസം മുൻപ് ബ്രിട്ടനിലെ ടാബ്ലോയ്ഡുകൾ ആഘോഷമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്തു അമേരിക്കയിൽ നിന്നുള്ള ബിസിനസുകാരി ഉയർത്തിയത് പോലുള്ള സെക്സ് ആരോപണം ഭാവിയിൽ സംഭവിക്കാൻ ഇടയുണ്ട് എന്നതായിരുന്നു ടാബ്ലോയ്ഡുകൾ നൽകിയ മുന്നറിയിപ്പ്. ജൂനിയർ മന്ത്രിമാരാകുമ്പോൾ ബോറിസിന്റെ ചൊൽപ്പടിക്ക് നിന്ന് കൊള്ളും എന്നതാണ് ഇതിനു മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ ന്യായീകരണം.
എന്നാൽ മന്ത്രിസഭയിൽ പ്രീതിക്കൊപ്പം പഞ്ചാബ് വംശജനായ റിഷി സുനക് കൂടി ചേരുമ്പോൾ ബോറിസ് മന്ത്രിസഭയ്ക്ക് രണ്ടാം ഇന്ത്യൻ കാബിനറ്റ് എന്ന വിളിപ്പേര് വീണിരിക്കുകയാണ്. കാരണം പ്രധാനമന്ത്രി കഴിഞ്ഞാൽ ശക്തരായ രണ്ടു മന്ത്രിസ്ഥാനവും ഇന്ത്യൻ വംശജർ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. ഇതിനു മുൻപ് ഇത്തരം ഒരു കാര്യം സംഭവിച്ചിട്ടില്ല. ഭാവി പ്രധാനമന്ത്രി കസേരയിലേക്ക് പോലും ഇന്ത്യൻ വംശജർ എത്തിപ്പെടാം എന്നതിന്റെ സൂചന കൂടിയാണ് ഇതുനൽകുന്നത്. ധനസെക്രട്ടറി ആയി റിഷി സുനാകും ആഭ്യന്തര സെക്രട്ടറി ആയി പ്രീതി പട്ടേലും അധികാരത്തിലിരിക്കുമ്പോൾ വർഷങ്ങളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ലോബിയിങ് നടത്തുന്ന പാക്കിസ്ഥാന്റെ ശ്രമവും നിഷ്ഫലമായി മാറും.
അടുത്തിടെയായി ഇന്ത്യ വിരുദ്ധ വികാരം വളർത്തി ലണ്ടൻ തെരുവുകളിൽ പാക് അനുകൂല വിഭാഗം നടത്തുന്ന അഴിഞ്ഞാട്ടവും പാക്കിസ്ഥാന്റെ രാഷ്ട്രീയ അജണ്ട ആണെന്ന് ആരോപണം ഉയർന്നിരുന്നു. ഇന്ത്യയെ പരമാവധി പ്രകോപിപ്പിക്കുകയും അതുവഴി ഇന്ത്യയും ബ്രിട്ടനും തമ്മിൽ ബ്രക്സിറ്റിനു ശേഷം രൂപം കൊള്ളാനിടയുള്ള വ്യാപാര കരാറുകൾ അട്ടിമറിക്കാൻ ഉള്ള രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയുമാണ് പാക്കിസ്ഥാൻ ശ്രമം എന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു.
ഇത് ശരിവയ്ക്കും വിധം തുടക്കത്തിൽ ശക്തിയായി പാക് നീക്കങ്ങളിൽ പ്രതിഷേധം അറിയിച്ചിരുന്നു ഇന്ത്യ പിന്നീട് അതേ സ്വരത്തിൽ പ്രതിഷേധം ഉയർത്താതിരുന്നതും ശ്രദ്ധേയമായി. ഇപ്പോൾ പ്രതിഷേധിക്കാതെ തന്നെ തങ്ങളുടെ സ്വരം ബ്രിട്ടീഷ് നിലപാടുകളിൽ പ്രതിഫലിപ്പിക്കാൻ കഴിയും വിധം ഇന്ത്യൻ ചായ്വുള്ള രണ്ടു പ്രധാന കാബിനറ്റ് മന്ത്രിമാരെ സ്വന്തമാക്കിയ സന്തോഷമാണ് ഇന്ത്യൻ പക്ഷം പങ്കിടുന്നത്. ഇന്ത്യയുടെ ആശങ്കകൾ ലണ്ടൻ ഹൈ കമ്മീഷണർ രുചി ഘനശ്യാം നേരിട്ട് പ്രീതി പട്ടേലിനെ അറിയിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ആയിരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ഇന്ത്യ വിരുദ്ധ പ്രകടനം അക്രമാസക്തം ആകാതെ നോക്കാനും ബ്രിട്ടന് സാധിച്ചു. ഇത് ഇന്ത്യക്കും ബ്രിട്ടനും നൽകിയ ആശ്വാസം തീരെ ചെറുതല്ല. എന്നാൽ ബ്രിട്ടന്റെ ശക്തമായ നിലപാട് പാക്കിസ്ഥാൻ രാഷ്ട്രീയത്തിന് തിരിച്ചടി സമ്മാനിക്കുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്