രണ്ടാം ലോകമഹായുദ്ധം യൂറോപ്പിൽ അവസാനിച്ചത് മെയ് 8 ന് ജർമ്മനിയുടെ പതനത്തോടെ; കൊറോണക്കാലത്ത് വിക്ടറി ഇൻ യൂറോപ്പ് ദിനത്തിൽ ബർലിന്‍ അവധി നൽകി ജർമ്മനി; രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് രൂപപ്പെട്ട ലോക ക്രമത്തിൽ കൊറോണാനന്തരകാലഘട്ടം വരുത്താൻ പോകുന്ന മാറ്റങ്ങൾ ഈ ദിവസം ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
1945 മെയ് 8 ന് ജർമ്മനിയുടെ കീഴടങ്ങൾ സഖ്യകക്ഷികൾ അംഗീകരിച്ചതോടെയാണ് യൂറോപ്പിൽ രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നത്. ലോകമഹായുദ്ധം പൂർണ്ണമായും അവസാനിക്കുവാൻ ജപ്പാന്റെ കീഴടങ്ങൽ വരെ പിന്നെയും കാത്തിരിക്കേണ്ടി വന്നു എന്നത് മറ്റൊരു കാര്യം.അതുകൊണ്ട് തന്നെ വി ഇ ദിനം അഥവാ വിക്ടറി ഇൻ യൂറോപ്പ് ദിനം എന്നറിയപ്പെടുന്ന മെയ് 8 ന് ജർമ്മനിയുടെ, പ്രത്യേകിച്ച് ബർലിന്റെ ചരിത്രത്തിൽ അതീവ പ്രാധാന്യമുണ്ട്.
ലോക മഹായുദ്ധശേഷമുള്ള ചില വർഷങ്ങളിൽ പശ്ചിമ ജർമ്മനിയിലെ ചില ഭാഗങ്ങളിൽ മെയ് 8 രാജ്യത്തിനേറ്റ പരാജയത്തിന്റെ ദിവസമായി ആചരിക്കുക പതിവായിരുന്നു. എന്നാൽ, ഹിറ്റ്ലറുടെ കീഴിൽ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നവർക്കും അവരുടെ പുതിയ തലമുറകൾക്കും ഇത് വിമോചനത്തിന്റെ ദിവസമായിരുന്നു. അതുപോലെ തന്നെ അന്ന് കിഴക്കൻ ജർമ്മനിയി മെയ് 8 ആഘോഷിച്ചിരുന്നത് നാസിപട്ടാളത്തിൽ നിന്നും ചുവപ്പ് സൈന്യം ജർമ്മനിയെ മോചിപ്പിച്ച ദിവസമായിട്ടായിരുന്നു.
എന്നാൽ ജർമ്മനിയുടെ ഏകീകരണത്തിന് ശേഷം ഈ ദിവസത്തിന് അത്ര വലിയ പ്രാധാന്യമൊന്നും ലഭിച്ചിരുന്നില്ല. ചില തെരുവു നാടകങ്ങളും മറ്റുമായി അവിടവിടങ്ങളിൽ ഈ ദിവസം ആഘോഷിക്കപ്പെട്ടിരുന്നു എന്നതൊഴിച്ചാൽ ഇത് ഒരു പൊതു അവധി ദിവസമൊന്നുമല്ലായിരുന്നു. പുതിയ തലമുറക്ക് ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്നായി ഉയർന്നിരുന്നു. പ്രത്യേകിച്ചും നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ യഹൂദരുടെ ആരാധനാലയങ്ങൾക്ക് നേരെ അതീവ വലതുപക്ഷക്കാർ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം. എന്നാൽ തീവ്ര വലതുപക്ഷ നിലപാടുകൾ ഉള്ള ജർമ്മനിയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എ എഫ് ഡി ഇതിനെ ശക്തമായി എതിർത്തിരുന്നു.
പലർക്കും ഇത് വിമോചന ദിനമായി തോന്നുമെങ്കിലും, ആത്യന്തികമായി ജർമ്മനി ഒരു യുദ്ധത്തിൽ പരാജയപ്പെടുകയും ജർമ്മൻ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ നഷ്ടപ്പെടുകയും ചെയ്ത ദിവസമാണ് ഇതെന്നാണ് അവരുടെ വാദം. ഈ സാഹചര്യത്തിലാണ് മുൻപെങ്ങുമില്ലാത്തവൈധം വി ഇ ദിനം ആഘോഷിക്കുവാൻ ബർലിന്‍ അവധി നൽകി ചാൻസലർ ഉത്തരവിറക്കിയത്.മ്യുസിയങ്ങളിലും തെരുവുകളിലും മുൻപ് നടന്നിരുന്ന പരിപാടികൾ കൊറോണ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ റദ്ദ് ചെയ്തെങ്കിലും ഓൺലൈനിൽ പലവിധത്തിലുള്ള പരിപാടികളും സംഘടിപ്പിക്കും.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള പതിവിൽ വലിയൊരു മാറ്റം വരുത്തിയ ജർമ്മനിയുടെ നടപടിയാണ് കൊറോണാനന്തരകാലത്തെ ലോകക്രമത്തെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ജപ്പാനിൽ ആണവായുധം പരീക്ഷിച്ച് ലോകയുദ്ധത്തിന് അവസാനം കണ്ടെത്തിയതോടെ ലോകരാഷ്ട്രങ്ങൾക്കിടയിൽ അമേരിക്ക മേൽക്കൈ നേടി. ഇതുതന്നെയായിരുന്നു ഡോളർ അന്താരാഷ്ട്ര കറൻസിയായി അംഗീകരിക്കപ്പെടാനുള്ള കാരണവും. അന്ന് ആണവായുധം കൈവശമുള്ള ഒരേയൊരു രാഷ്ട്രം അമേരിക്ക മാത്രമായിരുന്നു.
എങ്കിലും റഷ്യാക്കാരും അതിവേഗം മത്സരത്തിനൊരുങ്ങി. കിഴക്കൻ യൂറോപ്പിന്റെ നിയന്ത്രണം അവരുടെ കൈയിലായതോടെ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരിയും ശക്തി പ്രാപിച്ചു. ഇതായിരുന്നു നാറ്റോ പോലുള്ള പാശ്ചാത്യരാജ്യങ്ങളുടെ പല സഖ്യങ്ങൾക്കും കാരണമായത്. അതിർത്തി സംരക്ഷണം മാത്രം ലാക്കാക്കിയുള്ള ഒരു സഖ്യമായിരുന്നില്ല ഇത് മറിച്ച്, പാശ്ചാത്യ മൂല്യങ്ങളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു.
ലോകാനന്തര കാലഘട്ടത്തിലെ വളർച്ചയുടെ കാലമായിരുന്ന 50 കളിലും 60 കളിലും വ്യക്തമായ, എന്നാൽ എഴുതപ്പെടാത്ത ചില നിയമങ്ങൾ ലോകക്രമത്തെ നിയന്ത്രിച്ചിരുന്നു എന്ന് ചരിത്രകാരനായ മൈക്കിൾ ക്ലാർക്ക് പറയുന്നു. എന്നാൽ അന്നത്തെ രാഷ്ട്രീയ അടിത്തറകൾ ഒക്കെ ഇളകിയ ഈ സാഹചര്യത്തിൽ ആ നിയമങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
നാറ്റോക്കകത്തുതന്നെ അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇതിനുദാഹരണമാണ്. മാത്രമല്ല, സഖ്യകക്ഷികളായ ടർക്കി, ഹംഗറി എന്നിവിടങ്ങളിൽ നിലവിൽ വന്ന ഏകാധിപത്യ ഭരണസംവിധാനങ്ങളൂം പഴയ ലോകക്രമത്തിലെ മാറുന്ന രാഷ്ട്രീയ അടിത്തറകൾക്ക് ഉദാഹരണമാണ്. ഇതിനിടെയാണ് പാശ്ചാത്യ രാജ്യങ്ങളെ, പ്രത്യേകിച്ച് അമേരിക്കയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ചൈന ഒരു സാമ്പത്തിക ശക്തിയായി വളർന്ന് വരുന്നത്. ഇനിയുള്ള കാലങ്ങളിൽ ഏഷ്യയിലും വിദൂരപൂർവ്വ ദേശങ്ങളിലുമായിരിക്കും ആഗോള വിപണി കേന്ദ്രീകരിക്കപ്പെടുക എന്നതും ഇക്കാര്യത്തിൽ അമേരിക്കയെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നു.
എന്നാൽ ചൈന ഒരു പുതിയ ഭീഷണി അല്ലെന്നതാണ് വസ്തുത. യു എൻ സെക്യുരിറ്റി കൗൺസിലിന്റെ ആരംഭം മുതൽ അതിലെ ഒരു സ്ഥിരാംഗമായിരുന്നു ചൈന. കമ്മ്യുണിസ്റ്റ് ഭരണം നിലവിൽ വരുന്നതിന് മുൻപുള്ള ചൈനയെ, പൂർവ്വാർദ്ധഗോളത്തിലെ യൂറോപ്യൻ കോളനികൾക്ക് തുല്യമായാണ് അമേരിക്ക കണക്കാക്കിയിരുന്നത്. പുതിയ ലോകത്തിൽ ഒരു ശക്തിയായി വളരുവാൻ ഇടയുള്ള ചൈന തങ്ങളുടെ വരുതിയിലാകുന്നത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് അവർ കണക്ക് കൂട്ടിയിരുന്നു.
എന്നാൽ 1949 ലെ ചൈനീസ് വിപ്ലവവും തുടർന്ന് കമ്മ്യുണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതും അമേരിക്കയുടെ കണക്കുകൂട്ടലുകൾ ആകെ തെറ്റിക്കുകയായിരുന്നു. മാത്രമല്ല, ചൈന സാങ്കേതികമായി മുന്നേറുമെന്ന് അമേരിക്ക ഒരിക്കലും ചിന്തിച്ചിരുന്നില്ല. ശത്രുപാളയത്തിൽ എത്തി എന്നതുമാത്രമല്ല, ചൈന അതിവേഗം സാങ്കേതിക രംഗത്ത് വളർച്ച നേടിയതും അമേരിക്കയെ ആശങ്കപ്പെടുത്തി.
ഇപ്പോൾ ലോകത്തിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലധികം വസിക്കുന്നത് ഇന്ത്യ, ചൈന, ദക്ഷിണ പൂർവ്വ ഏഷ്യ എന്നിവയെ ചേർത്ത് വരയ്ക്കാവുന്ന ഒരു സാങ്കല്പിക വൃത്തത്തിലാണ്. ഈ ഒരേയൊരു ലളിതമായ സംഗതിയുടെ അടിസ്ഥാനത്തിലായിരിക്കും ഈ നൂറ്റാണ്ടിലെ ലോകക്രമം രൂപീകരിക്കപ്പെടുക. കൊറോണാനന്തരകാലഘട്ടത്തിൽ ഏഷ്യക്ക് ലോക ക്രമത്തിൽ പ്രാധാന്യമേറും എന്നുതന്നെയാണ് മൈക്കൽ ക്ലാർക്ക് പറയുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഈ മഹാവ്യാധി ചൈനക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കുകയുള്ളു എന്നും അദ്ദേഹം പറയുന്നു. ചൈനയുടെ നഷ്ടം ഇന്ത്യയെപ്പോലുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് നേട്ടമാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍