ഇന്ത്യൻ വസ്ത്രമണിഞ്ഞ് സിക്കുകാരുടെ ആരാധനാലയം കയറിയിറങ്ങി ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി; അമേരിക്ക കൊത്തിയെടുത്ത കച്ചവടത്തിൽ കുറച്ചെങ്കിലും പ്രതീക്ഷിച്ച് നിക്ക് ക്ലെഗ് ഇന്ത്യയിൽ
കച്ചവടത്തിൽ നല്ലൊരു ഡീൽ ഉറപ്പിക്കാൻ എന്തു വേഷം കെട്ടാനും ആരും തയ്യാറാകുന്ന കാലമാണിത്. നയതന്ത്രബന്ധങ്ങളുടെ അപ്പോസ്തലനായ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗിനോളം ഈ തന്ത്രങ്ങൾ അറിയാവുന്നവർ ഇപ്പോൾ ബ്രിട്ടനിൽ ഉണ്ടോ എന്ന് സംശയമാണ്. വ്യാപാരദൗത്യവുമായി ഇന്ത്യയിൽ മൂന്ന് ദിവസത്തെ സന്ദർനത്തിനെത്തി ക്ലെഗ് ഏതു വേഷം കെട്ടിയും ഇന്ത്യയെ കൈയിലെടുക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായിരിക്കാം ദൽഹിയിലെ സിക്ക് ആരാധനാലയത്തിൽ സിക്കുകാരുടെ വേഷമണിഞ്ഞ് അദ്ദേഹം സന്ദർശനം നടത്തിയത്. അമേരിക്കയുമായി ഇന്ത്യയുണ്ടാക്കിയ വ്യാപാരക്കരാറുകളിൽ കുറച്ചെങ്കിലും ബ്രിട്ടന് വേണ്ടി വാങ്ങിയെടുക്കുകയാണ് ക്ലെഗിന്റെ ഇപ്പോഴത്തെ സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യമെന്നറിയുന്നു.
ബ്രിട്ടനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ വെറും ഒമ്പത് മാസം മാത്രമുള്ളപ്പോഴാണ് ക്ലെഗിന്റെ ഈ സന്ദർശനം. തന്റെ പാർട്ടി ഇപ്പോൾ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുകയാണെന്ന് ക്ലെഗ് പറഞ്ഞു. ലൈംഗികാരോപണത്തെ തുടർന്ന് ലോർഡ് റെന്നാർഡിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാരക്കരാറുകൾ ഉറപ്പിക്കാനുള്ള ഏറ്റവും പുതിയ സന്ദർശനമാണ് ക്ലെഗ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ക്ലെഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും ഇന്ത്യയുടെ സാമ്പത്തികവളർച്ചക്കായി നിക്ഷേപം നടത്താനുള്ള താൽപര്യമറിയിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് പൗണ്ടുകളുടെ ബിസിനസ് കരാറുകളിൽ ഒപ്പു വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലെഗിന്റെ പുതിയ ഇന്ത്യ ബിസിനസ്സ് അഡൈ്വസറായ ലോർഡ് ദോലകിയയടക്കമുള്ള 40 ശക്തരായ പ്രതിനിധിസംഘങ്ങൾക്കൊപ്പമാണ് ക്ലെഗ് സന്ദർശനം നടത്തുന്നത്. ദൽഹി, മുംബൈ, ബംഗളുരു എന്നിവിടങ്ങളിൽ വ്യാപാരക്കരാറുകളുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തും.
2010ൽ കാമറോണിന്റെ നേതൃത്ത്വത്തിൽ ബ്രിട്ടനിൽ കൂട്ടുകക്ഷിഭരണം അധികാരത്തിലെത്തിയ ശേഷം സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾ ഇന്ത്യയുമായി ഒരു പുതിയബന്ധം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടേക്ക് തുടരെത്തുടരെ സന്ദർശനം നടത്താറുണ്ട്. ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തുകയെന്നതും ഇവരുടെ ലക്ഷ്യമായിരുന്നു. ചാൻസലർ ജോർജ് ഒസ്ബോണും തുടർന്ന് ഫോറിൻ സെക്രട്ടറി വില്യം ഹേഗും ജൂലൈയിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. അതിന് പുറമെ പ്രധാനമന്ത്രിയായതിന് ശേഷം സാക്ഷാൽ ഡേവിഡ് കാമറോൺ മൂന്ന് പ്രാവശ്യം ഇന്ത്യ സന്ദർശിച്ചിരുന്നു. മോദി പ്രധാനമന്ത്രിയായതിന് ശേഷം ക്ലെഗ് ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്.
പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായി വ്യാപാരദൗത്യവുമായി ഇന്ത്യയിലേക്ക് വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ക്ലെഗ് പറഞ്ഞത്. നിശ്ചലാവസ്ഥയിലായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുകയും തൊഴിലവസരങ്ങളും വ്യാപാരവും വർധിപ്പിക്കുകയും സമൃദ്ധിയുണ്ടാക്കുയുമാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് മോദി പറഞ്ഞതായി ക്ലെഗ് വെളിപ്പെടുത്തുന്നു.
ഇന്ത്യയും ബ്രിട്ടനുമായി പ്രതിവർഷം 16 ബില്യൺ പൗണ്ടിന്റെ വ്യാപാരം നടക്കുന്നുണ്ട്. യൂറോപ്യൻ യൂണിയനിലെ മറ്റേത് രാജ്യത്ത് നിക്ഷേപിക്കുന്നതിനേക്കാളും ഇന്ത്യ ബ്രിട്ടനിലാണ് നിക്ഷേപിക്കുന്നത്. ജി20 രാജ്യങ്ങളിൽ ബ്രിട്ടനാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്നത്. ഇതിന് പുറമെ ഇന്ത്യയുമായി ചരിത്രപരമായ സാസ്കാരിബന്ധം ബ്രിട്ടനുണ്ടെന്നും ക്ലെഗ് പറഞ്ഞു. ബ്രിട്ടനിലെ വിവിധ മേഖലകൾ പുഷ്ടിപ്പെട്ടത് ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധത്തിലൂടെയാണെന്ന് ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി പറഞ്ഞു.
യുകെയും ഇന്ത്യയും തമ്മിലുള്ള എക്സേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർത്ഥികൾ അങ്ങോട്ടുമിങ്ങോട്ടും പോയി പഠിക്കുന്നുണ്ടെന്നും ക്ലഗ് പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള വഴികൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഊർജമേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എനർജി സെക്രട്ടറി എഡ് ഡേവി ബുധനാഴ്ച ഹൈദരാബാദിലേക്ക് പോകുന്നുണ്ട്.
2013 നവംബർ 14നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ഏറ്റവും അവസാനമായി ഇന്ത്യ സന്ദർശിച്ചത്. ഇതിന് മുമ്പ് രണ്ട് തവണ വൻ പ്രതിനിധിസംഘവുമായി ഇവിടെയെത്തിയ കാമറോണിന് തന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടാനായിരുന്നില്ല. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ മുഖ്യലക്ഷ്യം. ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടികൾ ഉറപ്പിച്ച് കയററുമതിയിലൂടെ കൂടുതൽ വരുമാനം ഉറപ്പിക്കു എന്ന ലക്ഷ്യത്തിന് ഇന്ത്യ വഴങ്ങാത്തതിനാലായിരുന്നു പ്രൊട്ടോക്കോൾ മര്യാദകൾ പോലും നോക്കാതെ കാമറോൺ തുടരെത്തുടരെ ഇവിടെയെത്തിയത്. സാധാരണ ഒരു രാജ്യത്തിന്റെ തലവൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയാൽ ആതിഥേയ രാജ്യത്തു നിന്നും അതെ കാറ്റഗറിയിൽ ഉള്ള ഭരണസാരഥി മറുരാജ്യം സന്ദർശിക്കുകയെന്ന പ്രോട്ടോക്കോൾ ആണ് ഇന്ത്യ സൗകര്യപൂർവം രണ്ടുവട്ടം മറന്നത്.
തന്റെ സന്ദർശനവേളയിൽ ഇന്ത്യൻ ജനമനസ്സിൽ ഇടം നേടാൻ വേണ്ടി എന്തും ചെയ്യാൻ കാമറോൺ സന്നദ്ധനായിരുന്നു. ബ്രിട്ടീഷ് വാഴ്ചക്കാലത്തെ ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നായ ജാലിയൻ വാലാബാഗിൽ പോലും സന്ദർശനം നടത്താൻ അദ്ദേഹം തയ്യാറായി അമൃതസറിൽ സന്ദർശനം നടത്തവെ സിഖ്കാരുടെ ആരാധാനാലയമായ സുവർണക്ഷേത്രത്തിലും അദ്ദേഹം സന്ദർശിച്ചിരുന്നു. അതേ പാതയാണ് ഇപ്പോൾ ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗും പിന്തുടരുന്നത്.ക്ലെഗിന്റെ സന്ദർശനത്തോടെ വ്യാപാര ലക്ഷ്യങ്ങളിൽ ചിലതെങ്കിലും സാക്ഷാത്കരിക്കാനാകുമെന്ന പ്രതീക്ഷയാണ് ബ്രിട്ടൻ ഇപ്പോൾ പുലർത്തുന്നത്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍