കസേര ഇളകി തുടങ്ങിയപ്പോൾ അതിർത്തിയിൽ ഇന്ത്യ വിരോധം ആളിക്കത്തിക്കാൻ ശ്രമം; സാർക്ക് സമ്മേളനം പൊളിഞ്ഞതോടെ പിടി അയഞ്ഞ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ബ്രിട്ടനിലെ വസ്തു ഇടപാട് കോടതിയിൽ; നവാസ് ലണ്ടനിലേക്ക് പലായനം ചെയ്യുമോ എന്ന ആകാംക്ഷയുമായി ഇന്ത്യ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: രാഷ്ട്രീയ അസ്ഥിരത ഉടലെടുക്കുമ്പോൾ ലക്ഷ്യം തിരിക്കാനായി ഇന്ത്യൻ അതിർത്തിയിൽ അസ്വസ്ഥത വളർത്തുക എന്നത് അനേക കാലമായി പാക്കിസ്ഥാൻ രാഷ്ട്രീത്തിൽ വിജയം കണ്ടെത്തിയ ഫോർമുലയാണ്. ഇത്തവണ ഉറി ക്യാമ്പിലെ ഭീകര ആക്രമണത്തിന് എതിരെ ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക് നടത്തിയതോടെ അതിർത്തിയിൽ വീണ്ടും തോക്കുകൾ പുകഞ്ഞു തുടങ്ങിയപ്പോൾ പുറത്തു രാജ്യ സ്നേഹത്തിന്റെ വാക്കുകളുമായി അന്താരാഷ്ട്ര വേദികളിൽ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉള്ളിൽ നിറയെ കുടില തന്ത്രങ്ങൾ മിനയുക ആണെന്ന് അന്നേ മാദ്ധ്യമങ്ങളിൽ നിരീക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. തനിക്കെതിരെ നീങ്ങാൻ ഇടയുള്ള സൈനിക മേധാവി റഷീൽ ഷെരീഫിനെ അടക്കി നിർത്താനും സാമ്പത്തിക അഴിമതി ആരോപണം ഉയരാതിരിക്കാനും ഇന്ത്യ വികാരം ഉണർത്തുക എന്ന ഷെരീഫിന്റെ തന്ത്രം ഏറെക്കുറെ ഫലം കാണുകയും ചെയ്തതാണ് ലോകം കഴിഞ്ഞ ഏതാനും ആഴ്ചകളായി കണ്ടു കൊണ്ടിരുന്നത്
നവാസിന്റെ നീക്കങ്ങൾ വ്യക്തമായി മനസിലാക്കിയ ഇന്ത്യ അതിർത്തിയിലെ സംഘർഷം വളർത്തുന്നതിനേക്കാൾ നയതന്ത്ര തലത്തിൽ പാക്കിസ്ഥാനെ നേരിടാൻ ശ്രമിച്ചതാണ് നവാസിന്റെ നീക്കങ്ങളിൽ ഇപ്പോൾ വിള്ളൽ വീഴ്ത്തിയിരിക്കുന്നത് എന്ന് കൂടുതൽ വ്യക്തമാകുകയാണ്. ഇതോടെ നവാസിന്റെ കളി പാളുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വവും ലോക മാദ്ധ്യമ സമൂഹവും. അങ്ങനെ സംഭവിച്ചാൽ തന്റെ മുൻഗാമികളിൽ പലർക്കും സംഭവിച്ചത് പോലെ രാജ്യം വിടുക എന്ന അവസാന ആശ്രയം തന്നെയാകും നവാസ് ഷെരീഫിനെയും കാത്തിരിക്കുന്നത്. ലണ്ടനിൽ അനവധി വസ്തുവകകൾ വാങ്ങി കൂട്ടിയിരിക്കുന്നതിനാൽ നവാസിന്റെ ആദ്യ ലക്ഷ്യവും ലണ്ടൻ തന്നെ ആയിരിക്കും എന്നുറപ്പാണ്.
സാർക്ക് ഉച്ചകോടി മാറ്റി വയ്ക്കപ്പെട്ടതോടെ പാക്കിസ്ഥാൻ എത്ര ദുർബലം ആണെന്ന് തിരിച്ചറിഞ്ഞ സൈന്യത്തിന്റെയും പാക് മാദ്ധ്യമങ്ങളുടെയും പിന്തുണ നവാസിന് നഷ്ടമാകുന്നു എന്ന് വ്യക്തമായതോടെ നവാസിനെ കോടതിയിൽ ചോദ്യം ചെയ്യാൻ ഇറങ്ങി തിരിച്ച പാക് തെഹ്രികെ ഇൻസാഫ് പാർട്ടി അധ്യക്ഷൻ ഇമ്രാൻ ഖാന്റെ നീക്കങ്ങൾ ആണ് ഇപ്പോൾ ലോക ശ്രദ്ധ ആകർഷിക്കുന്നത്. നവാസ് ഷെരീഫും മക്കളും കോടികളുടെ കള്ളപ്പണം ഉപയോഗിച്ച് ലണ്ടനിൽ വസ്തുവകകൾ വാങ്ങി കൂട്ടി എന്നതാണ് ആരോപണത്തിന്റെ കാതൽ.
ഏതാനും വർഷമായി നവാസ് ശീരീഫ് അനധികൃത സ്വത്തു സമ്പാദനം നടത്തിയിട്ടുണ്ട് എന്ന് ലോക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇയ്യിടെ പുറത്തായ പനാമ ലീക്ക് വിവരങ്ങളാണ് സംഭവം വീണ്ടും പൊതു ശ്രദ്ധയിൽ എത്തിച്ചത്. ഇതോടെ കളി ഇന്ത്യക്കെതിരെ തിരിച്ച നവാസിന് ലോക രാജ്യങ്ങളുടെ പിന്തുണ നഷ്ടമാകുന്നു എന്ന തിരിച്ചറിവാണ് സ്വന്തം രാജ്യത്തു തന്നെ എതിർപ്പുയരാൻ കാരണമായത്. ഇന്നലെ പാക്കിസ്ഥാൻ സുപ്രീം കോടതി നവാസ് ഷെരീഫിനും കുടുംബത്തിനും എതിരെ നോട്ടീസ് അയച്ച കാര്യം പാക്കിസ്ഥാൻ ടുഡേ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പാക്കിസ്ഥാൻ സർക്കാരിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കും വിധമാണ് ഇമ്രാൻ ഖാൻ അഴിമതി കോടതിയിൽ എത്തിച്ചിരിക്കുന്നത്. നവാസിനൊപ്പം കേസിൽ ധനമന്ത്രി ഇസ്ഹാഖ് ധറിനെയും പ്രതി ചേർത്തിട്ടുണ്ട്. കൂടാതെ ഇവർക്കൊപ്പം ഉള്ള ഉന്നത ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് നൽകിയതായി പാക്കിസ്ഥാൻ ടുഡേ പറയുന്നു. നവാസിന്റെയും രണ്ടു ആണ്മക്കളുടെയും മകളുടെയും പേരുകളിൽ അനേക മില്യൺ പൗണ്ട് മൂല്യമുള്ള നാല് വീടുകളാണ് ആരോപണത്തിൽ നോട്ടപ്പുള്ളി ആയി മാറിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് അൻവർ സഹീർ ഉൾപ്പെടെയുള്ള മൂന്നംഗ ബഞ്ച് പരിഗണിക്കുന്ന കേസ് രാഷ്ട്രീയ പ്രേരിതം ആണെന്ന് നവാസ് കുറ്റപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. താൻ ഭരണഘടനയിലെ നീതി വാഴ്ചയിലും വിശ്വസിക്കുന്നു എന്ന് എവിടെയും തൊടാതെയുള്ള മറുപടി നൽകി കോടതിയുടെ അതൃപ്തി ക്ഷണിച്ചു വരുത്തേണ്ടതില്ല എന്ന കണക്കാക്കി തന്നെയാണെന്ന് വ്യക്തം. ഏതു വിധത്തിലും ഈ ഊരാക്കുടുക്കിൽ നിന്നും രക്ഷപ്പെടാനുള്ള നവാസിന്റെ തന്ത്രപ്പാടും അദ്ദേഹത്തിന്റെ വാക്കുകളിൽ ഒളിഞ്ഞിരിപ്പുണ്ട്.
അതേ സമയം പനാമ ലീക്ക് പ്രകാരം ഈ വസ്തു വകകൾ കുറിച്ച് പുറം ലോകത്തിനു വിവരം ലഭിച്ചിരുന്നെങ്കിലും അതിനിപ്പോൾ രാഷ്ട്രീയ മാനം കൂടി കൈവന്നതോടെ ഇനിയുള്ള നവാസിന്റെ നാളുകൾ നിർണ്ണായകമാണ്. ആഫ്രിക്കൻ ആസ്ഥാനമായ ഡൊച്ചേ ബാങ്കിൽ നിന്നാണ് നവാസ് കോടികളുടെ ഇടപാട് നടത്തിയിരിക്കുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. നാല് വർഷം മുൻപ് നടത്തിയ കണക്കെടുപ്പിൽ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാനിലെ വസ്തുവിന്റെ മൂല്യം 261 മില്യൺ പൗണ്ട് ആണ്. സഹോദരൻ ഷഹബാസിന്റെ പേരിലുള്ള വസ്തുക്കൾക്ക് 336 മില്യനും മൂല്യമുണ്ട് ഇതിനു പുറമെയാണ് മൂന്നു മക്കളുടെയും പേരിലുള്ള ലണ്ടനിലെ ബംഗ്ലാവുകളും വസ്തുക്കളും.
ഇപ്പോൾ ലണ്ടനിലെ വസ്തുക്കളുടെ മൂല്യം പതിന്മടങ്ങു വർധിച്ചിട്ടുണ്ട് എന്നതും കോടതിയിൽ തെളിയിക്കപ്പെടാൻ ഇടയുണ്ട്. പാക്കിസ്ഥാനിൽ തിരിച്ചടി നേരിട്ടാൽ കുടുംബത്തോടെ ലണ്ടനിലേക്ക് കടക്കാം എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരുടെയും പേരിൽ വസ്തുക്കൾ വാങ്ങിക്കൂട്ടിയതെന്നു അനുമാനിക്കപ്പെടുന്നത്. ഏറെ പഴക്കം ഇല്ലാത്ത ഒരു ടെലിവിഷൻ അഭിമുഖത്തിൽ ലണ്ടൻ ലോകത്തിലെ ഏറ്റവും സുന്ദരവും സുരക്ഷിതവും ആയ നഗരം ആണെന്നാണ് ഷെരീഫ് വിശദീകരിച്ചത്. ലണ്ടനിൽ വീട് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം ഉയർന്നതും.
അതേ സമയം പാക്കിസ്ഥാനിലെ വസ്തുക്കൾ നവാസിന്റേതല്ല, 'അമ്മ ഷമീം ഷെരീഫിന്റെതു ആണെന്നായിരുന്നു മുൻപ് വിവരാവകാശ മന്ത്രി പർവേഷ് റഷീദ് വിശദീകരിച്ചത്. എന്നാൽ ലണ്ടൻ വസ്തുക്കളെ കുറിച്ച് ഈ വാദം തന്നെയാണോ ഷെരീഫ് കോടതിയിൽ ഉയർത്തുക എന്ന് വ്യക്തമല്ല. പനാമ ലീക്കിലെ നിർണ്ണായക വിവരങ്ങൾ നവാസിന്റെ ഉടമസ്ഥതയിലേക്കു വിരൽ ചൂണ്ടിയാൽ നവാസ് കോടതിയിൽ പരാജയപ്പെടും എന്നുറപ്പാണ്. ഏതാനും വർഷം മുൻപ് തന്നെ നവാസിന് പാക്കിസ്ഥാനിൽ ഉള്ളതിനേക്കാൾ അധികം സ്വത്ത് വിദേശത്തു ഉണ്ടെന്നു ആരോപണം ഉയർന്നിരുന്നു.
ഇതിൽ സിംഹഭാഗവും ബ്രിട്ടനിൽ തന്നെയാണ്. ലണ്ടന്റെ ഹൃദയ ഭാഗമായ വെസ്റ്റ് മിനിസ്റ്ററിലെ പാർക്ക് ലൈനിലും ഹൈഡെ പാർക്കിലുമാണ് നവാസിന്റെ കെട്ടിടങ്ങൾ. ഇതോടൊപ്പം നാല് വർഷം മുൻപത്തെ കണക്കു പ്രകാരം ഇവയ്ക്കു 138 മില്യൺ പൗണ്ട് മൂല്യവും കണക്കാക്കുന്നു. ബ്രിട്ടീഷ് ബാങ്കുകളിൽ നിന്നായി 117 മില്യൺ പാക്കിസ്ഥാനി രൂപയുടെ ലോണുകളും നവാസ് സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് ആറു വസ്തുക്കൾ എങ്കിലും നവാസിന് ലണ്ടനിൽ സ്വന്തമായിട്ട് ഉണ്ട് എന്നാണ് പനാമ ലീക്ക് വിവരങ്ങൾ വെളിപ്പെടുത്തുന്നത്.
ലണ്ടനിലെ വസ്തുക്കൾ വാങ്ങാൻ ആയി മക്കളായ മറിയം സഫ്ദർ, ഹുസ്സൈൻ നവാസ്, ഹസൻ നവാസ് എന്നിവരുടെ പേരുകളിൽ നാല് കമ്പനികൾ ബ്രിട്ടീഷ് വിർജിൻ ദ്വീപിൽ ആരംഭിച്ച ശേഷമാണ് 7 മില്യൺ പൗണ്ട് ഡൊച്ചേ ബാങ്കിൽ നിന്ന് വായ്പ എടുത്തു വസ്തുക്കൾ സ്വന്തമാക്കിയത്. ബാങ്ക് ഓഫ് സ്കോട്ട്ലന്റിൽ നിന്നും വേറെയും വായ്പകൾ ഈ കമ്പനി മുഖേനെ നവാസ് തരപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതെല്ലം കള്ളപ്പണം വെളുപ്പിക്കാൻ ഉള്ള ഏർപ്പാടുകൾ ആണെന്നാകും ഇമ്രാൻ ഖാൻ പാക് കോടതിയിൽ ബോധിപ്പിക്കുക. ഇതിനായി പനാമ ലീക്കിലെ മൊസേക് ഫോൺനസ്കയുടെ ആയിരക്കണക്കിന് റിപ്പോർട്ടുകളിൽ നവാസിന്റെ പേര് കടന്നു വന്നിരിക്കുന്നതും കോടതിയിൽ തെളിവായി മാറും. നവാസിന്റെ കള്ളപ്പണം സംബന്ധിച്ച് 2000 മുതൽ തന്നെ ആരോപണം ഉള്ളതിനാൽ ആൺമക്കൾ രണ്ടു പേരും വിദേശത്തു നിന്നാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
മൂത്തമകൻ ഹസൻ നവാസ് ആരോപണത്തെ തുടർന്ന് 2000 - ൽ തന്നെ ലണ്ടനിൽ എത്തിയിരുന്നു. ഹുസ്സൈൻ നവാസ് ആകട്ടെ കമ്പനി കാര്യങ്ങൾ നോക്കുന്നത് സൗദിയിൽ നിന്നും ദുബൈയിൽ നിന്നും. ആൺമക്കൾ സാമ്പത്തിക വശം കൈകാര്യം ചെയ്യുമ്പോൾ മകൾ മറിയം പിതാവിന്റെ പാത പിന്തുടർന്ന് പാക്കിസ്ഥാൻ മുസ്ലിം ലീഗിന്റെ നേതാവായി മാറുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. നാൽപതു പിന്നിട്ട മകൾ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഉചിതമായ സമയം കൂടിയാണെന്നണ് നവാസിന്റെ കണക്കു കൂട്ടൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മറിയം ഏതാനും തിരഞ്ഞെടുപ്പ് യോഗങ്ങൾ അഭിസംബോധന ചെയ്യുകയും ചെയ്തത് ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്