പാക്കിസ്ഥാൻ ഒരു അണുബോംബ് ഇടുംമുമ്പ് ഇന്ത്യ പാക്കിസ്ഥാനെ 20 ബോംബിട്ട് തീർക്കുമെന്ന് പറഞ്ഞ പർവേസ് മുഷാറഫ് വീണ്ടും പാക്കിസ്ഥാന് എതിരെ; ജയ്ഷെയെ സഹായിക്കുന്നത് പാക് ചാരസംഘടനയായ ഐഎസ്ഐ തന്നെയെന്ന് പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുൻ പ്രസിഡന്റ്; തന്നെ വധിക്കാൻ ജയ്ഷെ ശ്രമിച്ചിരുന്നുവെന്ന് ഇമ്രാനും മുന്നറിയിപ്പ് നൽകി മുൻ പാക് സൈനിക മേധാവി; ഇന്ത്യ പാക്കിസ്ഥാനിൽ ആക്രമണം നടത്തിയ കാര്യം ചർച്ചയാകുന്നതിനിടെ മുഷാറഫിന്റെ നിർണായക വെളിപ്പെടുത്തലുകൾ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യക്കെതിരെ ഒരു അണുബോംബിട്ടാൽ പാക്കിസ്ഥാനെ തീർക്കുമെന്നും ഇന്ത്യയുടെ അണ്വായുധ ശേഷി അതിഭീകരമെന്നും പറഞ്ഞ പാക് മുൻ സൈനികമേധാവിയും പ്രസിഡന്റുമായ പർവേസ് മുഷാറഫ് വീണ്ടും പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. ജയ്ഷെയെ നിരോധിക്കാതെ പാക്കിസ്ഥാൻ തട്ടിപ്പു തന്ത്രങ്ങളുമായി വരുന്നതിനിടെ ജയ്ഷെ വലിയ ഭീകര സംഘടന തന്നെയാണെന്ന് വ്യക്തമാക്കിയാണ് പാക് മുൻ മേധാവി രംഗത്തെത്തുന്നത്.
ഇന്ത്യയിൽ ആക്രമണം നടത്താൻ ഐഎസ്ഐ മുമ്പ് ജയ്ഷെയെ ഉപയോഗിച്ചിരുന്നു എന്നും തന്റെ കാലത്ത് തന്നെയാണ് ഇങ്ങനെയൊരു കാര്യം സംഭവിച്ചതെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. ഏതായാലും ലോകമാധ്യമങ്ങളിൽ ഉൾപ്പെടെ ഇക്കാര്യം വലിയ ചർച്ചയായിരിക്കുകയാണ്. എന്റെ ഭരണകാലത്ത് പാക് രഹസ്യാന്വേഷണ വിഭാഗം ജയ്ഷെയെ ഇന്ത്യയിൽ ആക്രമണം നടത്താൻ ഉപയോഗപ്പെടുത്തിയിരുന്നു എന്നാണ് പാക് മാധ്യമപ്രവർത്തകനു നൽകിയ അഭിമുഖത്തിലാണ് മുഷറഫിന്റെ വെളിപ്പെടുത്തൽ.
ജയ്ഷെ മുഹമ്മദിനെതിരായ പാക് സർക്കാരിന്റെ നടപടി സ്വാഗതം ചെയ്ത മുഷറഫ്, 2003 ഡിസംബറിൽ അവർ തന്നെ വധിക്കാൻ രണ്ടു തവണ ശ്രമിച്ചിരുന്നുവെന്നും വ്യക്തമാക്കി. ഏതായാലും ഇന്ത്യക്കെതിരെ ആക്രമണത്തിന് പോയാൽ പിന്നെ പാക്കിസ്ഥാൻ ചിത്രത്തിലേ ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തിയ മുഷാറഫിന്റെ വാക്കുകൾ വലിയ ചർച്ചയായിരിക്കുകയാണ് വിദേശ മാധ്യമങ്ങളിലും.
ഇന്ത്യ പാക്കിസ്ഥാനിൽ ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തോ ഇല്ലയോ എന്ന ചർച്ചകൾ വരുന്നതിനിടെയാണ് പർവേസിന്റെ പുതിയ വെളിപ്പെടുത്തൽ. 1999-2008 കാലയളവിൽ അദ്ദേഹത്തിന്റെ ഭരണകാലത്ത് എന്തുകൊണ്ടാണ് ജയ്ഷ് ഇ മുഹമ്മദിനെതിരെ നടപടിയെടുക്കാത്തതെന്ന ചോദ്യത്തിന്, അത് വ്യത്യസ്തമായ കാലയളവായിരുന്നു എന്നാണ് മുഷാറഫ് മറുപടി പറയുന്നത്. ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണം അടക്കം ഇന്ത്യയിൽ നടന്ന ഒട്ടേറെ ആക്രമണങ്ങളിൽ കുറ്റാരോപിതനാണ് ജയ്ഷ് സ്ഥാപകൻ മൗലാന മസൂദ് അസ്ഹർ. തന്നെ കൊല്ലാൻ പോലും ജയ്ഷെ ശ്രമിച്ചുവെന്ന് പറയുന്നതോടെ ഇത്തരമൊരു സാഹചര്യത്തിൽ ഇപ്പോഴത്തെ പാക് പ്രധാനമന്ത്രി ഇമ്രാനും മുന്നറിയിപ്പ് നൽകുകയാണ് മുഷാറഫ്.
ഇന്ത്യയെ ആക്രമിക്കാൻ പോയാൽ വിവരമറിയുമെന്ന് താക്കീത്
ഇന്ത്യയെ ആക്രമിക്കാൻ പോയാൽ പാക്കിസ്ഥാൻ വിവരമറിയും എന്ന മുന്നറിയിപ്പുമായി മുൻ പാക് പ്രസിഡന്റ് പർവേസ് മുഷാറഫ് രംഗത്തുവന്നതോടെയാണ് ഇക്കാര്യം ചർച്ചയായത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധസമാന സാഹചര്യം നിന്ന വേളയിലാണ് ഇത്തരമൊരു ചർച്ച വന്നതും. ആണവായുധത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏറെ മുന്നിലാണെന്നും ഒരു ബോംബ് ഇന്ത്യയിലേക്ക് ഇടുംമുമ്പ് അവർ 20 ബോംബിട്ട് പാക്കിസ്ഥാനെ തകർക്കുമെന്നുമാണ് കാർഗിൽ യുദ്ധത്തിന്റെ ചൂടറിഞ്ഞ മുൻ പാക് മേധാവി പാക്കിസ്ഥാൻ ഭരിക്കുന്ന ഇമ്രാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയത്.
അണ്വായുധത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏറെ മുന്നിലാണ്. നമ്മൾ ഒരു അണുബോംബിട്ടാൽ അവർ 20 ബോംബുകളിട്ട് പാക്കിസ്ഥാനെ എന്നന്നേക്കുമായി ഇല്ലാതാക്കും. അതിനാൽ ഇന്ത്യക്കെതിരെ യുദ്ധത്തിന് പോകാതിരിക്കുന്നതാണ് നല്ലത് എന്ന് മുഷറഫ് പറഞ്ഞതായി പാക്കിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ഡോൺ തന്നെ റിപ്പോർട്ട് ചെയ്തു. ഇതോടെ വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളിലും ചർച്ചയായി. ഇന്ത്യ-പാക് ബന്ധം വഷളായത് വലിയ അപകടത്തിലേക്കാണ് പോകുന്നതെന്ന് മുന്നറിയിപ്പ് പർവേസ് തന്നെ നൽകിയതോടെ പാക്കിസ്ഥാൻ അനുരഞ്ജനത്തിന്റെ പാതയിലേക്ക് വഴിമാറി.
40 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട പുൽവാമയിലെ ജയ്ഷെ മുഹമ്മദിന്റെ ഭീകര ആക്രമണത്തിന് പിന്നാലെ ഇന്ത്യ ശക്തമായ തിരിച്ചടിക്ക് കോപ്പുകൂട്ടുന്നതിനിടെയാണ് പാക്കിസ്ഥാനെ ശരിക്കും ഭീതിയിലാഴ്ത്തി മുൻ പ്രസിഡന്റ് തന്നെ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ ഏതുനിമിഷവും യുദ്ധം തുടങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പോലും പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യയുമായി യുദ്ധത്തിന് പോയാൽ പാക്കിസ്ഥാൻ പിന്നെ ഉണ്ടാവില്ലെന്ന് മുന്നറിയിപ്പ് മുൻ പ്രസിഡന്റ് തന്നെ നൽകിയത്.
രണ്ടു രാജ്യങ്ങളുടെ കയ്യിലും അണുബോംബുകൾ ഉണ്ട്. ആറ്റം ബോംബുമായി പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കാൻ പോയാൽ അവർ തിരിച്ചു 20 ബോംബിടും. ആദ്യം തന്നെ ഇന്ത്യക്കു നേരെ 50 ബോംബിടാൻ ശേഷിയുണ്ടെങ്കിൽ മാത്രം ആക്രമണത്തിനു പോകാവൂ എന്നാണ് പാക് സൈനിക ശേഷി ശരിക്ക് അറിയാവുന്ന മുഷാറഫ് മുന്നറിയിപ്പ് നൽകിയത്. ഇതോടെ പാക്കിസ്ഥാൻ ശരിക്കും പേടിച്ചു. ഇക്കാര്യം ലോക മാധ്യമങ്ങളിലും ചർച്ചയായി.
ആണവ ശേഷി കൂടുതൽ ആർക്ക്?
ലോക രാജ്യങ്ങളുടെ കൈവശമുള്ള ആണവശേഷിയും ഇതോടെ ചർച്ചയായി. കൂടുതൽ അണ്വായുധം കൈവശമുള്ളത് ഇന്ത്യയേക്കാൾ പാക്കിസ്ഥാനാണെന്നും പക്ഷേ, പ്രയോഗശേഷിയിൽ ഇന്ത്യ മുന്നിലാണെന്നുമാണ് റിപ്പോർട്ടുകൾ വന്നത്. മുഷാറഫ് കൂടെ പറഞ്ഞതോടെ ഇക്കാര്യത്തിലും വിലയിരുത്തലുകൾ വന്നു. ലോ രാജ്യങ്ങളുടെ കൈവശമാകെ 14,935 ആണവ പോർമുനകളാണ് ഉള്ളത്. ഇതിൽ 92 ശതമാനവും റഷ്യയുടെയും യുഎസിന്റെയും കൈവശമെന്ന് സ്റ്റോക്കോം രാജ്യാന്തര സമാധാന ഗവേഷണ കേന്ദ്രം (സിപ്രി) കഴിഞ്ഞ വർഷം തയാറാക്കിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു എന്ന കണക്കും പുറത്തുവന്നു.
ഭൂമിയിലെ മൊത്തം അണ്വായുധങ്ങളിൽ 3,750 എണ്ണം ആക്രമണസജ്ജമാണ്. ഇന്ത്യ 130-140 ആണവായുധങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത് ആക്രമണത്തിനായി. ഇതിലും അൽപം മുമ്പിലാണ് കണക്കുകളിൽ പാക്കിസ്ഥാൻ. 140-150. ഇത് പക്ഷേ, വെറും ഗിമ്മിക്ക് മാത്രമാണെന്ന തരത്തിലാണ് മുഷാറഫിന്റെ വെളിപ്പെടുത്തൽ എന്നതിനാൽ ഇക്കാര്യം ചർച്ചയാവുന്നു.
പാക്കിസ്ഥാൻ അവകാശപ്പെടുന്നതുപോലെ ഇവയുടെ പ്രഹരശേഷി കുറവാണ്. അവ അത്ര മെച്ചവുമല്ല. പാക്കിസ്ഥാൻ വിചാരിക്കുന്ന വേഗത്തിൽ ഉപയോഗിക്കാൻ കഴിയുന്ന സ്ഥിതിയിലുമല്ല അവരുടെ ആണവശേഖരം. ഇതാണ് പാക്കിസ്ഥാന് ഭീഷണി. ഇതുതന്നെയാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയാവുന്ന മുഷാറഫ് വെളിപ്പെടുത്തുന്നതും. അതേസമയം, എണ്ണത്തിൽ കുറവെങ്കിലും ഗുണത്തിൽ മികച്ച ആയുധങ്ങളാണ് ഇന്ത്യയുടെ പക്കലുള്ളവ. ഇതാണ് മുഷാറഫ് ചൂണ്ടിക്കാട്ടുന്നതും.
ഇന്ത്യയുടേതിനേക്കാൾ ഇരട്ടി അണ്വായുധങ്ങൾ ചൈനയുടെ പക്കലുണ്ട്. ലോകത്ത് ഏറ്റവുമധികം അണ്വായുധ ശേഖരമുള്ള രാജ്യം റഷ്യയാണ് 6,850. തൊട്ടുപിന്നിലുണ്ട് യുഎസ് 6,450. പാക്കിസ്ഥാന്റെ പക്കലുള്ള ഏറ്റവും കരുത്തുറ്റ ആണവ മിസൈലിന്റെ (ഷഹീൻ 3) ദൂരപരിധി 2,750 കിലോമീറ്റർ. ഇന്ത്യയുടെ അഗ്നി നാലിന് 4,000 കിലോമീറ്ററും. ഇന്ത്യ വികസിപ്പിക്കുന്ന അഗ്നി 5 ഭൂഖണ്ഡാന്തര മിസൈലിന് 5,000 കിലോമീറ്റർ ദൂരപരിധിയുണ്ട്. ഇത്തരത്തിൽ ഇന്ത്യ ഇക്കാര്യത്തിൽ ബഹുദൂരം മുന്നേറിക്കഴിഞ്ഞുവെന്ന നിലയിലാണ് പർവേസ് പറഞ്ഞത്. ഇതോടെ വിഷയം ചർച്ചയായി. ഇതിന് പിന്നാലെയാണ് മുഷാറഫ് പുതിയ വെളിപ്പെടുത്തലും നടത്തുന്നത്. ഐഎസ്ഐയെ തന്നെ ഉപയോഗിച്ച് പാക്കിസ്ഥാൻ ജയ്ഷെയെ ഉപയോഗിച്ചു എന്ന് മുഷാറഫ് വെളിപ്പെടുത്തുന്നതോടെ വലിയ പ്രത്യാഘാതമാണ് ഇത് പാക്കിസ്ഥാനെതിരെ ഉണ്ടാക്കുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്