അപൂർവം ഈ ചരിത്രനിമിഷം! ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ റിഷി സുനക് ബ്രിട്ടന്റെ പുതിയ ധനമന്ത്രി; നിയമനം സാജിദ് ജാവിദ് രാജി വച്ച ഒഴിവിൽ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനം വന്നതോടെ ഈ ഇന്ത്യാക്കാരൻ ഇനി ബ്രിട്ടീഷ് മന്ത്രിസഭയിലെ രണ്ടാമൻ; റിഷിയുടെ തലവര മാറ്റിമറിച്ചത് അക്ഷത മൂർത്തിയുമായുള്ള പ്രണയവും വിവാഹവും; ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും തലപ്പത്തെത്താമെന്ന് തെളിയിച്ച് ശതകോടീശ്വരൻ
മറുനാടൻ ഡെസ്ക്
ലണ്ടൻ: എല്ലാ വളരെ പെട്ടെന്നായിരുന്നു. സാജിദ് ജാവേദ് ബ്രിട്ടന്റെ ധനമന്ത്രി പദമൊഴിഞ്ഞു. പകരം എത്തുന്നത് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ റിഷി സുനക്. സാജിദ് ജാവിദ് രാജിവെച്ച ഒഴിവിലാണ് നിയമനം. ബ്രിട്ടന്റെ ചാൻസലർ ഓഫ് എക്സ്ചെക്കർ ആയിട്ടാണ് നിയമനം. ബ്രിട്ടീഷ് ധനമന്ത്രിക്ക് തുല്യമായ പദവിയാണിത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചരിത്രപ്രധാനമായ തീരുമാനം.
39 കാരനായ സുനക് നിലവിൽ ട്രഷറി ചീഫ് സെക്രട്ടറിയാണ്. തദ്ദേശ ഭരണവകുപ്പിൽ ജൂനിയർ മന്ത്രിയായിരുന്ന സുനകിനെ കഴിഞ്ഞ വർഷമാണ് ട്രഷറി ചീ്ഫ് സെക്രട്ടറിയായി ഉയർത്തിയത്. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫീസാണ് റിഷി സുനകിന്റെ നിയമനം ട്വീറ്റിലൂടെ പ്രഖ്യാപിച്ചത്. ഇതോടെ പ്രധാനമന്ത്രി കഴിഞ്ഞാൽ രണ്ടാമനാവുകയണ് മന്ത്രിസഭയിൽ സുനക്. ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനൊപ്പം സർക്കാരിന്റെ ഉന്നത സമിതിയിൽ ഇനി റിഷി സുനകും അംഗമാകും. സുനകിന്റെ വരവോടെ, മന്ത്രിസഭയിലെ രണ്ടാമത്തെയും മൂന്നാമത്തെയും പദവി വഹിക്കുന്നവർ ഇന്ത്യാക്കാരായി എന്ന സവിശേഷതയുമുണ്ട്.
വ്യാഴാഴ്ചയാണ് നിലവിലെ ധനമന്ത്രി സജിദ് ജാവിദ് രാജിവെച്ചത്. ബ്രെക്സിറ്റ് യാഥാർത്ഥ്യമായി കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് രാജി. അടുത്ത മാസം സർക്കാരിന്റെ വാർഷിക ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് രാജി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ പുനഃസംഘടനയാണ് ഇത്. തന്റെ അഞ്ച് പ്രത്യേക ഉപദേഷ്ടാക്കളെയും പുറത്താക്കണമെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് സജിദ് ജാവിദിനെ ധനമന്ത്രിയായി തുടരാൻ ബോറിസ് ജോൺസൺ അനുവദിച്ചിരുന്നത്. എന്നാൽ, സജിദ് ജാവിദ് ഇത് നിരസിച്ചതോടെയാണ് പുറത്തേക്കുള്ള വഴിക്ക് കളമൊരുങ്ങിയത്. നേരത്തെ ബിസിനസ് സെക്രട്ടറി ആൻഡ്രിയ ലീഡ്സം അടക്കം ഏതാനും മുതിർന്ന മന്ത്രിമാരെ പ്രധാനമന്ത്രി പുനഃസംഘടനയുടെ ഭാഗമായി ഒഴിവാക്കിയിരുന്നു.
നാരായണ മൂർത്തിയുടെ മകൾ അക്ഷതയെയാണ് റിഷ് സുനക് വിവാഹം കഴിച്ചിരിക്കുന്നത്. 2015 ൽ യുകെ പാർലമെന്റിൽ ആദ്യം പ്രവേശിച്ചത് മുതൽ സുനകിന്റെ കരിയറിൽ വൻകുതിപ്പാണ് സംഭവിച്ചത്. ബ്രക്സിറ്റിനെ അനുകൂലിച്ച് യൂറോപ്യൻ യൂണിയൻ വിടാനുള്ള ബോറിസ് ജോൺസന്റെ നയതന്ത്രത്തെ പൂർണമായി പിന്തുണയ്ക്കുന്ന നേതാവാണ് റിഷി സുനക്. റിച്ച്മണ്ടിൽ (യോർക്സ്) നിന്ന് 2015ലാണ് ആദ്യമായി സുനക് പാർലമെന്റിലെത്തുന്നത്. ഓക്സഫഡിൽ സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും പഠിച്ചു. യു.എസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ. കുറച്ചുകാലം അന്താരാഷ്ട്ര ബാങ്കായ ഗോൾഡ്മാൻ സാക്സിനു വേണ്ടി ജോലി ചെയ്തിട്ടുണ്ട്.ഹൈന്ദവ വിശ്വാസിയായ സുനക് 2017ൽ ഹൗസ് ഓഫ് കോമൺസിൽ ഭഗവത് ഗീത തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.
റിഷി സുനക്കിന്റെ തലവര മാറിയത് ഇങ്ങനെ
റിഷി സുനക് എന്ന ഇന്ത്യക്കാരൻ തുറന്നിടുന്നത് ബ്രിട്ടനിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പുതിയൊരു പ്രതീക്ഷകൂടിയാണ്. . രാഷ്ട്രീയപ്രവർത്തനം തുടങ്ങുകയും കൺസർവേറ്റീവ് പാർട്ടിയുടെ ഉരുക്കുകോട്ടയായ റിച്ച്മണ്ട് സീറ്റിൽനിന്ന് പാർലമെന്റിലെത്തുകയും ചെയ്തു. ഇപ്പോൾ ബോറിസ് ജോൺസൺ സർക്കാരിൽ ധനമന്ത്രിയും, രണ്ടാമനും.
ഇൻഫോസിസ് സ്ഥാപകൻ എൻ. ആർ.നാരായണമൂർത്തിയുടെ മരുമകൻ എന്നതാകും ഇന്ത്യക്കാർക്ക് റിഷിയെ സുപരിചിതനാക്കുന്ന ഘടകം. അക്ഷത മൂർത്തിയുമായുള്ള പ്രണയവും വിവാഹവുമാണ് റിഷിയുടെ തലവര മാറ്റിമറിച്ചത്. ഭാവി മരുമകനിൽ ഒരുപാട് പ്രതീക്ഷ പുലർത്തിയ നാരായണ മൂർത്തിക്കും തെറ്റിയില്ല. കൃത്യമായ ആസൂത്രണം കരിയറിലും വരുത്തിയ റിഷി ആ പ്രതീക്ഷ തെറ്റിച്ചില്ല.
നോർത്ത് യോർക്ക്ഷയറിൽ 12 ഏക്കറിലായി പരന്നുകിടക്കുന്ന വലിയൊരു കൊട്ടാരത്തിലാണ് റിഷിയുടെയും അക്ഷതയുടെയും താമസം. 2015-ൽ 15 ലക്ഷം പൗണ്ട് ചെലവിട്ട് വാങ്ങിയ ഈ കൊട്ടാര സദൃശ്യമായ വീട്ടിൽ താമസിക്കുന്ന റിഷിയെ നാട്ടുകാർ വിശേഷിപ്പിക്കുന്നത് ഡെയ്ൽസിലെ മഹാരാജാവ് എന്നാണ്. കൺസർവേറ്റീവ് പാർട്ടി നേതാവ് വില്യം ഹേഗ് 25 വർഷത്തോളം പ്രതിനിധീകരിച്ച റിച്ച്മണ്ട് സീറ്റിലേക്ക് അദ്ദേഹം പരിഗണിക്കപ്പെട്ടതും ഈ ജനസ്വാധീനം കൊണ്ടുതന്നെ.
ധനമന്ത്രി അഥവാ ചാൻസലർ കഴിഞ്ഞാൽ, ധനവകുപ്പിലെ ഏറ്റവും മുതിർന്ന ചുമതലയാണ് ചീഫ് സെക്രട്ടറിയുടേത്. ആ ഉന്നതമായ പദവിയിലേക്ക് ഒരു ഇന്ത്യക്കാരനെ ബോറിസ് നിയോഗിച്ചതിലൂടെ, ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും ഏത് ഉയർന്ന പദവിയിലേക്കും എത്താമെന്നതിന്റെ തെളിവായിരുന്നു. ഇപ്പോൾ ധനമന്ത്രി പദവിയും. സ്വന്തം നിലയിക്ക് റിഷിയുടെ വളർച്ച കൂടി പരിഗണിച്ചാണ് ബോറിസ് ഇത്രയും ഉത്തരവാദപ്പെട്ട പദവി അദ്ദേഹത്തിന് വെച്ചുനീട്ടിയതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. അക്ഷതയെ വിവാഹം കഴിച്ചതിലൂടെ ധനാഢ്യനായി മാറിയ റിഷി ബ്രിട്ടനിലെ ഏറ്റവും പണക്കാരനായ എംപികൂടിയാണ്.
ബ്രിട്ടനിലേക്ക് കുടിയേറിയ ഇന്ത്യൻ കുടുംബത്തിലെ മൂന്നാംതലമുറയിൽപ്പെട്ടയാളാണ് റിഷി. എൻഎച്ച്എസിൽ ജിപിയായിരുന്നു റിഷിയുടെ അച്ഛൻ. അമ്മ ഒരു മരുന്നുകടയും നടത്തിയിരുന്നു. സതാംപ്ടണിൽ ജനിച്ച റിഷി ഓക്സ്ഫഡിലെ പഠനത്തിനുശേഷം കാലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാലയിൽ ചേർന്നപ്പോഴാണ് അക്ഷതയെ കണ്ടുമുട്ടിയത്. ആ പ്രണയം 2009-ൽ വിവാഹത്തിലേക്കെത്തി. ബെംഗളൂരുവിൽ രണ്ടുനാൾ നീണ്ടുനിന്ന വിവാഹച്ചടങ്ങായിരുന്നു ഇവരുടേത്.
നിക്ഷേപക രംഗത്ത് പ്രവർത്തിച്ചിരുന്ന റിഷി, വിവാഹത്തിനുശേഷം സ്വന്തം ബിസിനസിന് തുടക്കമിട്ടു. തെലീം പാർട്ണേഴ്സ് എന്ന സ്ഥാപനം 2010-ലാണ് തുടങ്ങിയത്. തുടക്കത്തിൽ ആഴ്ചയിൽ രണ്ടുദിവസമായിരുന്നു രാഷ്ട്രീയ പ്രവർത്തനം. 700 മില്യൺ പൗണ്ട് മൂലധനവുമായി തുടങ്ങിയ തെലീം വളർന്ന് വികസിച്ചതോടെ, റിഷി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. ഇപ്പോൾ ഈ കമ്പനിയുടെ ചുമതല ഭാര്യ അക്ഷതയ്ക്കാണ്.
ഇൻഫോസിസിൽ 185 ദശലക്ഷം പൗണ്ടിന്റെ ഓഹരിയുള്ള അക്ഷതയും കഠിനാധ്വാനിയാണ്. അക്ഷത ഡിസൈൻസ് എന്ന പേരിൽ സ്വന്തമായൊരു ഫാഷൻ ബ്രാൻഡ് അവർക്കുണ്ട്. ഇതിന് പുറമെ, നാരായണമൂർത്തി 2010-ൽ സ്ഥാപിച്ച നിക്ഷേപ സ്ഥാപനത്തിന്റെ ഡയറക്ടർകൂടിയാണവർ.
Stories you may Like
- അക്ഷർധാം ക്ഷേത്രത്തിൽ ആരതിയുഴിഞ്ഞ് റിഷി സുനകും ഭാര്യ അക്ഷത മൂർത്തിയും
- റിഷി സുനക്കിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയത് തന്റെ മകളെന്ന് സുധാ മൂർത്തി
- ജൂനിയർ ടീമിനൊപ്പം കര തൊടാൻ നീന്തുന്ന ഋഷി സമ്മർദ്ദത്തിൽ
- ഋഷി സുനക് ഹിന്ദുവാണോ എന്ന് സംശയിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കുള്ള മറുപടി
- കേന്ദ്രത്തിന് മനംമാറ്റം ഇല്ലെങ്കിൽ പ്ലാൻ ബിയുമായി സംസ്ഥാന സർക്കാർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍