Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപൂർവം ഈ ചരിത്രനിമിഷം! ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ റിഷി സുനക് ബ്രിട്ടന്റെ പുതിയ ധനമന്ത്രി; നിയമനം സാജിദ് ജാവിദ് രാജി വച്ച ഒഴിവിൽ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനം വന്നതോടെ ഈ ഇന്ത്യാക്കാരൻ ഇനി ബ്രിട്ടീഷ് മന്ത്രിസഭയിലെ രണ്ടാമൻ; റിഷിയുടെ തലവര മാറ്റിമറിച്ചത് അക്ഷത മൂർത്തിയുമായുള്ള പ്രണയവും വിവാഹവും; ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും തലപ്പത്തെത്താമെന്ന് തെളിയിച്ച് ശതകോടീശ്വരൻ

അപൂർവം ഈ ചരിത്രനിമിഷം! ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ റിഷി സുനക് ബ്രിട്ടന്റെ പുതിയ ധനമന്ത്രി; നിയമനം സാജിദ് ജാവിദ് രാജി വച്ച ഒഴിവിൽ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനം വന്നതോടെ ഈ ഇന്ത്യാക്കാരൻ ഇനി ബ്രിട്ടീഷ് മന്ത്രിസഭയിലെ രണ്ടാമൻ; റിഷിയുടെ തലവര മാറ്റിമറിച്ചത് അക്ഷത മൂർത്തിയുമായുള്ള പ്രണയവും വിവാഹവും; ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും തലപ്പത്തെത്താമെന്ന് തെളിയിച്ച് ശതകോടീശ്വരൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: എല്ലാ വളരെ പെട്ടെന്നായിരുന്നു. സാജിദ് ജാവേദ് ബ്രിട്ടന്റെ ധനമന്ത്രി പദമൊഴിഞ്ഞു. പകരം എത്തുന്നത് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ റിഷി സുനക്. സാജിദ് ജാവിദ് രാജിവെച്ച ഒഴിവിലാണ് നിയമനം. ബ്രിട്ടന്റെ ചാൻസലർ ഓഫ് എക്‌സ്‌ചെക്കർ ആയിട്ടാണ് നിയമനം. ബ്രിട്ടീഷ് ധനമന്ത്രിക്ക് തുല്യമായ പദവിയാണിത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചരിത്രപ്രധാനമായ തീരുമാനം.

39 കാരനായ സുനക് നിലവിൽ ട്രഷറി ചീഫ് സെക്രട്ടറിയാണ്. തദ്ദേശ ഭരണവകുപ്പിൽ ജൂനിയർ മന്ത്രിയായിരുന്ന സുനകിനെ കഴിഞ്ഞ വർഷമാണ് ട്രഷറി ചീ്ഫ് സെക്രട്ടറിയായി ഉയർത്തിയത്. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫീസാണ് റിഷി സുനകിന്റെ നിയമനം ട്വീറ്റിലൂടെ പ്രഖ്യാപിച്ചത്. ഇതോടെ പ്രധാനമന്ത്രി കഴിഞ്ഞാൽ രണ്ടാമനാവുകയണ് മന്ത്രിസഭയിൽ സുനക്. ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനൊപ്പം സർക്കാരിന്റെ ഉന്നത സമിതിയിൽ ഇനി റിഷി സുനകും അംഗമാകും. സുനകിന്റെ വരവോടെ, മന്ത്രിസഭയിലെ രണ്ടാമത്തെയും മൂന്നാമത്തെയും പദവി വഹിക്കുന്നവർ ഇന്ത്യാക്കാരായി എന്ന സവിശേഷതയുമുണ്ട്.

വ്യാഴാഴ്ചയാണ് നിലവിലെ ധനമന്ത്രി സജിദ് ജാവിദ് രാജിവെച്ചത്. ബ്രെക്‌സിറ്റ് യാഥാർത്ഥ്യമായി കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് രാജി. അടുത്ത മാസം സർക്കാരിന്റെ വാർഷിക ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് രാജി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ പുനഃസംഘടനയാണ് ഇത്. തന്റെ അഞ്ച് പ്രത്യേക ഉപദേഷ്ടാക്കളെയും പുറത്താക്കണമെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് സജിദ് ജാവിദിനെ ധനമന്ത്രിയായി തുടരാൻ ബോറിസ് ജോൺസൺ അനുവദിച്ചിരുന്നത്. എന്നാൽ, സജിദ് ജാവിദ് ഇത് നിരസിച്ചതോടെയാണ് പുറത്തേക്കുള്ള വഴിക്ക് കളമൊരുങ്ങിയത്. നേരത്തെ ബിസിനസ് സെക്രട്ടറി ആൻഡ്രിയ ലീഡ്‌സം അടക്കം ഏതാനും മുതിർന്ന മന്ത്രിമാരെ പ്രധാനമന്ത്രി പുനഃസംഘടനയുടെ ഭാഗമായി ഒഴിവാക്കിയിരുന്നു.

നാരായണ മൂർത്തിയുടെ മകൾ അക്ഷതയെയാണ് റിഷ് സുനക് വിവാഹം കഴിച്ചിരിക്കുന്നത്. 2015 ൽ യുകെ പാർലമെന്റിൽ ആദ്യം പ്രവേശിച്ചത് മുതൽ സുനകിന്റെ കരിയറിൽ വൻകുതിപ്പാണ് സംഭവിച്ചത്. ബ്രക്‌സിറ്റിനെ അനുകൂലിച്ച് യൂറോപ്യൻ യൂണിയൻ വിടാനുള്ള ബോറിസ് ജോൺസന്റെ നയതന്ത്രത്തെ പൂർണമായി പിന്തുണയ്ക്കുന്ന നേതാവാണ് റിഷി സുനക്. റിച്ച്മണ്ടിൽ (യോർക്സ്) നിന്ന് 2015ലാണ് ആദ്യമായി സുനക് പാർലമെന്റിലെത്തുന്നത്. ഓക്സഫഡിൽ സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും പഠിച്ചു. യു.എസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ. കുറച്ചുകാലം അന്താരാഷ്ട്ര ബാങ്കായ ഗോൾഡ്മാൻ സാക്സിനു വേണ്ടി ജോലി ചെയ്തിട്ടുണ്ട്.ഹൈന്ദവ വിശ്വാസിയായ സുനക് 2017ൽ ഹൗസ് ഓഫ് കോമൺസിൽ ഭഗവത് ഗീത തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.

റിഷി സുനക്കിന്റെ തലവര മാറിയത് ഇങ്ങനെ

റിഷി സുനക് എന്ന ഇന്ത്യക്കാരൻ തുറന്നിടുന്നത് ബ്രിട്ടനിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പുതിയൊരു പ്രതീക്ഷകൂടിയാണ്. . രാഷ്ട്രീയപ്രവർത്തനം തുടങ്ങുകയും കൺസർവേറ്റീവ് പാർട്ടിയുടെ ഉരുക്കുകോട്ടയായ റിച്ച്മണ്ട് സീറ്റിൽനിന്ന് പാർലമെന്റിലെത്തുകയും ചെയ്തു. ഇപ്പോൾ ബോറിസ് ജോൺസൺ സർക്കാരിൽ ധനമന്ത്രിയും, രണ്ടാമനും.

ഇൻഫോസിസ് സ്ഥാപകൻ എൻ. ആർ.നാരായണമൂർത്തിയുടെ മരുമകൻ എന്നതാകും ഇന്ത്യക്കാർക്ക് റിഷിയെ സുപരിചിതനാക്കുന്ന ഘടകം. അക്ഷത മൂർത്തിയുമായുള്ള പ്രണയവും വിവാഹവുമാണ് റിഷിയുടെ തലവര മാറ്റിമറിച്ചത്. ഭാവി മരുമകനിൽ ഒരുപാട് പ്രതീക്ഷ പുലർത്തിയ നാരായണ മൂർത്തിക്കും തെറ്റിയില്ല. കൃത്യമായ ആസൂത്രണം കരിയറിലും വരുത്തിയ റിഷി ആ പ്രതീക്ഷ തെറ്റിച്ചില്ല.

നോർത്ത് യോർക്ക്ഷയറിൽ 12 ഏക്കറിലായി പരന്നുകിടക്കുന്ന വലിയൊരു കൊട്ടാരത്തിലാണ് റിഷിയുടെയും അക്ഷതയുടെയും താമസം. 2015-ൽ 15 ലക്ഷം പൗണ്ട് ചെലവിട്ട് വാങ്ങിയ ഈ കൊട്ടാര സദൃശ്യമായ വീട്ടിൽ താമസിക്കുന്ന റിഷിയെ നാട്ടുകാർ വിശേഷിപ്പിക്കുന്നത് ഡെയ്ൽസിലെ മഹാരാജാവ് എന്നാണ്. കൺസർവേറ്റീവ് പാർട്ടി നേതാവ് വില്യം ഹേഗ് 25 വർഷത്തോളം പ്രതിനിധീകരിച്ച റിച്ച്മണ്ട് സീറ്റിലേക്ക് അദ്ദേഹം പരിഗണിക്കപ്പെട്ടതും ഈ ജനസ്വാധീനം കൊണ്ടുതന്നെ.

ധനമന്ത്രി അഥവാ ചാൻസലർ കഴിഞ്ഞാൽ, ധനവകുപ്പിലെ ഏറ്റവും മുതിർന്ന ചുമതലയാണ് ചീഫ് സെക്രട്ടറിയുടേത്. ആ ഉന്നതമായ പദവിയിലേക്ക് ഒരു ഇന്ത്യക്കാരനെ ബോറിസ് നിയോഗിച്ചതിലൂടെ, ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും ഏത് ഉയർന്ന പദവിയിലേക്കും എത്താമെന്നതിന്റെ തെളിവായിരുന്നു. ഇപ്പോൾ ധനമന്ത്രി പദവിയും. സ്വന്തം നിലയിക്ക് റിഷിയുടെ വളർച്ച കൂടി പരിഗണിച്ചാണ് ബോറിസ് ഇത്രയും ഉത്തരവാദപ്പെട്ട പദവി അദ്ദേഹത്തിന് വെച്ചുനീട്ടിയതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. അക്ഷതയെ വിവാഹം കഴിച്ചതിലൂടെ ധനാഢ്യനായി മാറിയ റിഷി ബ്രിട്ടനിലെ ഏറ്റവും പണക്കാരനായ എംപികൂടിയാണ്.

ബ്രിട്ടനിലേക്ക് കുടിയേറിയ ഇന്ത്യൻ കുടുംബത്തിലെ മൂന്നാംതലമുറയിൽപ്പെട്ടയാളാണ് റിഷി. എൻഎച്ച്എസിൽ ജിപിയായിരുന്നു റിഷിയുടെ അച്ഛൻ. അമ്മ ഒരു മരുന്നുകടയും നടത്തിയിരുന്നു. സതാംപ്ടണിൽ ജനിച്ച റിഷി ഓക്സ്ഫഡിലെ പഠനത്തിനുശേഷം കാലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാലയിൽ ചേർന്നപ്പോഴാണ് അക്ഷതയെ കണ്ടുമുട്ടിയത്. ആ പ്രണയം 2009-ൽ വിവാഹത്തിലേക്കെത്തി. ബെംഗളൂരുവിൽ രണ്ടുനാൾ നീണ്ടുനിന്ന വിവാഹച്ചടങ്ങായിരുന്നു ഇവരുടേത്.

നിക്ഷേപക രംഗത്ത് പ്രവർത്തിച്ചിരുന്ന റിഷി, വിവാഹത്തിനുശേഷം സ്വന്തം ബിസിനസിന് തുടക്കമിട്ടു. തെലീം പാർട്ണേഴ്സ് എന്ന സ്ഥാപനം 2010-ലാണ് തുടങ്ങിയത്. തുടക്കത്തിൽ ആഴ്ചയിൽ രണ്ടുദിവസമായിരുന്നു രാഷ്ട്രീയ പ്രവർത്തനം. 700 മില്യൺ പൗണ്ട് മൂലധനവുമായി തുടങ്ങിയ തെലീം വളർന്ന് വികസിച്ചതോടെ, റിഷി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. ഇപ്പോൾ ഈ കമ്പനിയുടെ ചുമതല ഭാര്യ അക്ഷതയ്ക്കാണ്.

ഇൻഫോസിസിൽ 185 ദശലക്ഷം പൗണ്ടിന്റെ ഓഹരിയുള്ള അക്ഷതയും കഠിനാധ്വാനിയാണ്. അക്ഷത ഡിസൈൻസ് എന്ന പേരിൽ സ്വന്തമായൊരു ഫാഷൻ ബ്രാൻഡ് അവർക്കുണ്ട്. ഇതിന് പുറമെ, നാരായണമൂർത്തി 2010-ൽ സ്ഥാപിച്ച നിക്ഷേപ സ്ഥാപനത്തിന്റെ ഡയറക്ടർകൂടിയാണവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP