ജീവൻ യാചിച്ച് അഭയം തേടിയവരെ തിരിച്ചയക്കില്ലെന്ന് പറയാൻ പോലും കൂട്ടാക്കാതെ കരാർ ഒപ്പിട്ടു മോദി മടങ്ങി; പോകാൻ ഒരിടവും ഇല്ലാതെ കടലിൽ മുങ്ങിച്ചത്തും റോഹിങ്ക്യകളായ മുസ്ലിംങ്ങൾ; മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നെന്ന് യുഎൻ: മനസാക്ഷിയില്ലാതെ കേന്ദ്രസർക്കാർ
മറുനാടൻ ഡെസ്ക്ക്
യാങ്കോൺ: ജീവൻ രക്ഷിക്കൻ വേണ്ടി പലായനം ചെയ്യുന്ന റോഹിങ്ക്യ മുസ്ലിംങ്ങളുടെ പ്രശ്നത്തിലെ ഇന്ത്യൻ നിലപാട് എന്താകുമെന്നായിരുന്നു ലോകം ഉറ്റുനോക്കിയത്. രാജ്യത്ത് ഇപ്പോഴുള്ള ഒരു ലക്ഷത്തിലേറെ വരുന്ന റോഹിങ്ക്യകളെ നാട്ടിലേക്ക് തിരിച്ചയക്കാനും വിഷയത്തിൽ മ്യാന്മാറിന് പിന്തുണ നൽകാനുമുള്ള ഇന്ത്യൻ തീരുമാനം ലോകത്തിന് നിരാശയാണ് സമ്മാനിച്ചത്. മ്യാന്മാറിൽ നിന്നും ജീവനും കൊണ്ട് പലായനം ചെയ്യപ്പെട്ട് ഇന്ത്യയിലെത്തിയവരെ തിരിച്ചയക്കില്ലെന്ന പറയാതെ 11 കരാറുകളിൽ ഒപ്പുവച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി മോദി മടങ്ഹഇയത്.
മോദിയും മ്യാന്മാറിലെ സ്റ്റേറ്റ് കൗൺസിലർ (പ്രധാനമന്ത്രിക്ക് തുല്യമായപദവിയുള്ള ഭരണകക്ഷിനേതാവ്) ആങ് സാൻ സ്യൂചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകൾ ഒപ്പിട്ടത്. ഇരുരാജ്യങ്ങളും രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം വർധിപ്പിക്കുന്നതാണ് കരാറുകൾ. ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്ന മ്യാന്മാർ സ്വദേശികൾക്ക് സൗജന്യ വിസ (ഗ്രാറ്റീസ് വിസ) അനുവദിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ വിവിധ ജയിലുകളിൽ തടവിലുള്ള 40 മ്യാന്മാർ പൗരന്മാരെ വിട്ടയക്കും.
രണ്ട് രാജ്യങ്ങളും തങ്ങളുടെ സമുദ്രാതിർത്തിയിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ വിവരങ്ങൾ പരസ്പരം കൈമാറും. സാംസ്കാരികവിനിമയ പരിപാടികൾ, ഇരു രാജ്യങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷനുകളുമായി സഹകരണം, രണ്ട് രാജ്യങ്ങളിലെയും പ്രസ് കൗൺസിലുകൾ തമ്മിലുള്ള സഹകരണം, ഐ.ടി., ആരോഗ്യം, മരുന്ന് മേഖലകളിൽ സഹകരണം, മ്യാന്മാറിലെ വനിതാ പൊലീസ് പരിശീലനകേന്ദ്രം നവീകരണം എന്നിവ സംബന്ധിച്ച കരാറുകളിലാണ് ഒപ്പിട്ടത്.
അതേമയം റോഹിങ്ക്യ മുസ്ലിംങ്ങളുടെ വിഷയത്തിൽ മോദി അനുഭാവപൂർണമായ സമീപനം കൈക്കൊണ്ടില്ല. മ്യാന്മറിൽനിന്ന് പലായനം ചെയ്തു ബംഗ്ലാദേശിലെത്തിയ രോഹിൻഗ്യ മുസ്ലിംകൾ ഒന്നരലക്ഷമായിയിട്ടുണ്ട്. ദിവസങ്ങളോളം മലമ്പ്രദേശങ്ങളിലൂടെ നടന്നും വള്ളങ്ങളിൽ കടലും പുഴയും താണ്ടിയുമാണ് അഭയാർഥികൾ ബംഗ്ല അതിർത്തിയിലെത്തുന്നത്. യാത്രയ്ക്കിടെ ഒട്ടേറെപ്പേർക്കു ജീവൻ നഷ്ടമായി.
മ്യാന്മർ-ബംഗ്ല അതിർത്തിയിൽ നാഫ് നദിയിൽ അഭയാർഥികളുടെ വള്ളങ്ങൾ മുങ്ങി അഞ്ചു കുട്ടികൾ മരിച്ചതായി അധികൃതർ അറിയിച്ചു. അതിർത്തിയിൽ മ്യാന്മർ സൈനികർ കുഴിബോംബുകൾ സ്ഥാപിച്ചതിനെത്തുടർന്ന് ധാക്കയിൽ മ്യാന്മർ അംബാസഡറെ വിളിച്ചുവരുത്തി ബംഗ്ലാദേശ് പ്രതിഷേധമറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കുഴിബോംബ് സ്ഫോടനങ്ങളിൽ ഒട്ടേറെ അഭയാർഥികൾക്കു ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നാണിത്.
നാടുംവീടും ഉപേക്ഷിച്ച് ഓടുന്ന അഭയാർഥികളെ ചൂഷണം ചെയ്യാനായി മനുഷ്യക്കടത്തുകാരും രംഗത്തുണ്ട്. ബംഗ്ലാദേശിലെ കോക്സ് ബസാർ മേഖലയിലേക്കാണ് അഭയാർഥികളെത്തുന്നത്. ഇവിടെ, സന്നദ്ധസംഘടനകളുടെ താൽക്കാലിക അഭയകേന്ദ്രങ്ങളിൽ ആയിരക്കണക്കിനു രോഹിൻഗ്യകളാണു കഴിയുന്നത്. ബംഗ്ല അതിർത്തിയിലെ പുഴയോരങ്ങളിൽ വെടിയേറ്റ നിലയിൽ ഡസൻകണക്കിനു കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ അടിഞ്ഞതായി യുഎൻ ഏജൻസികൾ പറയുന്നു. പുഴകളിൽ മൃതദേഹങ്ങൾ കണ്ടതായി മീൻപിടിത്തക്കാരും പറയുന്നു.
വരാനിരിക്കുന്നത് മഹാദുരന്തമെന്ന് യുഎൻ
അതതേസമയം ഒന്നരലക്ഷത്തോളം റോഹിങ്യൻ വംശജർ മ്യാന്മാറിൽനിന്ന് കൂട്ടപ്പലായനം ചെയ്തതോടെ സ്ഥിതിഗതികൾ അതീവ ആശങ്കാജനകമാണെന്ന് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെട്ടു. റാഖിൻ പ്രവിശ്യയിലെ കലാപം 'മനുഷ്യ മഹാദുരന്ത'ത്തിലേക്ക് എത്തിച്ചേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് യു.എൻ. സുരക്ഷാസമിതിക്ക് കത്തയച്ചു.
മ്യാന്മാറിൽ വംശഹത്യയ്ക്കുള്ള സാധ്യതയുണ്ടെന്നും ഇത് പ്രദേശത്തെ അസ്ഥിരതയിലേക്ക് നയിക്കുമെന്നും ഗുട്ടെറസ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. റോഹിങ്യക്കാർക്ക് പൗരത്വം അനുവദിക്കുകയോ നിയമപരമായ അവകാശങ്ങൾ അനുവദിക്കുകയോ ചെയ്യണമെന്ന് മ്യാന്മാറിനോട് ഗുട്ടെറസ് ആവശ്യപ്പെട്ടു. 'അരാക്കൻ റോഗിങ്യ സാൽവേഷൻ ആർമി കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തെ ഞാൻ അപലപിച്ചിരുന്നു. എന്നാൽ ഇപ്പോൾ, മ്യാന്മാർ സുരക്ഷാസേനയുടെ ഭാഗത്തുനിന്ന് തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് കേൾക്കുന്നത്'' -ഗുട്ടെറസ് പറഞ്ഞു.
യു.എന്നിന്റെ പുതിയ കണക്കുകളനുസരിച്ച് കഴിഞ്ഞ 12 ദിവസംകൊണ്ട് 1,46,000 റോഹിങ്യക്കാരാണ് ബംഗ്ലാദേശിലെത്തിയത്. ഒക്ടോബർമുതൽ ബംഗ്ലാദേശിലെത്തിയ അഭയാർഥികളുടെ എണ്ണം 2,33,000 ആയി. ഇത്രയും അഭയാർഥികളെ താങ്ങാനാവില്ലെന്നും അന്താരാഷ്ട്രസമൂഹം ഇടപെടണമെന്നും കഴിഞ്ഞദിവസം ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. അഭയാർഥികളെ ബംഗാൾ ഉൾക്കടലിലെ ആളൊഴിഞ്ഞ ദ്വീപിൽ താത്കാലികമായി പാർപ്പിക്കാനുള്ള പദ്ധതി ബംഗ്ലാദേശ് പുനരുജ്ജീവിപ്പിച്ചു. കൂടുതൽ ലോകരാഷ്ട്രങ്ങളെ വിഷയത്തിലിടപെടീക്കാനുള്ള നയപരമായുള്ള തീരുമാനമാണിതെന്നാണ് ഐക്യരാഷ്ട്രസഭാവൃത്തങ്ങളുടെ വിലയിരുത്തൽ.
വാർത്തകൾ വ്യാജമെന്ന് ആങ് സാൻ സ്യൂച്ചി
എന്നാൽ റാഖിനിലെ സംഘർഷാവറ്റിദ്ധരിപ്പിക്കുന്ന വാർത്തകളെന്ന് മ്യാന്മാർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സ്യൂച്ചി പ്രതികരിച്ചു. റാഖീനിലെ ജനങ്ങളെ സംരക്ഷിക്കാനായി സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്. ഇതരരാഷ്ട്രങ്ങളുമായുള്ള മ്യാന്മാറിന്റെ ബന്ധം തകരാറിലാക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് സൂക്ഷിക്കണം -ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മ്യാന്മാറിലേതെന്നുപറഞ്ഞ് തുർക്കി ഉപപ്രധാനമന്ത്രി ട്വിറ്ററിൽ പോസ്റ്റ്ചെയ്തിരുന്ന ചിത്രങ്ങൾ വ്യാജമായിരുന്നു. അത് പിൻവലിച്ചിട്ടുണ്ട്. വ്യാജപ്രചാരണം നടക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നും സ്യൂചി പറഞ്ഞു.
കലാപത്തെത്തുടർന്ന് മുസ്ലിം ഭൂരിപക്ഷരാഷ്ട്രങ്ങളിൽനിന്ന് മ്യാന്മാർ സർക്കാർ കനത്തസമ്മർദമാണ് നേരിടുന്നത്. മ്യാന്മാറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഇൻഡൊനീഷ്യയിൽ ആയിരങ്ങൾ പങ്കെടുത്ത റാലികൾ നടന്നു. വംശഹത്യാ ഭീഷണിനേരിടുന്ന റോഹിങ്യകളെ സഹായിക്കണമെന്ന് തുർക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉർദുഗാനും ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
സൈന്യം റോഹിങ്യക്കാരോട് കാണിക്കുന്ന ക്രൂരതയ്ക്കെതിരേ അമേരിക്കൻ സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിയുടെ ചെയർമാൻ ജോൺ മക്കെയ്ൻ സ്യൂചിക്ക് കത്തയച്ചിരുന്നു. അതേസമയം ഇന്ത്യയിലേക്കെത്തിയ 40,000-ത്തോളം വരുന്ന റോഹിങ്യകളെ തിരികെ അയക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇവരെ പുറത്താക്കാൻ ബലംപ്രയോഗിക്കില്ലെന്നും നിയമപരമായ നടപടികൾമാത്രമേ സ്വീകരിക്കൂവെന്നും വിദേശകാര്യ സഹമന്ത്രി കിരൺ റിജിജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Stories you may Like
- മ്യാന്മാർ അതിർത്തിയിൽ സ്ഥിതി ആശങ്ക ജനകമെന്ന് കരസേന മേധാവി
- അതിതീവ്ര ചുഴലിക്കാറ്റായി 'മോഖ' കരതൊട്ടു: കേരളത്തിൽ പരക്കെ മഴക്ക് സാധ്യത
- മോക്ക ചുഴലിക്കാറ്റ് കരതൊട്ടതോടെ ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴ തുടങ്ങി
- അതിതീവ്ര ചുഴലിക്കാറ്റായി ബിപോർജോയ്; മൂന്ന് സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ്
- കാലവർഷം സംസ്ഥാനമാകെ വ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍