നിങ്ങൾക്ക് കൊള്ളാവുന്നതൊന്നും പറയാനില്ലെങ്കിൽ നാവടക്കിക്കൂടേ? കൊള്ള തുടങ്ങുമ്പോൾ വെടിവെപ്പും തുടങ്ങുമെന്ന കുപ്രസിദ്ധ ഡയലോഗ് ട്രംപ് എടുത്ത് വീശിയതോടെ കിടിലൻ മറുപടിയുമായി ഹൂസ്റ്റൺ പൊലീസ് മേധാവി ആർട് അക്വെടേ; സിഎൻഎൻ അഭിമുഖത്തിൽ യുഎസ് പ്രസിഡന്റിന് ഉപദേശം നൽകിയ അക്വെടേയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഇതൊക്കെ ഇന്ത്യയിൽ നടക്കുമോയെന്നും ചിലർക്ക് സംശയം
മറുനാടൻ ഡെസ്ക്
ഹൂസ്റ്റൺ: ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ജോർജ് ഫ്ളോയിഡിന് പൊലീസ് ശ്വാസം മുട്ടിച്ച് കൊന്നതോടെ യുഎസിലാകെ പ്രതിഷേധം കൊണ്ട് ശ്വാസം മുട്ടുകയാണ്. ആറ് ദിവസം പിന്നിട്ടിട്ടും തീവെപ്പും കൊള്ളയും വ്യാപകമാണ്. 40 നഗരങ്ങളിൽ കർഫ്യു തുടരുന്നു. 75 ലധികം നഗരങ്ങളിൽ പ്രക്ഷോഭം നിയന്ത്രണാതീതമായി. വൈറ്റ് ഹൗസിന് അടുത്ത് പ്രതിഷേധം രൂക്ഷമായതോടെ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ ഭൂഗർഭ അറയിലേക്ക് മാറ്റേണ്ട് സ്ഥിതി വരെയുണ്ടായി. ഗവർണർമാർ വകയ്ക്ക് കൊള്ളാത്തവരാണെന്നാണ് ട്രംപിന്റെ കുറ്റപ്പെടുത്തൽ. കൊള്ള തുടങ്ങുമ്പോൾ വെടിവെപ്പും തുടങ്ങുമെന്ന് കുപ്രസിദ്ധ ഡയലോഗും ട്രംപ് പാസാക്കി. ഈ സമയത്ത് ടെക്സാസ് സംസ്ഥാനത്തെ ഹൂസറ്റൺ നഗരത്തിലെ പൊലീസ് മേധാവി ട്രംപിന് ഒരു ഉപദേശവുമായി രംഗത്ത് വന്നു. സിഎൻഎൻ അഭിമുഖത്തിലെ കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയ കൊണ്ടാടുകയാണ്.
ആർട് അക്വെടേയുടെ കമന്റ് ഇങ്ങനെ:' രാജ്യത്തെ പൊലീസ് മേധാവികൾക്ക് വേണ്ടി ഞാൻ ഇത് അമേരിക്കൻ പ്രസിഡന്റിനോട് പറയട്ടെ... നിങ്ങൾക്ക് കൊള്ളാവുന്നതൊന്നും പറയാനില്ലെങ്കിൽ വാപൂട്ടി ഇരുന്നുകൂടേ', സിഎൻഎന്നിന്റെ ക്രിസ്ത്യേൻ അമൻപോറിനോട് സംസാരിക്കുമ്പോഴാണ് എടുത്തടിച്ചത് പോലെയുള്ള അക്വെടേയുടെ വിമർശനം.
രാജ്യത്തെ പ്രക്ഷോഭം തന്റെ എതിരാളികൾ മുതലെടുക്കുകയാണെന്നാണ് ട്രംപ് ഗവർണർമാരുമായുള്ള വീഡിയോ കോൺഫറൻസിൽ പറഞ്ഞത്. നാഷണൽ ഗാർഡുകൾ പ്രക്ഷോഭകരെ അടിച്ചമർത്തണമെന്നാണ് പ്രസിഡന്റിന്റെ ആഹ്വാനം. ആധിപത്യം സ്ഥാപിച്ചില്ലെങ്കിൽ സമയം പാഴാക്കുകയാണ്. അവർ നിങ്ങളെ തര പറ്റിക്കും. ട്രംപിന്റെ പൊതുഉപദേശം ഇതാണ്. ഇതിനൊക്കെയാണ് ആർട് അക്വെടേയുടെ ഉപദേശരൂപത്തിലുള്ള മറുപടി.
20 കളിൽ എത്തിയ യുവതീയയുവാക്കളുടെ ജീവൻ വച്ച് പന്താടുകയാണ് ട്രംപെന്നും അക്വെടോ ആരോപിച്ചു. ഇത് ആധിപത്യത്തിന്റെ വിഷയമല്ല. ജനങ്ങളുടെ മനസും ഹൃദയവും കീഴടക്കുകയാണ് വേണ്ടത്. അതുകൊണ്ട് കാരുണ്യം ദൗർബല്യമായി തെറ്റിദ്ധരിക്കേണ്ട. എന്നാൽ, സമാധാനം പുനഃസ്ഥാപിക്കാൻ അറിവില്ലായ്മ മേൽക്കൈ നേടാൻ പാടില്ല, അക്വെടോ പറഞ്ഞു. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിലെ ഡയലോഗും അദ്ദേഹം ഉദ്ധരിച്ചു: നിങ്ങൾക്ക് ഒന്നും പറയാനില്ലെങ്കിൽ മിണ്ടാതിരിക്കൂ..
ഏതായാലും സോഷ്യൽ മീഡിയയ്ക്ക് അക്വെടോയുടെ വാക്കുകൾ ഉത്സവമായി. ട്വീറ്റുകളുടെ ആഘോഷം തന്നെ.
യുഎസിൽ രോഷം കത്തിപ്പടരുന്നു
ആറ് മിനിട്ടോളം വംശവെറിപൂണ്ട ഒരു പൊലീസുകാരന്റെ മുട്ടിനടിയിൽ കിടന്ന് ശ്വാസംമുട്ടി മരിച്ച ജോർജ്ജ് ഫ്ളോയിഡ് അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ രോഷത്തിന്റെ പ്രതീകമാവുകയാണ്. ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി അനുഭവിച്ചുവന്ന വംശവെറിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ കാതലാവുകയാണ്. മിക്ക സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തിപ്രാപിക്കുമ്പോൾ പകച്ചുനിൽക്കുന്ന ഭരണകൂടത്തിന്റെ പേടിസ്വപ്നമാവുകയാണ്.
വ്യാജരേഖ ചമച്ചു എന്ന കേസിൽ സംശയിക്കപ്പെടുന്ന ജോർജ്ജ് ഫ്ളോയിഡ് എന്ന കറുത്തവർഗ്ഗക്കാരനായ യുവാവ് കഴിഞ്ഞ ദിവസം വെള്ളക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ വംശവെറിക്ക് ഇരയായി ജീവൻ വെടിഞ്ഞകാര്യം ലോകമാകെ പ്രതിഷേധം ഉയർത്തിയിരുന്നു. തികച്ചും മൃഗീയമായ രീതിയിൽ റോഡിൽ കിടക്കുന്ന ഫ്ളോയിഡിന്റെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ചാണ് കൊന്നത്. ഈ കൊലപാതകരംഗത്തിന്റെ വീഡിയോ ലോകമെമ്പാടും ലക്ഷക്കണക്കിന് ആൾക്കാരാണ് നിറകണ്ണുകളുമായി കണ്ടിരുന്നത്. തനിക്ക് ശ്വാസം മുട്ടുന്നു എന്ന് വിളിച്ച് കരയുന്ന ഫ്ളോയിഡിന്റെ മുഖം, ആ വീഡിയോ കണ്ടവർക്കൊന്നും അത്രപെട്ടെന്ന് മറക്കാനാകില്ല.
എന്നിട്ടും പൊലീസ് ഉദ്യോഗസ്ഥന് മാത്രം യാതോരു കുലുക്കവും ഉണ്ടായില്ല. വീഡിയോയിൽ ഈ പൊലീസുകാരനെ കണ്ട മറ്റൊരു കറുത്തവർഗ്ഗക്കാരനായ യുവാവും ഇയാൾക്കെതിരെ പരാതിയുമായി എത്തി. വർഷങ്ങൾക്ക് മുൻപ് ഒരു ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി തന്റെ വീട്ടിലെത്തിയ ഈ ഉദ്യോഗസ്ഥൻ വളരെ അടുത്തുനിന്ന് തന്റെ നേർക്ക് രണ്ടുതവണ വെടിയുതിർത്തു എന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇതിന്റെ ഫലമായി വെടിയുണ്ട തുളച്ചുകയറിയ ഒരു ദ്വാരം ഇപ്പോഴും അയാളുടെ ഉദരത്തിലുണ്ട്.
വീഡിയോ പുറത്തുവന്ന ഉടൻ തന്നെ പ്രതിഷേധം ഇരമ്പാൻ തുടങ്ങിയിരുന്നു. കുറ്റവാളിയായ പൊലീസ് ഉദ്യോഗസ്ഥനേയും കൂട്ടാളികളായ മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരേയും പൊലീസിൽ നിന്നും പിരിച്ചുവിട്ടു എന്നറിയിപ്പ് വന്നിട്ടും ജനരോഷം അടങ്ങിയില്ല. കൊലപാതകകേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പൊതുവായ ആവശ്യം. ഇന്നലെ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് മുന്നിലും ജനങ്ങൾ തടിച്ചുകൂടി പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധക്കാരെ വിമർശിച്ച് ഡൊണാൾഡ് ട്രംപ്
ജോർജ്ജ് ഫ്ളൊയ്ഡ് സംഭവം അപലപനീയമാണെന്ന് പറയുമ്പോൾ തന്നെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അതിന്റെ പേരിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിക്കുന്നതിയാണ് ഊന്നൽ കൊടുക്കുന്നത്. മരണമടഞ്ഞ ജോർജ്ജ് ഫ്ളോയിഡിന്റെ ഓർമ്മകളോട് അക്രമികളായ പ്രതിഷേധക്കാർ നീതികാട്ടിയില്ലെന്ന് ആരോപിക്കുമ്പോൾ തന്നെ, എന്തിന്റെ പേരിലായാലും അക്രമത്തെ മഹത്വവത്ക്കരിക്കരുതെന്നും പറഞ്ഞു.
ഒരിറ്റ് ശ്വാസത്തിനായി കേഴുന്ന ജോർജ്ജ് ഫ്ളോയ്ഡ്
കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്ന വീഡിയോ ഒരു വിതുമ്പലോടെയല്ലാതെ മനുഷ്യത്വം അല്പമെങ്കിലും അവശേഷിച്ചിട്ടുള്ളവർക്ക് കണ്ടിരിക്കാനാകില്ല. എന്നാൽ, അതിലും ഹൃദസ്പർശിയായ മറ്റൊരു വീഡിയോ ഈ സംഭവം സംബന്ധിച്ച് ഇപ്പോൾ ലഭ്യമായിട്ടുണ്ട്. തീർത്തും വ്യത്യസ്തമായ ആംഗിളിൽ ചിത്രീകരിച്ച ഈ വീഡിയോയിൽ എനിക്ക് ശ്വാസം മുട്ടുന്നു എന്നും എഴുന്നേറ്റ് നില്ക്കാൻ അനുവദിക്കണമെന്നും ഫ്ളോയ്ഡ് നിലവിളിക്കുന്നത് വ്യക്തമായി കേൾക്കാം.
ഈ വീഡിയോയിൽ മൂന്ന് പൊലീസുകാരെയാണ് ഫ്ളൊയിഡിന്റെ പുറത്ത് കാണുന്നത്. വയർ വേദനിക്കുന്നു, കഴുത്ത് വേദനിക്കുന്നു, എനിക്ക് ശ്വസിക്കാൻ ആകുന്നില്ല എന്ന് കേണപേക്ഷിക്കുന്ന ഫ്ളോയിഡിനോഡ് ആ നരാധമന്മാർ ഒരു ദയവും കാണിക്കുന്നില്ല എന്നത് ഞെട്ടിക്കുന്നു. ഇതിനിടയിൽ വീഡിയോ എടുക്കുന്ന ആളോട് റോഡിന്റെ മറ്റേ ഭാഗത്തേക്ക് മാറിപ്പോകുവാൻ ഡെറെക് ഷോവിൻ എന്ന ഒന്നാം പ്രതിയായ പൊലീസുദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുമുണ്ട്.
ആംബുലൻസിൽ കയറ്റുമ്പോഴേക്കും ഫ്ളോയിഡിന് മരണം സംഭവിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അപ്പോൾ നാഢീമിടിപ്പ് ഇല്ലായിരുന്നു എന്ന് ആംബുലൻസിലെ ജീവനക്കാർ പറഞ്ഞു.ഡെറെക് ഷോവിൻ, തോമസ് ലേയ്ൻ, ടൗ താവോ, അലക്സാൻഡർ കുയെങ്ങ് എന്നീ നാല് പൊലീസുകാരാണ് ഈ സംഭവത്തിൽ ഉൾപ്പെട്ടത്. ഇവരെ നാല് പേരെയും പൊലീസിൽ നിന്നും പിരിച്ചുവിട്ടതായി മിന്നീപോളിസ് പൊലീസ് അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍