വർഷങ്ങളായി ഇന്ത്യ ഭീകരതയുടെ ഇരയാണ്; കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാൻ; ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാർ വിലസുകയാണ്; ഭീരകരത വ്യാപിപ്പിക്കുകയും അതു നിഷേധിക്കുകയും ചെയ്യുന്നതിൽ ഈ രാജ്യം വൈദഗ്ധ്യം കാട്ടുന്നു; രാഷ്ട്രീയ ഭേദമന്യേ ലോകം എമ്പാടുമുള്ള ഇന്ത്യാക്കാരുടെ ഇഷ്ട നേതാവായ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ലോക രാഷ്ട്ര തലവന്മാരെ യുഎൻ അസംബ്ലിയിൽ അതിശയിപ്പിച്ചത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂയോർക്ക്: എല്ലാം ഒളിപ്പിച്ച് വച്ച് ആരേയും വേദനിപ്പിക്കാതെ കാര്യങ്ങൾ പറയുകയായിരുന്നു ഇന്ത്യയുടെ മുൻരീതി. പാക്കിസ്ഥാനെ പ്രത്യക്ഷത്തിൽ ഇന്ത്യ കടന്നാക്രമിക്കുക പതിവില്ലായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗങ്ങളിൽ എങ്ങും തൊടാതെ മാത്രം പാക്കിസ്ഥാൻ ഭീഷണി ഉയർത്തുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ സുഷമാ സ്വരാജ് ഈ രീതി മാറ്റി. ഇന്ത്യൻ വിദേശകാര്യമന്ത്രി കാര്യങ്ങൾ വ്യക്തതയോടെ അവതരിപ്പിച്ചു. ലോകം നേരിടുന്ന ഏറ്റവും വിലയ ഭീഷണി പാക്കിസ്ഥാനാണെന്ന് കൂട്ടിച്ചേർത്തു. ജവാന്റെ മൃതദേഹം വികൃതമാക്കിപ്പോലും ഇന്ത്യയുടെ മനസിനെ വേദനിപ്പിച്ച പാക്കിസ്ഥാനെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതായിരുന്നു സുഷമയുടെ പ്രസംഗം.
തീവ്രവാദ വിഷയത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് യുഎൻ അസംബ്ലയിൽ താരമായി. തുറന്നു പറച്ചിലുകൾക്ക് സുഷമ കാട്ടിയെ ധീരതയെ ലോക രാഷ്ട്ര നേതാക്കളും അഭിനന്ദിച്ചു. ഇന്ത്യ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് അയൽരാജ്യമായ പാക്കിസ്ഥാനിൽ നിന്നാണ്. ഇത്തരക്കാരെ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. പാക്കിസ്ഥാന്റെ നിലപാട് കാരണമാണ് അവരുമായുള്ള ചർച്ച അവസാനിപ്പിച്ചത്. തീവ്രവാദികളെ മഹത്വത്കരിക്കുന്ന നിലപാടാണ് പാക്കിസ്ഥാൻ സ്വീകരിക്കുന്നത്. മുംബയ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയെ പാക്കിസ്ഥാൻ സംരക്ഷിക്കുകയാണെന്നും സുഷമ പറഞ്ഞു. പാക്കിസ്ഥാനിൽ നിന്ന് അനുഭവിക്കുന്ന പ്രയാസങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ഇന്ത്യയുടെ വേദന അവതരിപ്പിക്കുകയാണ് സുഷമ ചെയ്തത്. ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരുടെ പ്രിയ നേതാവാണ് ആവർ. രാഷ്ട്രീയം നോക്കാതെ ഈ വിഷയത്തിലും അതുകൊണ്ട് തന്നെ സുഷമ്മയ്ക്ക ്കൈയടി കിട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ വളർന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ പിന്നോട്ടടിക്കുന്ന രണ്ട് ഘടകങ്ങൾ തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവുമാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, തീവ്രവാദ വിഷയത്തിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നത് അയൽരാജ്യമാണ്. അമേരിക്കയുടെ സുഹൃത്തായ പാക്കിസ്ഥാൻ തന്നെയാണ് 9/11 പ്രതിയായ ഒസാമ ബിൻ ലാദനെ ഒളിപ്പിച്ച് വച്ചത്. മുംബയ് ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഇപ്പോഴും പാക്കിസ്ഥാനിൽ സ്വതന്ത്രമായി നടക്കുകയാണ്. ലോകരാജ്യങ്ങൾ പാക്കിസ്ഥാന്റെ ഈ ഇരട്ടത്താപ്പ് മനസിലാക്കണമെന്നും സുഷമ ആവശ്യപ്പെട്ടു. പാക്കിസ്ഥാനുമായുള്ള സമാധാന ചർച്ചകൾ ഇന്ത്യ തകർത്തുവെന്നാണ് ഇപ്പോൾ ചിലർ ആരോപിക്കുന്നത്.എന്നാൽ ഇക്കാര്യം ശുദ്ധനുണയാണ്. ഏറ്റവും സങ്കീർണമായ പ്രശ്നങ്ങൾ പോലും ചർച്ചയിലൂടെ പരിഹരിക്കാമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. പാക്കിസ്ഥാനുമായുള്ള ചർച്ചകൾ നിരവധി തവണ തുടങ്ങിയതുമാണ്. എന്നാൽ ഇന്ത്യൻ ജവാന്മാരെ പാക്കിസ്ഥാൻ ആക്രമിച്ചതുകൊണ്ടാണ് ചർച്ചകൾ നിലച്ചതെന്നും സുഷമ പറഞ്ഞു
ഭീകരത വ്യാപിപ്പിക്കുന്നതിലെ കഴിവു മാത്രമല്ല പാക്കിസ്ഥാനുള്ളത്. ചെയ്യുന്ന കാര്യങ്ങളെല്ലാം നിഷേധിക്കാനും അവർ വിദഗ്ധരാണ്. ഒസാമ ബിൻ ലാദനെ കണ്ടെത്തിയത് പാക്കിസ്ഥാനിലാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. ന്യൂയോർക്ക്, മുംബൈ ഭീകരാക്രമണങ്ങൾ സമാധാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം ഇല്ലാതാക്കി. ഇന്ത്യ ഭീകരതയുടെ ഇരയാണ്. ഭീകരവാദത്തിന്റെ വെല്ലുവിളി ഇന്ത്യയ്ക്കെതിരെ ഉയരുന്നത് തൊട്ടപ്പുറത്തെ രാജ്യത്തിൽ നിന്നാണ് പാക്കിസ്ഥാനെ ലക്ഷ്യമാക്കി സുഷമ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യക്ഷേമ പദ്ധതി ആയുഷ്മാൻ ഭാരത് ഇന്ത്യയിൽ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതുപ്രകാരം 50 കോടി ജനങ്ങൾക്കു പ്രതിവർഷം അഞ്ച് ലക്ഷം രൂപവീതം ചികിൽസയ്ക്കായി ലഭിക്കും. ജൻധൻ യോജന പദ്ധതി പ്രകാരം ഇന്ത്യയിൽ 32.61കോടി ജനങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറന്നു. പ്രകൃതിയെ നശിപ്പിച്ച് വൻവികസനം സ്വന്തമാക്കിയ രാജ്യങ്ങൾക്ക് അവരുടെ ഉത്തരവാദിത്തങ്ങളിൽ നിന്നു പിന്നോട്ടുപോകാനാകില്ല. വലിയ രാജ്യങ്ങൾ ചെറു രാജ്യങ്ങളെ സഹായിക്കണമെന്നും യുഎന്നിൽ സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.
അങ്ങനെ മോദി സർക്കാരിന്റെ നേട്ടങ്ങളും അവശ്യങ്ങളും യുഎൻ സഭയെ അറിയിക്കുന്ന ഇടപെടൽ. ഇസ്രയേൽ പ്രതിനിധി സുഷമ്മയെ നേരിട്ട് എത്തി അഭിനന്ദിച്ചു. അങ്ങനെ കിട്ടിയ അഭിനന്ദനങ്ങൾ ഏറെയാണ്. പാക്കിസ്ഥാന്റെ ക്രൂരതകൾ കൃത്യമായി പറയുന്ന ആദ്യ നേതാവുമായി യുഎൻ സഭയിലെ പ്രസംഗത്തോടെ സുഷമ മാറി. മുംബൈ ആക്രമണത്തിലെ സൂത്രധാരൻ ഹാഫിസ് സയീദിനെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സുഷമയുടെ ആരോപണം ഏറെ ശ്രദ്ധിക്കപ്പെട്ടു. സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ആവശ്യമാണെന്ന് സുഷമ പറഞ്ഞു. മാറ്റങ്ങൾ ഇന്ന് തന്നെ നടപ്പാക്കേണ്ടതാണ്. നാളേക്ക് വച്ചാൽ ഒരുപക്ഷേ വൈകിയേക്കാമെന്നും സുഷമ പറഞ്ഞു.
മോദി സർക്കാരിന്റെ സുപ്രധാന പദ്ധതികളേക്കറിച്ചും സുഷമ സമ്മേളനത്തിൽ പറഞ്ഞു. ജൻ ധൻ യോജന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയാണ്. 32 കോടിയിലേറെപ്പേർ പുതിയ അക്കൗണ്ടുകൾ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് വഴി വർഷം 50 കോടിപ്പേർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നുവെന്നും സുഷമ വ്യക്തമാക്കി. നേരത്തെ അതിർത്തിയിൽ അശാന്തി പടർത്തുന്ന പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി ന്യൂയോർക്കിൽ യുഎൻ പൊതുസഭയുടെ ഭാഗമായി നടന്ന സാർക് മന്ത്രിമാരുടെ യോഗത്തിലും സുഷമ എത്തിയിരുന്നു. 'ദക്ഷിണേഷ്യയ്ക്കു ഭീഷണിയാകുന്ന സംഭവങ്ങൾ കൂടുകയാണ്. മേഖലയിലെയും ലോകത്തിന്റെയും ഏറ്റവും വലിയ ഭീഷണിയാണു ഭീകരവാദം. എല്ലാ തരത്തിലുമുള്ള ഭീകരവാദമെന്ന വിപത്തിനെ ഇല്ലാതാക്കേണ്ടതു നമ്മുടെ ആവശ്യമാണ്' പാക്കിസ്ഥാനെ ലക്ഷ്യമിട്ടു സുഷമ പറഞ്ഞു. പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി സംസാരിക്കുന്നതിനു മുമ്പേ സുഷമ വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
യുഎൻ പൊതുസഭാ സമ്മേളന സമയത്തു മന്ത്രിതല ചർച്ച നടത്തണമെന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ജമ്മു കശ്മീരിൽ സൈന്യത്തെയും പൊലീസിനെയും കൊലപ്പെടുത്തിയതിലും ബുർഹാൻ വാനിയുടെ സ്റ്റാംപ് ഇറക്കിയതിലും പ്രതിഷേധിച്ചു യോഗത്തിൽനിന്ന് ഇന്ത്യ പിന്മാറി. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ വിമർശനങ്ങൾ ഉന്നയിക്കുന്ന വേളയിലാണ് ഇന്ത്യ പരസ്യമായി നിലപാടു വ്യക്തമാക്കിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍