ബ്രിട്ടൻ 'ഇന്ദിരാ യുഗത്തിലേക്ക്'; കാമറൂണിന്റ മൃദു നയത്തിന് പകരം ഇനി തെരേസയുടെ കടുപ്പമേറിയ നിലപാടുകൾ; ഇന്ത്യയുമായും ഉഭയകക്ഷി ബന്ധം അത്രയ്ക്ക് സുഗമമാവില്ല
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇന്ത്യ കണ്ട ഇന്ദിരയാകും ബ്രിട്ടന് തെരേസ മേ. വാക്കിലും പ്രവർത്തിയിലും കണിശക്കാരി. ആരോടും മുഖത്തു നോക്കി വെട്ടി തുറന്നു പറയാനുള്ള തന്റേടം. താനാണ് ശരിയെന്ന ഭാവം. എന്തിനു നയങ്ങളുടെ പേരിൽ പ്രധാനമന്ത്രിയോട് വരെ നേരിട്ടു മുട്ടാൻ തന്റേടമുള്ള ഉരുക്കു വനിത. മാർഗരറ്റ് താച്ചറിന് ശേഷം ബ്രിട്ടൻ ദർശിക്കാൻ പോകുന്ന രാഷ്ട്രീയ ദാർഷ്ട്യത്തിന്റെ ദിനങ്ങളാകും ഇനി കടന്നു വരുന്നത്. നീണ്ടകാലം ആഭ്യന്തര സെക്രട്ടറി ആയിരുന്ന തെരേസ മേ നാളെ മുതൽ പ്രധാനമന്ത്രി ആയി മാറുമ്പോൾ കാമറോൺ പിന്തുടർന്നിരുന്ന നയങ്ങളിൽ വലിയ മാറ്റങ്ങൾ ആണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇക്കൂട്ടത്തിൽ ബ്രിട്ടന്റെ ഇന്ത്യൻ നയങ്ങളിലും മാറ്റം ഉണ്ടാകും. കാമറോൺ അധികാരം ഏറ്റ ഉടൻ തന്നെ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം കഠിനമായ ശ്രമങ്ങളാണ് നടത്തിയിരുന്നത്. ചരിത്രത്തിൽ ആദ്യമായി തുടരെ തുടരെ ഇന്ത്യയിലേക്കു പറന്നും ജാലിയൻ വാലബാഗ് സന്ദർശിച്ചു സ്വതന്ത്ര സമര കാലത്തെ കൂട്ടക്കൊലയ്ക്ക് മാപ്പു ചോദിച്ചും ഒക്കെ ബന്ധങ്ങളിൽ വിള്ളലുകൾ മാറ്റിയെടുക്കാൻ നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാമറോണിന്റെ നയം വഴി പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെങ്കിലും മന്മോഹൻ സിങ് അധികാരം വിട്ട ശേഷം മോദി എത്തിയതോടെ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു. കാമറോണിന്റെ ആവർത്തിച്ചുള്ള ക്ഷണത്തെ അവഗണിക്കുന്ന ഇന്ത്യ നയത്തിന് മാറ്റം വന്നതും മോദി എത്തിയതോടെയാണ്. കഴിഞ്ഞ വർഷം മോദി ബ്രിട്ടണിൽ എത്തിയതിനെ തുടർന്നു ഇരു രാജ്യങ്ങളിലും തമ്മിലുള്ള സഹകരണം കൂടുതൽ സുദൃഢം ആകുന്നതിന്റെ സൂചനകളും ദൃശ്യമായിരുന്നു.
കാമറോണിന്റെ നയ തുടർച്ചയുടെ ഭാഗമായി ബ്രെക്‌സിറ്റ് ദിനങ്ങൾക്ക് ശേഷം ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കാൻ ബിസിനസ് സെക്രട്ടറി സാജിദ് ജാവീദിനെ തന്നെ നിയോഗിച്ചതും അദ്ദേഹം ഇന്ത്യയിലെത്തി പ്രമുഖ വാണിജ്യ സംഘടനകളുമായി ബന്ധം ഉറപ്പിച്ചതും ഒക്കെ കാമറോണിന്റെ ഇന്ത്യ നയത്തിന്റെ തുടർച്ച തന്നെ ആയിരുന്നു. ഇന്ത്യൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, വാണിജ്യ മന്ത്രി നിർമല സീതാരാമൻ എന്നിവരെ കണ്ടു ബ്രെക്‌സിറ്റ്‌നു ശേഷമുള്ള ബ്രിട്ടന്റെ പങ്കാളി ആയും ഇന്ത്യ തുടരും എന്നുറപ്പാക്കിയാണ് മടങ്ങിയത്.
കുട്ടികളില്ലാത്ത കർക്കശക്കാരി
എന്നാൽ ഈ നയങ്ങളിൽ ഒക്കെ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത ഏറുകയാണ്, തെരേസയുടെ വരവോടെ. പ്രധാനമന്ത്രി പദത്തിലേക്കുള്ള വരവ് തന്നെ തെരേസയുടെ കർക്കശ സ്വഭാവം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടാണ് എന്നതും ശ്രദ്ധേയമാകുകയാണ്. പ്രധാന എതിരാളി ആയിരുന്ന ആൻഡ്രിയ ലീഡ്‌സം ഇക്കാര്യം പറഞ്ഞതും വിവാദമായി. തന്റെ മാതൃത്വം തന്നെയാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്ന മട്ടിൽ ആൻഡ്രിയ നടത്തിയ ഒളിയമ്പ് ഒടുവിൽ അവർക്കു തന്നെ തിരിച്ചടിയായി.
അവസാനം പരസ്യമായി മാപ്പു പറഞ്ഞാണ് ആൻഡ്രിയ വിവാദം അവസാനിപ്പിച്ചത്. ഇതേക്കുറിച്ചു ഒരക്ഷരം വാ തുറന്നു പറയാതിരുന്ന തെരേസ ഉള്ളിൽ വിക്ഷോഭം കടിച്ചമർത്തുക ആയിരുന്നു എന്നുറപ്പ്. മൂന്നര പതിറ്റാണ്ട് പിന്നിട്ട വിവാഹ ജീവിതത്തിൽ കുടുംബത്തേക്കാൾ ഉപരി രാഷ്ട്രീയക്കാരി ആയി മാറിയപ്പോൾ കുട്ടികൾ ഇല്ലാത്തതു തെരേസയുടെ ജീവിതത്തിൽ ഒരു നീറലായി മാറിയത് ഇപ്പോൾ ആണെന്നതും കൗതുകമായി.
തൊടുന്നതെല്ലാം വിവാദം
തെരേസയുടെ നയങ്ങളിൽ ഒട്ടു മിക്കതും വിവാദം സൃഷ്ടിച്ചാണ് കടന്നു പോയിട്ടുള്ളത്. ഇക്കാര്യത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് മൂന്നു വർഷം മുൻപ് ബ്രിട്ടൻ സന്ദർശിക്കുന്ന ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 3000 പൗണ്ടിന്റെ ബോണ്ട് നിർദ്ദേശം. തെരേസ സമർപ്പിച്ച രാജ്യങ്ങളുടെ ലിസ്റ്റ് ആണ് കൂടുതൽ ശ്രദ്ധേയം. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നൈജീരിയ, ഘാന എന്നിവയാണ് ഈ ലിസ്റ്റിൽ ഉണ്ടായിരുന്നത്. തെരേസയുടെ കണ്ണിൽ 'അപകടകാരികളായ'' രാജ്യങ്ങൾ.
ഇതേ നയ തുടർച്ച ഉണ്ടായാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുമായി കാമറോൺ മെച്ചപ്പെടുത്തി എടുത്ത ബന്ധങ്ങൾ തകർന്നാടിയാൻ അധിക കാലം വേണ്ടി വരില്ല. കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി അവർ അവതരിപ്പിച്ച നിർദ്ദേശത്തിനു കടുത്ത വിമർശമാണ് എങ്ങു നിന്നും കേൾക്കേണ്ടി വന്നത്, ഒടുവിൽ നടപ്പാക്കാൻ പറ്റാതെ പോകുകയും ചെയ്തു. ഇത്തരം നിർദ്ദേശങ്ങൾ വീണ്ടും അവതരിപ്പിക്കപ്പെടുമോ എന്ന ചോദ്യവും ഇപ്പോൾ സ്വാഭാവികമാണ്. വേണ്ടത്ര ചർച്ചകൾ കൂടാതെ എടുത്തു ചാടി പറയുന്ന സ്വഭാവമാണ് തെരേസയെ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുന്നതും.
ഈ നിർദ്ദേശം മുന്നോട്ട് വച്ചത് തൊലി വെളുപ്പ് ഇല്ലാത്ത രാജ്യങ്ങൾക്കു വേണ്ടി മാത്രം ആയിരുന്നു എന്നത് തെരേസയുടെ മനോവിചാരത്തിനു ഉള്ള ഉത്തമ തെളിവായി മാറുകയാണ്. എന്നാൽ തെരേസക്ക് കൃത്യമായ മറുപടി നൽകിയതു നൈജീരിയൻ നേതാവ് അബൈക് ഡാബറി ഇരിവയാണ്. ബ്രിട്ടണിൽ എത്താൻ 3000 പൗണ്ട് കെട്ടി വയ്ക്കണം എങ്കിൽ ബ്രിട്ടീഷുകാർക്ക് നൈജീരിയ സന്ദർശിക്കാൻ 20000 പൗണ്ട് കെട്ടി വയ്‌ക്കേണ്ടി വരും എന്നാണ് അവർ നിലപട് എടുത്ത് തെരേസയുടെ വാ അടപ്പിച്ചിരുന്നു.
വഴക്കടിക്കൽ പ്രധാന ഹോബി
കാമറോൺ മന്ത്രി സഭയിൽ പലപ്പോഴും പ്രശ്‌നക്കാരിയുടെ റോളിൽ ആണ് തെരേസ കൂടുതലും അറിയപ്പെട്ടത്. എന്തിനും ഏതിനും വഴക്കടിക്കുന്ന സ്വഭാവം ചില്ലറ തലവേദന അല്ല കാമറോണിന് സൃഷ്ടിച്ചിട്ടുള്ളത്. ഒടുവിലായി ഇവർ ഏറ്റുമുട്ടിയത് നീതിന്യായ സെക്രട്ടറി മൈക്കൽ ഗോവുമായിട്ടാണ്. ഇപ്പോൾ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ഉള്ള മത്സരത്തിലും മൈക്കേൽ ഗോവ് തുടക്കത്തിൽ ഉണ്ടായിരുന്നു എന്നത് മറ്റൊരു കൗതുകം.
തീവ്രവാദം ചെറുക്കുന്ന കാര്യത്തിൽ കാമറോണുമായി പരസ്യമായ ഏറ്റുമുട്ടലിനു തയ്യാറായ തെരേസ പ്രത്യേക ഉപദേഷ്ടാവ് ഫിയോന കണ്ണിൻഹാമിനെ പുറത്താക്കിയാണ് കലിപ്പ് തീർത്തത്. ഇതോടെ നമ്പർ 10 ആയി ഉള്ള ബന്ധം വല്ലാതെ ഉലഞ്ഞിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ കാമറോൺ സഹിക്കുക ആയിരുന്നു. കൂടെയുള്ള കടുത്ത നിയന്ത്രണം ഏർപ്പെടുത്തി, മുരട്ടു സ്വഭാവത്തോടെ നിയന്ത്രിക്കുന്ന വ്യക്തിയാണ് തെരേസ എന്നു ടോറി വൃത്തങ്ങൾ തന്നെ പറയുന്നു.
ഓക്‌സ്‌ഫോഡിലെ പള്ളി വികാരിയുടെ ഏക മകൾ
കടുത്ത അച്ചടക്കത്തിൽ വളർന്നതും ഏക മകളായി ജീവിക്കേണ്ടി വന്നതും ഒടുവിൽ കുഞ്ഞുങ്ങൾ ഇല്ലാത്ത ദാമ്പത്യ ജീവിതം നയിക്കേണ്ടി വന്നതും ഒക്കെയാകാം തെരേസയെ ഇങ്ങനെ കർക്കശക്കാരി ആക്കി മാറ്റിയത്. ഓക്‌സ്‌ഫോഡിൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് വികാരി ആയിരുന്ന ഹാർബറ്റ് ബാസിയറുടെ മകളായി ഗ്രാമർ സ്‌കൂൾ വിദ്യാഭ്യാസം നേടി ഓക്‌സ്‌ഫോഡിൽ ഭൂമിശാസ്ത്ര പഠനം നടത്തിയാണ് തെരേസ ജീവിതം ആരംഭിക്കുന്നത്.
പൊതുവെ അന്തർമുഖിയായി പ്രത്യക്ഷപ്പെടുന്ന തെരേസ പ്രധാന ചർച്ചകളിലും മറ്റും നിശബ്ദയാകുന്നത് മറ്റുള്ളവരെ അത്ഭുതപ്പെടുത്താറുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ഇഷ്ടം ഇല്ലാത്ത തെരേസ അഭിമുഖങ്ങളിൽ ഇത്തരം കാര്യങ്ങൾ പരാമർശിക്കുന്നത് ഒഴിവാക്കുകയും ചോദ്യങ്ങൾ ഉയർത്താൻ അവസരം നൽകാതിരിക്കുന്നതും പൊതുവെ അറിവുള്ള കാര്യമാണ്.
ജീവിതത്തിൽ റോൾ മോഡൽ ഇല്ലാത്ത തെരേസ സ്വന്തമായി അടുക്കളയിൽ പാചകം ചെയ്യാൻ ആണ് ഇഷ്ടപ്പെടുന്നത്. ബെർക്ഷയറിലെ താമസ സ്ഥലത്തിന് അടുത്തുള്ള ടൈഫോയ്ഡിലെ വൈട്രോസ് സൂപ്പർ മാർക്കറ്റിൽ ട്രോളി ഉന്തി സാധനങ്ങൾ വാങ്ങുന്ന തെരേസ കൽപ്പിത ജീവിതം ആസ്വദിക്കുന്ന കൂട്ടത്തിലാണ്.
പെൺപുലി, അതോടൊപ്പം അടുപ്പക്കാരോട് ഏറെ മമത
അടുത്തറിയുന്നവർ തെരേസയെ പെൺപുലി എന്നാണ് കേൾക്കാതെ വിളിക്കുക. സ്വഭാവത്തിലെ കാർക്കശ്യം തന്നെ കാരണം. എന്നാൽ തന്റെ അടുപ്പക്കാർക്കു ആർക്കെങ്കിലും ചെറിയ വല്ലായ്മ ഉണ്ടെങ്കിൽ പോലും തുടരെ ഫോൺ ചെയ്തും മെസേജ് അയച്ചും വിവരം അന്വേഷിക്കുന്ന സൗഹൃദം കൂടിയാണ് തെരേസയുടെ വ്യക്തിത്വം. ജീവനക്കാരോട് കർക്കശമായി ഇടപെടുന്ന തെരേസ ഒരിക്കൽ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചോദ്യത്തിന് ഉത്തരം നൽകാതെ വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ ദേക്ഷ്യം സഹിക്കാൻ കഴിയാതെ തെരേസ തല മേശയിൽ ഇടിക്കുക ആയിരുന്നു.
മറ്റൊരിക്കൽ നമ്പർ 10ൽ വച്ചു ഒരു ഉദ്യോഗസ്ഥന്റെ ഉടുപ്പു വാതിൽ കൊളുത്തിൽ കുടുങ്ങിയപ്പോൾ വലിച്ചെടുക്കാൻ സഹായിച്ചതും ഇതേ തെരേസ തന്നെയാണ്. പുലർച്ചെ രണ്ടു മണി വരെ ഫയലുകൾ നോക്കാൻ മടിയില്ലാതെ തെരേസ ക്രിസ്മസ് തലേന്ന് രാത്രി പോലും ഇമെയിൽ മറുപടികൾ അയക്കാൻ മടി കാട്ടാറില്ല. എന്നാൽ രണ്ടു വർഷം മുൻപ് ഡയബറ്റിക് ടൈപ് വൺ ആണെന്ന് സ്ഥിരീകരിച്ചപ്പോൾ തളർന്നു പോകുന്ന തെരേസയെയും കൂടെ ഉള്ളവർ കണ്ടിട്ടുണ്ട്. താൻ ശാരീരികമായി ക്ഷീണിക്കുന്നു എന്നു തിരിച്ചറിഞ്ഞ അവർ ഉടനെ ജീവിത ശൈലികളിൽ മാറ്റം വരുത്താൻ തയ്യാറായതും ശ്രദ്ധിക്കപ്പെട്ടു.
ബേനസീറിന്റെ അടുപ്പക്കാരി, പാർട്ടിയിൽ സുഹൃത്തുക്കൾ ഇല്ലാത്ത നേതാവ്
അന്തരിച്ച മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയും തെരേസ മേയും തമ്മിലുള്ള ഉറ്റ സൗഹൃദം ആണ് ഇതുവരെ അറിയപ്പെട്ട സൗഹൃദ പട്ടികയിലെ ഏക ഇനം. ഓക്‌സ്‌ഫോഡിലെ പഠന കാലത്തു ഉണ്ടായ ഈ സൗഹൃദം മൂലമാണ് തെരേസയ്ക്കു ഭർത്താവ് ആയി ഫിലിപ്പിനെ ലഭിക്കുന്നത്. രണ്ടു പേരുടെയും പൊതു സുഹൃത്ത് ആയിരുന്നു ബേനസീർ. ക്രിക്കറ്റിനെ അഗാധമായി ഇഷ്ടപ്പെടുന്ന തെരേസ സ്വാഭാവികമായും ബേനസീറുമായി അടുപ്പം കൂടിയിരിക്കാൻ ആണ് സാധ്യത.
എന്നാൽ ഇന്നേവരെ തെരേസയ്ക്കു സ്വന്തം പാർട്ടിയിൽ കാര്യമായ അടുപ്പക്കാരില്ല എന്നതാണ് സത്യം. അവർ അതു ആഗ്രഹിക്കുന്നില്ല എന്നത് കൂടിയാണ് കാരണം. 1981ൽ പിതാവ് മരിക്കുന്നതാണ് അവരുടെ ജീവിതത്തെ പിടിച്ചുലച്ച ഏക സംഭവം എന്നു മാത്രമാണ് തന്റെ വ്യക്തി ജീവിതത്തെ കുറിച്ചു അടുപ്പം ഉള്ള ചിലരോട് തെരേസ പറഞ്ഞിരിക്കുന്ന ഏക കാര്യം. ഒരു കാർ അപകടത്തിലാണ് തെരേസക്ക് പിതാവിന് നഷ്ടമാകുന്നത്. തുടർന്നു ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മയും മരണത്തിനു കീഴടങ്ങി.
സഹോദരങ്ങൾ ഇല്ലാതിരുന്ന തെരേസ തീർത്തും ഒറ്റപ്പെട്ടു പോയ നാളുകൾ ആയിരുന്നു അത്. എഴുപതുകളുടെ മധ്യത്തിൽ പരിചയപ്പെട്ട ആൺതുണ ആയ ഫിലിപ്പ് ഇന്നും നിഴൽ പോലെ കൂടെ ഉണ്ട് എന്നതാണ് തെരേസയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന്. മാർഗരറ്റ് താച്ചർക്കു ഭർത്താവ് ടെന്നിസ് താച്ചർ നൽകിയതിന് സമാനമായ പിന്തുണയാണ് ഫിലിപ്പ് തെരേസയ്ക്കും നൽകുന്നത്. പഠനം കഴിഞ്ഞു ഇറങ്ങി നാലു വർഷം കഴിഞ്ഞപ്പോൾ ആണ് പിതാവിന്റെ മരണം സംഭവിക്കുന്നത്. പഠന ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് വേണ്ടി ജോലി ചെയ്താണ് തെരേസ പൊതു ജീവിതം ആരംഭിക്കുന്നത്.
Stories you may Like
- സുനകിന്റെ രാഷ്ട്രീയ കരുനീക്കങ്ങളിൽ എതിരാളികളും പകച്ചു പോയ ദിവസം; യുകെയിൽ സംഭവിച്ചത്
- 2024ലെ ഇലക്ഷൻ പരമ്പരയിൽ ഭരണമാറ്റം ബ്രിട്ടനെ പ്രയാസപ്പെടുത്തുമോ?
- ഋഷിയും കാമറോണും കൂടി ചർച്ചയിൽ ചേരുന്നതോടെ പല നല്ല കാര്യങ്ങളും സംഭവിച്ചേക്കാം
- ഇന്നലെ അനന്തപുരി കണ്ട മോദി ഷോ ഇങ്ങനെ
- ജൂനിയർ ടീമിനൊപ്പം കര തൊടാൻ നീന്തുന്ന ഋഷി സമ്മർദ്ദത്തിൽ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍