പെണ്ണുപിടിയൻ... സ്ത്രീവിരുദ്ധൻ... മുസ്ലിംവിരുദ്ധൻ.... വംശീയ വെറിയൻ....സ്വകാര്യ ജീവിതത്തിൽ പറന്നു നടക്കുന്ന സുഖലോലുപൻ.... കണ്ണിൽ ചോരയില്ലാത്ത കച്ചവടക്കാരൻ.... ; എന്നിട്ടും അമേരിക്കക്കാർ പറഞ്ഞു ഞങ്ങൾക്ക് ഡൊണാൾഡ് ട്രംപ് മതി
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: ആറടി രണ്ടിഞ്ചുകാരൻ. കാലത്ത് അഞ്ചുമണിക്ക് കൃത്യമായി എഴുന്നേൽക്കും രാത്രി ഒരുമണിക്കേ ഉറങ്ങാൻ പോകൂ. അങ്ങനെ ദിവസം 16 മണിക്കൂർ പ്രവർത്തിക്കുന്ന അസാധാരണ വ്യക്തിയാണ് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ്. ബ്രേക്ഫാസ്റ്റ് കഴിക്കന്നത് വളരെ അപൂർവം.
അഥവാ വല്ലപ്പോഴും കഴിച്ചാൽ തന്നെ പോർക്കിറച്ചി കൊണ്ടുണ്ടാക്കുന്ന ബേക്കണോ മുട്ടയോ അൽപം കഴിച്ചെന്നിരിക്കും. ഓഫീസിലാണെങ്കിൽ ഉച്ചഭക്ഷണം അവിടെനിന്നുതന്നെ. അല്ലെങ്കിൽ റസ്റ്റോറന്റുകളിലായിരിക്കും ലഞ്ച്. പ്രഭാത ഭക്ഷണമായി കഴിക്കുന്ന ബേക്കണും മുട്ടകളും തന്നെയാണ് ഇഷ്ടഭക്ഷണം. നല്ലൊരു ഗോൾഫ് കളിക്കാരൻ കൂടിയാണ് ട്രംപ്. ഇഷ്ടവിനോദവും അതുതന്നെ.
ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ടിവി കാണുന്ന ശീലമുണ്ട്. കുടുംബത്തിനോടൊപ്പം ചെലവഴിക്കാനും സമയംകണ്ടെത്താറുണ്ട് ട്രംപ്. തനിക്കുവേണ്ടി പ്രത്യേകം തയ്യാറാക്കുന്ന സ്യൂട്ടുകൾ ധരിക്കുന്ന ട്രംപ് മിക്ക ദിവസവും മൂന്നുമണിക്കൂറോളം വായിക്കാനും സമയം കണ്ടെത്തും. ബിസിനസ് ബ്ളോഗുകളും ഇന്റർനെറ്റ് ആർട്ടിക്കിളുകളും റിയൽ എസ്റ്റേറ്റ് വാർത്തകളുമെല്ലാമാണ് കൂടുതൽ താൽപര്യം. മാസം മൂന്ന് പുസ്തകമെങ്കിലും ശരാശരി വായിക്കുന്ന സ്വഭാവക്കാരനായ ട്രംപ് മദ്യം രുചിക്കാറില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
പക്ഷേ, ഈ പ്രൊഫൈൽ ഒരുവശത്തു നിൽക്കുമ്പോൾതന്നെ അമേരിക്കൻ ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്തത്ര ചീത്ത വിശേഷണങ്ങളുമായാണ് ട്രംപ് ഇക്കുറി പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ലോകത്തിലെ തന്നെ വൻ വ്യവസായിയെന്ന നിലയിൽ സുഖലോലുപനും ആഡംബര ജീവിതത്തിന്റെ വക്താവുമായി ട്രംപ് ചിത്രീകരിക്കപ്പെട്ടു. പെണ്ണുപിടിയനെന്നും സ്വകാര്യ ജീവിതത്തിൽ അർമാദിച്ചു നടക്കുന്ന സുഖിമാനെന്നുമുള്ള പ്രചാരണങ്ങൾക്ക് പഞ്ഞമുണ്ടായില്ല.
അതോടൊപ്പം പ്രചരണം കൊഴുത്തതോടെ വംശീയതയെ അധിക്ഷേപിക്കുന്ന നിലപാടുകളും മുസ്ളീം വിരുദ്ധതയും അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് ഇടയ്ക്കിടെ പുറത്തുചാടി. ഇതോടൊപ്പം ഹിലരിക്കെതിരെ തൊടുക്കുന്ന അസ്ത്രങ്ങളിൽ പലതും സ്ത്രീവിരുദ്ധ നിലപാടുകളായി മാറി. പക്ഷേ, ഇത്തരത്തിലുണ്ടായ എതിർ പ്രചരണങ്ങളെല്ലാം അതിജീവിക്കാൻ ട്രംപിനായെന്നതിന്റെ തെളിവായി അദ്ദേഹത്തിന്റെ വിജയം.
പക്ഷേ, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഇതിൽ പലതും വലിയ ചർച്ചയായി മാറി. അതിന് കാരണം മറ്റൊന്നുമല്ല. വൻ വ്യവസായിയായ ട്രംപ് അമേരിക്കൻ പ്രസിഡന്റാവുന്നതിനെ എതിർത്ത വലിയൊരു വിഭാഗം രാഷ്ട്രീയക്കാർ തന്നെയാണ് ഇതിന് പിന്നിൽ. ദ ട്രംപ് ഓർഗനൈസേഷൻ എന്ന പേരിൽ ന്യൂയോർക്കിലെ മിഡ്ടൗൺ മാൻഹട്ടണിലുള്ള ട്രംപ് ടവറിൽ പ്രവർത്തിക്കുന്ന വൻകിട ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ് ട്രംപ്. നേരത്തെ എലിസബത്ത് ട്രംപ് ആൻഡ് സൺ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്.
റിയൽ എസ്റ്റേറ്റ് വികസനം, നിക്ഷേപം, ബ്രോക്കറേജ്, സെയിൽസ് ആൻഡ് മാർക്കറ്റിങ്, പ്രോപ്പർട്ടി മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ മുൻനിര സ്ഥാപനമായ ട്രംപ് ഓർഗനൈസേഷന് ലോകത്ത് പലയിടത്തുമായി വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ട്. റസിഡൻഷ്യൽ മേഖലയിലും ഹോട്ടൽ-റിസോർട്ട് മേഖലകളിലും വൻ നിക്ഷേപമാണുള്ളത്. ഇതിനുപുറമെ പല രാജ്യങ്ങളിലും റസിഡൻഷ്യൽ ടവറുകൾ മുതൽ ഗോൾഫ് കോഴ്സുകൾ വരെ പണിതുയർത്തിയ സ്ഥാപനമാണ് ട്രംപിന്റേത്. അത്തരത്തിൽ ലോകമാകെ വ്യാപിച്ച ഒരു ബിസിനസ് ലോകത്തിന്റെ മേധാവി ആദ്യമായി അമേരിക്കൻ പ്രസിഡന്റാകുമ്പോൾ അതിനെ അമ്പരപ്പോടെയാണ് ലോകം നോക്കിക്കാണുന്നത്.
അമേരിക്കൻ റിയൽ എസ്റ്റേറ്റ് ലോകത്തിന്റെ അധിപനെന്നുതന്നെ പറയാവുന്ന ട്രംപിന് മാൻഹട്ടനിൽ മാത്രം നിരവധി ഹെക്ടർ സ്ഥലം സ്വന്തമായുണ്ട്. ഇതിനു പുറമെ ബുക്ക്, മാഗസിൻ, മീഡിയ, പബഌഷിങ് മേഖലകളിലും കമ്പനികൾ ഉണ്ട്. ഫുഡ് ആൻഡ് ബിവറേജ്, ട്രാവൽ, എൽലൈൻസ്, ഹെലികോപ്റ്റർ സർവീസ് തുടങ്ങിയവമുതൽ ഫിനാൻസ് സ്ഥാപനങ്ങളുടെ വരെ ഉടമയായ ട്രംപ് കൈവയ്ക്കാത്ത മേഖലകളില്ല. അതേസമയം, ഇതുവരെ രാഷ്ട്രീയത്തിൽ കൈവയ്ക്കാത്ത ട്രംപിന് നയതന്ത്രമറിയില്ലെന്ന് പറയാനാകില്ലെന്ന് ഇതിനകംതന്നെ അദ്ദേഹത്തിന്റെ വാക്കുകളുടെ ചൂടറിഞ്ഞ ഹിലരിയുൾപ്പെടെയുള്ള എതിരാളികൾ പറയുന്നു.
1946 ജൂൺ 14ന് വായിൽ വെള്ളിക്കരണ്ടിയുമായി ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച ട്രംപ് അതിനാൽത്തന്നെ രാജ്യത്തെ മുൻ പ്രസിഡന്റുമാരിൽ നിന്ന് വേറിട്ടു നിൽക്കുന്നു. തികച്ചും ഒരു വ്യവസായിയെന്ന നിലയിൽത്തന്നെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് രാഷ്ട്രീയ രംഗത്തെ പലർക്കും രുചിച്ചിരുന്നില്ല. അതിനാൽത്തന്നെ ട്രംപിനെ മോശക്കാരനായി ചിത്രീകരിക്കാൻ മനപ്പൂർവമായി ശ്രമം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ന്യൂയോർക്ക് മിലിട്ടറി അക്കാഡമിയിൽ 13-ാം വയസ്സിൽ ചേർന്ന അദ്ദേഹം 1968ൽ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്നാണ് അച്ഛനൊപ്പം റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നതിനൊപ്പം ആറു തവണ ബാങ്കുകളെ കബളിപ്പിക്കാൻ ശ്രമിച്ചതായ പരാതിയും ട്രംബിനെതിരെ ഉയർന്നിരുന്നു.
ഇതിനു മുമ്പ് 2000ത്തിലും പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ഒരുങ്ങിയെങ്കിലും അവസാന ഘട്ടത്തിൽ പിന്മാറി. ഈ വർഷത്തെ ഫോബ്സിന്റെ പട്ടിക പ്രകാരം ലോകത്തെ സമ്പന്നരിൽ 324-ാം സ്ഥാനത്താണ് ട്രംപ്. അമേരിക്കയിലെ 156-ാമത്തെ പണക്കാരനും. പുതിയ കണക്കനുസരിച്ച് ട്രംപിന്റെ ആസ്തി പത്തു ബില്യൺ ഡോളറിലധികം വരും. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഘട്ടമെത്തിയപ്പോൾത്തന്നെ കഴിഞ്ഞവർഷം റിപ്പബഌക്കൻ പാർട്ടി സ്ഥാനാർത്ഥിത്വത്തിനു വേണ്ടി അണിനിരന്നവരിൽ മുമ്പൻ ട്രംപായിരുന്നു. പ്രചാരണം പുരോഗമിച്ചതോടെ മറ്റുള്ളവർ പിന്മാറി. പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും അപ്രതീക്ഷിതവും അസാധാരണവുമായ പ്രതികരണങ്ങളിലൂടെയും നിലപാടുകളിലൂടെയും ട്രംപ് വാർത്തകളിൽ നിറഞ്ഞു. ഇന്റർവ്യൂകളിൽ മുതൽ ട്വിറ്റർ പ്രതികരണങ്ങളിൽ വരെ വേറിട്ടതും ആക്രമണോത്സുകവുമായ പ്രതികരണങ്ങളായിരുന്നു ട്രംപിന്റെ മുഖമുദ്ര.
പക്ഷേ, ട്രംപിനുണ്ടായതും ഇക്കുറി തിരഞ്ഞെടുപ്പുകാലത്ത് ഏറ്റവും ചർച്ചയായതും അദ്ദേഹത്തിന്റെ സുഖലോലുപതയും പെൺവിഷയത്തിലെ ദൗർബല്യങ്ങളുമായിരുന്നു. മിസ് യുഎസ്എ വേദികൾ 1996 മുതൽ 2015 വരെയുള്ള കാലത്ത് കയ്യടക്കിയിരുന്ന ട്രംപ് യഥാർത്ഥത്തിൽ ഇന്ത്യയിൽ സുന്ദരിപ്പട്ട വേദികളിൽ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന വിജയ് മല്യയെന്ന മദ്യവ്യവസായിയുടെ അമേരിക്കൻ പ്രതിരൂപമായിരുന്നുവെന്ന് പറയാം. മത്സര വേദികളിൽ സുന്ദരിപ്പട്ടത്തിന് അണിനിരന്ന അമേരിക്കൻ യുവതികൾക്കൊപ്പം ട്രംപ് നിൽക്കുന്ന ചിത്രങ്ങൾ അതിനാൽത്തന്നെ ഇക്കുറി തിരഞ്ഞെടുപ്പു കാലത്ത് എതിരാളികളുടെ ട്രംപ്കാർഡായി മാറി.
ഇതോടൊപ്പം ചർച്ചചെയ്യപ്പെട്ട മറ്റൊരു വിഷയമായിരുന്നു വംശീയതയും മുസ്ളീം വിരുദ്ധതയും വർണവെറിയും. അമേരിക്കയിൽ അമേരിക്കക്കാർക്കുമാത്രം മുൻഗണന ലഭിക്കുമെന്ന നിലപാടും മുസഌങ്ങളെ തുരത്തണമെന്ന നിലപാടുമെല്ലാം ട്രംപിന് തിരിച്ചടിയാകുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടത്. ഇതോടൊപ്പം വിവാദ പ്രസ്താവനകളുടേയും പെരുമാറ്റങ്ങളുടേയും ആശാനായിരുന്നു ട്രംപ്. പലപ്പോഴും നുണകൾ അടിച്ചുവിടുന്നതിലും മടിയുണ്ടായിരുന്നില്ല. 2005ൽ സ്ത്രീകളെ കയറിപ്പിടിച്ചുവെന്നും മറ്റുമുള്ള നിരവധി ആരോപണങ്ങൾ ട്രംപിനെതിരെ ഉയർന്നിരുന്നു.
ഇതോടൊപ്പം ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുമെന്നും മറ്റുമുള്ള പ്രസ്താവനകൾ ഇന്ത്യയിൽ നിന്നടക്കം അമേരിക്കയിലുള്ള ലക്ഷക്കണക്കിന് വിദേശികളുടെ ചങ്കിടിപ്പ് കൂട്ടി. അമേരിക്കൻ-മെക്സിക്കൻ അതിർത്തിയിലെ പ്രശ്നങ്ങളും മറ്റും ഉന്നയിച്ച് ദേശീയതാ വിഷയത്തിലും മറ്റും ട്രംപിന്റെ നിലപാടുകൾ ചോദ്യം ചെയ്യപ്പെട്ടു. അമേരിക്കയിലേക്കുള്ള മുസഌംകുടിയേറ്റം നിരോധിക്കണമെന്ന പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തി. ഭീകരതയുടെ ഉറവിടങ്ങളായ രാജ്യങ്ങളിൽ നിന്നുള്ളവരെ നിയന്ത്രിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് വ്യക്താക്കി പിന്നീട് അത് തിരുത്തിയെങ്കിലും ഇത് രാജ്യത്തെ വലിയൊരു വിഭാഗം മുസഌങ്ങളുടെ എതിർപ്പ് ക്ഷണിച്ചുവരുത്തി. പക്ഷേ, അതെല്ലാം മറികടന്ന് ഇപ്പോൾ ട്രംപ് അമേരിക്കയുടെ പ്രസിഡന്റാവുന്നു. അമേരിക്കക്കാർ പറയുന്നു... ഞങ്ങൾക്ക് ഈ 'മോശപ്പെട്ടവനെ മതി' എന്ന്.
Stories you may Like
- ട്രംപിനെതിരെ 420 കൊല്ലം അകത്തുകിടക്കേണ്ട കുറ്റങ്ങൾ
- യുഎസ് പ്രസിഡന്റിനെ കുരുക്കിലാക്കുന്ന പുത്രന്റെ കഥ
- റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽ നിക്കി ഹേലിക്ക് തിരിച്ചടി
- പ്രസിഡന്റാകാൻ മോഹിക്കുന്ന ട്രംപിന് തിരിച്ചടി; വീണ്ടും ഒരു അയോഗ്യത കൂടി
- തിരഞ്ഞെടുപ്പ് അട്ടിമറി നീക്കം: ഡോണൾഡ് ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്