കടല മിഠായി വാങ്ങാൻ തികയില്ലെന്ന് ഇന്ത്യ പറഞ്ഞ ബ്രിട്ടന്റെ 2000 കോടി രണ്ടുമാസം കൂടി കഴിഞ്ഞാൽ നിലയ്ക്കും; പ്രതിസന്ധിയിലാകുന്നത് അനേകം ഗ്രാമീണ പദ്ധതികൾ; 75,000 കോടി ചെലവാക്കിയിട്ടും പട്ടിണി മാറാതെ പാവങ്ങൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഞങ്ങൾക്ക് നിങ്ങൾ തരുന്ന പണം എന്നത് കടല മിഠായി വാങ്ങാൻ ഉള്ളതായെ തോന്നുന്നുള്ളൂവെന്നു ഏതാനും വർഷം മുൻപ് ധനമന്ത്രി ആയിരുന്ന പ്രണബ് കുമാർ മുഖർജി ബ്രിട്ടന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ ഓരോ ഭാരതീയന്റെയും ദേശീയതയാണ് ആ വാക്കുകളിൽ നിറഞ്ഞത്. എന്നാൽ സാധാരണ നിലയിൽ ഇന്ത്യയിൽ സംഭവിക്കാവുന്ന കാര്യങ്ങളെ പ്രണബിന്റെ വീറുറ്റ വാക്കുകൾ പുറത്തു വന്ന ശേഷവും സാമൂഹിക രംഗത്ത് പ്രകടമായിട്ടുള്ളൂ എന്നതാണ് വസ്തുത. ഇന്ത്യയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദാരിദ്ര്യം അകറ്റാൻ ബ്രിട്ടൻ നൽകിയിരുന്ന 2000 കോടി രൂപയുടെ സ്ഥാനത്ത് ഇന്ത്യ ചെലവിടുന്നത് 75000 കോടി രൂപ ആണെന്ന വസ്തുത മുന്നിൽ വച്ചാണ് പ്രണബ് മുഖർജി അന്ന് ഈ തുറന്നടിക്കൾ നടത്തിയത്.
എന്നാൽ ബ്രിട്ടീഷ് ധനസഹായം മുൻപ് വ്യക്തമാക്കിയിരുന്നത് പോലെ രണ്ടു മാസം കൂടി പിന്നിട്ടാൽ ഈ വർഷാവസാനത്തോടെ നിലയ്ക്കുകയാണ്. ഇതോടെ ബ്രിട്ടീഷ് ധനസഹായത്തെ ആശ്രയിച്ചിരുന്ന 100 കണക്കിന് സ്വയം സഹായ സംഘങ്ങളും മറ്റു എൻജിഒ ഗ്രൂപ്പുകളും ഒക്കെ ആശങ്കയിലാണ്. പ്രണബ് മുഖർജി പറഞ്ഞ പോലെ തുകയുടെ വലിപ്പത്തിന്റെ കാര്യത്തിൽ ശരിയായിരിക്കാം പീ നട്ട് മണി തന്നെയാണ് ബ്രിട്ടീഷ് ധനസഹായം എന്നിരിക്കെ അത് എത്തേണ്ടവരിൽ പൂർണ്ണമായും തന്നെ എത്തിയിരുന്നു എന്നതാണ് വസ്തുത. എന്നാൽ ഇന്ത്യ ബ്രിട്ടൺ നൽകിയിരുന്നതിന്റെ അനേകായിരം ഇരട്ടി ഗ്രാമങ്ങളിൽ പട്ടിണി മാറ്റാനായും മറ്റും ചെലവിടുന്നുണ്ടെങ്കിലും ഇടത്തട്ടുകാരിൽ നിന്നും പണം കൈമറിഞ്ഞ് ഉപയോക്താവിൽ എത്തുമ്പോൾ നാലിലൊന്ന് പോലും ബാക്കി ഉണ്ടാവില്ല എന്നതാണ് സത്യം.
ഈ യഥാർത്ഥ്യം പങ്കു വച്ചാണ് ഇന്ത്യയിലെ വിവിധ എൻജിഒ സംഘടനകൾ ഇപ്പോൾ തങ്ങളുടെ ഭാവി തന്നെ അപ്രസക്തം ആക്കുന്ന തരത്തിൽ വളരുന്ന സാഹചര്യത്തെ നേരിടുവാൻ ഒരുങ്ങുന്നത്. ഇതേ ആശങ്ക ഇരു പക്ഷത്തെയും ബുദ്ധി ജീവികൾ ഉയർത്താനും തുടങ്ങിയിട്ടുണ്ട്. മാദ്ധ്യമങ്ങളും പൊടുന്നനെ ബ്രിട്ടന്റെ ഇന്ത്യ സഹായ പദ്ധതി നിലച്ചാൽ രൂപം കൊള്ളുന്ന വൈതരണികൾ എടുത്തു കാട്ടുന്നുണ്ട്. ദിവസം ശരാശരി 100 രൂപ പോലും വേതനമായി കണ്ടെത്താൻ കഴിയാത്ത 300 മില്ല്യൻ ആളുകളാണ് ഇന്ത്യൻ ദാരിദ്ര്യത്തിന്റെ യഥാർത്ഥ മുഖഛായ ആയി മാറുന്നത്.
ഇന്ത്യ മംഗളയാൻ പദ്ധതിക്ക് വേണ്ടി കോപ്പ് കൂട്ടുന്ന വേളയിലാണ് ബ്രിട്ടൻ ധനസഹായം നൽകുന്നതിനെ ചൊല്ലി പ്രധാനമായും ബ്രിട്ടനിലെ ടോറി എം പിമാരുടെ നേതൃത്വത്തിൽ എതിർപ്പിന്റെ സ്വരം ഉയരുന്നത്. പിന്നീട് അത് ഏറ്റുപിടിക്കാൻ ഭരണ, പ്രതിപക്ഷങ്ങൾ ഒന്നിച്ചു. ആവശ്യത്തിനു ഹരം പിടിപ്പിക്കുവാൻ മാദ്ധ്യമങ്ങളും ഒപ്പം കൂടി. ഇതോടെ ഇന്ത്യയ്ക്കുള്ള സഹായം നിർത്തലാക്കുകയാണ് എന്ന് കാമറോൺ സർക്കാർ പ്രഖ്യാപിക്കുക ആയിരുന്നു. ഇതേ ചൊല്ലി ഇരു ഭാഗവും ഏറ്റുമുട്ടിയപ്പോഴാണ് ബ്രിട്ടൺ നൽകുന്ന പണം ഇന്ത്യയെ സംബന്ധിച്ച് പീ നട്ടു മണി ആണെന്ന ഉശിരൻ മറുപടി പ്രണബ് മുഖർജി നൽകിയത്. ഇത് ബ്രിട്ടണിലെ പത്രങ്ങളിലും വമ്പൻ തലക്കെട്ടായി മാറി. എന്നാൽ ബ്രിട്ടന്റെ ധനസഹായം ഇല്ലാതാകുന്നത് ഉടനടി പുറമെയ്ക്ക് ബോധ്യപ്പെട്ടിട്ടില്ലെങ്കിലും നാലോ അഞ്ചോ വർഷം കൊണ്ട് പല സാമൂഹ്യ സേവന പദ്ധതികളുടെയും പ്രവർത്തനം ഇല്ലാതാക്കാൻ കാരണമാകും എന്നാണ് ഇന്ത്യയിലെ വിവിധ എൻജിഒകൾ ഭയപ്പെടുന്നത്.
ഏറ്റവും പുതിയ ബജറ്റ് വിഹിത പ്രകാരം 74299 കോടി രൂപയുടെ വാർഷിക ബജറ്റാണ് ഇന്ത്യ സാമൂഹ്യ സേവനത്തിനായി മാറ്റി വയ്ക്കുന്നത്. ഈ തുകയുമായി തട്ടിക്കുമ്പോൾ ബ്രിട്ടൺ നൽകിയിരുന്ന 2000 കോടി രൂപ പീ നട്ടു മണി ആണെങ്കിലും വിവിധ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ 100 കണക്കിന് സ്ത്രീ ഗ്രൂപ്പുകളുടെ ജീവ വായു കൂടി ആയിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സേവനം, റോഡു നിർമ്മാണം, കുടിവെള്ളം, പുതിയ വീടുകളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിലാണ് ഈ പണം വിനിയോഗിക്കപ്പെട്ടിരുന്നത്. ഇന്ത്യ ലോക രാജ്യങ്ങൾക്ക് മുന്നിൽ സാമ്പത്തികമായി മുന്നേറുന്ന രാജ്യം ആണെങ്കിലും ഇപ്പോഴും പട്ടിണി അതിന്റെ സകല രൂക്ഷതയും പ്രകടിപ്പിക്കുന്ന അനേകായിരം ഗ്രാമങ്ങൾ ആണ് ബ്രിട്ടന്റെ സഹായം ഇല്ലാതാകുന്നതോടെ കൂടുതൽ ദുരിതം പേറുകയെന്നു സേവ് ചിൽഡ്രൻ പ്രവർത്തകർ പറയുന്നു. സഹായ ധനം സംബന്ധിച്ച് ഇനിയൊരു പുനരവലോകനം അസാധ്യം ആണെങ്കിലും അനേകം ബ്രിട്ടീഷ് ചാരിറ്റി പ്രവർത്തകർ ഇപ്പോഴും ഇന്ത്യയിൽ സഹായം എത്തിക്കാൻ താൽപ്പര്യം കാട്ടുന്നുണ്ട്.
കണക്കുകൾക്ക് മുൻപിൽ പലവട്ടം ഞെട്ടാനുള്ള അവസരമാണ് ഇന്ത്യയുടെ ദാരിദ്ര്യ മുഖം കാട്ടി തരുന്നത്. ഇപ്പോഴും പോഷകാഹാര കുറവിൽ വലയുന്ന കുട്ടികളിൽ ലോകത്തെ 40% പേരും ഇന്ത്യയിൽ തന്നെയാണ്. വാർഷിക വളർച്ച 7% പിന്നിടുന്ന ഒരു രാജ്യത്ത് പദ്ധതികൾ നടപ്പാക്കുന്നതിൽ സംഭവിക്കുന്ന വീഴ്ചയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇന്ത്യയുടെ ദാരിദ്ര്യ മുഖം. ബ്രിട്ടനേക്കൾ കൂടുതൽ ബില്ല്യനേഴ്സുകൾ ഉള്ള രാജ്യം എന്ന നിലയിൽ പരിഗണിക്കുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക മുഖത്തിന് തിളക്കം ഏറെയാണ് എങ്കിലും ദാരിദ്ര്യത്തിന്റെ ദയനീയത വ്യക്തമാക്കുന്ന കാഴ്ചകളിൽ കാര്യങ്ങൾ ഒട്ടും ശുഭകരമല്ല ഇപ്പോഴും. നവജാത ശിശുക്കളിൽ ഓരോ വർഷവും 13 ലക്ഷം കുഞ്ഞുങ്ങൾ വയറിളക്കം, ന്യൂമോണിയ, മലേറിയ എന്നിവ ബാധിച്ചു മരിക്കുന്നു എന്ന കണക്കിന് മുന്നിൽ ശുചിത്വ രഹിത ഇന്ത്യയുടെ മുഖമാണ് ദൃശ്യമാകുന്നത്.
യഥാർത്ഥ്യങ്ങളുടെ കടല മണികൾ ഇങ്ങനെ ഇപ്പോഴും ലോകത്തിന് മുന്നിൽ അനാവൃതം ആയിരിക്കെ ശതകോടികൾ അഴിമതിയുടെയും ധൂർത്തിന്റെയും പേരിൽ ഒഴുകി പോകുന്നതാണ് ഇന്ത്യയുടെ ശാപം. പ്രത്യേകിച്ചും സാമൂഹിക ക്ഷേമ പദ്ധതികൾക്കായി ചെലവിടേണ്ട പണം ആരോരും അറിയാതെ അർഹത ഉള്ളവരുടെ കൈകളിൽ ചെല്ലാതെ, ഒലിച്ചു പോകുമ്പോൾ ദയനീയതുയുടെ കണ്ണീർ വറ്റിയ വിറളി വെളുത്ത പട്ടിണി പേക്കോലങ്ങൾ ഓരോ ഇന്ത്യക്കാരെയും നോക്കി മൗനമായി ചോദിക്കില്ലേ, എവിടെ ഒരു നേരത്തെ ഭക്ഷണം, എവിടെ നാണം മറയ്ക്കാൻ അൽപ്പം വസ്ത്രം തുടങ്ങിയ ചോദ്യങ്ങൾ? സമ്പത്തും പ്രൗഢിയും കാട്ടി ലോകത്തിന് മുന്നിൽ പ്രതാപം പരത്തുമ്പോൾ ഈ ചോദ്യങ്ങൾ ഉയർത്തുന്ന ദാരിദ്ര്യ നാരായണന്മാരുടെ കണ്ണുകളിലെ ദയനീയത ലോക മനസാക്ഷിക്ക് മുന്നിൽ കൂരമ്പുകളായി തറയ്ക്കുകയാണ്.
Stories you may Like
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- 15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ
- ബ്രിട്ടൻ ലോക രാജ്യങ്ങളുടെ ഇടയിൽ ഒരു സൂപ്പർ പവറല്ല!
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ മോദി ദേശീയതയെ കൂടുതലായി കൂട്ടു പിടിച്ചേക്കും
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍