കാശ്മീരികൾ ഇന്ത്യൻ സൈന്യത്തിന് നേരെ നടത്തുന്ന കല്ലേറിനെ ഫലസ്തീനികൾ ഇസ്രയേലിനോട് നടത്തുന്ന ഇന്റിഫാദയെന്ന പ്രതിരോധത്തോട് താരതമ്യപ്പെടുത്താമോ.? യുഎന്നിൽ ഇന്റിഫാദയെന്ന അറബി പദമെടുത്ത് പ്രയോഗിച്ച് കാശ്മീർ പ്രശ്നത്തിൽ മുസ്ലിം രാജ്യങ്ങളുടെ പിന്തുണ നേടാൻ നവാസ് ഷെരീഫിന്റെ നിഗൂഢ തന്ത്രം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കാശ്മീർ വീണ്ടും പുകയുകയാണ്. ഇവിടെയുള്ള ഇന്ത്യൻ സൈന്യത്തെ ചില കാശ്മീരികൾ ശത്രുക്കളായാണ് കരുതുന്നത്. ഇതിനെ തുടർന്ന് ഇവർ ഇന്ത്യൻ സൈനികരെ ആക്രമിക്കുന്നതും സർവസാധാരണമായിത്തീർന്നിരിക്കുന്നു. പലപ്പോഴും ഇവർ ഇന്ത്യൻ മിലിട്ടറിയെ കല്ലെറിഞ്ഞോടിക്കാൻ വരെ ശ്രമിച്ച് വരുന്നുമുണ്ട്. കുറച്ച് വർഷം മുമ്പ് ഫലസ്തീനികൾ ഗസ്സയിലെയും മറ്റും ഇസ്രയേൽ സൈനികരെ തുരത്തിയോടിക്കാൻ പ്രയോഗിച്ച ഈ രീതിയിലുള്ള കല്ലെറിയൽ പ്രയോഗം ഇന്റിഫാദയെന്നാണ് അറിയപ്പെടുന്നത്. ഈ ഒരു അവസരത്തിൽ കാശ്മീരികൾ ഇന്ത്യൻ സൈന്യത്തിന് നേരെ നടത്തുന്ന കല്ലേറിനെ ഫലസ്തീനികൾ ഇസ്രയേലിനോട് നടത്തുന്ന ഇന്റിഫാദയെന്ന പ്രതിരോധത്തോട് താരതമ്യപ്പെടുത്താമോ...?എന്നതിനെച്ചൊല്ലിയുള്ള ചർച്ച ഇപ്പോൾ നടന്ന് വരുന്നുണ്ട്. യുഎന്നിൽ ഇന്റിഫാദയെന്ന അറബി പദമെടുത്ത് പ്രയോഗിച്ച് കാശ്മീർ പ്രശ്നത്തിൽ മുസ്ലിം രാജ്യങ്ങളുടെ പിന്തുണ നേടാൻ നവാസ് ഷെരീഫ് കഴിഞ്ഞ ആഴ്ച നിഗൂഢതന്ത്രം പയറ്റുകയും ചെയ്തിരുന്നു.
ഇന്റിഫാദ എന്ന അറബി വാക്കിന്റെ അർത്ഥം ' കുടഞ്ഞ് കളയുക' എന്നാണ്. 1987 ഡിസംബറിലാണ് ഈ പ്രയോഗത്തിന് പ്രശസ്തിയേറെ കൈവന്നത്. വെസ്റ്റ് ബാങ്കിലും ഗസ്സയിലുമുള്ള ഇസ്രാലേൽ സൈന്യത്തിന്റെ സാന്നിധ്യത്തിനെതിരെയുള്ള തങ്ങളുടെ കലാപത്തെ വിശദീകരിക്കുന്നതിന് ഫലസ്തീൻ കലാപകാരികൾ ഈ വാക്ക് ഉപയോഗിച്ചതിനെ തുടർന്നായിരുന്നു ഇത്. 1989ൽ കൊളംബിയ യൂണിവേഴ്സിറ്റിയിലെ പണ്ഡിതനായ എഡ്വാർഡ് ഇന്റിഫാദ ആൻഡ് ഇൻഡിപെൻഡൻസ് എന്നൊരു പ്രബന്ധം രചിച്ചിരുന്നു. ഇസ്രയേലുകാർ ഫലസ്തീൻകാരുടെ ചരിത്രം, ഭൂമി, ദേശീയത്വം തുടങ്ങിയവ കവർന്നെടുക്കുന്നതിനെതിരെയുള്ള ഫലസ്തീൻകാരുടെ പ്രതിഷേധമെന്നായിരുന്നു അദ്ദേഹം ഇതിൽ വിവരിച്ചിരുന്നത്. ഒരു ഇസ്രയേലി ഡ്രൈവർ ഓടിച്ചിരുന്ന കാർ തട്ടി നാല് ഫലസ്തീൻകാർ മരിച്ചതിനെ തുടർന്നായിരുന്നു അപ്പോഴത്തെ കലാപത്തിന് തിരികൊളുത്തപ്പെട്ടിരുന്നത്. ഇതൊരു അപകടമല്ലെന്നും മറിച്ച് കരുതിക്കൂട്ടിയുള്ള വണ്ടി തട്ടിച്ച് കൊലയാണെന്നുമായിരുന്നു ഫലസ്തീൻകാർ ആരോപിച്ചിരുന്നത്.
ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാവുകയും ഫലസ്തീൻ ലിബറേൻ ഓർഗനൈസേഷൻ (പിഎൽഒ) ഇതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ കലാപം 1993 വരെ നീണ്ട് നിന്നിരുന്നു. ഈ കലാപത്തെയാണ് പിൽക്കാലത്ത് ആദ്യത്തെ ഇന്റിഫിദാ എന്ന് വളിച്ചിരുന്നത്. തുടർന്ന് ഇത്തരത്തിലുള്ള രണ്ടാമത്തെ കലാപം ആരംഭിച്ചത് 2000ത്തിലായിരുന്നു. ഈ രണ്ട് സമരങ്ങളിലും ഫലസ്തീൻ യുവാക്കളും കൗമാരക്കാരും ഇസ്രാലേൽ സൈനികർക്ക് നേരെ കല്ലുകളും കോൺക്രീറ്റിന്റെ ഭാഗങ്ങളും വലിച്ചെറിയുന്നത് കാണാമായിരുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇന്റിഫിദായുടെ പ്രധാന ആക്രമണപ്രതിഷേധ രീതി ഇത് തന്നെയായിരുന്നു. ഇസ്രയേൽ സൈനികർ സഞ്ചരിച്ചിരുന്ന സായുധ വാഹനങ്ങൾക്ക് നേരെ വരെ ഇത്തരത്തിൽ കല്ലേറ് നടത്തിയിരുന്നു.
എന്നാൽ ഇത്തരത്തിൽ കല്ലുകളും നാടൻ ബോംബുകളും ഇസ്രയേൽ സൈനികർക്ക് നേരെ വലിച്ചെറിയുന്നതിനെ ഫലസ്തീൻകാർ ഒരിക്കലും ഒരു സായുധ പ്രതിരോധമായി കണക്കാക്കിയിരുന്നില്ല. മറിച്ച് കല്ലുകളുമായി കുട്ടികൾ വരെ രംഗത്തിറങ്ങിയതിനെ തങ്ങളുടെ നിസ്സഹായതയുടെ പ്രതീകമായി ലോകത്തിന് മുന്നിൽ ചിത്രീകരിക്കുന്നതിനായിരുന്നു അവർക്ക് താൽപര്യം. തുടർന്ന് തങ്ങളുടെ അടിസ്ഥാന പ്രതിഷേധത്തിന്റെ പ്രതീകമായി ഇതിനെ അന്താരാഷ്ട്രസമൂഹത്തിന് മുന്നിൽ വരച്ചിടാനും ഫലസ്തീൻകാർക്ക് സാധിച്ചിരുന്നു.എന്നാൽ 1988ഓടെ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വിരാമമായി.യുഎൻസി നേതാക്കന്മാർ ജയിലിൽ ആകുകയും ഇസ്രയേൽ ഇത്തരം കല്ലേറുകൾക്കെതിരെ സേനയെ ഉപയോഗിച്ച് അതിശക്തമായി തിരിച്ചടിക്കുയും ചെയ്തതിനെ തുടർന്നായിരുന്നു ഇത്.
ഇന്ത്യൻ സേനയ്ക്കെതിരായ തങ്ങളുടെ പ്രതിഷേധത്തെ വിവരിക്കാൻ ഇന്റിഫിദാ എന്ന പദത്തെ കാശ്മീരികളും വളരെക്കാലമായി ഉപയോഗിച്ച് വരുന്നുണ്ട്. കാശ്മീരിലെ ന്യൂ ജനറേഷൻ പ്രതിഷേധക്കാർ ഇന്റിഫിദായുമായി ആദ്യമായി ബന്ധപ്പെടാൻ തുടങ്ങിയത് 2008ലെ അമർനാഥ് ഭൂമി പ്രക്ഷോഭത്തിന്റെ സമയത്തായിരുന്നു. അന്നായിരുന്നു ഇന്ത്യൻ സേനയ്ക്ക് നേരെ കാശ്മീരിൽ ആദ്യമായി കല്ലുകൾ ചീറി വന്നിരുന്നത്. തുടർന്ന് 2010ലെ ഇവിടുത്തെ കലാപവേളകളിലും ഇത്തരം ആക്രമണമാർഗം ഇവർ അവലംബിച്ചിരുന്നു. ഇതാണ് കാശ്മീരിലെ ആദ്യത്തെ ഇന്റിഫിദായെന്ന് അറിയപ്പെടുന്നത്. 2010ൽ നടന്നതും ഇപ്പോൾ ഇന്ത്യൻ സേനയ്ക്കെതിരെ ചില കാശ്മീരികൾ നടത്തുന്ന പ്രതിഷേധത്തെയും ഇന്റിഫിദാ ആണെന്ന് ചില ദേശീയ മാദ്ധ്യമങ്ങളും ചില ബുദ്ധിജീവികളും വിവരിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്റിഫിദായെക്കുറിച്ച് പരാമർശിച്ചിരുന്നു. കാശ്മീർ പ്രശ്നത്തെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പാക്കിസ്ഥാൻ ഇതാദ്യമായിട്ടായിരുന്നു ഈ വാക്ക് അഭ്യന്തരതലത്തിലുള്ളതോ അന്താരാഷ്ട്ര തലത്തിലുള്ളതോ ആയ ഒരു സദസ്സിന് മുന്നിലോ പ്രയോഗിക്കുന്നതെന്ന പ്രത്യേകതയും ഈ പ്രസംഗത്തിനുണ്ട്. ഇന്ത്യൻ സേനയുടെ അടിച്ചമർത്തലുകൾക്കെതിരെ കാശ്മീരികൾ ഈ സമരതന്ത്രം പയറ്റുകയാണെന്നായിരുന്നു ഷെരീഫ് വിവരിച്ചത്. ഇതിലൂടെ ഇന്ത്യയെ ഇസ്രയേലുമായി താരതമ്യപ്പെടുത്താനും ഷെരീഫ് ഇതിലൂടെ ശ്രമം നടത്തിയിരുന്നു. ഫലസ്തീൻകാർ സഹിക്കുന്നത് പോലുള്ള വിഷമാവസ്ഥയാണ് ഇവിടെ കാശ്മീരികളും സഹിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലെ സൂചന.
രണ്ടിടത്തും മുസ്ലീങ്ങളാണ് ചൂഷണത്തിന് വിധേയമാകുന്നതെന്നും അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു.ഇത്തരത്തിൽ കാശ്മീർ പ്രശ്നത്തെ അന്താരാഷ്ട്രവൽക്കരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഷെരീഫ് ഇന്റിഫിദാ എന്ന വാക്കിനെ തന്ത്രപൂർവം ഈ പ്രസംഗത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. ഇതിലൂടെ ഈ പ്രശ്നത്തിൽ കൂടുതൽ ആഗോള ശ്രദ്ധ ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നുണ്ട്. ഇതിലൂടെ അയൽപക്കത്തുള്ള മുസ്ലിംരാജ്യങ്ങളുടെ പിന്തുണ ഇക്കാര്യത്തിൽ നേടിയെടുക്കാനാവുമെന്നും ഷെരീഫ് പ്രത്യാശിക്കുന്നുണ്ട്. ഇന്റിഫിദാ എന്ന അറബിക് വാക്ക് ഉപയോഗിച്ചതിലൂടെ കാശ്മീർ പ്രശ്നത്തിന് ഇന്ത്യൻ ഭൂമികയിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഒരു സാംസ്കാരിക സന്ദർഭം കൈരുത്താനും പാക് പ്രധാനമന്ത്രി നിഗൂഢ തന്ത്രം മെനയുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍