Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാൻ ഭയക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നിൽ നെതൻയാഹു ചെറുപുഞ്ചിരിയോടെ കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും...പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകില്ല'; ഒരുകുഞ്ഞുപോലുമറിയാതെ ടെൽഅവീവിൽ നിന്ന് ടെഹ്‌റാനിലേക്ക് എഫ്-35 ജെറ്റുകൾ പറന്ന സംഭവം ഓർത്താൽ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാൻ ഭയക്കുന്നത് എന്തുകൊണ്ട്?

ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാൻ ഭയക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നിൽ നെതൻയാഹു ചെറുപുഞ്ചിരിയോടെ  കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും...പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകില്ല'; ഒരുകുഞ്ഞുപോലുമറിയാതെ ടെൽഅവീവിൽ നിന്ന് ടെഹ്‌റാനിലേക്ക് എഫ്-35 ജെറ്റുകൾ പറന്ന സംഭവം ഓർത്താൽ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാൻ ഭയക്കുന്നത് എന്തുകൊണ്ട്?

മറുനാടൻ ഡെസ്‌ക്‌

ടെൽ അവീവ്: ഹോർമൂസ് കടലിടുക്കിൽ ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് ഇറാൻ വീണ്ടും വമ്പുകാട്ടിയിരിക്കുകയാണ്. അമേരിക്കയോട് കൊമ്പുകോർക്കാൻ ഭയമില്ലെന്ന തുറന്ന പ്രഖ്യാപനം. അതിനിടെ ഈയാഴ്ച ഒരുസംഭവമുണ്ടായി. ഇറാന്റെ പ്രകോപനങ്ങൾക്ക് വളരെ കൂളായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻയാഹുവിന്റെ ഒരുമറുപടി. ഇസ്രയേലി വ്യോമസേന താവളത്തിൽ ഒരു എഫ് -35 ഫൈറ്റർ ജെറ്റ് വിമാനത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ചിരി മറയ്ക്കാതെ ഒരുസൗണ്ട് ബൈറ്റ്. 'ഇസ്രലേിന് ഇറാനിലെത്താനാകും, പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകാനാകില്ല'. റഡാറുകളുടെ കണ്ണുവെട്ടിച്ചുകൊണ്ട് എന്ന വാചകം അദ്ദേഹം പറഞ്ഞില്ല. എന്നാൽ, പറഞ്ഞതിൽ എല്ലാമുണ്ട് താനും.

വെറുമൊരു വാചകമല്ല ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞത്. അത് മറ്റാർക്കും മനസ്സിലായില്ലെങ്കിലും ഇറാന് മനസ്സിലാകും. ഇസ്രയേലിലെ മിടുക്കന്മാരായ എഞ്ചിനീയർമാർ ഇതിന് വേണ്ടി പണിയെടുക്കുകയായിരുന്നു. എന്തിന് വേണ്ടി? എഫ്-35 നെ കൂടുതൽ ചുണക്കുട്ടനാക്കാൻ. ജെറ്റിന്റെ പറക്കൽ ശേഷി കൂട്ടി. കൂടാതെ ചാരപ്പണി ചെയ്യാനുള്ള ശേഷിയും. 2015 ൽ ഇറാനുമായി അമേരിക്കയും മറ്റുരാഷ്ട്രങ്ങളും ഒപ്പിടുന്ന കാലത്ത് തന്നെയാണ് ഇസ്രയേലി മാധ്യമങ്ങളിൽ പുത്തൻ എഫ്-35 നെ കുറിച്ചുള്ള വാർത്തകൾ വന്നത്. രണ്ടുകാര്യങ്ങളാണ് വാർത്തകളിൽ തെളിഞ്ഞത്: ഇസ്രയേലി വ്യോമസേനാ പൈലറ്റുകൾക്ക് എഫ്-35 ൽ കയറി ഇസ്രയേലിൽ നിന്ന് ടെഹ്‌റാനിലെത്താനും തിരിച്ചുവരാനും കഴിയും, ഒരുകുഞ്ഞുപോലും അറിയാതെ. രണ്ടാമതായി ഇടയ്ക്ക് ഇന്ധനം നിറയ്ക്കാനായി സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തെയോ, ഇറാക്കിനെയോ ആശ്രയിക്കേണ്ട കാര്യമില്ല. അങ്ങനെ, പെട്ടെന്ന് മേഖലയിലെ യുഎസ്-ഇസ്രയേലി മേധാവിത്വം പുതിയ തലത്തിലേക്ക് ഉയർന്നു.

സൗദി അറേബ്യ കുറച്ചുകാലമായി പ്രതിരോധ-സുരക്ഷാ കാര്യങ്ങളിൽ ഇസ്രയേലുമായി കൂടുതലായി സഹകരിച്ചുവരികയാണ്. എന്നാൽ, ഇസ്രയേലി ജെറ്റുകളെ ലാൻഡ് ചെയ്യാനും ഇന്ധനം നിറയ്ക്കാനും അനുവദിക്കുക 2015 ൽ അറബ് രാഷ്ട്രത്തിന് ആലോചിക്കാൻ പോലും ആകുമായിരുന്നില്ല. ഇറാക്കി നേതാക്കളും ഇക്കാര്യത്തിൽ താൽപര്യം കാട്ടിയില്ല. എന്നാൽ, എഫ്-35 കൂടുതൽ ചുണക്കുട്ടനായതോടെ, ഇസ്രയേലിന് സൗദിയുടെയും, ഇറാക്കിന്റെയുമൊന്നും അനുവാദത്തിന്റെ ആവശ്യമേ വരുന്നില്ല. ഏതായാലും സൗദിയുടെയും ഇസ്രയേലിന്റെയും പൊതുശത്രു ഇറാനാണ്. ഇരുരാഷ്ട്രങ്ങളും കൂടുതൽ അടുക്കുകയായിരുന്നു. കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ കാര്യങ്ങൾ കൈയാളാൻ തുടങ്ങിയതോടെ, ഇസ്രയേലുമായും, അമേരിക്കയുമായും കൂടുതൽ അടുക്കുകയും ചെയ്തു. 2017 സെപ്റ്റംബറിൽ സൽമാൻ രാജകുമാരൻ ഇസ്രയേലിൽ രഹസ്യ സന്ദർശനം നടത്തി എന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, പുതിയ എഫ്-35 വന്നതിന്റെ നേരിട്ടുള്ള ഫലങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

ഇറാനെ ഞെട്ടിച്ച ചാരപ്പണി

ഇറാന്റെ സൈനിക നേതൃത്വത്തെ ഞെട്ടിക്കുന്നതായിരുന്നു ആ സംഭവം. 2018 ജൂലൈയിൽ ഒരു കുവൈറ്റി പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതത്. ടെൽഅവീവിലെ ഒരുവ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന എഫ്-35 ജെറ്റുകൾ -മൂന്നെണ്ണം ടെഹ്‌റാനിലക്കും തിരിച്ചും പരീക്ഷണ പറക്കൽ നടത്തി. ഇക്കാര്യം ഇസ്രയേൽ പരസ്യമായി സമ്മതിച്ചില്ലെങ്കിലും പല രാഷ്ട്രീയ-സൈനിക നേതാക്കളും ഇക്കഥ വിശ്വസിക്കുന്നു. ഇറാന് ഭീഷണിയായി ഇസ്രയേലിന്റെ എഫ്-35. യാഥാർഥ്യം പലരും അംഗീകരിച്ചു.

ഒരുകുഞ്ഞുപോലുമറിയാതെ ഇസ്രയേൽ എഫ്-35 രഹസ്യദൗത്യം നിർവഹിച്ച് തിരിച്ചപോയ സംഭവം ഇറാന്റെ പരമോന്നത നേതാവ് ഖൊമോനിയെ സൈനിക നേതൃത്വം അറിയിച്ചിരുന്നില്ല. എന്നാൽ, വിവരം അറിഞ്ഞയുടൻ കുപിതനായ ഖൊമേനി, ഇറാന്റെ വ്യോമസേനാ മേധാവിയെ പുറത്താക്കി. ഇതുകൂടാതെ, ഇറാൻ റവല്യൂഷണറി ഗാർഡുകളുടെ കരുത്തനായ കമാൻഡറോടും വീട്ടിൽ പോയി ഇരിക്കാൻ ആജ്ഞാപിച്ചു. ഒരുവെടി പോലും വയ്ക്കാതെ ഇസ്രയേൽ ഇത്രയും കാര്യം സാധിച്ചു. ഏതായാലും തുർക്കിയടക്കമുള്ള അയൽവാസികൾക്കും ഇസ്രയേലിന്റെ എഫ്-35 കളെ ഭയമാണെന്നാണ് സംസാരം. റഷ്യയിൽ നിന്ന് എസ്-400 പ്രതിരോധ സംവിധാനം തുർക്കി വാങ്ങിയതും വിവാദമായിരിക്കുകയാണ്.

റഷ്യയിൽ നിന്ന് എസ് 400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങിയ തുർക്കിക്ക് എഫ് 35 യുദ്ധവിമാനങ്ങൾ വിൽക്കാനാകില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുകയാണ്. നൂറിലേറെ എഫ് 35 വിമാനങ്ങളാണ് തുർക്കി ആവശ്യപ്പെട്ടത്. റഷ്യയിൽ നിന്ന് എസ് 400 വാങ്ങാൻ കരാറൊപ്പിട്ടിട്ടുള്ള ഇന്ത്യയുടെ കാര്യത്തിലും ട്രംപ് ഇതേ നയം തുടരുമോയെന്നതു ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് 40,000 കോടി രൂപയുടെ ഇന്ത്യ റഷ്യ കരാറായത്. റഷ്യയിൽ നിന്ന് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തണമെന്നാണു യുഎസ് നിയമം. എന്നാൽ, ഇളവനുവദിക്കാൻ പ്രസിഡന്റിന് അധികാരമുണ്ട്.

അമേരിക്കയുടെ പ്രതിരോധ പദ്ധതിയിലെ ഏറ്റവും ചെലവേറിയ് എഫ്-35 പരിപാടി ചെലവിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ, ഇസ്രയേൽ എഫ്-35 പുതുക്കുക കൂടി ചെയ്തതോടെ വിമർശനങ്ങളുടെ മൂർച്ച കുറഞ്ഞിരിക്കുന്നു. ശത്രുവിനെതിരെ മറഞ്ഞിരുന്ന് യുദ്ധം ചെയ്യുന്ന ഫൈറ്റർ ജെറ്റുകൾ അമേരിക്കയുടെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ ശക്തി നൽകുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല.പരമ്പരാഗത വിമാനങ്ങളെ അപേക്ഷിച്ച് എഫ് -35 ചെറുതാണ്. ശത്രുവിന് കണ്ടെത്താൻ കഴിയാത്ത വിധത്തിലുമാണ് ഫൈറ്റർ ജെറ്റ് നിർമ്മിക്കുന്നത്. ലോക്ഹീഡ് മാർട്ടിനാണ് നിർമ്മാതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP