സോപ്പിടാൻ എത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയോട് മോദി പറഞ്ഞു; 'പാവങ്ങളോടാണ് എന്റെ ആദ്യ കടപ്പാട്': അമേരിക്കൻ ഹുങ്കിനെതിരെ നിലപാടെടുത്ത് ഡബ്ല്യു.ടി.ഒ കരാറിൽ നിന്നും ഇന്ത്യ പിൻമാറിയത് എന്തുകൊണ്ട്?
ന്യൂഡൽഹി: ലോകപോലീസായും ലോക രാഷ്ട്രങ്ങളുടെ തലവനായും വിലസുന്ന അമേരിക്കയോട് മുഖത്തു നോക്കി ഒരു കാര്യം ചെയ്യാൻ പറ്റില്ല എന്ന് പറയാൻ കരുത്തുള്ള ഒരു ഭരണാധികാരിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത സാധാരണ ഇന്ത്യക്കാർ ഉണ്ടാകില്ല. എന്നാൽ തന്റേടവും ആർജ്ജവവും ഉണ്ടെങ്കിൽ അങ്ങനെ മുഖത്തു നോക്കി പറയാം എന്ന് പഠിപ്പിക്കുകയാണ് നരേന്ദ്ര മോദി എന്ന ഇന്ത്യൻ പ്രധാനമന്ത്രി. ലോകത്തിന്റെ വാണിജ്യ ഭൂപടത്തിൽ ഇന്ത്യയ്ക്ക് അതിനിർണ്ണായകമായ സ്ഥാനമാണ് ഉള്ളതെന്ന് മനസിലാക്കി ലാഭക്കണ്ണുകളോടെ കച്ചവടം ലക്ഷ്യമിട്ട് സോപ്പിടാനെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറിയോട് യാതൊരു ആശങ്കകളുമില്ലാതെ നരേന്ദ്ര മോദിയെന്ന ഇന്ത്യൻ പ്രധാനമന്ത്രി 'പറ്റില്ല' എന്ന വാക്ക് വ്യക്തമായി പറഞ്ഞിരിക്കുന്നു. അമേരിക്ക പറയുന്നതാണ് വേദവാക്യം എന്ന് കരുതുന്ന തന്റെ മുൻഗാമികളിൽ നിന്നും താൻ വ്യത്യസ്തനാകുമെന്ന് വ്യക്തമാക്കുകയായിരുന്നു നരേന്ദ്ര മോദി.
അമേരിക്ക ഉയർത്തിയ കടുത്ത സമ്മർദ്ദങ്ങൾക്ക് മുമ്പിലും ഇന്ത്യൻ കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും താൽപ്പര്യം മുൻനിർത്തി ലോക വ്യാപാര സംഘടനയുടെ(ഡബ്ല്യു.ടി.ഒ) ബാലി കരാറിൽ ഒപ്പുവെക്കാൻ മോദി തയ്യാറായില്ല. കോടിക്കണക്കിന് വരുന്ന സാധാരണക്കാരെ സാരമായി ബാധിക്കുന്ന കാര്യങ്ങളിൽ ഉറപ്പുലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഇന്ത്യൻ നിലപാട്. സബ്സിഡികൾ, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച് ഉറപ്പുകളിലാണ് അവ്യക്തത ഉള്ളത്.
ഇന്ത്യയുടെ പിൻമാറ്റത്തോടെ അമേരിക്കയുൾപ്പെടെ 159 ലോകരാഷ്ട്രങ്ങൾ ജനീവയിൽ അംഗീകരിച്ച ബാലികരാർ ഇതോടെ തത്കാലം അസാധുവായി. ലോകവ്യാപാരസംഘടനയുടെ(ഡബ്ലൂടി.ഒ) ഭാവിയെത്തന്നെ ഇത് ബാധിക്കുമെന്ന ആശങ്ക അന്താരാഷ്ട്രസമൂഹം ഉയർത്തുന്നുണ്ട്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ചനടത്തിയ അമേരിക്കൻ വിദേശകാര്യസെക്രട്ടറി ജോൺ കെറി ഇന്ത്യയുടെ നിലപാട് ലോക രാഷ്ട്രങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് പറഞ്ഞെങ്കിലും ഇന്ത്യയിലെ പാവങ്ങളെ മറന്നുകൊണ്ടുള്ള പ്രവൃത്തി ഉണ്ടാകില്ലെന്നാണ് വ്യക്തമാക്കിയത്.
സാമ്പത്തികവളർച്ച ആഗ്രഹിക്കുന്ന ഒരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന പ്രതിച്ഛായയ്ക്കുതന്നെ ഇത് കോട്ടം വരുത്തുന്നതായി ഒരുന്നത യു.എസ്. ഉദ്യോഗസ്ഥനും അഭിപ്രായപ്പെട്ടെങ്കിലും മോദി ഈ സമ്മർദ്ദത്തിനും വഴങ്ങിയില്ല. ഇന്ത്യയിലെ സാധാരണക്കാരന്റെ താൽപ്പര്യങ്ങൾ മറന്ന് ലോക സമ്പന്ന രാജ്യങ്ങളിൽ മാത്രം സമ്പത്ത് കുമിഞ്ഞു കൂട്ടുന്ന വിധത്തിലുള്ള കരാറിന് വഴങ്ങില്ലെന്ന നിലപാടാണ് ഇന്ത്യ പ്രധാനമന്ത്രി ആവർത്തിച്ചത്. കരാറിനെ പൂർണ്ണായും എതിർക്കുന്നില്ലെന്നും ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് നിരക്കാത്ത കാര്യങ്ങലിലാണ് എതിർപ്പെന്നും മോദി കെറിയോട് പറഞ്ഞു.
അതേസമയം വ്യാപാരക്കരാറിൽനിന്ന് അവസാന നിമിഷം പിൻമാറിയ ഇന്ത്യയെ ഒറ്റപ്പെടുത്തണമെന്ന് ചില രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ കടുത്ത നിലപാടിൽ അവർ നടുക്കം പ്രകടിപ്പിച്ചു. ലോകജനസംഖ്യയിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയില്ലാത്ത വ്യാപാരക്കരാർ അർഥശൂന്യമായിരിക്കുമെന്ന് ചില രാഷ്ട്രങ്ങൾ ജനീവയിൽ ചൂണ്ടിക്കാട്ടി. ലോകരാഷ്ട്രങ്ങളെയെല്ലാം ഉൾപ്പെടുത്തി വ്യാപാരക്കരാറുണ്ടാക്കാൻ 2001 മുതൽ നടന്നുവന്ന ചർച്ചകൾ ആദ്യമായി സമവായത്തിലെത്തിയത് 2013 ഡിസംബറിൽ ഇൻഡൊനീഷ്യയിലെ ബാലിയിൽ ചേർന്ന മന്ത്രിതലസമ്മേളനത്തിലാണ്. 'ബാലി പാക്കേജ് ' എന്നറിയപ്പെട്ട ഈ കരാർ പ്രാഥമികതലത്തിൽ രാജ്യങ്ങളുടെ പരസ്പരവ്യാപാരം സംബന്ധിച്ച ധാരണയായിരുന്നു.
ഭക്ഷ്യസുരക്ഷ, സബ്സിഡികൾ തുടങ്ങിയവയുടെ സംരക്ഷണം എന്ന ഇന്ത്യയുടെ ആവശ്യം മാനിച്ചുകൊണ്ടുള്ളതാണ് ഈ കരാർ. 'സന്തുലിത'വും ഇന്ത്യൻതാത്പര്യം സംരക്ഷിക്കുന്നതുമാണ് ഈ ധാരണയെന്നാണ് അന്നത്തെ യു.പി.എ. സർക്കാറിൽ വാണിജ്യമന്ത്രിയായിരുന്ന ആനന്ദ് ശർമ പറഞ്ഞത്. എന്നാൽ ഇത് നടപ്പാകാൻ എല്ലാ രാജ്യങ്ങളും ഈ ജൂലായ് 31ന് മുമ്പ് പ്രത്യേകരേഖയിൽ ഒപ്പുവെക്കേണ്ടിയിരുന്നു. ജൂലായ് 31 എന്ന കാലാവധി ബാലിയിൽ ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങൾ തീരുമാനിച്ചതാണ്. ലോകവ്യാപാരസംഘടനയുടെ നിയമപ്രകാരം ഒരു രാജ്യം ഒപ്പുവെക്കാതിരുന്നാലും കരാർ മുടങ്ങും. ഈ സാഹചര്യത്തിൽ ഇന്ത്യ ഇതിൽ ഒപ്പുവെക്കാൻ തയ്യാറാകാത്തത് ഫലത്തിൽ കരാറിന്റെ വഴിയടയ്ക്കുന്നതായി.
ഇന്ത്യ ഉന്നയിച്ച സബ്സിഡി, ഭക്ഷ്യസുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ താത്കാലിക ധാരണ ബാലിയിലുണ്ടായിരുന്നു. 2017നകം ഇതു സംബന്ധിച്ച് സ്ഥിരമായ വ്യവസ്ഥയുണ്ടാക്കാനും ധാരണയായിരുന്നു. അതിനുശേഷം ഇന്ത്യ ഇക്കാര്യത്തിൽ മാറ്റമൊന്നും ആവശ്യപ്പെട്ടിരുന്നില്ല. ഈ മാസം ആദ്യമാണ് വിയോജിപ്പ് വ്യക്തമാക്കിയത്.
ഇക്കാര്യത്തിൽ ഒത്തുതീർപ്പിലെത്താൻ കഴിയുമെന്നാണ്, തന്ത്രപരമായ ചർച്ചകൾക്ക് കഴിഞ്ഞദിവസം ഇന്ത്യയിലെത്തിയ യു.എസ്. വിദേശകാര്യസെക്രട്ടറി ജോൺ കെറി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. സബ്സിഡിയും മറ്റും സംബന്ധിച്ച് സ്ഥിരമായ വ്യവസ്ഥയുണ്ടാകും വരെ ഇന്ത്യയ്ക്ക് അവ ഇപ്പോഴത്തെപ്പോലെ തുടരാം എന്നൊരു വ്യവസ്ഥ വേണമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി നിർദേശിച്ചിരുന്നു. എന്നാലിത് ഉന്നയിക്കാൻ സമയം ലഭിച്ചില്ല.
ഭക്ഷ്യ സുരക്ഷാ പദ്ധതി, കാർഷിക സബ്സിഡി തുടങ്ങിയ കാര്യങ്ങൾ കാലങ്ങളായി ഇന്ത്യൻ ഗവൺമെന്റുകൾ നൽകിവരുന്നതാണ്. പുതിയ കരാർ പ്രകാരം അത് ജനങ്ങൾക്ക് നഷ്ടമാകുന്ന ഘട്ടം വന്നാൽ ഇന്ത്യൻ വിപണിയെയും സാധാരണക്കാരനെയും സാരമായി ബാധിക്കും. സബ്സിഡികളെ പൂർണ്ണമായും ഒഴിവാക്കുന്ന അമേരിക്കൻ താൽപ്പര്യന് വഴങ്ങില്ലെന്ന ശക്തമായ സന്ദേശമാണ് ഇപ്പോഴത്തെ തീരുമാനത്തിലൂടെ ഇന്ത്യ നൽകിയത്. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ലോകത്തിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയെ പൂർണ്ണമായും അവഗണിക്കാൻ ആർക്കും സാധിക്കില്ലെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് മോദി സധൈര്യം ഇന്ത്യൻ നിലപാട് അമേരിക്കൻ വിദേശകാര്യ സെക്രട്ടറിക്ക് മുമ്പിൽ വ്യക്തമാക്കിയതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍