യുഡിഎഫ് സ്ഥാനാർത്ഥികളുടെ പട്ടിക വന്നപ്പോൾ ആറും നായർ സമുദായക്കാർ; എൽഡിഎഫ് പട്ടികയിൽ ഉള്ളത് ആറു നായർ സ്ഥാനാർത്ഥികൾ; എൻഡിഎ പട്ടികയിലും ആറുപേർ നായന്മാർ; മൂന്ന് മുന്നണികളിൽ സ്ഥാനാർത്ഥി നിർണ്ണയം കഴിയുമ്പോൾ 18 പേരും നായർ വിഭാഗക്കാർ; 27 ശതമാനം ജനസംഖ്യയുള്ള മുസ്ലിം സമുദായത്തിൽ നിന്ന് ആകെ എട്ടുപേർ മാത്രം; ഈഴവ പ്രാതിനിധ്യവും കുറവ്; പിന്നോക്ക സമുദായാംഗങ്ങളെ രാഷ്ട്രീയപാർട്ടികൾ അവഗണിച്ചെന്നു വെള്ളാപ്പള്ളി; സ്ഥാനാർത്ഥി പട്ടികയിൽ സവർണ മേധാവിത്വമെന്ന് ആക്ഷേപം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജാതിസമത്വം, ലിംഗസമത്വം, നവോത്ഥാനം എന്നൊക്കെ പറയുമെങ്കിലും കേരളത്തിലെ ലോക്സഭാ സ്ഥാനാർത്ഥി പട്ടികയിൽ തെളിയുന്നത് രാഷ്ട്രീയപാർട്ടികളുടെ ഇരട്ടത്താപ്പ്. ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി രാഷ്ട്രീയ പാർട്ടികൾ ശബ്ദമുയർത്തുമെങ്കിലും തിരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് സൗകര്യപൂർവം ഒഴിവാക്കുന്ന പേരുകൾ ഇവരുടേത് തന്നെയാണ്. ഇതിൽ ഇടത്-വലത്-എൻഡിഎ വ്യത്യാസമൊന്നും വരുന്നുമില്ല. മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥി പട്ടികയിൽ പ്രത്യക്ഷത്തിൽ തെളിയുന്നത് സവർണ മേധാവിത്തം തന്നെ. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അഞ്ചും 2014ൽ നാലും ഈഴവ സ്ഥാനാർത്ഥികൾ കോൺഗ്രസിനുണ്ടായിരുന്നു. അതാണ് ഇക്കുറി രണ്ടായി കുറഞ്ഞത്. ഇതോടെയാണ് കോൺഗ്രസ് പട്ടികയ്ക്കെതിരെ അമർഷം ഉയർന്നത്.
മൂന്ന് മുന്നണികളിലുമായിസ്ഥാനാർത്ഥി ലിസ്റ്റ് എത്തുമ്പോൾ 18 നായർ സ്ഥാനാർത്ഥികളാണ് കളത്തിലിറങ്ങുന്നത്. സ്ഥാനാർത്ഥി പട്ടികയിലെ മുപ്പത് ശതമാനം നായർ സ്ഥാനാര്‍ഥികളാണ്. ദളിത് സംവരണ സീറ്റുകളിൽ മാത്രം ദളിത് സമുദായ അംഗങ്ങൾ വന്നപ്പോൾ ഒരു ജനറൽ സീറ്റ് പോലും ദളിത്-ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകിയതുമില്ല. യു.ഡി.എഫ് ഒമ്പത് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയപ്പോൾ ഇതിൽ ആറും നായർ സ്ഥാനാർത്ഥികളാണ്. അഞ്ചുപേർ കോൺഗ്രസിൽ നിന്നും ഒരാൾ ആർഎസ്പിയിൽ നിന്നും. ആറ്റിങ്ങലിൽ അടൂർ പ്രകാശും കണ്ണൂരിൽ കെ. സുധാകരനും മാത്രമാണ് കോൺഗ്രസ് പട്ടികയിലെ ഈഴവ പ്രാതിനിധ്യം. രാജ്മോഹൻ ഉണ്ണിത്താൻ (കാസർകോട്), കെ. മുരളീധരൻ (വടകര), എം.കെ. രാഘവൻ (കോഴിക്കോട്), വി.കെ. ശ്രീകണ്ഠൻ (പാലക്കാട്), ശശി തരൂർ (തിരുവനന്തപുരം) എന്നിവർ നായർ വിഭാഗത്തിൽപെട്ടവരാണ്. കൊല്ലത്തെ ആർ.എസ്പി സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനെകൂടി ഉൾപ്പെടുത്തുമ്പോൾ യു.ഡി.എഫിൽ ഇതു ആറായി ഉയരും. കോൺഗ്രസ് പട്ടികയിൽ ഈഴവ വിഭാഗത്തിന് ഇത്രയും പ്രാതിനിധ്യം കുറയുന്നത് നടാടെയാണ്.
എൽ.ഡി.എഫ് പട്ടികയിലും നായന്മാർക്കു തന്നെയാണ് മുൻഗണന. ആറു നായർ സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്. ഇതിൽ ആറു പേരും സിപിഎമ്മുകാരാണ്. യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ രണ്ടാം സ്ഥാനം ക്രിസ്ത്യനികൾക്കാണ്. അഞ്ചു ക്രിസ്ത്യൻ സ്ഥാനാർത്ഥികളാണ് യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ ഉള്ളത്. കോൺഗ്രസിലെ നാല് പേർ ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ വന്നപ്പോൾ കേരള കോൺഗ്രസിന് ഒരു സ്ഥാനാർത്ഥി കൂടി ലഭിച്ചു. അങ്ങിനെയാണ് ക്രിസ്ത്യൻ സ്ഥാനാർത്ഥി പട്ടികയിൽ അഞ്ച് പേർ സ്ഥാനം പിടിച്ചത്. . പട്ടികയിൽ കേവലം രണ്ടു സീറ്റുകളിലാണ് ഈഴവർ മത്സരിക്കുന്നത്. ഇരുവരും കോൺഗ്രസ് സ്ഥാനാർത്ഥികൾ. നാല് മുസ്ലിം സ്ഥാനാർത്ഥികളും പട്ടികയിലുണ്ട്. ഇതിൽ രണ്ടു പേർ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളായി രണ്ടു പേർ മാത്രമാണ് പട്ടികയിലുള്ളത്. ഇതിൽ ഒന്ന് നിലവിലെ വയനാട് സ്ഥാനാർത്ഥിയായ ടി. സിദ്ദിഖ് ആണ്. സിദ്ദിഖിനെ മാറ്റി രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ മുസ്ലിം സ്ഥാനാർത്ഥിയുടെ എണ്ണത്തിൽ കുറവ് വരും. വീണ്ടും സവർണ മേധാവിത്തം തന്നെ കോൺഗ്രസ് പട്ടികയിൽ വരും. .
എൽ.ഡി.എഫ് പട്ടികയിലും നായന്മാർക്കു തന്നെയാണ് മുൻഗണന. ആറു നായർ സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്. ഇതിൽ ആറു പേരും സിപിഎമ്മുകാരാണ്. ക്രിസ്ത്യൻ, ഈഴവ, മുസ്ലിം എന്നീ വിഭാഗത്തിന് നാലു വീതം പേർ മത്സരിക്കുന്നു. മൂന്ന് സി.പിഎമ്മും ഒരു സിപിഐ എന്നിങ്ങനെയാണ് കണക്ക്. രണ്ടു പാർട്ടിയിൽ നിന്നും ഒരാൾ വീതം വച്ച് രണ്ടു സംവരണ സീറ്റിൽ മാത്രമേ എസ്.സി. എസ്.ടി വിഭാഗക്കാർ മത്സരിക്കുന്നുള്ളൂ. അതേസമയം രണ്ടു പാർട്ടിയിൽ നിന്നും ഒരാൾ വീതം വച്ച് രണ്ടു സംവരണ സീറ്റിൽ മാത്രമേ എസ്.സി. എസ്.ടി വിഭാഗക്കാർ മത്സരിക്കുന്നുള്ളൂ. ജാതിമത വർഗ്ഗ വ്യത്യാസങ്ങൾക്കെതിരെ പടപൊരുതുമ്പോഴും ജനറൽ സീറ്റ് എസ്.സി എസ്.ടി വിഭാഗക്കാർക്ക് സിപിഎം നൽകിയിട്ടുമില്ല. .
എൻ.ഡി.എ പട്ടികയിലും നായന്മാർക്ക് തന്നെയാണ് മേൽക്കൈ. ആറു സ്ഥാനാർത്ഥികൾ എൻഡിഎ പട്ടികയിൽ നായർ സമുദായാംഗങ്ങളാണ്. എല്ലാവരും ബിജെപി സ്ഥാനാർത്ഥികൾ. അഞ്ചു ഈഴവരും നാല് ക്രിസ്ത്യനികളും എൻ.ഡി.എ പട്ടികയിൽ ഇടം പിടിച്ചപ്പോൾ മുസ്ലിം വിഭാഗത്തിന് പരിഗണന ലഭിച്ചില്ല. ഈഴവ വിഭാഗത്തിൽ മൂന്ന് ബിജെപിക്കാരും രണ്ടു ബി.ഡി.ജെ.എസുകാരും ക്രിസ്ത്യൻ വിഭാഗത്തിൽ രണ്ടു ബിജെപിക്കാരും ബി.ഡിജെ.സ്, കേരള കോൺഗ്സ് എന്നിവയിൽ നിന്ന് ഒരാളും മത്സരിക്കുന്നു. പട്ടിക വിഭാഗത്തിൽ ബിജെപി സ്ഥാനാർത്ഥികളില്ല. രണ്ടു സംവരണ സീറ്റിലും ബിഡിജെഎസുകാരാണ് സ്ഥാനാർത്ഥികൾ. മറ്റുള്ളവരിൽ ധീവര വിഭാഗത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയും മത്സരിക്കുന്നു.
ജനസംഖ്യാ കണക്കുകൾ പ്രകാരം 12 ശതമാനം മാത്രമാണ് കേരളത്തിൽ നായന്മാർ. ഇവർക്ക് മാത്രം 18 സ്ഥാനാർത്ഥികൾ കളത്തിലുണ്ട്. മൊത്തം ജനസംഖ്യയിൽ 21 ശതമാനം വരുന്ന ഈഴവർ കേരളത്തിൽ 11 സീറ്റിലാണ് മത്സരിക്കുന്നത്. സ്ഥാനാർത്ഥി പട്ടികയിലെ 18.33 ശതമാനം മാത്രമാണിത്. 27 ശതമാനം ജനസംഖ്യയുള്ള മുസ്ലിം വിഭാഗത്തിൽ നിന്ന് എട്ടുപേരാണ് മത്സര രംഗത്തുള്ളത്. പട്ടികയിൽ 13.33 ശതമാനം വരുമിത്.
സ്ഥാനാർത്ഥി പട്ടികയിൽ ഈഴവർക്ക് പ്രാതിനിധ്യം കുറയുന്നതിൽ കടുത്ത അതൃപ്തിയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇടതു വലതു മുന്നണികൾ ഒരുപോലെ പിന്നോക്കക്കാരെ അവഗണിക്കുകയാണ്. സ്ഥാനാർത്ഥി പട്ടികയിൽ ഈഴവ-പിന്നോക്ക പ്രാതിനിധ്യം കുറയുന്നത് മുൻപ് തന്നെ താൻ പൊതു ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് കാര്യമില്ല. പട്ടികയിൽ പിന്നോക്ക പ്രാതിനിധ്യം വല്ലാതെ കുറഞ്ഞു. എന്റെ ആരോപണങ്ങൾ ശരിയായെന്നു രാഷ്ട്രീയ പാർട്ടികളുടെ പട്ടിക വന്നപ്പോൾ തെളിഞ്ഞു-വെള്ളാപ്പള്ളി നടേശൻ മറുനാടൻ മലയാളിയോട് പറഞ്ഞു,
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പട്ടികയിൽ പിന്നോക്ക പ്രാതിനിധ്യം കുറഞ്ഞത് ഇപ്പോൾ കേരളത്തിന്റെ സവിശേഷ ശ്രദ്ധയിൽ വന്നു കഴിഞ്ഞിട്ടുണ്ട്. എസ്എൻഡിപി പോലുള്ള പ്രസ്ഥാനങ്ങൾ ഈഴവ പ്രാതിനിധ്യം കുറഞ്ഞത് പ്രചാരണ വിഷയമാക്കുമ്പോൾ വിവിധ പിന്നോക്ക സംഘടനകൾ ഒരു ജനറൽ സീറ്റിൽ പോലും ദളിത് സ്ഥാനാർത്ഥികളെ മത്സരിക്കാൻ തയ്യാറാകാത്ത രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടിയേക്കും. കോൺഗ്രസ് പട്ടികയിൽ സ്ഥാനം പിടിച്ച ഒരു ഒരു മുസ്ലിം സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ മാത്രമാണെന്നതും കോൺഗ്രസിലെ മുസ്ലിം സമുദായങ്ങൾ ഉയർത്തിക്കാട്ടും. ഇപ്പോൾ തന്നെ മുസ്ലിം സീറ്റായി കരുതുന്ന വയനാട് രാഹുൽ ഗാന്ധി മത്സരിക്കുന്നതിന്നെതിരെ സമസ്തയെപോലുള്ള പ്രസ്ഥാനങ്ങൾ രംഗത്തു വന്നു കഴിഞ്ഞിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍