കഴിഞ്ഞതവണ ശശി തരൂരിനെ തുണച്ച തീരദേശ മേഖല ഇത്തവണയും എണ്ണുന്നത് അവസാനം; തരൂർ കയറിവരാറുള്ളത് പൂവാർ, പൊഴിയൂർ, പൂന്തുറ, ബീമാപള്ളി മേഖലകളിലെ വോട്ടുകളിൽ; ആദ്യമെണ്ണുന്നതു കൊച്ചുവേളി, വെട്ടുകാട്, ചാക്ക, ശംഖുമുഖം, വള്ളക്കടവ് എന്നീ മേഖലകൾ; തിരുവനന്തപുരത്ത് വോട്ടെണ്ണലിൽ ഇത്തവണയും അവസാന നിമിഷം വരെ സസ്പെൻസ് നിലനിൽക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വാശിയേറിയ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ഫലപ്രഖ്യാപനത്തിന് അവസാന നിമിഷം വരെ സസ്പെൻസ് നിറയും. എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് പകുതി ആകുന്നതോടെ പൊതു ട്രെൻഡ് മനസ്സിലാക്കാം എന്നു കരുതിയാൽ തിരുവനന്തപുരം അതിന് നിന്നു തരില്ല. കാരണം, തിരുവനന്തപുരത്തിന്റെ തീര മേഖല എന്താണ് വിധിയെഴുതിയിരിക്കുന്നത് എന്ന് അവസാനം മാത്രമേ അറിയാനാകൂ. ആ വിധിയെഴുത്താകട്ടെ തലസ്ഥാന മണ്ഡലത്തിന്റെ ജയപരാജയങ്ങളെ തീരുമാനിക്കുന്നതുമാണ്. കഴിഞ്ഞ തവണ വോട്ടെണ്ണലിന്റെ രണ്ടാം പകുതിക്കു ശേഷവും പിന്നിലായിരുന്ന ശശിതരൂരിനെ കൈപിടിച്ച് പാർലമെന്റിലേക്കയച്ചത് മണ്ഡലത്തിന്റെ തീരദേശ മേഖലകളായ പൂവാർ, പൊഴിയൂർ, പൂന്തുറ, ബീമാപള്ളി മേഖലകളാണ്.
ഇത്തവണയും പൂവാർ, പൊഴിയൂർ, പൂന്തുറ, ബീമാപള്ളി മേഖലകളിലെ വോട്ടുകൾ എണ്ണുക അവസാനവട്ടമാണ്. അതേസമയം, തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ കൊച്ചുവേളി, വെട്ടുകാട്, ചാക്ക, ശംഖുമുഖം, വള്ളക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ വോട്ടുകൾ ആദ്യമെണ്ണും.
തീരദേശ മേഖലയിലെ വോട്ടുകളുടെ ധ്രുവീകരണമാണ് മുന്നണികളും സ്ഥാനാർത്ഥികളും ആശിക്കുന്നതും ആശങ്കയോടെ നോക്കുന്നതും. ഒരു പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തീരമേഖല വോട്ടുചെയ്യാൻ തീരുമാനിച്ചാൽ മണ്ഡലത്തിലെ വിജയം നിശ്ചയിക്കുക കടലിന്റെ മക്കൾ തന്നെയാകും. അത്തരത്തിൽ ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിച്ച് തനിക്കു ലഭിച്ചിട്ടുണ്ട് എന്നാണ് ഇടത് സ്ഥാനാർത്ഥിയുടെ അവകാശവാദം. എന്നാൽ കഴിഞ്ഞ തവണ തന്നെ തുണച്ച തീരദേശം ഇത്തവണയും കൈവിടില്ല എന്നാണ് ശശിതരൂർ കരുതുന്നത്. ന്യൂനപക്ഷങ്ങൾ മോദിയോടും ബിജെപിയോടും പുലർത്തുന്ന അകൽച്ച തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ഇടതുമുന്നണിയും കോൺഗ്രസും കരുതുന്നത്.
അതേസമയം, കുമ്മനം രാജശേഖരനോട് ന്യൂനപക്ഷങ്ങൾക്ക് വിരോധമില്ലെന്നും വിജയം ഉറപ്പായ സ്ഥാനാർത്ഥി എന്ന പ്രതിച്ഛായയും തങ്ങളോട് തീരമേഖല മുഖം തിരിക്കില്ല എന്ന വിശ്വാസമാണ് ബിജെപി പുലർത്തുന്നത്. സഭാ നേതൃത്വവുമായി പുലർത്തുന്ന അടുപ്പവും കുമ്മനത്തിന് ഗുണം ചെയ്യും എന്നാണ് ബിജെപി കരുതുന്നത്.
കണക്കുകൂട്ടലുകൾക്കൊന്നും പിടികൊടുക്കാത്ത മണ്ഡലം
തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, കോവളം, നെയ്യാറ്റിൻകര, പാറശ്ശാല എന്നീ നിയമസഭ മണ്ഡലങ്ങളിൽ മൂന്നുവീതം മണ്ഡലങ്ങൾ യുഡിഎഫിനും എൽഡിഎഫിനും ഒപ്പം. ഒരു മണ്ഡലം ബിജെപിയുടെ കൈയിലുമാണെങ്കിലും യാതൊരുവിധ മൻവിധികളും അംഗീകരിച്ചു കൊടുക്കാൻ മണ്ഡലം .ഇന്നേവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും വിജയം ശശി തരൂരിനായിരുന്നു. ചരിത്രം പരിശോധിച്ചാൽ കൂടുതൽ കാലം കോൺഗ്രസ്സിനോടൊപ്പം നിന്ന മണ്ഡലമാണിത്.
അടിയൊഴുക്കുകളുടെ തലസ്ഥാനം എന്ന നിലയ്ക്കാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം അറിയപ്പെടുന്നത്. 2009ൽ ശശി തരൂരിനെ 99,998 വോട്ടുകളുടെ ഭൂരിപക്ഷം സമ്മാനിച്ചശേഷം 2014ൽ 15,470 വോട്ടുകളായി ഭൂരിപക്ഷം കുറച്ചു. ഒരുഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് വലിയ വിജയപ്രതീക്ഷ നൽകിയ മണ്ഡലം. അടിയൊഴുക്കുകളുടെ തലസ്ഥാനം എന്ന നിലയ്ക്കാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം അറിയപ്പെടുന്നത്. 2009ൽ ശശി തരൂരിനെ 99,998 വോട്ടുകളുടെ ഭൂരിപക്ഷം സമ്മാനിച്ചശേഷം 2014ൽ 15,470 വോട്ടുകളായി ഭൂരിപക്ഷം കുറച്ചു. കഴിഞ്ഞ തവണ ഒരുഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് വലിയ വിജയപ്രതീക്ഷ നൽകിയ മണ്ഡലം കൂടിയാണിത്.
സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവത്തിന് പ്രാധാന്യം നൽകുന്നവരാണ് തിരുവനന്തപുരത്തെ വോട്ടർമാരെന്നത് ചരിത്രം. ജാതീയ ഘടകങ്ങൾ നിർണായകമാണെങ്കിലും ഏതെങ്കിലും ജാതിയുടെയോ പാർട്ടിയുടെയോ കുത്തകയല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ ചലനങ്ങൾക്കനുസരിച്ച് ജാതീയ വോട്ടുകൾ വിവിധ സ്ഥാനാർത്ഥികളിലേക്ക് കേന്ദ്രീകരിക്കുന്നതാണ് പതിവ്. സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവത്തിന് പ്രാധാന്യം നൽകുന്നവരാണ് തിരുവനന്തപുരത്തെ വോട്ടർമാരെന്നത് ചരിത്രം. ജാതീയ ഘടകങ്ങൾ നിർണായകമാണെങ്കിലും ഏതെങ്കിലും ജാതിയുടെയോ പാർട്ടിയുടെയോ കുത്തകയല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ ചലനങ്ങൾക്കനുസരിച്ച് ജാതീയ വോട്ടുകൾ വിവിധ സ്ഥാനാർത്ഥികളിലേക്ക് കേന്ദ്രീകരിക്കുന്നതാണ് പതിവ്. വമ്പന്മാരെ കൊമ്പുകുത്തിക്കുന്ന മണ്ഡലം എന്ന ഖ്യാതിയും തിരുവനന്തപുരത്തിന് സ്വന്തമാണ്.
ബിജെപിക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും സ്വാധീനമുള്ള മണ്ഡലം ആണ് തിരുവനന്തപുരം. കഴിഞ്ഞ തവണ ഒ രാജഗോപാൽ നേടിയത് 2,82,336 വോട്ടുകളാണ്. അതായത്, മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 32.3 ശതമാനം. ചരിത്രത്തിലാദ്യമായാണ് ഒരു ബിജെപി സ്ഥാനാർത്ഥിക്ക് ഇത്രയധികം വോട്ടുകൾ കേരളത്തിൽ ലഭിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍