മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എസ് ആർ മേനോൻ പ്രസിഡന്റ്; കെ എം മാണിയുടെ വിശ്വസ്ഥനായിരുന്ന കോന്നി ഗോപകുമാർ സെക്രട്ടറിയും; ഉമ്മൻ ചാണ്ടിയെ വെള്ളം കുടിപ്പിച്ച മല്ലേലി ശ്രീധരൻ നായർ ട്രഷററും; പുതിയ മുദ്രാവാക്യവുമായി പഴയ എൻഡിപിയിലെ പലരും വീണ്ടും ഒന്നിക്കുമ്പോൾ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാകുമോ എന്ന് ഉറ്റുനോക്കി രാഷട്രീയ നിരീക്ഷകരും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി എന്ന പാർട്ടി കൂടി നിലവിൽ വന്നതോടെ പുതിയ പാർട്ടി കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങൾ സംബന്ധിച്ചാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. പുതിയ പാർട്ടിയുടെ മുദ്രാവാക്യവും പാർട്ടിക്ക് നേതൃത്വം നൽകുന്നവരുടെ കഴിവുമാണ് പാർട്ടിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിലെ, ദാരിദ്ര്യരേഖയ്ക്കു താഴെ വരുന്നവർക്ക് പ്രത്യേക വിദ്യാഭ്യാസ-സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന പ്രധാന ആവശ്യമാണ് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി മുന്നോട്ട് വെക്കുന്നത്.
സംവരണത്തിൽ ഉൾപ്പെടാതെ നിൽക്കുന്ന തൊണ്ണൂറോളം സമുദായങ്ങളിലുള്ളവരെ ലക്ഷ്യമിട്ടാണ് പാർട്ടി രൂപവത്കരിച്ചിരിക്കുന്നത്. കൃത്യമായ സന്ദേശം ഈ സമുദായങ്ങളുടെ താഴെ തട്ടിലേക്ക് എത്തിക്കാൻ നേതൃത്വത്തിന് കഴിഞ്ഞാൽ നിർണായക സ്വാധീനമുള്ള ഒരു കക്ഷിയാകാൻ പാർട്ടിക്ക് സാധിക്കും. നേതൃത്വത്തിലുള്ളവരുടെ കഴിവും പ്രവർത്തന പാരമ്പര്യവുമാണ് പാർട്ടിയെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എസ് ആർ മേനോനാണ് പാർട്ടിയുടെ പ്രസിഡന്റ്. പിടിഐയുടെ സീനിയർ കറസ്പോണ്ടന്റായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി കോന്നി ഗോപകുമാർ കെ എം മാണിയുടെ വിശ്വസ്തനായിരുന്നു. ട്രഷറർ മല്ലേലി ശ്രീധരൻ നായർ ആകട്ടെ, കേരളത്തെ പിടിച്ചുകുലുക്കിയ സോളാർ കേസിലെ വാദിയായ പാറമട ഉടമയും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17 ലക്ഷത്തോളം വോട്ടുകൾ സിപിഎമ്മിന് നഷ്ടമായതായാണ് അവരുടെ കണക്ക്. ഇതിൽനിന്ന് വ്യക്തമാകുന്നത് സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്ന നിർണായക വോട്ടുകൾ കേരളത്തിൽ ഉണ്ടെന്നാണ്. മുന്നാക്ക സമുദായങ്ങളിലെ ആ വോട്ടുകൾ ഏകീകരിക്കുന്നതിനുള്ള നീക്കമാണ് പുതിയ പാർട്ടി നടത്തുക. സംവരണത്തെ എതിർക്കാതിരിക്കുമ്പോൾത്തന്നെ, മുന്നാക്കക്കാരിലെ ദരിദ്രർക്ക് നീതി ലഭിക്കുന്നതിനായി പാർട്ടി നിലകൊള്ളും. സംവരണേതര സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 10 ശതമാനം സംവരണം, മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടും കേരള സർക്കാർ ഇതുവരെ ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ല. ഇതിലുള്ള പ്രതിഷേധവും പുതിയ പാർട്ടി മുന്നോട്ടുവെയ്ക്കും.
പാർട്ടിയുടെ നേതാക്കളിൽ പലരും പഴയ എൻഡിപിയുടെ നേതാക്കളാണ് എന്നതും പ്രത്യേകതയാണ്. എൻഎസ്എസിന്റെ രാഷ്ട്രീയ രൂപമായിരുന്ന നാഷണൽ ഡെമോക്രാറ്റിക് പാർട്ടി പിന്നീട് പിരിച്ചുവിടുകയായിരുന്നു. നിലവിൽ എൻഎസ്എസ് നേതൃത്വവുമായി അകൽച്ചയിലുമാണ് ഇക്കൂട്ടർ. നായർ സർവീസ് സൊസൈറ്റി നാഷണൽ ഡെമോക്രാറ്റിക് പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി പ്രത്യക്ഷത്തിൽ രംഗത്തിറങ്ങിയത് 1973 ജൂലായ് 22നായിരുന്നു. കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച് നിയമസഭയിൽ ഏതാനും സീറ്റ് സ്വന്തമാക്കിയ എൻ ഡി പിക്ക് 1982ലെ കെ കരുണാകരൻ അംഗത്വവുമുണ്ടായിരുന്നു. പക്ഷേ, രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് എൻ ഡി പി ദയനീയമായി പരാജയപ്പെട്ടു. 1994ൽ എൻ ഡി പി പിരിച്ചുവിടാൻ തീരുമാനിച്ച ശേഷമാണ് പ്രശസ്തമായ സമദൂര സിദ്ധാന്തം എൻ എസ് എസ് ആവിഷ്കരിച്ചത്.
1977ൽ കോൺഗ്രസ്സും സിപിഐ.യും ഉൾപ്പെട്ട മുന്നണിയോടൊപ്പംനിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അഞ്ചിടത്ത് ജയിച്ചു. എൻ.ഡി.പി.യുടെ രാഷ്ട്രീയചരിത്രത്തിൽ ഏറ്റവുംകൂടുതൽ നിയമസഭാംഗങ്ങളുണ്ടായ തിരഞ്ഞെടുപ്പ് ആയിരുന്നു അത്. ആദ്യം എൻ.ഡി.പിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. രണ്ട് മുഖ്യമന്ത്രിമാർ മാറി ഒടുവിൽ സി.എച്ച്. മുഹമ്മദ്കോയ കാവൽ മുഖ്യമന്ത്രിയായപ്പോൾ എൻ.ഡി.പി.ക്കും അവസരം നൽകി. മന്ത്രിയായി പാർട്ടി പ്രതിനിധി എൻ. ഭാസ്കരൻ നായർ അധികാരമേറ്റു. മൂന്നുമന്ത്രിമാർ മാത്രമുണ്ടായിരുന്ന ആ മന്ത്രിസഭയിൽ എട്ടുവകുപ്പുകളാണ് ഭാസ്കരൻനായർ ഭരിച്ചത്. രണ്ടുമാസം മാത്രമേ അദ്ദേഹം മന്ത്രിയായിരുന്നുള്ളൂവെങ്കിലും.ഐക്യജനാധിപത്യ മുന്നണിയെന്ന ആശയത്തിന് വിത്തുപാകിയത് എൻ.ഡി.പി.യുംകൂടി ചേർന്നാണ്.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് എൻ.ഡി.പി, യു.ഡി.എഫ്. വിട്ടത്. ആ നിയമസഭയിൽ രണ്ട് എംഎൽഎ.മാരായിരുന്നു പാർട്ടിക്ക്. കെ.പി. രാമചന്ദ്രൻനായരും ആർ. രാമചന്ദ്രൻനായരും. ആർ. രാമചന്ദ്രൻ നായരെ മന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ മറ്റേ രാമചന്ദ്രൻ നായർ പിണങ്ങി. ആർ. രാമചന്ദ്രൻ നായർ മൂന്നുകൊല്ലം ഭരിച്ചപ്പോൾ എൻ.എസ്.എസ്. നേതൃത്വവുമായി ഇടഞ്ഞു. അവസാനം സ്വന്തം മന്ത്രിയെ പുറത്താക്കാൻ എൻ.ഡി.പി.ക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടേണ്ടിവന്നു.
നെയ്യാറ്റിൻകര, നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ എൻ.ഡി.പി.ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. ഈ സാഹചര്യവും മുന്നോക്ക സമുദായങ്ങളുടെ ഏകോപനം എന്ന സാധ്യതയും പ്രയോജനപ്പെടുത്താൻ പാർട്ടിക്ക് കഴിയുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ രജിസ്ട്രേഷനും മറ്റും ലഭിച്ചു. 12 ജില്ലാ കമ്മിറ്റികളും രൂപവത്കരിച്ചു കഴിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍