മക്കളേക്കാൾ ഇഷ്ടപ്പെട്ടു.. കാമുകിയെ പോലെ പരിചരിച്ചു; ഒരോ മനുഷ്യനേയും പേരുചൊല്ലി വിളിച്ചു; ഒരു മഹാനഗരത്തെ പോലെ റോഡുകളെ സമ്പന്നമാക്കി; മീനച്ചൽ ആറിന്റെ തീരത്തു ഉയർന്നു വന്ന വിസ്മയ സങ്കൽപ്പം; രാഷ്ട്രീയവും മതവും മറന്ന് പാലാ ഇതുവരെ ജയിപ്പിച്ചത് സാറിനെ മാത്രം; അടുത്തമാസം 23ന് പാല ബൂത്തിലേക്ക് പോകുക മാണിക്യത്തിന്റെ പിൻഗാമിയെ കണ്ടെത്താൻ; ജോസ് കെ മാണിക്കായി കേരളാ കോൺഗ്രസിൽ മുറവിളി; ഇടതിൽ സാധ്യത മാണി സി കാപ്പനും; ചർച്ചയാകുക മാണി ഇഫക്ട് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: 'കുട്ടിയമ്മ ഒന്നാം ഭാര്യയാണെങ്കിൽ പാലാ രണ്ടാം ഭാര്യയാണ്' കെ. എം. മണിയുടെ പാലായെക്കുറിച്ചുള്ള വിശേഷണമാണിത്. അങ്ങനയെങ്കിൽ പാലായ്ക്ക് ഒരു ഭർത്താവേയുള്ളൂ. അത് കരിങ്ങോഴയ്ക്കൽ മാണി മാണി അഥവാ കെ.എം മാണിയാണ്. പാലാ നിയോജക മണ്ഡലം രൂപീകൃതമായ അന്നുമുതൽ ഇന്നുവരെ പാലായ്ക്ക് ഒരു പ്രതിനിധിയേയുള്ളൂ. ഒരു എംഎൽഎ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് പാലായുടെ സ്വന്തം മാണി സാർ തന്നെ. അതുകൊണ്ട് തന്നെ ഈ ഉപതെരഞ്ഞെടുപ്പ് പാലായക്ക് അതിനിർണ്ണായകമാണ്. മാണിയുടെ പിൻഗാമിയായി അരെത്തുമെന്നതാണ് ഉയരുന്ന ചോദ്യം. കേരളാ കോൺഗ്രസിലെ ഭിന്നതയാണ് എല്ലാത്തിനും കാരണം. പാലയെ പോലെ നാഥനില്ലാത്ത അവസ്ഥയിലേക്ക് മാണിയുടെ മരണം കേരളാ കോൺഗ്രസിനെ എത്തിച്ചു. പാർട്ടി പിടിക്കാൻ പിജെ ജോസഫ് ഇറങ്ങിയപ്പോൾ മാണിയുടെ ചില വിശ്വസ്തർ ജോസ് കെ മാണിയെ തള്ളി പറഞ്ഞു. പക്ഷേ പാർട്ടിയിലെ ബഹുഭൂരിപക്ഷവും ജോസ് കെ മാണിക്കൊപ്പമാണ്.
കുറച്ചു നാൾ മുമ്പ് വരെ എന്തിനും ഏതിനും പാലക്കാർക്ക് മാണിയുണ്ടായിരുന്നു. കൊച്ചു മാണിയും മാണി സാറുമായി അവരുടെ വേദനകൾ തീർക്കാൻ ഈ മനുഷ്യൻ മുന്നിട്ടിറങ്ങി. അതിന് ഫലമുണ്ടായി. മീനച്ചലാറിന്റെ തീരത്ത് വിസ്മയമായി കൊച്ചു ഗ്രാമം വളർന്ന് പന്തലിച്ചു. പാല അങ്ങനെ മലയാളികളുടെ മനസ്സിലെ നിത്യ വിസ്മയമായി. മാണിയിലൂടെ പാലയെ മലയാളി തിരിച്ചറിഞ്ഞു. പാലാ കരിങ്ങോഴയ്ക്കൽ വീടിന്റെ പൂമുഖത്തെ ചാരുകസേരയിൽ അലസമായി കിടക്കുന്ന് മാണി പറഞ്ഞു. ഞാൻ എല്ലാംകൊണ്ടും ഒരു പാലാക്കാരൻ. മക്കളെക്കാർ പാലയോടായിരുന്നു മാണിക്ക് ഇഷ്ടം. തന്റെ രണ്ടാം ഭാര്യയെന്ന് പാലയെ മാണി വിശേഷിപ്പിച്ചത് വെറുവാക്കിലായിരുന്നില്ല. കിട്ടിയതെല്ലാം കുട്ടിയമ്മയ്ക്കൊപ്പം പാലയ്ക്കും മാണി വീതിച്ചു നൽകിയെന്ന് ഇവിടുത്തുകാർക്കറിയാം. അതിനുള്ള സ്നേഹമാണ് പാലക്കാർ തെരഞ്ഞെടുപ്പുകളിൽ തിരിച്ചു നൽകിയതും. കാമുകിയെ പോലെയാണ് മാണി മണ്ഡലത്തെ നോക്കിയത്. മണ്ഡലത്തിന്റെ ആഗ്രഹമറിഞ്ഞ് വികസനമെത്തിച്ച പാലയുടെ യഥാർത്ഥ കാമുകനായിരുന്നു മാണി. അങ്ങനെ കാമുകനെ നഷ്ടപ്പെട്ട പാലയാണ് വീണ്ടും ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
മാണിയെ അല്ലാതെ പാലാക്കാർ ഇതുവരെ ഇവിടെ നിന്ന് ജയിപ്പിച്ചിട്ടില്ല. അതാണ് പാലായും മാണിയും തമ്മിലുള്ള ബന്ധം. വിവാദങ്ങൾ പലത് വന്നുപോയി. രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞുവീശി. പക്ഷേ പാലായുടെ മനസ്സ് മാണിക്കൊപ്പം അടിയുറച്ച് നിന്നു. ബാർകോഴ വിവാദം അലയടിച്ചിട്ടും 2016 ലും മാണിസാർ ജയിച്ചു. ഒരു മണ്ഡലം രൂപീകരിച്ച നാൾ മുതൽ അവിടെ മത്സരിക്കുക, എല്ലാ തിരഞ്ഞെടുപ്പും വിജയിച്ച് എംഎൽഎയായി മണ്ഡലത്തെ പ്രതിനിധീകരിക്കുക. ഒരുപക്ഷേ മറ്റൊരു ജനപ്രതിനിധിക്കും അവകാശപ്പെടാനില്ലാത്ത അസൂയാവഹമായ റെക്കോഡ് മണിക്ക് സ്വന്തം. കേരളമാകെ ഇടതുകാറ്റ് ആഞ്ഞു വീശിയിട്ടും പാലയിൽ മാണി കുലുങ്ങിയില്ല. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് ജോസ് കെ മാണിക്ക് ഏറെ നിർണ്ണായകമാണ്. യുഡിഎഫിനൊപ്പം നിന്ന് കേരളാ കോൺഗ്രസിന് വേണ്ടി മത്സരിക്കാൻ ജോസ് കെ മാണി തന്നെ എത്തുമെന്നാണ് വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ രാജ്യസഭാ സീറ്റ് ഒഴിവ് വരും. നിലവിലെ സാഹചര്യത്തിൽ ഇടതു പക്ഷത്തിന് അത് നേടാനുമാകും. എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനോ യുപിഎയ്ക്കോ നിർണ്ണായക സ്വാധീനമില്ല. അതുകൊണ്ട് തന്നെ ഒരു രാജ്യസഭാ സീറ്റ് പോയാലും ഒന്നും സംഭവിക്കില്ല. അതിനാൽ പാലായിൽ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്നാണ് വിലയിരുത്തൽ. പാർട്ടിക്കാരുടെ ആഗ്രഹവും ജോസ് കെ മാണിക്ക് ഒപ്പമാണ്. ഇടത് പക്ഷത്ത് നിന്ന് എൻ സി പിയുടെ മാണി സി കാപ്പൻ വീണ്ടും മത്സരിക്കാനാണ് സാധ്യത. സീറ്റ് ഏറ്റെടുക്കാൻ ചില നേതാക്കൾ സിപിഎമ്മിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ബിജെപിക്കായി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ ഹരി മത്സരിക്കാനാണ് സാധ്യത.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയെ തോൽപ്പിക്കാൻ ഇടതു പക്ഷം സകല അടവും പയറ്റി. കെ. ബാബുവും മാണിയും ബാർ കോഴയിൽ കുടുങ്ങിയ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മാണി തോൽക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരിൽ പലരും വിധിയെഴുതി. എന്നിട്ടും പാല മാണിയെ കൈവിട്ടില്ല. കെ.എം.മാണി എന്നാൽ പാലയാണ് എന്ന് അരക്കിട്ടുറപ്പിച്ചതായിരുന്നു ആ തിരഞ്ഞെടുപ്പ് ഫലം. അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ ചെളി തെറിപ്പിക്കാൻ ശ്രമിച്ചവർക്ക് പാലാ നൽകിയ മറുപടി. 1965 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോൺഗ്രസിന് 36ഉം കേരള കോൺഗ്രസിന് 23ഉം സീറ്റ് ലഭിച്ച തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ നിയമസഭ സമ്മേളിച്ചില്ല. 1967 ലെ തിരഞ്ഞെടുപ്പിലും കെ.എം. മാണി പാലായിൽ സ്ഥാനാർത്ഥിയായി. 1975 ൽ പാലായ്ക്ക് ആദ്യമായി മന്ത്രിയെ സമ്മാനിച്ചുകൊണ്ട് അദ്ദേഹം മന്ത്രി പദത്തിലെത്തി. പിന്നെ മാണി പാലായിലെ മാണിക്യമായി. മുക്കിലും മൂലയിലും റോഡുകളെത്തിച്ചു. പാലാക്കാരുടെ കണ്ണിലുണ്ണിയായി. പാലായുടെ എംഎൽഎയായി തന്നെ അദ്ദേഹം യാത്രയായി. ഇതോടെ പാലാ അനാഥവുമായി. ഈ ഉപതെരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും അത് പാലയുടെ രണ്ടാമത്തെ നേതാവായി മാറും. മാണിയുടെ സഹതാപം ആഞ്ഞു വീശിയാൽ പാലായിൽ അട്ടിമറിക്ക് കഴിയില്ലെന്ന് സിപിഎമ്മിന് അറിയാം. എന്നാൽ ജോസഫും ജോസ് കെ മാണിയുമായുള്ള പടലപിണക്കങ്ങളിലാണ് സിപിഎം കണ്ണുവയ്ക്കുന്നത്. ജോസ് കെ മാണിയെ യുഡിഎഫ് തള്ളി പറഞ്ഞാൽ നേട്ടമുണ്ടാക്കാമെന്ന് സിപിഎം പ്രതീക്ഷ. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിനുള്ള സാധ്യത കുറവാണ്. ജോസ് കെ മാണി തന്നെ വീണ്ടും മത്സരിക്കാനെത്തു.
മാണി എന്നാൽ പാലാക്കാർക്ക് മാണി സാർ
ഇവിടെയുള്ള ഓരോരുത്തരേയും മാണി പേരുചൊല്ലി വിളിച്ചു. കല്യാണ വീടുകളിലെല്ലാം കാരണവരെ പോലെ ഓടിയെത്തി. മരണവീടുകളിൽ സാന്ത്വന കണ്ണീരുമായി നിറഞ്ഞു. എങ്ങനെയാകണം ജനപ്രതിനിധിയെന്ന് കേരളം ആദ്യം തിരിച്ചറിഞ്ഞതും മാണിയിലൂടെയാണ്. പിന്നീട് പല നേതാക്കളും മാണിയുടെ മാതൃക പിന്തുടർന്നു. പുതുപ്പള്ളിയുടെ കുഞ്ഞുഞ്ഞായി ഉമ്മൻ ചാണ്ടി മാറിയതും മാണിയുടെ മാതൃക ആ മണ്ഡലത്തിൽ അവതരിപ്പിച്ചായിരുന്നു. പാലാ നിയോജക മണ്ഡലം രൂപീകൃതമായ അന്നുമുതൽ ഇന്നുവരെ പാലായ്ക്ക് ഒരു പ്രതിനിധിയേയുള്ളൂ. ഒരു എംഎൽഎ മാത്രമേയുള്ളൂ. അത് പാലായുടെ സ്വന്തം മാണി സാർ തന്നെ.
പാലായിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിച്ച് ഇന്ത്യൻ പ്രസിഡന്റ് തന്നെ അത് ഉദ്ഘാടനം ചെയ്യണമെന്നു കെ. എം. മാണി ആഗ്രഹിച്ചു. അതു നടക്കുകയും ചെയ്തു. മീനച്ചിലാറ്റിൽ 17 പാലങ്ങൾ പണിതതും നാട്ടുകാരുടെ പ്രിയ ജനപ്രതിനിധിയായി. കോട്ടയം ജില്ലയുടെ ആസ്ഥാനം കോട്ടയമാണെങ്കിലും രണ്ടാം തലസ്ഥാനം പാലായാകണം എന്നു കെ.എം. മാണി ആഗ്രഹിച്ചതും പരസ്യമായി തന്നെ പറഞ്ഞു. എന്തു കിട്ടിയാലും പങ്കുവയ്ക്കുന്നതാണു കെ.എം. മാണിയുടെ ശീലം. കിട്ടിയതിൽ നല്ല പങ്കും പാലായ്ക്കു തിരികെ നൽകി. മണ്ഡലത്തിലെ ആദ്യ മൽസരം മുതൽ ഇന്നുവരെ പാലയ്ക്കൊപ്പമായിരുന്നു യാത്ര. പാലയെ മറന്നൊന്നും മാണി ചെയ്തില്ലാ. മാണിയുടെ പാലാ ബജറ്റുകൾ പോലും രാഷ്ട്രീയ എതിരാളികൾ വിമർശനത്തിനായി എടുത്തുയർത്തി. അപ്പോഴും പാലക്കാർക്ക് മാണിയെ കൂടുതൽ അടുത്തറിയാനുള്ള അവസരമുണ്ടായി. വിമർശനങ്ങൾ പുച്ഛിച്ച് തള്ളി വീണ്ടും വീണ്ടും പാലായിലേക്ക് മാണി വികസനമെത്തിച്ചു. അതും പരസ്യമായി തന്നെ. പാലായുടെ വികസനത്തിൽ മാണിക്ക് ഒന്നും ഒളിക്കാനില്ലായിരുന്നു.
ഏതു തിരക്കിലാണെങ്കിലും ശനിയാഴ്ച വൈകിട്ടോടെ പാലായിൽ എത്തും. പാലായിൽ ഉറക്കമുണർന്നു ഞായറാഴ്ച പള്ളിയിൽ പോകും. കൊച്ചുവക്കീലായി മരങ്ങാട്ടുപിള്ളിയിൽനിന്നു പാലായിലേക്കു ചെറുതായി കുടിയേറിയ കെ.എം. മാണിയെ പാലായും പാലാക്കാരും ഇരു കൈയും നീട്ടിയാണു സ്വീകരിച്ചത്. മാണി മന്ത്രിസഭയിൽ ഉണ്ടെങ്കിൽ എല്ലാം പാലയിൽ എത്തും. പാലയ്ക്കുള്ളത്. കെഎസ്ആർടിസി നല്ല വണ്ടി വാങ്ങിയാൽ അതിലൊന്നു പാലായിലേക്കു പോകും. സൂപ്പർ ഫാസ്റ്റ് വന്നാലും എക്സ്പ്രസ് തുടങ്ങിയാലും അതിലൊന്നെങ്കിലും പാലായിൽ എത്തിയിരിക്കും. അങ്ങനെ നല്ല റോഡും പാലങ്ങളും പാലായിലേക്കു കുടിയേറി. കെ.എം. മാണിക്കു മുൻപ് പാലാ എന്നൊരു നിയോജകമണ്ഡലം ഉണ്ടായിരുന്നില്ല. മീനച്ചിലെന്നും പുലിയന്നൂർ എന്നും പേരുണ്ടായിരുന്ന മണ്ഡലം പാലാ ആയത് 1965ൽ ആണ്. കെ.എം. മാണി ആദ്യം സ്ഥാനാർത്ഥിയായതും ജയിച്ചതും ആ വർഷം തന്നെ. പിന്നീട് പാലയെ കുറിച്ച് മാത്രമായിരുന്നു മാണിയുടെ പ്രധാന ചിന്ത. ഇത് തന്നെയാണ് അധ്വാന വർഗ്ഗ സിദ്ധാന്തത്തിന്റെ അമരക്കാരനെ പാലയിലെ മാണിക്യമാക്കിയതും. ഇതിന് പാലയ്ക്ക് മാണി നൽകിയത് വികസനത്തിന്റെ കാണാകാഴ്ചകളും.
1947 ഫെബ്രുവരിയിൽ പാലാ നഗരസഭ രൂപം കൊള്ളുന്നതിനു മുൻപ് വില്ലേജ് യൂണിയനായിരുന്നു. ഇടുക്കിയിലേക്കുള്ള വലിയൊരു റോഡ് മാത്രമാണ് അന്നു പാലായ്ക്ക് സ്വന്തം. പൊടിപിടിച്ചു കിടക്കുന്ന മൺറോഡുകളായിരുന്നു ഉണ്ടായിരുന്നത്. ഈ മുഖമാണ് മാണി മാറ്റി എഴുതിയത്. 1953ൽ വലിയ പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു. സബ് രജിസ്റ്റ്രാർ ഓഫിസ്, താലൂക്ക് ഓഫിസ്, പൊലീസ് സ്റ്റേഷൻ, അഞ്ചൽ ഓഫിസ്, ജയിൽ, ഗവ. ആശുപത്രി, കോടതി, എക്സൈസ്, കെഎസ്ഇബി, ജല അഥോറിറ്റി ഓഫിസ്, ഗവ. സ്കൂൾ എന്നിവയെല്ലാം മാണി ആദ്യം എംഎൽഎയാകുമ്പോഴും പാലായിലുണ്ട്. മാണി എംഎൽഎയായതോടെ പാലായുടെ സുവർണകാലം ആരംഭിച്ചു. സംസ്ഥാനത്ത് എന്തു വികസനം വന്നാലും അതിൽ ഒരു പങ്ക് പാലായിലും എത്തി. വൃത്തിയുള്ള നഗരമായി പാലാ വളർന്നു. വാടകക്കെട്ടിടങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ഗവ. ഓഫിസുകളെല്ലാം മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ച് ഒരു കുടക്കീഴിലാക്കി. പാലാ മുനിസിപ്പൽ സ്റ്റേഡിയവും ഒട്ടേറെ പാലങ്ങളും ആധുനിക നിലവാരത്തിലുള്ള റോഡുകളുമെല്ലാം കെ.എം. മാണിയുടെ പ്രയത്നത്തിന്റെ ഫലമാണ്. ഏറ്റവുമൊടുവിൽ പാലാ ബൈപാസും. അങ്ങനെ പാലയുടെ ജനനായകനായി മാണി മാറി.
മാണിയുടേത് അപൂർവ്വ ചരിത്രം
ഒരു മണ്ഡലം രൂപീകരിച്ച നാൾ മുതൽ അവിടെ മത്സരിക്കുക, എല്ലാ തിരഞ്ഞെടുപ്പും വിജയിച്ച് എംഎൽഎയായി മണ്ഡലത്തെ പ്രതിനിധീകരിക്കുക. ഒരുപക്ഷേ മറ്റൊരു ജനപ്രതിനിധിക്കും അവകാശപ്പെടാനില്ലാത്ത അസൂയാവഹമായ റെക്കോഡ് മണിക്ക് സ്വന്തമാണ്. 1965 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോൺഗ്രസിന് 36ഉം കേരള കോൺഗ്രസിന് 23ഉം സീറ്റ് ലഭിച്ച തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ നിയമസഭ സമ്മേളിച്ചില്ല. 1967 ലെ തിരഞ്ഞെടുപ്പിലും കെ.എം. മാണി പാലായിൽ സ്ഥാനാർത്ഥിയായി. 1975 ൽ പാലായ്ക്ക് ആദ്യമായി മന്ത്രിയെ സമ്മാനിച്ചുകൊണ്ട് അദ്ദേഹം മന്ത്രി പദത്തിലെത്തി. ' ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഏത് എക്സിറ്റ് പോൾ പ്രവചിച്ചാലും എനിക്ക് പ്രശ്നമല്ല. എന്നെ പാലാക്കാർ കൈവിടില്ല.' ഇന്നോളം മാണിയുടെ വാക്കുകളിലെ ആ വിശ്വാസത്തിന് കോട്ടം തട്ടിയിട്ടില്ല. പാലായുടെ എംഎൽഎയായി തന്നെ അദ്ദേഹം യാത്രയായി.
1964 ൽ പി.റ്റി ചാക്കോയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് രൂപീകരണം നടക്കുമ്പോൾ കോട്ടയം ഡിസിസി പ്രസിഡന്റായിരുന്നു മാണി. കോട്ടയം ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിൽ നടന്ന കേരള കോൺഗ്രസ് രൂപീകരണ യോഗത്തിൽ കെ.എം ജോർജ്ജിന്റെ നേതൃത്വത്തിലുള്ള 14 എംഎൽഎമാർ പങ്കെടുത്തപ്പോൾ മാണി ഉണ്ടായിരുന്നില്ല. തുടർന്ന് മുൻ ഡിസിസി പ്രസിഡന്റായ മാത്തച്ചൻ കുരുവിനാൽ കുന്നേലടക്കമുള്ള നേതാക്കൾ കെ എം മാണിയെ സന്ദർശിച്ചു ഇതിന് ശേഷമായിരുന്നു ചരിത്ര പരമായ ആ തീരുമാനം. എന്നാൽ കോൺഗ്രസ് വിട്ടുവരാൻ അന്ന് കോട്ടയം ഡിസിസി ചുമതലക്കാരനായിരുന്ന മാണി നേതാക്കൾക്ക് മുന്നിൽ വച്ച ഡിമാൻഡിൽ തുടങ്ങുകയായിരുന്നു പിന്നീട് കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച രാഷ്ട്രീയ നേതാവിന്റെ വളർച്ച.
65 ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പാലാ നിയമസഭാ മണ്ഡലവും ചെലവിന് 15,000 രൂപയുമായിരുന്നു മാണിയുടെ ഡിമാന്റ്. രൂപം കൊണ്ടതിന് ശേഷം അഭിമാനപ്പോരാട്ടമായിരുന്നു കേരളാ കോൺഗ്രസിന്. അതിനാൽ ഡമാൻഡ് പാർട്ടി അംഗീകരിച്ചു. പാലാ സീറ്റും 15000 രൂപയും പ്രചാരണത്തിനുള്ള വാഹനവും നൽകി. കോൺഗ്രസ്സിലെ മിസ്സിസ് ആർ.വി തോമസായിരുന്നു എതിരാളി. കനത്തപോരാട്ടത്തിൽ മാണി നേരിയ ഭുരിപക്ഷത്തിൽ ജയിച്ച് കയറി. 50 വോട്ടുകൾ മാത്രമായിരുന്നു ഭുരിപക്ഷം. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. ഇനി ഭാവിയുടെ നേതാവിനെ പാലാ തെരഞ്ഞെടുക്കും. അതുകൊണ്ടാണ് പാലായിലെ നായകനെ അറിയാൻ കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്