സുധാകരന്റെ വിരട്ടലിൽ കൊടിക്കുന്നിലും രക്ഷപ്പെട്ടപ്പോൾ വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം രണ്ടിൽ തന്നെ നിന്നു; വർക്കിങ് പ്രസിഡന്റാവാൻ ഇരുന്നവരെല്ലാം വൈസ് പ്രസിഡന്റായപ്പോൾ എണ്ണം കുതിച്ചത് 12 ലേക്ക്; ജനറൽ സെക്രട്ടറിമാർ 34 ആയതോടെ പ്രഖ്യാപിക്കാനിരിക്കുന്ന സെക്രട്ടറിമാരുടെ എണ്ണം ഓർത്ത് ഭയന്ന് പ്രവർത്തകർ; സ്ത്രീ-മുസ്ലിം പ്രാതിനിധ്യം കുറഞ്ഞുപോയതിൽ ആക്ഷേപം തുടരുന്നു; ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും തലവേദന തീരാതെ കെപിസിസി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കേരളം പോലെയൊരു ചെറിയ സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വർക്കിങ് പ്രസിഡന്റുമാരെന്ന് സോണിയ ഗാന്ധി അത്ഭുതപ്പെട്ടുകാണണം. അത്ഭുതപ്പെട്ടുവെന്നുമാത്രമല്ല, എണ്ണം കുറച്ചേ മതിയാവൂ എന്ന് നിലപാടും കടുപ്പിച്ചു. വർക്കിങ് പ്രസിഡന്റുമാരായി ആറു പേരെയാണ് സംസ്ഥാന നേതൃത്വം തെരഞ്ഞെടുത്തത്. ഹൈക്കമാൻഡ് മുഖം കറുപ്പിച്ചതോടെ, പുതിയ വർക്കിങ് പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ഒഴിവാക്കിയാണ് വെള്ളിയാഴ്ച കെപിസിസി പട്ടിക പ്രഖ്യാപിച്ചത്. പാർട്ടി അദ്ധ്യക്ഷൻ മാറാതെ എന്തിനാണ് വർക്കിങ് പ്രസിഡന്റുമാർ മാറുന്നത് എന്ന് കെ.സുധാകരനും, കൊടിക്കുന്നിലും ചോദിച്ചു മാറാതെ നിന്നതോടെ പുതിയവർ തത്കാലം വേണ്ടെന്നായി. വേണമെങ്കിൽ സോണിയ പിന്നീട് പ്രഖ്യാപിക്കട്ടെ എന്നുമായി. ഇതോടെ, വർക്കിങ് പ്രസിഡന്റാവാൻ ഉടുപ്പ് തയ്പ്പിച്ചവർക്കെല്ലാം വൈസ്പ്രസിഡന്റ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഒരാൾക്ക് ഒരുപദവി എന്ന നയമൊക്കെ പേരിന് നടപ്പാക്കിയെങ്കിലും എംപിമാരായ കെ.സുധാകരനും കൊടിക്കുന്നിലിനും തുടരാം. എന്നാൽ വർക്കിങ് പ്രസിഡന്റ് ആകുമെന്ന് കരുതിയിരുന്ന പി.സി.വിഷ്ണുനാഥിനും ടി.സിദ്ദിഖിനും വൈസ് പ്രസിഡന്റ് പദവി മാത്രവും. ഹൈക്കമാൻഡ് പ്രതിനിധിയായി കെ.വി. തോമസ് പരിഗണിക്കപ്പെട്ടെങ്കിലും തീരുമാനമുണ്ടായില്ല. സംസ്ഥാന നേതൃത്വം ശുപാർശ ചെയ്തിരുന്ന വി.ഡി. സതീശൻ എംഎൽഎ ഇരട്ടപ്പദവി വേണ്ടെന്നു വ്യക്തമാക്കി സ്വയം ഒഴിഞ്ഞു. വൈസ് പ്രസിഡന്റുമാരായി പരിഗണിക്കപ്പെട്ട ടി.എൻ. പ്രതാപൻ, അടൂർ പ്രകാശ്, വി എസ്. ശിവകുമാർ, എ.പി. അനിൽകുമാർ എന്നിവർ പദവി വേണ്ടെന്ന് പറഞ്ഞതും കാര്യങ്ങൾ എളുപ്പമാക്കി.
ട്രഷറർ, 12 വൈസ് പ്രസിഡന്റുമാർ, 34 ജനറൽ സെക്രട്ടറിമാർ എന്നിവരുൾപ്പെട്ടതാണു പട്ടിക. സെക്രട്ടറിമാർ, നിർവാഹക സമിതി അംഗങ്ങൾ എന്നിവരുടെ പട്ടിക ഫെബ്രുവരി 10നു മുൻപ് പുറത്തിറക്കുമെന്നാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചത്. നിലവിലുള്ള 94 പേരുടെ സെക്രട്ടറിപ്പട്ടിക 50 എങ്കിലും ആക്കാനാണ് ശ്രമം. എല്ലാ ഗ്രൂപ്പുകൾക്കും വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകിയ പട്ടികയാണെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും ആശിച്ചത് കിട്ടാത്തവർക്ക് നിരാശയില്ലാതിരിക്കുമോ?
നാലുവീതം വൈസ് പ്രസിഡന്റുമാരെ പങ്കിട്ട് എ, ഐ ഗ്രൂപ്പുകൾ മത്സരത്തിൽ തുല്യനില പാലിച്ചു. വിഷ്ണുനാഥും, സിദ്ദിഖും പത്മജാ വേണുഗോപാലും വൈസ് പ്രസിഡന്റുമാരാണ്. കെപിസിസി. അധ്യക്ഷന്റെയും ഹൈക്കമാൻഡിന്റെയും താത്പര്യത്തിൽ നാലുപേരെയും ഉൾപ്പെടുത്തി. ജനറൽ സെക്രട്ടറിമാരിൽ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കാത്ത എട്ടോളം പേരും ഉൾപ്പെട്ടു. മുല്ലപ്പള്ളി പ്രസിഡന്റായ ശേഷം ഭാരവാഹികളുടെ പട്ടിക പുറത്തുവരുന്നത് ആദ്യമാണ്. ഒരാൾക്ക് ഒരുപദവി എന്ന മുല്ലപ്പള്ളിയുടെ നയത്തെ ഹൈക്കമാൻഡ് തുണച്ചതിന്റെ ഫലം പട്ടികയിൽ കാണാനുണ്ടെങ്കിലും പൂർണമായി വിജയിച്ചെന്ന് പറയാൻ വയ്യ.
എംപിമാരെയും എംഎൽഎമാരെയും മുല്ലപ്പള്ളിയുടെ നിർദ്ദേശപ്രകാരം ഒഴിവാക്കിയെങ്കിലും( കൊടിക്കുന്നിലും സുധാകരനും ഒഴിച്ച്) ആകെ മൂന്നു വനിതകൾ മാത്രമാണ് പട്ടികയിൽ ഉള്ളത്. കെ.സി.റോസക്കുട്ടി, പത്മജ വേണുഗോപാൽ, ഡി.സോന. ഇതിൽ ആദ്യത്തെ രണ്ടുപേരും വൈസ് പ്രസിഡന്റുമാരും സോന ജനറൽ സെക്രട്ടറിയുമാണ്.
125 പേരടങ്ങിയ ഒറിജനൽ ജംബോ പട്ടികയാണ് വെട്ടിച്ചുരുക്കി 47 ആക്കിയത്. ആദ്യ പട്ടികയിൽ ആറ് വർക്കിങ് പ്രസിഡന്റുമാരും, 13 വൈസ് പ്രസിഡന്റുമാരും, 36 ജനറൽ സെക്രട്ടറിമാകും 70 സെക്രട്ടറുമാരും ഉണ്ടായിരുന്നു. എന്നാൽ പുതിയ പട്ടിക ചെറുതെന്ന് പറയാൻ വയ്യ. സെക്രട്ടറിമാരുടെ പേരുകൾ ഇനിയും പ്രഖ്യാപിക്കാൻ ഇരിക്കുന്നതേയുള്ളു. ഗ്രൂപ്പ് അനുപാതമൊക്കെ പാലിച്ചുവരുമ്പോൾ പട്ടിക ഇനിയും വലുതാകും.
മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായപ്പോവാണ് വൈസ് പ്രസിഡന്റിന്റെ മുകളിൽ വർക്കിങ് പ്രസിഡന്റുമാരെ കൊണ്ടുവന്നത്. കൊടിക്കുന്നിലും എം.ഐ.ഷാനവാസുമായിരുന്നു ആദ്യ വർക്കിങ് പ്രസിഡന്റുമാർ. ഗ്രൂപ്പ് താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള ഒരു തീരുമാനമായിരുന്നു വർക്കിങ് പ്രസിഡന്റ് പദവിയും. മുല്ലപ്പള്ളിയുടെ ആഗ്രഹത്തിന് വിരുദ്ധമായി തയ്യാറാക്കിയ ജംബോ പട്ടികയിൽ ആറ് വർക്കിങ് പ്രസിഡന്റുമാർ ഉണ്ടായിരുന്നു. ഏതായാലും അത് രണ്ടായി നിലനിർത്താൻ കഴിഞ്ഞത് മുല്ലപ്പള്ളിയുടെ വിജയമായി കരുതാം. ആറ് വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളായി ലിസ്റ്റിൽ പെട്ടിരുന്ന കെ.വി.തോമസിന് നഷ്ടം മാത്രം. പാർട്ടി ഔദ്യോഗിക സ്ഥാനമാനങ്ങൾ ഒന്നും ഇപ്പോൾ ഇല്ലാത്തത് തോമസിനെ വിഷമിപ്പിക്കുമെന്ന് ഉറപ്പ്.
Stories you may Like
- വയനാട്ടിൽ മുല്ലപ്പള്ളി മത്സരിക്കുമോ?
- ജംബോ പട്ടിക റദ്ദാക്കി; കെ എസ് യുവിൽ ഇനിയും പുനഃസംഘടനാ ചർച്ച തുടരും
- പൊതുപ്രവർത്തകർ എല്ലാ കാര്യങ്ങളിലും ജാഗ്രത കാട്ടണം
- മാനദണ്ഡം മറികടന്ന നാലു വർഷത്തെ ഐപിഎസ് കൺഫർ പട്ടിക യുപിഎസ് സി മടക്കുമ്പോൾ
- കെപിസിസി അധ്യക്ഷനെ തളയ്ക്കാൻ രണ്ടും കൽപ്പിച്ചത് ക്രൈംബ്രാഞ്ച്; പൊലീസ് ഭീഷണിയും ചർച്ചയിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍