സിറിയൻ പട്ടാളവുമായി ചേർന്ന കുർദിഷ് പോരാളികളെ തീർത്ത് തുർക്കിയുടെ മുന്നേറ്റം; വിദേശ മാധ്യമ പ്രവർത്തകർ അടങ്ങിയ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പത്ത് മരണം; ഐസിസ് ക്യാമ്പിൽ നിന്നും പുറത്ത് ചാടിയത് ആയിരത്തോളം തടവുകാർ; മണ്ടത്തരം കാട്ടിയ ശേഷം ഉപരോധഭീഷണി ഉയർത്തി ട്രംപിന്റെ പൊളിഞ്ഞ നയതന്ത്രം
മറുനാടൻ ഡെസ്ക്
ഡമാസ്കസ്: തുർക്കിയുമായുള്ള വ്യാപാരബന്ധത്തിന്റെ പേരിൽ യുഎസ് സിറിയയിൽ നിന്നും പട്ടാളത്തെ പിൻവലിച്ചതിനെ തുടർന്ന് സിറിയയിലെ അവസ്ഥ കൂടുതൽ അപകടകരമായിത്തീർന്ന് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. യുഎസ് പിന്മാറിയ അവസരം മുതലെടുത്ത് സിറിയയിലേക്ക് കടന്ന് കയറി തുർക്കി സൈന്യം കുർദുകളെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനായി സിറിയൻ പട്ടാളവുമായി ചേർന്നിട്ടും കുർദിഷ് സേനയ്ക്ക് രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്. വിദേശമാധ്യമപ്രവർത്തകർ അടങ്ങിയ സംഘത്തിന് നേരെ വരെ തുർക്കിഷ് സേന ആക്രമണം നടത്തുകയും അതിൽ പത്ത് പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്ക പിടികൂടി തടവിലിട്ട ഐസിസുകാരെ തുർക്കിഷ് സൈന്യം മോചിപ്പിക്കുന്നത് ഐസിസിന്റെ ഉയിർത്തെഴുന്നേൽപ്പിന് വഴിയൊരുക്കുന്ന ഭീഷണിയും വർധിച്ചിട്ടുണ്ട്. ഐസിസ് ക്യാമ്പിൽ നിന്നും ഇക്കഴിഞ്ഞ ദിവസം പുറത്ത് ചാടിയിരിക്കുന്നത് ആയിരത്തോളം തടവുകാരാണ്. ഇവരിലൂടെ വീണ്ടും മേഖലയിൽ ഐസിസ് പ്രവർത്തനം ശക്തമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.ഇത്തരത്തിൽ സിറിയയിൽ നിന്നും തന്റെ പട്ടാളത്തെ പിൻവലിച്ച് മണ്ടത്തരം കാട്ടിയ ട്രംപ് തുർക്കിക്ക് മേൽ ഈ ആക്രമണത്തിന്റെ പേരിൽ ഉപരോധഭീഷണി ഉയർത്തി പൊളിഞ്ഞ നയതന്ത്രം പയറ്റാനും ട്രംപ് ശ്രമിക്കുന്നുണ്ട്.സിറിയയിലെ കുർദിഷ് പോരാളികൾക്കെതിരെ തുർക്കിയുടെ സൈന്യം നടത്തുന്ന കടുത്ത ആക്രമണങ്ങളെ ചെറുക്കുന്നതിന് സിറിയൻ സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചുവെന്ന് വെളിപ്പെടുത്തിയ സിറിയൻ കുർദിഷ് ഒഫീഷ്യലുകൾ രംഗത്തെത്തി.
നിർണായകമായ ഈ ചുവട് മാറ്റത്തിന്റെ ഭാഗമായി വടക്കൻ സിറിയൻ അതിർത്തിയിൽ സിറിയൻ ഗവൺമെന്റ് സൈന്യത്തിനൊപ്പം ചേർന്നാണ് കുർദിഷ് സൈനികർ തുർക്കിയുടെ അധിനിവേശത്തിനെതിരെ അണിനിരക്കുന്നത്.ഇത് സംബന്ധിച്ച ഒരു ഡീൽ സിറിയൻ സർക്കാരുമായുണ്ടാക്കാൻ കുർദിഷ് സേനയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് തങ്ങളുടെ ഫേബ്സുക്ക് പേജിലൂടെ കുർദിഷ് അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് സിറിയൻ-തുർക്കിഷ് അതിർത്തിയിൽ സിറിയൻ ആർമിക്ക് കുർദുകകളുടെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസുമായി(എസ്ഡിഎഫ്) ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചിരിക്കുകയാണ്.
തുർക്കിയുടെ കടന്ന് കയറ്റത്തെ ചെറുക്കുന്നതിനായി സിറിയൻ ആർമിയെ വടക്കൻ അതിർത്തിയിലേക്ക് അയച്ചിട്ടുണ്ടെന്നാണ് സിറിയയുടെ സർക്കാർ ന്യൂസ് ഏജൻസിയായ സന വിശദാംശങ്ങൾ വ്യക്തമാക്കാതെ നേരത്തെ സ്ഥിരീകരിച്ചിരിക്കുന്നത്. തുർക്കിഷ് സൈന്യം പിടിച്ചെടുത്തിരിക്കുന്ന അഫ്രിൻ പോലുള്ള സിറിയൻ നഗരങ്ങൾ മോചിപ്പിക്കുന്നതിന് തങ്ങളുമായി കരാറിലെത്തിയതിലൂടെ സിറിയൻ സർക്കാരിന് വഴിതെളിഞ്ഞിരിക്കുന്നുവെന്നാണ് കുർദുകൾ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.തുർക്കിയുടെ സിറിയൻ ആക്രമണം കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നതെന്ന് മുന്നറിയിപ്പേകി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാർകോൺ രംഗത്തെത്തിയിട്ടുണ്ട്.
ഈ ഒരു സാഹര്യത്തിൽ നോർത്തേൺ സിറിയയിൽ നിലകൊള്ളുന്ന തങ്ങളുടെ സൈനികരുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഫ്രാൻസ് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും മാർകോൺ മുന്നറിയിപ്പേകുന്നു.മേഖലയിൽ ഐസിസിനെതിരെ യുഎസിനൊപ്പം ചേർന്ന് പോരാടുന്ന ഫ്രാൻസിന് ഈ ഏരിയയിൽ സ്പെഷ്യൽ ഫോഴ്സുകളുണ്ട്. നോർത്തേൺ സിറിയയിൽ നിന്നും 1000 യുഎസ് പട്ടാളക്കാരെ പിൻവലിക്കുന്നുവെന്ന് ട്രംപ് പ്രസ്താവിച്ചതിനെ തുടർന്നാണ് തുർക്കിഷ് സൈന്യം സിറിയയിലേക്ക് കടന്ന് കയറാൻ തുടങ്ങിയത്. ഈ കടന്ന് കയറ്റത്തിന്റെ അഞ്ചാം ദിവസമായ ഞായറാഴ്ച തുർക്കിഷ് സേന കടുത്ത ആക്രമണമാണ് നടത്തിയിരിക്കുന്നത്.
ഡസൻ കണക്കിന് സിവിലിയന്മാരും പട്ടാളക്കാരും കൊല്ലപ്പെട്ട ഈ ആക്രമണം അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെട്ടിട്ടും ആക്രമണവുമായി മുന്നോട്ട് പോകുന്നതിൽ നിന്നും തുർക്കി പിന്മാറുന്നില്ല. തുർക്കിഷ് കടന്ന് കയറ്റത്തെ തുടർന്ന് ആയിരക്കണക്കിന് പേരാണ് തങ്ങളുടെ വീടുകളുപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം തുർക്കി സേന നടത്തിയ ഷെൽ ആക്രമണത്തിൽ വിദേശ മാധ്യമപ്രവർത്തകർ അടങ്ങിയ പത്തോളം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
യുഎസ് സൈന്യം സിറിയയിൽ നിന്നും പിന്മാറുകയും തുർക്കി സിറിയയിലേക്ക് കടന്ന് കയറുകയും ചെയ്തിരിക്കുന്നത് മേഖലയിൽ ഐസിസ് വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നതിന് വഴിയൊരുക്കുമെന്ന ആശങ്ക ലോകമാകമാനം ഉയരുന്നുണ്ട്. മേഖലയിൽ ഐസിസിനെ അടിച്ചമർത്താൻ നിർണായക പങ്ക് വഹിച്ചവരാണ് കുർദിഷ് സേനകൾ. എന്നാൽ തുർക്കി ഇവരെ കൂട്ട വംശഹത്യക്ക് വിധേയമാക്കുന്നതും ഐസിസ് ഭീകരരെ തുറന്ന് വിടുന്നതുമാണ് മേഖലയിൽ ഐസിസ് ഭീകരവാദം വളരുന്നതിന് വഴിയൊരുക്കുന്നത്. യുഎസ് സൈന്യം പിന്മാറിയതോടെ ഒരു ഭാഗത്ത് തങ്ങളെ വംശഹത്യക്ക് വിധേയമാക്കാൻ എത്തിയ തുർക്കിഷ് സൈന്യത്തിന്റെയും മറു ഭാഗത്ത് ഐസിസിന്റെയും ഇടയിലായിരിക്കുകയാണ് കുർദുകൾ ഇപ്പോൾ.
തുർക്കിക്ക് ഉപരോധഭീഷണി ഉയർത്തി ട്രംപ് പയറ്റുന്നത് പൊളിഞ്ഞ നയതന്ത്രം
ഈ വിധത്തിൽ സിറിയക്ക് മേൽ ആക്രമണം തുടരുന്ന നടപടിയിൽ നിന്നും തുർക്കി പ്രസിഡന്റ് എർഡോഗൻ പിന്മാറിയില്ലെങ്കിൽ ആ രാജ്യത്തിന് മേൽ കടുത്ത ഉപരോധം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. തുർക്കിക്ക് മേൽ ശക്തമായ ഉപരോധം ചുമത്തുന്നതിനെ കുറിച്ച് താൻ യുഎസ് കോൺഗ്രസ് അംഗങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നാണ് ട്രംപ് പറയുന്നത്.
എന്നാൽ ഇത് വെറും പൊളിഞ്ഞ നയതന്ത്രമാണെന്ന വിമർശനവും ശക്തമായിട്ടുണ്ട്.യുഎസ് സേനയെ സിറിയയിൽ നിന്നും പിൻവലിക്കാനുള്ള ട്രംപിന്റെ ചിന്താശൂന്യമായ നീക്കം മൂലമാണ് നിലവിൽ സിറിയയിൽ ഈ അനിശ്ചിതത്വമുണ്ടായിരിക്കുന്നതെന്നും അതിനെ തുടർന്നാണ് തുർക്കി കടുത്ത ആക്രമണം നടത്താൻ കാരണമായിരിക്കുന്നതെന്നും ഇതിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർ പലായനം ചെയ്യുകയും ചെയ്തതിനെ തുടർന്ന് തുർക്കിക്ക് മേൽ ഉപരോധമേർപ്പെടുത്തുന്നത് അർത്ഥ രഹിതമാണെന്നാണ് ട്രംപിന്റെ വിമർശകർ കുറ്റപ്പെടുത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍