പെരിയ ഇരട്ട കൊലപാതകത്തിൽ കാലിടറി സർക്കാർ; ആയിരം ദിവസം പൂർത്തിയാക്കുന്ന വേളയിൽ ഓർക്കാപ്പുറത്ത് പാർട്ടികാർ ഉണ്ടാക്കിയ കുരുക്ക് അഴിക്കാൻ പണിപ്പെട്ട് പിണറായി; കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദർശിച്ച് അനുകൂല തരംഗം സൃഷ്ടിക്കാമെന്ന അടവും പൊളിഞ്ഞു; കൊലപാതകം നടന്ന് അഞ്ചാം നാൾ കാസർകോടെത്തി സംഭവത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിറഞ്ഞത് ലോക്സഭാ തെരഞ്ഞടുപ്പിലെ തിരിച്ചടി ഭീതി; പാർട്ടിക്കാരുടെ സംരക്ഷകനായ പിണറായി അതേനിലപാട് സിപിഎമ്മിന്റെ നിലനിൽപ്പിനായി തിരുത്തുന്നു
പി വിനയചന്ദ്രൻ
കോഴിക്കോട് : ശരിയായാലും തെറ്റായാലും പാർട്ടിക്കാരെ സംരക്ഷിക്കുന്ന ഉറച്ച നിലപാടാണ് പിണറായി വിജയനെ ഏക്കാലവും വ്യത്യസ്തനാക്കിയിട്ടുള്ളത്. മുന്നോട്ട് വച്ച ചുവട് പിന്നോട്ടെടുക്കാത്ത കാർക്കശ്യത്തോടെ വിഷയങ്ങളെ സമീപിക്കുന്ന നേതാവ്. 51വെട്ടേറ്റ് ടി.പി.ചന്ദ്രശേഖരൻ മരിച്ചെന്ന വാർത്ത കേട്ട് കേരളം നടുങ്ങി നിന്നപ്പോഴും ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചയാളാണ് പിണറായി. എന്നാൽ പെരിയിൽ ഇരട്ട കൊലപാതകം നടന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിലപാടുകൾ പാടെ മാറി. വിഷയം വഷളായാൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപരുങ്ങലിലാകുമെന്ന് മണിക്കൂറുക്കുള്ളിൽ മനസിലാക്കിയ പിണറായി തുടർന്ന് വിഷയത്തിന്റെ തീവ്രത കുറയ്ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
ഇന്നലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനത്തിന് കാസർകോട് എത്തിയ പിണറായി ഉദ്ഘാടന പ്രസംഗത്തിൽ സ്വീകരിച്ച നിലപാട് തീർത്തും വ്യത്യസ്തമാണ്. സ്വന്തം പാർട്ടി പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ കൊലനടന്ന് അഞ്ചാം ദിവസം നടത്തിയ പ്രസംഗം തെറ്റ് ഏറ്റുപറയുന്നതിന് സമാനമായിരുന്നു. കൂടാതെ കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദർശിക്കാനുള്ള ശ്രമവും നടത്തി. തലശേരിയിൽ രണ്ട് പേർ കൊല്ലപ്പെട്ടപ്പോൾ സ്വന്തം പാർട്ടിക്കാരന്റെ വീട് മാത്രം സന്ദർശിച്ച് മടങ്ങിയ ആളാണ് പിണറായി. അങ്ങനെയുള്ള വ്യക്തി ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് തീർത്തും വ്യത്യസ്തമാണ്. ആസന്നമായ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഇരട്ടകൊലപാതകത്തിന്റെ കറ പാർട്ടിയുടെ മേൽ നിന്ന് അല്പമെങ്കിലും കഴുകി കളയാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. സംഭവത്തെ കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുമ്പോൾ നോക്കിനിന്നാൽ കൈവിട്ട് പോകുമെന്ന് പിണറായിക്ക് ആരെക്കാളും നന്നായി അറിയാം. കാസർകോട് പാർട്ടി ഓഫീസിന്റെ ശിലാസ്ഥാപന ചടങ്ങിൽ ഇരട്ട കൊലപതകത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ..
'പെരിയയിലേത് ഒരു കാരണവശാലും ന്യായീകരിക്കാൻ പറ്റാത്ത കൊലപാതകമാണ്. അത്തരം കൊലപാതകങ്ങളും അക്രമങ്ങളും ഒരുതരത്തിലും പൊറുക്കപ്പെടാൻ പാടില്ലാത്തതാണ്. ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താനും ആക്രമിക്കാനും അവസരം നൽകിയ ആ പ്രവൃത്തിയെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല; അംഗീകരിക്കാനുമാവില്ല.
തെറ്റായ ഇത്തരം ഒരു പ്രവർത്തനത്തെയും ന്യായീകരിക്കേണ്ട ബാധ്യത സിപിഐ എമ്മിന് ഇല്ല. സർക്കാർ ഇക്കാര്യത്തിൽ കർക്കശമായ നിലപാടാണ് സ്വീകരിക്കുന്നത്. കുറ്റം ചെയ്തത് ആരായാലും നിയമത്തിനു മുന്നിൽ ഉത്തരം പറയേണ്ടിവരും. ശക്തമായ നടപടി വേണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് പൊലീസിനെ ദുരുപയോഗം ചെയ്തിട്ടുണ്ടാകാം. അത്തരം ദുരുപയോഗം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്ന് ഉണ്ടാകില്ല. പൊലീസ് പൊലീസിന്റെ പണി ചെയ്യും. മുഖം നോക്കാതെ നടപടി സ്വീകരിക്കും.
ഏറ്റവും കൂടുതൽ സിപിഐഎം പ്രവർത്തകരെ ആക്രമിച്ചതും കൊലപ്പെടുത്തിയതും കോൺഗ്രസാണ്. ആ കോൺഗ്രസിനെ സമാധാനത്തിന്റെ മാലാഖമാർ ആക്കാനുള്ള ശ്രമം ചില മാധ്യമങ്ങൾ നടത്തുന്നു എന്നത് അത്യന്തം ജുഗുപ്സാവഹമാണ്. വ്യാജ പ്രചാരണങ്ങൾ കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാമെന്നുള്ള വ്യാമോഹത്തിന്റെ ഫലമാണ് ഇങ്ങനെയുള്ള പ്രചാരണം. ഇതിനേക്കാൾ കടുത്ത ആക്രമണം നേരിട്ടും അതിജീവിച്ചും ഉയർന്നുവന്ന പാർട്ടിയാണ് സിപിഐ എം. കുപ്രചാരണങ്ങൾ കൊണ്ട് ഈ പാർട്ടിയെ തകർക്കാൻ കഴിയില്ല. അങ്ങനെ തകർക്കാൻ കഴിയുമെങ്കിൽ എന്നേ ഈ പാർട്ടി അറബിക്കടലിൽ അലിഞ്ഞു പോകുമായിരുന്നു. എത്ര വലിയ ആക്രമണം ആയാലും അതിനെ പ്രതിരോധിച്ച് ഉയർന്നുവന്ന പാരമ്പര്യമാണ് ഈ പാർട്ടിക്കുള്ളത്. ഒരു പേനത്തുമ്പിലോ നാവിൻതുമ്പിലോ തകർന്നുപോകുന്നതല്ല സിപിഐ എം. കേരളത്തിലെ ജനങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിനൊപ്പം ആണ് സിപിഐഎം. അതിനു വിരുദ്ധമായ ഏത് പ്രചാരണത്തെയും അവജ്ഞയോടെ തള്ളിക്കളയേണ്ടതുണ്ട്. '
കൊലപാതക വാർത്തപുറത്ത് വന്നതോടെ പിണറായി വിജയന് അപകടം മണത്തു. യൂത്ത് കോൺഗ്രസ് ആഹ്വാനം ഹർത്താലിനെ ജനങ്ങൾ തള്ളിക്കളഞ്ഞപ്പോൾ പിണറായി മാളത്തിൽ ഒളിച്ചത് അതിന് തെളിവായിരുന്നു. തൃശൂരിൽ നിന്ന് ഔദ്ധ്യോഗിക പരിപാടികൾ റദ്ദാക്കി തലസ്ഥാനത്ത് എത്തിയ അദ്ദേഹം അന്നേദിവസം ഒരു ചടങ്ങിലും പങ്കെടുത്തില്ല. ഇതോടെ മറ്റ് മന്ത്രിമാരും സ്വന്തം മാളങ്ങളിൽ രക്ഷതേടി. പാർട്ടി പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ പുറത്തിറങ്ങി കൂടുതൽ പുലിവാല് പിടിക്കേണ്ടെന്ന ശ്രദ്ധയോടുള്ള ചുവടുവയ്പ്പായിരുന്നു അത്.
അന്ന് ഉച്ചയക്ക് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണുകയും ചെയ്തിരുന്നു. എന്നാൽ അതോടെ സംഭവത്തിന്റെ ഗൗരവം കുറയുമെന്ന് പിണറായി പ്രതീക്ഷിച്ചെങ്കിലും അത് സംഭവിച്ചില്ല. മറ്റ് വഴികളില്ലാതെ പീതാംബരനെ ബലിയാടാക്കി. ഒടുവിൽ കേസ് അന്വേഷണം കൈബ്രാഞ്ചിും വിട്ടും. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ ശ്രമം നടത്തിയത്. സന്ദർശനത്തോടെ സർക്കാരിനെതിരായ ആക്രമത്തിന്റെ ശക്തി കുറയ്ക്കാമെന്നും അനുകൂലതരംഗം സൃഷ്ടിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പിണറായിയെ കടന്നാക്രമിച്ച് സതീശൻ
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍