ആർ ചന്ദ്രശേഖരൻ നിലകൊള്ളുന്നത് മുതലാളിമാർക്കൊപ്പം; തൊഴിലാളികൾക്കു വേണ്ടി ഒരു പ്രക്ഷോഭവും നടത്താൻ ഐഎൻടിയുസിക്ക് സാധിച്ചിട്ടില്ല; ജോലി ചെയ്ത് വിയർപ്പൊഴുക്കി നേതാവായവരല്ല ആർ. ചന്ദ്രശേഖരനും കെ.സുരേന്ദ്രനും; തൊഴിലാളികളിൽ നിന്നും കോടികൾ അംഗത്വ ഇനത്തിൽ പിരിക്കുമ്പോഴും ഒരു പ്രയോജനവും ഇല്ലാത്ത സ്ഥിതി; ഐഎൻടിയുസി നേതൃത്വത്തിനെതിരെ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി രഘുനാഥ്
രഞ്ജിത്ത് ബാബു
കണ്ണൂർ: ഐ.എൻ.ടി.സി. യു.സി. സംസ്ഥാന പ്രസിഡണ്ട് ആർ.ചന്ദ്രശേഖരനെപോലെ രാഷ്ട്രീയ രംഗത്ത് നെറികേട് കാട്ടിയ മറ്റൊരു നേതാവില്ലെന്നും ഐ.എൻ.ടി.യു.സി. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സ.രഘുനാഥ് 'മറുനാടൻ മലയാളിയോട്' പറഞ്ഞു. ദേശീയ തലത്തിൽ ഐ.എൻ.ടി.യു.സി യെ പൂർണ്ണമായും കോൺഗ്രസ്സ് നിയന്ത്രണത്തിൽ നിർത്താനുള്ള നേതൃത്വത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറിയായ സി. രഘുനാഥിനെ വർക്കിങ് പ്രസിഡണ്ടായി സംസ്ഥാനത്ത് നിയോഗിച്ചത്. ഐ.എൻ.ടി.യു.സി.യുടെ പുതിയ ദേശീയ പ്രസിഡണ്ട് ദിനേഷ് ശർമ്മ സുന്ദ്രിയാൽ ആണ് രഘുനാഥിനെ വർക്കിങ് പ്രസിഡണ്ടായി നാമനിർദ്ദേശം ചെയ്തത്. അതോടെ ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രശേഖരനും ദേശീയ സെക്രട്ടറി കെ. സുരേന്ദ്രനും രഘുനാഥിനെതിരെ ശക്തമായ ആരോപണവുമായി രംഗത്ത് വന്നു.
ബിജെപി. സ്പോൺസർ ചെയ്ത ആസൂത്രിത നീക്കമാണ് ഇതിന് പിറകിലെന്ന് വ്യാജരേഖ ചമച്ച് സംഘടനയെ അവഹേളിക്കുകയാണ് ഉണ്ടായതെന്നും അവർ ആരോപിക്കുന്നു. എന്നാൽ കെപിസിസി. ക്കും എ.ഐ.സി.സി. ക്കും പുതിയ ഐ.എൻ.ടി.യു.സി. ദേശീയ നേതൃത്വം സി.രഘുനാഥിനെ നാമനിർദ്ദേശം ചെയ്തതിന്റെ പകർപ്പ് അയച്ചിട്ടുമുണ്ട്. ആരോപണം ശക്തമായതോടെ സി.രഘുനാഥും സംസ്ഥാന ഐ.എൻ.ടി.യു.സി. നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കയാണ്. ചന്ദ്രശേഖരൻ ഇപ്പോൾ കോൺഗ്രസ്സിലുണ്ടോ എന്നതു പോലും സംശയമാണ്. യു.ഡി.എഫ് ഭരണകാലത്ത് ആരോപണമുന്നയിക്കുകയും കൊല്ലം നിയമസഭാ സീറ്റ് ലഭിക്കാത്തിനാൽ യു.ഡി.എഫിനെതിരെ നിലകൊള്ളുകയും ചെയ്ത ആളാണ് ചന്ദ്രശേഖരൻ. കഴിഞ്ഞ മൂന്ന് വർഷമായി പിണറായി വിജയന്റെ സൗജന്യം പറ്റുന്ന രാഷ്ട്രീയ പ്രവർത്തകനാണ് അദ്ദേഹം.
ചന്ദ്രശേഖനും അദ്ദേഹത്തിന്റെ സഹഭാരവാഹികൾക്കും ബിജെപി.യിലും സിപിഎം. ലും പോകാം. എന്നാൽ കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറിയായ തന്നെ കോൺഗ്രസ്സ് നിയന്ത്രണത്തിൽ ഐ.എൻ.ടി.യു.സി. യെ സംഘടിപ്പിക്കാനാണ് ദേശീയ അദ്ധ്യക്ഷൻ നിയോഗിച്ചിട്ടുള്ളത്. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ചന്ദ്രശേഖരൻ കഴിഞ്ഞ മൂന്ന് വർഷക്കാലമേറെയായി ഒരു തൊഴിലാളി സമരത്തിനും നേതൃത്വം നൽകിയിട്ടില്ല. പിണറായി സർക്കാറിനെ വിമർശിക്കാൻ അദ്ദേഹത്തിനാവില്ല. ഐ.എൻ.ടി.യു.സി.യുടെ പേരിൽ പല സൗജന്യങ്ങളും പറ്റി ജീവിക്കുകയാണദ്ദേഹം. 1994 ൽ അധികാരത്തിൽ വന്ന ദേശീയ പ്രസിഡണ്ട് സജ്ജീവറെഡ്ഡി 26 കൊല്ലമായി ആ സ്ഥാനത്ത്.
പത്ത് വർഷത്തിലേറെയായി ചന്ദ്രശേഖരൻ കേരളത്തിന്റെ പ്രസിഡണ്ടാണ്. തൊഴിലാളികൾക്കു വേണ്ടി ഒരു പ്രക്ഷോഭവും നടത്താൻ സംസ്ഥാന കമ്മിറ്റിക്കായിട്ടില്ല. ജോലി ചെയ്ത് വിയർപ്പൊഴുക്കിയവരല്ല ആർ. ചന്ദ്രശേഖരനും ദേശീയ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും.
തൊഴിലാളികളിൽ നിന്നും കോടിക്കണക്കിന് രൂപ അംഗത്വ ഇനത്തിൽ പിരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഒരു ജില്ലയിലും മാന്യമായ ഓഫീസുകളില്ല. പാർട്ടിക്ക് ഒരു നിയന്ത്രണവുമില്ലാത്ത രീതിയിൽ പ്രവർത്തിക്കുകയാണ്. പകൽ സമയം തൊഴിലാളികൾക്കൊപ്പവും രാത്രികാലത്ത് മുതലാളിക്കൊപ്പവുമാണിവർ.
തനിക്കെതിരെ ആരോപണമുന്നയിക്കുന്ന ചന്ദ്രശേഖരന് കണ്ണൂരിലെ രാഷ്ട്രീയമറിയില്ല. കൊല്ലത്തെ രാഷ്ട്രീയമല്ല കണ്ണൂരിലേതെന്ന് അദ്ദേഹം മനസ്സിലാക്കണം. സാധാരണ തൊഴിലാളികളായി വന്ന് യൂനിയൻ നേതാക്കളാവുന്നവരുടെ ആസ്തി വെളിപ്പെടുത്താൻ തയ്യാറാവണം. തന്നെ മുതലാളി എന്നാണ് അവർ ആക്ഷേപിച്ചത്. താൻ അധ്വാനിച്ചുണ്ടാക്കിയ സ്ഥാപനത്തിൽ 40 ഓളം പേർക്ക് ജോലി നൽകിയിട്ടുണ്ട്. പാർട്ടിയേയും സഹായം അഭ്യർത്ഥിക്കുന്നവരേയും സഹായിക്കുന്നുമുണ്ട്. അതെല്ലാം അന്വേഷിക്കാം. രഘുനാഥ് പറയുന്നു.
ഐ.എൻ.ടി.യു.സി.യെ ഇനി ആരുടേയും അപ്രമാധിത്വത്തിലേക്ക് തള്ളിവിടില്ലെന്ന തീരുമാനം ദേശീയ നേതൃത്വം ഏറ്റെടുത്തിരിക്കയാണ്. അധികാര സ്ഥാനങ്ങൾ അലങ്കാരമായി കൊണ്ടു നടക്കുന്നവർക്ക് ഇനി സംഘടനയിൽ സ്ഥാനമില്ല. എറണാകുളത്ത് ഇന്ന് ചേരുന്ന യോഗത്തോടെ പാർട്ടി നിയന്ത്രണത്തിലുള്ള ഐ.എൻ.ടി.യു.സി. സംസ്ഥാനത്ത് പ്രവർത്തന ക്ഷമമാകും. രഘുനാഥ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍