മോദി തരംഗത്തിൽ ഡൽഹിയും വീഴുമെന്ന് റിപ്പോർട്ടുകൾ; തെരഞ്ഞെടുപ്പ് ഉറപ്പായതോടെ അന്ത്യകൂദാശ പേടിച്ച് ആം ആദ്മി പാർട്ടി നേതാക്കൾ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രവിജയമുണ്ടാക്കിയപ്പോൾ അത് താൽക്കാലികമായ മോദി തരംഗത്താലാണെന്നും അത് അധികകാലമൊന്നും നിലനിൽക്കില്ലെന്നുമായിരുന്നു എതിരാളികൾ വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്തിരുന്നത്. എന്നാൽ മോദി തരംഗം ക്ഷണികമല്ലെന്നും അതിന് ദീർഘകാലത്തോളം നിലനിൽക്കാനുള്ള ശേഷിയുണ്ടെന്നും തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെയും ഹരിയാനിയിലെയും ബിജെപിയുടെ അതുല്യമായ തെരഞ്ഞെടുപ്പ് വിജയങ്ങൾ. ഡൽഹിയിൽ തെരഞ്ഞെടുപ്പ് ഉറപ്പായതോടെ അവിടെയും ബിജെപി ഉറച്ച വിജയം നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ആം ആദ്മി പാർട്ടി ആശങ്കയിലായിരിക്കുകയാണ്. വാശിപ്പുറത്ത് ഡൽഹി മുഖ്യമന്ത്രി പദം പുല്ലുപോലെ വലിച്ചെറിഞ്ഞ് ആംആദ്മി പാർട്ടി നേതാവ് കെജ്രിവാൾ മോദി തരംഗത്തിന് മുന്നിൽ തന്റെ പാർട്ടി തകർന്നു തരിപ്പണമാകുന്നത് തടയാൻ പെടാപ്പാട് പെടുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ പ്രാവശ്യം എന്തോ ഭാഗ്യത്തിന് ഡൽഹിയിൽ അധികാരത്തിലേറിയിട്ടുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പിൽ ആംആദ്മിക്ക് വലിയ അത്ഭുതമൊന്നും കാണിക്കാനുള്ള ശേഷിയില്ലെന്നുറപ്പായ ആപ്പ് നേതാക്കൾ പരിഭ്രാന്തിയിലായിരിക്കുകയാണ്. പാർട്ടിയുടെ ചില എംഎൽഎമാർ ബിജെപിയുമായി രഹസ്യ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞുവെന്നും സൂചനകളുണ്ട്.
മോദി തരംഗം ഡൽഹിയിൽ ആഞ്ഞടിക്കുന്നതിനെ പ്രതിരോധിക്കാൻ ആം ആദ്മി ക്യാമ്പിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിനെ പ്രാദേശികവൽക്കരിക്കുകയെന്ന തന്ത്രം പയറ്റി മോദി തരംഗത്തെ ലഘൂകരിക്കാനാണ് പാർട്ടിയുടെ ശ്രമം. ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മോദി ഓരോ റാലികൾ നടത്തിയിരുന്നു. ഡൽഹിയിൽ തെരഞ്ഞെടുപ്പുണ്ടാകുകയാണെങ്കിൽ ഇവിടെയും മോദി റാലി നടത്തി വോട്ടർമാരെ കൈയിലെടുക്കാൻ ശ്രമിക്കുമെന്നുറപ്പാണ്. ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്ക് റോളില്ലെന്ന പ്രചാരണം നടത്തി ഇതിനെ പ്രതിരോധിക്കാനാണ് ആം ആദ്മി പദ്ധതിയിടുന്നതെന്ന് പാർട്ടിയുടെ ഒരു നേതാവ് വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക് അടിത്തറയില്ലെങ്കിലും റാലിയിലൂടെയും വൻ പ്രചാരണ തന്ത്രങ്ങളിലൂടെയും ജനങ്ങളുടെ ബോധത്തെ ഇല്ലാതാക്കി ബിജെപി അവരുടെ വോട്ട് കവർന്നെടുക്കുകയായിരുന്നുവെന്ന് മുതിർന്ന ആം ആദ്മി നേതാവ് ആരോപിച്ചു. ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് ശക്തനായ എതിരാളി ഇല്ലായിരുന്നുവെന്നും എന്നാൽ ഡൽഹിയിൽ ആം ആദ്മി ബിജെപിയുടെ ശക്തനായ എതിരാളിയാണെന്നും നേതാവ് പറയുന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലൂടെ ബിജെപിയെ തറപറ്റിക്കുമെന്നും ഇത് ബിജെപിയും കെജ്രിവാളും തമ്മിലുള്ള പോരാട്ടമാണെന്നും ആം ആദ്മി നേതാവ് പറയുന്നു. പാർട്ടിയുടെ മിക്ക മുതിർന്ന നേതാക്കളും കൗഷംബിയിലെ പാർട്ടി ഓഫീസിൽ തിങ്കളാഴ്ച ഒത്തു ചേരുകയും ഇതു സംബന്ധിച്ച ചർച്ചകൾ നടത്തുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ കെജ്രിവാൾ രാജിവച്ചതിന് ശേഷം ഡൽഹിയിലെ ഭരണം കേന്ദ്രമാണ് നിർവഹിക്കുന്നതെന്നും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതു പോലെ ബിജെപി ഡൽഹിക്കാർക്ക് പവർ താരിഫിൽ 30 ശതമാനം ഇളവ് ഇനിയും അനുവദിച്ചിട്ടില്ലെന്നും അത് തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുമെന്നുമാണ് ആം ആദ്മി പറയുന്നത്. ഡൽഹി ബഡ്ജറ്റ് പ്രഖ്യാപിക്കുമ്പോൾ അരുൺ ജയ്റ്റ്ലി ഡൽഹിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അവർ ആരോപിക്കുന്നു.
പുതിയ തെരഞ്ഞെടുപ്പിലൂടെ തങ്ങൾ ഡൽഹിയിൽ അധികാരത്തിലെത്തുമെന്നാണ് ബിജെപി നേതൃത്വം ഉറപ്പിച്ച് പറയുന്നത്. രാജ്യം മുഴുവൻ നരേന്ദ്ര മോദിക്കൊപ്പമാണെന്ന സൂചനയാണ് ഈയടുത്ത കാലത്തെ അസംബ്ലി തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ വ്യക്തമാകുന്നതെന്നും ഡൽഹിയും ആ വഴിക്ക് ചിന്തിക്കുമെന്നുമാണ് ഡൽഹിയിലെ ബിജെപി പ്രസിഡന്റ് സതീഷ് ഉപാധ്യായ് പറയുന്നത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന സർക്കാർ ഡൽഹിക്ക് അത്യാവശ്യമായതിനാൽ ഇവിടെ പുതിയ തെരഞ്ഞടുപ്പുണ്ടാകാൻ സാധ്യതയേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ബിഹാർ, ഉത്തരഖണ്ഡ്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ബിജെപിക്ക് അനുകൂലമായ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
2013 ഡിസംബറിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കൊപ്പം ഒപ്പത്തിനൊപ്പമാണ് ബിജെപി മുന്നേറിയതെന്നും പത്ത് മാസത്തിന് ശേഷം ബിജെപിയുടെ നില എത്രയോ മെച്ചപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഇവിടുത്തെ വിജയത്തിൽ സംശയിക്കേണ്ടതില്ലെന്നുമാണ് മുതിർന്ന ബിജെപി നേതാക്കൾ ഉറപ്പിച്ച് പറയുന്നത്. എത്രയും പെട്ടെന്ന് പുതിയ തെരഞ്ഞെടുപ്പിനെ നേരിടാൻ തങ്ങൾ തയ്യാറായിരിക്കുകയാണെന്നാണ് ബിജെപിയുടെ സൗത്ത് ഡൽഹി എംപിയായ രമേഷ് ബിന്ദുരി പറയുന്നത്.
ബിജെപിയെ ഡൽഹിയിൽ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് എൻ ജി ജംഗ് കഴിഞ്ഞ മാസം രാഷ്ട്രപതിക്കും അഭ്യന്തരമന്ത്രാലയത്തിനും എഴുതിയിരുന്നു. വേണ്ടത്ര ഭൂരിപക്ഷമില്ലെങ്കിലും ഭരണഘടനയിലെ ആർട്ടിക്കിൾ 175, ആർട്ടിക്കിൾ 86, സെക്ഷൻ 9(2) ഓഫ് ദി ഗവൺമെന്റ് ഓഫ് എൻസിടി ഓഫ് ഡൽഹി ആക്ടി എന്നിവ പ്രകാരം ബിജെപിയെ സർക്കാരുണ്ടാക്കാൻ അനുദിക്കണമെന്നുമായിരുന്നു എൻജി ജംഗിന്റെ ആവശ്യം. ഈ ആവശ്യം അടുത്തയാഴ്ച കേന്ദ്രസർക്കാർ ചർച്ച ചെയ്യാനിരിക്കുകയാണ്. എന്നാൽ തെരഞ്ഞെടുപ്പിലൂടെ ശക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്താനാണ് ബിജെപി നേതാക്കൾക്ക് താൽപര്യം. ഇപ്പോൾ ഡൽഹിയിൽ 29 സീറ്റുകളെ ബിജെപിക്കുള്ളൂ. പുതിയ തെരഞ്ഞെടുപ്പിലൂടെ വൻഭൂരിപക്ഷം തങ്ങൾക്കുണ്ടാകുമെന്നാണ് അവരുടെ ഉറച്ച വിശ്വാസം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍