എല്ലാവർക്കും കുടിവെള്ളവും 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതിയും; ഓരോ കുട്ടിക്കും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം; ചേരി നിവാസികൾക്ക് വീടും സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ യാത്രയും; എല്ലാറ്റിനുമുപരിയായി വായു മലിനീകരണം കുറയ്ക്കുമെന്നും എഎപി; വരുന്ന അഞ്ചു വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ അക്കമിട്ട് പറഞ്ഞ് പാർട്ടി; പ്രകടപത്രിക അല്ലെന്നും ജനങ്ങൾക്കുള്ള ഉറപ്പെന്നും കെജ്രിവാൾ; അമ്പരന്ന് എതിരാളികളും അത്ഭുതത്തോടെ ജനങ്ങളും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഡൽഹിയിലെ പൗരന്മാർക്ക് പത്ത് ഉറപ്പുകളുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് അമ്പരപ്പും ജനങ്ങൾക്ക് അത്ഭുതവുമായി മാറുകയാണ് ആം ആദ്മി പാർട്ടിയുടെ പ്രഖ്യാപനം. ഭരണത്തുടർച്ച തേടി ജനങ്ങൾക്ക് മുന്നിലെത്തുന്ന കെജ്രിവാൾ കഴിഞ്ഞ അഞ്ചു വർഷം നടപ്പാക്കിയ ജനകീയ പദ്ധതികളുടെ തുടർച്ചയായാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്.
എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കും, 200 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് നിരക്കേർപ്പെടുത്തില്ല തുടങ്ങിയവയാണ് പ്രധാനപ്രഖ്യാപനങ്ങൾ. മെട്രോ 500 കിലോമീറ്റർ കൂടി വ്യാപിപ്പിക്കും, ചേരിനിവാസികൾക്ക് ചേരിക്കടുത്ത് വീട് വച്ച് നൽകും, സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യയാത്ര ഏർപ്പാടാക്കും തുടങ്ങിയവയും പ്രധാന പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു.
ഓരോ കുട്ടിക്കും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസവും കെജ്രിവാൾ ഉറപ്പ് നൽകുന്നു. ശുചിത്വമുള്ള യമുന, ഏറ്റവും ശുദ്ധമായ അന്തരീക്ഷം, ഓരോ ചേരി നിവാസികൾക്കും വീട് എന്നിവയാണ് നിർണായക വാഗ്ദാനങ്ങൾ. ഡൽഹിയിൽ വായു മലിനീകരണം കുറയ്ക്കുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. ഏറ്റവും കുറഞ്ഞ നിരക്കിൽ ബസ് യാത്രകൾ ലഭ്യമാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്.
ഡൽഹിയിൽ ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാവർക്കും സൗജന്യമാണ്. അതിന് പുറമേ 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുത കമ്പികൾക്ക് പകരം അണ്ടർ ഗ്രൗണ്ടിലൂടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്ന സംവിധാനമാണ് എഎപി ഒരുക്കുന്നത്. അതേസമയം ഇത് എഎപിയുടെ പ്രകടന പത്രികയല്ലെന്ന് കെജ്രിവാൾ പറഞ്ഞു. ഇത് ജനങ്ങൾക്ക് ഞങ്ങളുടെ ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ ജനജീവിതം മെച്ചപ്പെടുത്താനാണ് സർക്കാരിന്റെ പരിശ്രമം. സ്കൂളുകളിലെ ഫീസ് കഴിഞ്ഞ അഞ്ച് വർഷത്തെ പോലെ തന്നെ നിയന്ത്രിക്കുമെന്ന് കെജ്രിവാൾ ഉറപ്പ് നൽകി. നേരത്തെ ഡൽഹിയിലെ സ്കൂളുകളിൽ വലിയ നിരക്കുകളായിരുന്നു ഈടാക്കിയിരുന്നത്. വൈദ്യുതിക്കും ശുദ്ധജലത്തിനും താങ്ങാവുന്നതിലും അധികം വിലയുണ്ടായിരുന്നു. ഇത് നിയന്ത്രിക്കാൻ എഎപിക്ക് സാധിച്ചിരുന്നു.
സത്യസന്ധതയ്ക്കുള്ള ജനങ്ങളുടെ വോട്ടാണ് എ.എ.പി. യെ കഴിഞ്ഞതവണ അധികാരത്തിൽ എത്തിച്ചതെങ്കിൽ ഇത്തവണ തങ്ങൾചെയ്ത പ്രവൃത്തികളുടെ പേരിലായിരിക്കും ജനം വോട്ട് ചെയ്യുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തേ വ്യക്തമാക്കിയിരുന്നു. സത്യസന്ധതയോടെ വിവിധ പദ്ധതികൾ പൂർത്തിയാക്കി മിച്ചംവെച്ച പണംകൊണ്ടാണ് സർക്കാർ ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യസേവനങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പദ്ധതികൾ സമയബന്ധിതമായും സത്യസന്ധമായും നടപ്പാക്കിയതുവഴി മിച്ചംവെച്ച പണംകൊണ്ടാണ് സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര നൽകുന്നത്, വൈദ്യുതിയും കുടിവെള്ളവും സൗജന്യമാക്കിയത്. ഇത്തവണ തങ്ങളുടെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാകും ജനങ്ങൾ വോട്ട് ചെയ്യുക. ഇതാദ്യമായായിരിക്കും ഒരു ഭരണകക്ഷി അഞ്ചുവർഷത്തെ പ്രവർത്തനങ്ങളുടെ പേരിൽ വോട്ടഭ്യർഥിച്ച് ജനങ്ങളെ സമീപിക്കുന്നത്.
ഡൽഹിയിൽ എവിടെച്ചെന്നാലും സർക്കാരിന്റെ കുറവുകളെ വിമർശിക്കുന്നതിനുപകരം ചെയ്ത സേവനപ്രവർത്തനപേരിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന വോട്ടർമാരെയാണ് കാണാൻ കഴിയുന്നത്. ഓരോപ്രദേശത്തു ചെല്ലുമ്പോഴും തങ്ങൾ സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുപറയുന്നില്ല. അതേസമയം, യോഗങ്ങളിലെത്തുന്ന ജനങ്ങളാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറയുന്നത്. സ്കൂളുകൾ മെച്ചപ്പെട്ടെന്ന് ചിലർ പറയുമ്പോൾ, ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടെന്നും മരുന്നുകൾ സൗജന്യമായി ലഭിക്കുന്നുണ്ടെന്നുമാണ് മറ്റു ചിലർ പറയുന്നത്. 24 മണിക്കൂറും വൈദ്യുതി സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് മറ്റൊരു കൂട്ടർ പറയുന്നു. ഇതിന്റെയെല്ലാം ക്രെഡിറ്റ് ഡൽഹിയിലെ വോട്ടർമാർക്കുള്ളതാണ്.
അഞ്ചുവർഷംമുമ്പ് തങ്ങൾ ഒന്നുമല്ലായിരുന്നു. അന്ന് 70-ൽ 67 സീറ്റുകളിൽ വിജയിപ്പിച്ചാണ് തങ്ങളെ അധികാരത്തിലേറ്റിയത്. സത്യസന്ധരായ ചെറുപ്പക്കാരായ പ്രവർത്തകരുടെ പാർട്ടിയാണെന്ന വിശ്വാസത്തിലാണ് നിങ്ങൾ തങ്ങളെ അധികാരത്തിലേറ്റിയത്. ആ സത്യസന്ധതയാണ് തങ്ങളുടെ കൈമുതലെന്നും കെജ്രിവാൾ പറഞ്ഞു്. 31-നുശേഷം സൗജന്യസേവനങ്ങൾ നിലയ്ക്കുമെന്നാണ് ബിജെപി. ആരോപിക്കുന്നത്. എന്നാൽ, എ.എ.പി. സർക്കാർ നിലവിലുള്ളടത്തോളം സൗജന്യസേവനങ്ങൾ തുടരുമെന്ന് കെജ്രിവാൾ ജനങ്ങൾക്ക് ഉറപ്പുനൽകി.
ഫെബ്രുവരി 8നാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ. നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22നാണ് അവസാനിക്കുന്നത്. നിലവിലെ ഭരണപക്ഷമായ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലാണ് ഡൽഹിയിൽ പ്രധാന മത്സരം. അതേസമയം കോൺഗ്രസ് ആർജെഡിയുമായി സഖ്യമുണ്ടാക്കി. നാല് സീറ്റുകളിൽ ആർജെഡി മത്സരിക്കും.
തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറിയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആം ആദ്മി പാർട്ടി എഴുപതംഗ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് മൂന്ന് എംഎൽഎമാരാണ് നാലുദിവസത്തിനിടെ പാർട്ടി വിട്ടത്.
Stories you may Like
- കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയിൽ
- സുനിത കെജ്രിവാൾ ഇന്ദ്രപ്രസ്ഥത്തിലെ താരമാകുമ്പോൾ
- ഹിന്ദുക്കളുടെ സ്വത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ?
- കോൺഗ്രസിന്റെ പ്രകടന പത്രിക ചേരുന്നത് പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിന്
- ഇഡി കസ്റ്റഡിയിൽ ഇരിക്കവേ വീണ്ടും ഉത്തരവിറക്കി അരവിന്ദ് കെജ്രിവാൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍