മുടക്ക് മുതൽ തിരിച്ചു കിട്ടാൻ വേണ്ടി കർഷകർ തെരുവിൽ; അക്രമിക്കപ്പെടാതെ ജീവിക്കാനുള്ള അവകാശത്തിനായി ദളിതരും; വാക്കുകൊണ്ടും ആയുധം കൊണ്ടും നേരിട്ട് സംഘപരിവാർ തിരിച്ചടിക്കും; സംവരണ വിരുദ്ധരും ഇന്ന് ബന്ദ് നടത്തി തെരുവിലേക്ക്; മോദി സർക്കാർ രാജ്യമെങ്ങും നേരിടുന്നത് വൻ പ്രതിഷേധങ്ങളെ; എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ബിജെപി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഗുജറാത്തിൽ അധികാരത്തിലെത്താൻ ബിജെപിക്കായി. എന്നാൽ കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. ഇതിന് പിന്നാലെ രാജ്യമെങ്ങും കർഷക പ്രക്ഷോഭങ്ങൾ സജീവമായി. ത്രിപുരയിലെ വിജയവും അധിക കാലം ഉയർത്തിക്കാട്ടാൻ ഉണ്ടായില്ല. രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ബിഹാറിലേയും ഉത്തർപ്രദേശിലേയും ഉപതെരഞ്ഞെടുപ്പ് തിരിച്ചടികൾ മോദി സർക്കാരിന് ക്ഷീണമായി. മുംബൈയിലെ കർഷക ലോങ് മാർച്ചിന് പിന്നാലെ വിശപ്പടക്കാനുള്ള കർഷകരുടെ സമരം രാജ്യമെങ്ങും പടരുന്നു. ദളിത് സമരങ്ങളും രാജ്യമെങ്ങും സജീവം. ഇതിനിടെ സംവരണ വിരുദ്ധരും തെരുവിലേക്ക്. മോദി സർക്കാരിന് ഇത് പ്രതിസന്ധികളുടെ കാലമാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതെല്ലാം ബിജെപിക്ക് തിരിച്ചടിയാകും.
സർക്കാർ വിരുദ്ധ ശക്തികൾ പ്രതിഷേധവുമായെത്തുമ്പോൾ സംഘപരിവാർ പ്രസ്ഥാനങ്ങളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രവർത്തികളാണ് നടത്തുന്നത്. ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ. അംബേദ്കറെയും കാവി പൂശിയത് ഇത്തരത്തിലൊന്നാണ്. ഉത്തർപ്രദേശിലെ ബദായൂം ജില്ലയിലെ ദുഗ്രെയ്യ ഗ്രാമത്തിലാണ് തിങ്കളാഴ്ച സംസ്ഥാനസർക്കാർ സ്ഥാപിച്ച അംബേദ്കർ പ്രതിമയ്ക്കു കാവിനിറം നൽകിയത്. പൊതുവെ കാണുന്ന നീലനിറത്തിൽ നിന്നു വ്യത്യസ്തമാണിത്. ഇവിടെയുണ്ടായിരുന്ന അംബേദ്കർ പ്രതിമ നശിപ്പിച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് ആഗ്രയിൽ നിന്ന് പുതിയ പ്രതിമയെത്തിച്ചത്. പ്രതിമ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അനാവരണം ചെയ്തത്. ഇത്തരം വിഷയങ്ങൾ മോദി സർക്കാരിനെതിരെ ദളിത് വികാരം ആളിക്കത്തിക്കുന്നു.
കർഷകരും ദളിതരും രാജ്യവ്യാപകമായി മോദിക്കെതിരെ ഒന്നിക്കുകയാണ്. ഉത്തർ പ്രദേശിലെ യോഗി സർക്കാർ അംബേദ്കറുടെ പേരിനൊപ്പം 'റാംജി' എന്നു കൂട്ടിച്ചേർത്തതും കേന്ദ്ര സർക്കാരിനെതിരെയാണ് ചർച്ചയായത്. ബിജെപിയെ പ്രതിനിധാനം ചെയ്യുന്ന കാവി നിറമാണ് യു.പി. മുഖ്യമന്ത്രിയുടെ ഓഫീസായ ലാൽബഹദൂർ ശാസ്ത്രി ഭവൻ മുതൽ യു.പി.യിലെ പാർക്കുകൾക്കും കെട്ടിടങ്ങൾക്കും വരെ നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിനെ മുഴുവൻ കാവിയിൽ മുക്കൽ യജ്ഞവുമായി തിരക്കിലാണ് ബിജെപി. സർക്കാരെന്നും എന്നാൽ ഇതൊന്നും അവർക്ക് യാതൊരു ഗുണവും ചെയ്യില്ലെന്നും സമാജ് വാദി പാർട്ടി എംഎൽഎ. സുനിൽ സിങ് സാജൻ പ്രതികരിച്ചു. ബിജെപി.യുടെ മനസ്സിലിരിപ്പ് എന്താണെന്ന് ജനങ്ങളെ വിളിച്ചറിയിക്കുന്ന പ്രവൃത്തികളാണ് ഇതൊക്കെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇങ്ങനെ യുപിയിൽ ദളിതരെ ബിജെപിക്കെതിരെ സംഘടിപ്പിക്കുകയാണ് എസ് പി. മായാവതിയും എസ് പിക്കൊപ്പമാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ ഉത്തർപ്രദേശിൽ ഇനിയുള്ള തെരഞ്ഞെടുപ്പിലും ബിജെപി വമ്പൻ തിരിച്ചടി നേരിടാനാണ് സാധ്യത.
അതിനിടെ സംവരണ വിരുദ്ധരുടെ കടന്നു വരവ്. വിദ്യാഭ്യാസം, തൊഴിൽ മേഖലകളിലെ ജാതിസംവരണത്തിനെതിരേ ഒരുകൂട്ടം സംഘടനകൾ ചൊവ്വാഴ്ച ഭാരതബന്ദിന് ആഹ്വാനംചെയ്തിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് മുൻകരുതലെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. സാമൂഹികമാധ്യങ്ങളിലൂടെയാണ് ബന്ദിന് ആഹ്വാനമുണ്ടായത്. കഴിഞ്ഞയാഴ്ച ഉത്തരേന്ത്യയിൽ നടന്ന ഭാരത ബന്ദിൽ പരക്കേ അക്രമവും ആളപായവും നാശനഷ്ടവുമുണ്ടായ സാഹചര്യത്തിലാണ് ജാഗ്രതാനിർദ്ദേശം. ഇത് നടത്തിയത് ദളിതരാണ്. ഇപ്പോൾ മറു വിഭാഗവും കലാപമുണ്ടാക്കാനെത്തുന്നു. സംഘപരിവാർ അനുകൂലരാണ് ഇതിന് പിന്നിലെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രാഥമിക നിഗമനം. ഇങ്ങനെ ശത്രുക്കൾക്കൊപ്പം മിത്രവും മോദിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ദളിത് പ്രക്ഷോഭം രാജ്യവ്യാപകമാകുന്നതിനൊപ്പം പാർട്ടിയിലും ആശയക്കുഴപ്പമുണ്ടാക്കുന്നത് ബിജെപി.യെ അലോസരപ്പെടുത്തുന്നു.
പട്ടികജാതി-വർഗ നിയമത്തിൽ വെള്ളംചേർക്കാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാരിനു പങ്കില്ലെന്ന് നേതൃത്വം ആവർത്തിക്കുന്നുണ്ടെങ്കിലും പാർട്ടിയിലെ ദളിത് നേതാക്കൾ അസ്വസ്ഥരാണ്. ഈ സാഹചര്യത്തിൽ ദളിത് നേതാക്കളെയും എംപി.മാരെയും വിളിച്ചുചേർത്ത് കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി. കേന്ദ്രനേതൃത്വം. ഇതിനിടെയാണ് പുതിയ സംഭവ വികാസങ്ങളും. ഏപ്രിൽ രണ്ടിലെ രാജ്യവ്യാപക ബന്ദിൽ പങ്കെടുത്ത ദളിതരെ പൊലീസ് വേട്ടയാടുന്നുവെന്ന് ബിജെപി.യുടെ നോർത്ത് ഡൽഹി എംപി. ഉദിത് രാജ് ഞായറാഴ്ച ആരോപിച്ചിരുന്നു. സമ്മർദത്തെത്തുടർന്ന് പ്രസ്താവന പിൻവലിച്ചു. ബഹ്റായ്ചിൽ നിന്നുള്ള സാവിത്രിബായി ഫുലെ, റോബർട്സ്ഗഞ്ചിൽ നിന്നുള്ള ഛോട്ടെ ലാൽ ഖർവാർ, ഇട്ടാവയിൽ നിന്നുള്ള അശോക് കുമാർ ദോഹ്രെ, നഗീനയിൽ നിന്നുള്ള യശ്വന്ത് സിങ് എന്നീ ദളിത് എംപി.മാരും പരസ്യമായി സർക്കാരിനെതിരേ രംഗത്തെത്തി. ദളിത് വിഷയങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇവർ പ്രധാനമന്ത്രിക്കു കത്തെഴുതി. ഇതോടെയാണ് നേതൃത്വത്തിന്റെ ഇടപെടൽ അനിവാര്യമായത്.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. 2014-ലെ തിരഞ്ഞെടുപ്പിൽ ബ്രാഹ്മണ-ബനിയ വോട്ടുകൾക്കൊപ്പം ദളിത് വോട്ടുകളും ബിജെപി.ക്കു കാര്യമായി ലഭിച്ചിരുന്നു. കഴിഞ്ഞതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഹിന്ദു ആദിവാസി വിഭാഗത്തിൽ 38.7 ശതമാനവും ഹിന്ദു ദളിത് വിഭാഗത്തിൽ 24.5 ശതമാനവും വോട്ടു കിട്ടി. ഉത്തർപ്രദേശിൽ ബി.എസ്പി.യുടെയും എസ്പി.യുടെയും ദളിത് വോട്ട് ബാങ്കുകളെ പിളർത്തിയാണ് ബിജെപി. ജയിച്ചത്. ബി.എസ്പി.യും എസ്പി.യും കൈകോർക്കുകയാണെങ്കിൽ 2019-ലെ തിരഞ്ഞെടുപ്പിൽ ഈ വോട്ടുകൾ ബിജെപിക്ക് കിട്ടില്ല. കഴിഞ്ഞ തവണ യുപിയിൽ 80ൽ 72 ലോക്സഭാ സീറ്റിലും ജയിച്ചത് ബിജെപിയാണ്.
കാർഷികോൽപ്പനങ്ങൾക്ക് മതിയായ വില കിട്ടാത്തതാണ് കർഷകരെ വലയ്ക്കുന്നത്. ഇത് കാരണമാണ് അവർ തെരുവിലിറങ്ങുന്നത്. എല്ലാം സംസ്ഥാനത്തും ലോങ് മാർച്ചിന്റെ ആവേശം ഉൾക്കൊണ്ട് കർഷകർ സമര മാർഗ്ഗങ്ങൾ തയ്യാറാക്കുന്നുണ്ട്. പെട്രോൾ-ഡീസൽ വിലവർദ്ധനവും കാര്യങ്ങൾ ബിജെപി സർക്കാരിന് എതിരാക്കുകയാണ്. എന്നാൽ ഇതിനൊന്നും തീരുമാനമെടുക്കാൻ മോദി സർക്കാരിന് കഴിയുന്നുമില്ല. ഇതിനൊപ്പം ജാതി സമവാക്യങ്ങളെ മാറ്റി മറിക്കാൻ ദളിതരും തെരുവിലെത്തുമ്പോൾ ബിജെപി നേരിടുന്നത് വമ്പൻ പ്രതിസന്ധിയയെയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍