വാശിയേറിയ പോരാട്ടത്തിൽ അഹമ്മദ് പട്ടേൽ കടന്ന് കൂടിയത് ജയിക്കാനാവശ്യമായ മിനിമം വോട്ട് മാത്രം നേടി; രണ്ട് കോൺഗ്രസ് വിമതരുടെ വോട്ടുകൾ അസാധുവാക്കിയതോടെ അനിവാര്യമായ വിജയം ഉറപ്പിച്ചു; രാത്രി മുഴുവൻ നീണ്ട ഉദ്വേഗ പൂർണ്ണമായ സംഭവവികാസങ്ങൾക്കൊടുവിൽ കുതിരക്കച്ചവടം പൊളിച്ചതിന്റെ ആവേശത്തിൽ കോൺഗ്രസ് നേതൃത്വം
മറുനാടൻ ഡെസ്ക്
അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് നാടകീയ വിജയം. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഫലം പുറത്തുവന്നത്. എട്ടു മണിക്കൂറോളം മുൾമുനയിൽ നിർത്തിയ നാടകീയരാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഫലപ്രഖ്യാപനമുണ്ടായത്.
സ്വന്തം പാളയത്തിലെ വോട്ടു ചോർച്ചയും ബിജെപിക്കു വലിയ ആഘാതമായി. ഒരു ബിജെപി. എം. എൽ.എ. യുടെ വോട്ടടക്കം നേടിയാണ് പട്ടേൽ വിജയിച്ചത്. മറ്റ് രണ്ട് സീറ്റുകളിൽ ബിജെപി. ദേശീയാധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിജയിച്ചു. ഗുജറാത്തിൽ വലിയ കുതിരക്കച്ചവടം ആണ് ഇത്തവണ നടന്നത്. കോൺഗ്രസിൽ നിന്ന് 6 എംഎൽഎമാർ ആദ്യം രാജിവച്ചു. പിന്നെ ശങ്കർ സിങ് വഗേലയ്ക്കൊപ്പം ഏഴു പേരും. ഇതോടെയാണ് 57 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിന് പട്ടേലിന്റെ വിജയത്തിനായി വിയർപ്പൊഴുക്കേണ്ടി വന്നത്. കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയ ബൽവന്ത്സിങ് രാജ്പുത് പരാജയപ്പെട്ടു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗുജറാത്തിൽ ക്യാമ്പ് ചെയ്ത് പട്ടേലിനെ തോൽപ്പിക്കാൻ കരുക്കൾ നീക്കി. എന്നാൽ അതിനെ സമർത്ഥമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി കൂടിയായ അഹമ്മദ് പട്ടേൽ അതിജീവിച്ചു. രണ്ട് വിമത കോൺഗ്രസ് എംഎൽഎ.മാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കിയതോടെയാണ് പട്ടേലിന്റെ വിജയമുറച്ചത്. രാഘവ്ജി പട്ടേൽ, ഭോലാഭായ് ഗോഹിൽ എന്നീ എംഎൽഎ.മാരുടെ വോട്ടാണ് അസാധുവാക്കിയത്. ബിജെപി. സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്ത ഇരുവരും ബാലറ്റ് പേപ്പർ അമിത് ഷായെയും സ്മൃതി ഇറാനിയേയും കാണിച്ചതാണ് അസാധുവാക്കാൻ കാരണം. പാർട്ടി ഏജന്റിനെ അല്ലാതെ മറ്റാരെയും വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പർ കാണിക്കാൻ പാടില്ലെന്നാണ് ചട്ടം. ഇതാണ് പട്ടേലിന് തുണയായത്. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് വലിയ നേട്ടമാണ് ഈ വിജയം. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആത്മവിശ്വാസം കൂട്ടാനുമായി.
വിമതരുടെ വോട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസാണ് ആദ്യം കമ്മിഷനെ സമീപിച്ചത്. പാർട്ടി പ്രതിനിധികളല്ലാത്തവർക്ക് ഈ എംഎൽഎ.മാർ തങ്ങളുടെ വോട്ട് പ്രദർശിപ്പിച്ചതിന്റെ വീഡിയോദൃശ്യങ്ങളടക്കമാണ് കോൺഗ്രസ് പരാതി നൽകിയത്. വിമത എംഎൽഎ.മാർ തങ്ങളുടെ വോട്ടുകൾ അമിത് ഷായെയും സ്മൃതി ഇറാനിയെയും കാണിച്ചെന്ന് നേതാക്കൾ കമ്മിഷനോട് പറഞ്ഞു. വീഡിയോ പരിശോധിച്ച് തീരുമാനിക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. തുടർന്ന് ബിജെപി. നേതാക്കളുടെ ഊഴമായി. ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ നേതൃത്വത്തിൽ മുതിർന്ന മന്ത്രിമാരുടെ നിരതന്നെ കമ്മിഷനിലെത്തി. മന്ത്രിമാരായ രവിശങ്കർ പ്രസാദ്, പിയൂഷ് ഗോയൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നതെന്ന് അവർ കമ്മിഷനെ ധരിപ്പിച്ചു. വോട്ടെടുപ്പ് നടക്കുമ്പോൾ ഗുജറാത്തിൽ കോൺഗ്രസോ തിരഞ്ഞെടുപ്പ് നിരീക്ഷകരോ ഉന്നയിക്കാത്ത ആരോപണമാണ് ഡൽഹിയിൽ അവർ ഉന്നയിക്കുന്നതെന്ന് ബിജെപി. ആരോപിച്ചു.
ബിജെപിക്ക് രണ്ടു പേരെയും കോൺഗ്രസിന് ഒരു സ്ഥാനാർത്ഥിയെയും ജയിപ്പിക്കാൻ കഴിയുന്നവിധത്തിലായിരുന്നു ഗുജറാത്ത് നിയമസഭയിലെ കക്ഷിനില. 182 അംഗ നിയമസഭയിൽ കോൺഗ്രസിന് 57 അംഗങ്ങളുണ്ടായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇവരിൽ ആറുപേർ നിയമസഭാംഗത്വം രാജിവച്ചു. ശേഷിച്ച 51 പേരിൽ ഏഴുപേർ വിമതനേതാവ് ശങ്കർസിങ് വഗേലയോടൊപ്പം നിലയുറപ്പിച്ചു. മുന്മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ വഗേല ഈയിടെയാണ് കോൺഗ്രസിൽനിന്ന് രാജിവച്ചത്.
സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ വിജയം
പുലർച്ചെ രണ്ടുമണിയോടെയാണു ഫലം പുറത്തുവന്നത്. ബിജെപി സ്ഥാനാർത്ഥികൾക്കു വോട്ടുചെയ്തശേഷം ബാലറ്റ് പേപ്പർ പരസ്യമായി ഉയർത്തിക്കാട്ടിയ രണ്ടു വിമത കോൺഗ്രസ് എംഎൽഎമാരുടെ വോട്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അസാധുവാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പു ചട്ടങ്ങൾ പ്രകാരം വോട്ടു ചെയ്തത് അതതു കക്ഷികളുടെ തിരഞ്ഞെടുപ്പ് ഏജന്റിനെ മാത്രമേ കാണിക്കാവൂ. വോട്ടിങ്ങിന്റെ വീഡിയോ പരിശോധിച്ചപ്പോൾ രണ്ട് എംഎൽഎമാർ ചട്ടം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടു. 1961-ലെ തിരഞ്ഞെടുപ്പു ചട്ടം 39 എ, 39 എ എ എന്നിവ പ്രകാരം റിട്ടേണിങ് ഓഫിസറോട് ഈ വോട്ടുകൾ രണ്ടും അസാധുവാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
രണ്ടു വോട്ടുകൾ അസാധുവായതോടെ ഒരു സ്ഥാനാർത്ഥിക്കു ജയിക്കാൻ വേണ്ട കുറഞ്ഞ വോട്ട് 44 ആയിരുന്നു. 43 കോൺഗ്രസ് എംഎൽഎമാരുടെയും എൻസിപി, ജെഡിയു എന്നിവയുടെ ഓരോ എംഎൽഎമാരുടെയും ഒരു ബിജെപി വിമതന്റെയും അടക്കം 46 വോട്ടു കിട്ടുമെന്നു പ്രതീക്ഷിച്ച അഹമ്മദ് പട്ടേലിനു പക്ഷേ, കൃത്യം 44 വോട്ടേ കിട്ടിയുള്ളൂ. മുതിർന്ന നേതാക്കളടക്കം വിട്ടുപോയതിനെത്തുടർന്നു ഗുജറാത്തിൽ ക്ഷീണത്തിലായ കോൺഗ്രസിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസം നൽകുന്ന വിജയമാണിത്. ഏറ്റവും വിശ്വസ്തനായ അഹമ്മദ് പട്ടേലിന്റെ വിജയം സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ വിജയം കൂടിയാണ്.
രാജ്യം കണ്ട ഏറ്റവും നാടകീയമായ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഏഴു മണിക്കൂറോളം വോട്ടെണ്ണൽ തടസ്സപ്പെട്ടു. വിമതരുടെ വോട്ട് അസാധുവാക്കണമെന്ന കോൺഗ്രസ് ആവശ്യം ഗുജറാത്ത് തിരഞ്ഞെടുപ്പു കമ്മിഷൻ ആദ്യം തള്ളി. തുടർന്നു കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. വോട്ടെണ്ണൽ നിർത്തിവയ്ക്കാൻ കേന്ദ്ര കമ്മിഷൻ ഗുജറാത്തിലേക്കു നിർദ്ദേശം നൽകി.
നിർണ്ണായകമായത് മുൻ ഗുജറാത്ത് ചീഫ് സെക്രട്ടറിയുടെ തീരുമാനം
അചൽ കുമാർ ജോതി തിരഞ്ഞെടുപ്പു കമ്മിഷണറായതു ജൂലൈ ആറിനാണ്. 1975 ബാച്ചിലെ ഗുജറാത്ത് കേഡർ െഎഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കേ ഗുജറാത്തിൽ ചീഫ് സെക്രട്ടറി ആയിരുന്നു. നാലു മണിക്കൂറിനിടയിൽ മൂന്നുതവണ വീതമാണു ബിജെപിയുടെയും കോൺഗ്രസിന്റെയും ഉന്നത നേതൃസംഘങ്ങൾ അദ്ദേഹത്തെ കാണാനെത്തിയത്. എങ്ങനെ തീരുമാനമെടുത്താലും വിവാദമാകുന്ന വിഷയമാണു മുന്നിൽ. തിരഞ്ഞെടുപ്പു ചട്ടം 1961 പ്രകാരം രണ്ട് എംഎൽഎമാർ നിയമലംഘനം നടത്തിയോ എന്നതാണു വിഷയം. മുൻ ചരിത്രം പരിശോധിച്ചാൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഇത്തരം പരാതികളിൽ രണ്ടു വിധത്തിലും തീരുമാനമെടുത്തിട്ടുണ്ട്.
രഹസ്യ ബാലറ്റാണു ചെയ്യേണ്ടത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ, ഏതു കക്ഷിയുടെ എംഎൽഎയാണോ വോട്ടു ചെയ്യുന്നത് ആ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഏജന്റിനെ വോട്ട് കാണിക്കാമെന്നുണ്ട്. മറ്റ് ആരെയും കാണിക്കാനും പാടില്ല. 2016ൽ ഹരിയാനയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ നടന്നത് അതാണ്. അന്നു പക്ഷേ, ബിജെപിയായിരുന്നു പരാതി നൽകിയത്. അന്നു രാജ്യസഭാ തിരഞ്ഞെടുപ്പിന് അവിടെ രണ്ടു സ്ഥാനാർത്ഥികളാണ് - ഇന്ത്യൻ നാഷണൽ ലോക്ദളും കോൺഗ്രസും പിന്താങ്ങുന്ന ആർ.കെ.ആനന്ദും ബിജെപിയുടെ സുഭാഷ് ചന്ദ്രയും. അന്നു കോൺഗ്രസ് എംഎൽഎയായ രൺധീപ് സിങ് സുർജേവാല വോട്ടു ചെയ്തപ്പോൾ കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് കിരൺ ചൗധരിയെ കാണിച്ചു.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് ബി.കെ.ഹരിപ്രസാദ് ആയിരുന്നു. ഹരിപ്രസാദിനു മാത്രമേ വോട്ട് കാണാൻ അവകാശമുള്ളൂ. സുർജേവാലയുടെ വോട്ട് അസാധുവായി തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചു. ഇതോടൊപ്പം െഎഎൻഎൽഡി എംഎൽഎ ഹരിചന്ദ് മിധയുടെ വോട്ടും റദ്ദാക്കണം എന്നു ബിജെപി ആവശ്യപ്പെട്ടിരുന്നു. കാരണം, മിധ വോട്ടു ചെയ്യാൻ വന്നപ്പോൾ കൂടെ ഒരു അപരിചിതനും വന്നു. അപരിചിതനെ കൊണ്ടുവരണമെങ്കിൽ മുൻകൂട്ടി റിട്ടേണിങ് ഓഫിസറുടെ അനുമതി വാങ്ങിയിരിക്കണം.
അങ്ങനെ ചെയ്യാത്തതിനാൽ വോട്ട് റദ്ദാക്കണം എന്നായിരുന്നു ബിജെപിയുടെ വാദം. ഇതു പക്ഷേ, അംഗീകരിച്ചില്ല. ഏതായാലും ആ തിരഞ്ഞെടുപ്പിൽ ജയിച്ചതു സുഭാഷ് ചന്ദ്രയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്