മന്ത്രിയുമൊത്ത് ചായ കുടിക്കാൻ വന്നുവെന്ന് പീയൂഷ് ഗോയൽ; ചായയും ബിസ്കറ്റും കഴിക്കാൻ വന്നതെന്ന് തമാശ പറഞ്ഞ് ധർമേന്ദ്ര പ്രധാൻ; കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെ കണ്ടതിൽ കാര്യമില്ലെന്ന് മന്ത്രിമാർ ചിരിച്ചുതള്ളിയെങ്കിലും യോഗത്തിൽ ചർച്ചയായത് എണ്ണ ഇറക്കുമതി; നോർത്ത് ബ്ലോക്കിലെ ഓഫീസിൽ ബിഗ് വണ്ണിനെ കാണാൻ ഗവർണർമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ക്യൂ നിൽക്കുന്നു; തീരുമാനങ്ങൾ എടുക്കുന്നതിൽ സൂപ്പർ വേഗതയോടെ അമിത്ഷാ പുതിയ അധികാര കേന്ദ്രമാകുന്നു
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ബിഗ് ഫോറിലെ ബിഗ് വൺ-അമിത് ഷാ കേന്ദ്ര മന്ത്രിസഭയിൽ ചേരും മുമ്പേ തന്നെ മാധ്യമങ്ങൾ ചാർത്തിക്കൊടുത്ത വിശേഷണം. ആഭ്യന്തരം കൈയാളുന്ന ഷാ മോദി സർക്കാരിലെ പുതിയ അധികാരകേന്ദ്രമായി മാറുകയാണെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ പുതിയ സംസാര വിഷയം. അധികാരമേറ്റപ്പോൾ മുതൽ ഗവർണർമാർ, മുഖ്യമന്ത്രിമാർ, ക്യാബിനറ്റ് മന്ത്രിമാർ എന്നിവരുടെ നീണ്ട നിരയാണ് ഷായുടെ ഓഫീസിൽ. നേരത്തെ അരുൺ ജെയ്റ്റ്ലിയായിരുന്നു അധികാരകേന്ദ്രമെങ്കിൽ, അത് ഈവട്ടം ഷായിലേക്ക് മാറിയിരിക്കുന്നു.
ചൊവ്വാഴ്ച യോഗങ്ങളുടെ ഒരുപരമ്പര തന്നെ ഷായുടെ ഓഫീസിൽ അരങ്ങറി. അതിൽ ഒരുയോഗത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ, വാണിജ്യ-റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ധനമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും അമിത് ഷായെ കണ്ട് ചർച്ച നടത്തി. എണ്ണ ഇറക്കുമതിയായിരുന്നു വിഷയം. എന്നാൽ, യോഗം കഴിഞ്ഞപ്പോൾ മന്ത്രിമാരെല്ലാം അത് ചിരിച്ചുതള്ളി. മന്ത്രിയുമൊത്ത് ചായ കുടിക്കാൻ വന്നുവെന്നായിരുന്നു പീയൂഷ് ഗോയലിന്റെ മറുപടി. ചായയും ബിസ്കറ്റും കഴിക്കാൻ വന്നതാണ് ധർമേന്ദ്ര പ്രധാൻ തമാശ പറഞ്ഞു. അമിത് ഷാ പാർട്ടി അദ്ധ്യക്ഷനായതുകൊണ്ട് മന്ത്രിമാരും നേതാക്കളും അദ്ദേഹത്തെ കാണാനെത്തുന്നത് സ്വാഭാവികമാണെന്നായിരുന്നു അൽപം ഗൗരവം കലർത്തി പിന്നീടുള്ള വിശദീകരണം.
കഴിഞ്ഞ മോദി സർക്കാരിലെ ആഭ്യന്തര മന്ത്രിയുടെ കീഴിൽ മറ്റുമന്ത്രാലയങ്ങളുടെ യോഗങ്ങൾ വിളിച്ചിരുന്നില്ല. ഇതാദ്യമാണ് രണ്ടാം മോദി സർക്കാരിൽ ഇത്തരമൊരുയോഗമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അമിത് ഷാ സുപ്രധാന മന്ത്രിതല സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നാണ് ഈ ചർച്ച സൂചിപ്പിക്കുന്നത്. ആഫ്രിക്കയിലെ മൊസാംബിക്കിൽ നിന്ന് ഇന്ധനവും പാചകവാതകവും ലഭിക്കുന്നതിനു നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിനായിരുന്നു അമിത് ഷാ അധ്യക്ഷത വഹിച്ചത്. കാശ്മീരിലെ സ്ഥിതിഗതികളും വിലയിരുത്തി. തീവ്രവാദികളുമായി ചർച്ചയ്ക്കില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
മോദിക്ക് ശേഷം ആരെന്ന ചോദ്യത്തിന് ഇനി ഉത്തരം ആവശ്യമില്ല. കേന്ദ്ര മന്ത്രിസഭയിൽ രണ്ടാമനായ ഷാ തന്റെ ഭാവി ദൗത്യത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷം സർക്കാരിൽ തീരുമാനമെടുക്കൽ അൽപം മന്ദഗതിയിലായിരുന്നു. ഇപ്പോൾ ഷാ വന്നതോടെ ഉഷാറായി എന്നാണ് പിന്നാമ്പുറ സംസാരം.
മന്ത്രിമാരെ വിരട്ടി ഷാ
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ളവർ ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കുന്നതിനെതിരായ കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ പരാമർശമാണ് അമിത്ഷായെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാർ , ഡെപ്യൂട്ടി മുഖ്യമന്ത്രിയും ബിജെപി നേതാവുമായി സുശീൽ കുമാർ മോദി, രാം വിലാസ് പാസ്വാൻ എന്നിവർ പങ്കെടുത്ത ഇഫ്താറിനെ വിമർശിച്ച് ഗിരിരാജ് സിങ് ട്വീറ്റ് ചെയ്യുകയായിരുന്നു. ഇഫ്താർ നടത്തുന്ന അതേ അവേശത്തിൽ നവരാത്രി ആഘോഷവും നടത്തിയിരുന്നെങ്കിൽ എത്ര ഭംഗിയാകുമായിരുന്നേനെ എന്നായിരുന്നു ഗിരിരാജ് സിങിന്റെ ട്വീറ്റ്. ഗിരിരാജ് സിങ് മനഃപൂർവം തന്നെയാണ് പരാമർശം നടത്തിയതെന്നും അതുകൊണ്ട് മാധ്യമങ്ങൾ വാർത്തയാക്കുന്നതെന്നും നിതീഷ് കുമാർ പ്രതികരിക്കുകയും ചെയ്തു.
മന്ത്രിസഭയിൽ ചേരാതെ ജെ.ഡി.യു മാറി നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം പരാമർശങ്ങൾ ദോഷം ചെയ്യുമെന്നാണ് അമിത്ഷായുടെ നിലപാട്. പ്രത്യേകിച്ച് മഹാസഖ്യത്തിലേക്ക് ജെഡിയുവിന് പരോക്ഷ ക്ഷണം വന്ന സാഹചര്യത്തിൽ വിശേഷിച്ചും. അതുകൊണ്ട് തന്നെ ഗിരിരാജ് സിങ്ങിനെ ഷാ അതൃപ്തി അറിയിച്ചു. ഹൈദരാബാദ് ഭീകരപ്രവർത്തനത്തിന്റെ പറുദീസയാണെന്നാണു ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി പറഞ്ഞപ്പോഴും ഷാ ഇടപെട്ടു. ബെംഗളൂരുവിലോ ഭോപാലിലോ ഭീകരവാദവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവം ഉണ്ടായാൽ അതിന്റെ വേരുകൾ ഹൈദരാബാദിലാണെന്നും പൊലീസും എൻഐഎയും രണ്ടോ മൂന്നോ മാസം കൂടുമ്പോൾ അവിടെ നിന്നും ഭീകരരെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നുമായിരുന്നു കിഷന്റെ പ്രസ്താവന. ഇത്തരം പ്രസ്താവനകൾ മേലിൽ അരുതെന്ന് കിഷനെ ഷാ ശാസിക്കുകയും ചെയ്തു.
ബിഗ് ഫോറിലെ ബിഗ് 1
ആഭ്യന്തരം, ധനകാര്യം, പ്രതിരോധകാര്യം, വിദേശകാര്യം -ഇതാണ് കേന്ദ്ര മന്ത്രിസഭയിലെ ബിഗ് ഫോർ. അതിൽ ബിഗ് വൺ, ആഭ്യന്തരവും.ആരും എഴുതി വച്ചിട്ടില്ലെങ്കിലും ആഭ്യന്തര മന്ത്രിയെ പ്രധാനമന്ത്രിക്ക് ശേഷം രണ്ടാമനായാണ് കണക്കാക്കുന്നത്. 2014 ലെ ആദ്യ മോദി സർക്കാരിന്റെ കാലത്ത് ആരാണ് നമ്പർ ടൂ എന്ന കാര്യത്തിൽ എപ്പോഴും സംശയമായിരുന്നു. രാജ്നാഥ് സിങ്ങാണോ, അരുൺജെയ്റ്റ്ലിയാണോ? ജെയ്റ്റ്ലി പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ആരോഗ്യകാരണങ്ങളുടെ പേരിൽ ജെയ്റ്റ്ലി ഇത്തവണ മാറി നിന്നെങ്കിലും മോദി അദ്ദേഹത്തെ വീട്ടിൽ പോയി സന്ദർശിച്ചത് ഓർക്കുക. ഒരുസമയത്ത് ജെയ്റ്റ് ലിക്ക് ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ചുമതലയുണ്ടായിരുന്നു.എന്നാൽ, രാജ്നാഥ് സിങ്ങിന് മോദിയുടെ തൊട്ടടുത്ത് സീറ്റ് നൽകി ആഭ്യന്തര മന്ത്രി തന്നെയാണ് രണ്ടാമൻ എന്ന തോന്നലുണ്ടാക്കാനും ശ്രദ്ധ പുലർത്തിയിരുന്നു. ഏതായാലും ഇത്തവണ അത്തരം ആശയക്കുഴപ്പമൊന്നുമില്ല. ഗാന്ധിനഗറിൽ എൽ.കെഅദ്വാനിക്ക് പകരം മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ ഷാ തന്നെ രണ്ടാമൻ.
രണ്ടാമനായിരിക്കുക മാത്രമല്ല, രണ്ടാമൂഴത്തിൽ രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത കണിശക്കാരൻ എന്ന ഇമേജ് കാത്തുസൂക്ഷിക്കാൻ വിശ്വസ്തനായ അമിത്ഷാ തന്നെ അരികത്തുണ്ടാവുന്നതാണ് മോദിക്ക് പ്രിയങ്കരം. ആഭ്യന്തര മന്ത്രി പദം കുട്ടിക്കളിയല്ല. അതുകൊണ്ട് തന്നെ വലിയൊരു സന്ദേശം കൂടിയാണ് മന്ത്രിസഭയിലെ തന്റെ സഹപ്രവർത്തകർക്കും, മറ്റുസംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്കും മോദി നൽകുന്നത്. പാർട്ടി കേഡറുകളുടെ പിന്തുണ ഷായ്ക്ക ആവോളമുണ്ട്. എന്നാൽ, മന്ത്രിസഭയിലെ സഹപ്രവർത്തകരും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഷായെ എങ്ങനെ കാണുന്നുവെന്നതും പ്രധാനമാണ്. അതിനുള്ള വ്യക്തമായ സന്ദേശമാണ് മോദി നൽകിയിരിക്കുന്നത്. ആരായിക്കും മോദിയുടെ പിൻഗാമി എന്ന സന്ദേശം.
അനധികൃത കുടിയേറ്റക്കാരെ വച്ചുപൊറുപ്പിക്കില്ല
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം അമിത് ഷാ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്കെതിരെ ആഞ്ഞടിച്ചിരുന്നു. ചിതലുകളെ പോലെയാണ് അനധികൃത കുടിയേറ്റക്കാർ. പശ്ചിമബംഗാളിലെ റായ്ഗഞ്ചിൽ ഏപ്രിൽ 12 ന് ഷാ പ്രസംഗിച്ചു: 'ദരിദ്രർക്ക് പോകേണ്ട ധാന്യങ്ങളും തൊഴിലും അവർ തട്ടിയെടുക്കുകയാണ്. പുതിയ നിയമനത്തോടെ മറ്റുദേശീയ പ്രശ്നങ്ങൾക്കൊപ്പം അദ്ദേഹം ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന വിഷയം അനധികൃത കുടിയേറ്റം തന്നെയായിരിക്കും. ബംഗ്ലാദേശിൽ നിന്നുമാത്രമല്ല, മ്യാന്മറിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തെയും ഷാ നിശിതമായി വിമർശിക്കാറുണ്ട്. അനധികൃത കുടിയേറ്റം മാത്രമല്ല. ജമ്മു-കശ്മീർ പ്രശ്നം, മാവോയിസ്റ്റ് പ്രശ്നം എന്നിവയിലെല്ലാം കടുത്ത നിലപാടാണ് ഷായ്ക്കുള്ളത്. കശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഭരണഘടനയുടെ 370-ാം വകുപ്പ് ഒഴിവാക്കുമെന്നും ഷാ വ്യക്തമാക്കിയിട്ടുണ്ട്.
Stories you may Like
- ഹമാസിന്റെ ലക്ഷ്യം ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി തകർക്കുകയോ?
- ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലുള്ളത് ചൈനീസ് പദ്ധതിക്കുള്ള മറുപടി
- ഹമാസ് ആക്രമണത്തിന് കാരണം ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ് സാമ്പത്തിക ഇടനാഴിയാകാം
- ബിഗ്ബോസിനെ എക്സ്പോസ് ചെയ്ത് ഡോ റോബിൻ രാധാകൃഷ്ണൻ
- വിവാദങ്ങൾക്ക് പിന്നാലെ അനിയൻ മിഥുനോട് വിശദീകരണം തേടി ബിഗ് ബോസ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്