അത്രവേഗം അവസാനിക്കേണ്ടത് ആണോ ആ സ്വപ്നം? സംഘർഷം വർധിച്ചപ്പോൾ കെജ്രിവാളിന്റെ ഷുഗർ ലെവലും കുത്തനെ ഉയർന്നു; ആകെ തകർന്ന ഡൽഹി മുഖ്യമന്ത്രി നിരാശയുടെ പടുകുഴിയിൽ; മനംനൊന്ത് ഡൽഹിക്കാർ
ഇതുവരെ കണ്ടുമടുത്ത പാർട്ടികളുടെ അഴിമതിയും കുതികാൽവെട്ടും ഗ്രൂപ്പു വഴക്കും കണ്ടു മടുത്തിട്ടാണ് പുതിയ നയങ്ങളും പ്രവർത്തപദ്ധതികളുമായെത്തിയ ആം ആദ്മി പാർട്ടിയെ ഡൽഹിക്കാർ 2013ൽ തന്നെ അധികാരത്തിലേറ്റിയത്. എന്നാൽ അന്ന് കാലാവധി തികയ്ക്കാതെ ഇറങ്ങിപ്പോയ കെജ്രിവാളിലുള്ള പ്രതീക്ഷ കൈവിടാത്തതുകൊണ്ടായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും വമ്പിച്ച ഭൂരിപക്ഷം നൽകി പ്രതിപക്ഷം പോലുമില്ലാതെ ആം ആദ്മിക്ക് രണ്ടാവട്ടവും ഡൽഹിക്കാർ അവസരം നൽകിയത്. എന്നാൽ അധികാരത്തിലേറി ദിവസങ്ങൾക്കകം ജനങ്ങളെ നിരാശരാക്കുന്ന വിധത്തിലുള്ള പടലപ്പിണക്കങ്ങളാണ് ആം ആദ്മിയിൽ നിന്നുയരുന്നത്. അഴിമതിയില്ലാത്ത ഭരണമെന്ന സ്വപ്നത്തിന്റെ സഫലീകരണത്തിനായാണ് ഡൽഹിക്കാർ കെജ്രിവാളിനെ വീണ്ടും അവരോധിച്ചിരിക്കുന്നത്. ഇത്തരം ഗ്രൂപ്പ് വഴക്കുകളിലൂടെ അവരുടെ ആ സ്വപ്നത്തെ അത്രവേഗം തല്ലിക്കെടുത്താൻ പാടുണ്ടോയെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്. പാർട്ടിയിലെയും സർക്കാരിലെയും ഗ്രൂപ്പ് വഴക്കുകളിൽ കെജ്രിവാൾ ആകെ തകർന്നിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഷുഗർ ലെവൽ പരിധി വിട്ട് ഉയർന്നിരിക്കുകയാണ്. നിരാശയുടെ പടുകുഴിയിലായ അദ്ദേഹം ചികിത്സാർത്ഥം ഡൽഹി വിടുകയുമാണ്. ഒത്തുപോകാൻ സാധിക്കാത്തവിധം ആം ആദ്മിയിലെ നേതാക്കൾ പരസ്പരം അകന്നുവെന്ന റിപ്പോർട്ടുകളെ ഡൽഹിക്കാർ അത്യധികമായ വേദനയോടെയാണ് ശ്രവിക്കുന്നത്.
പാർട്ടി കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ ഇന്ന് നടക്കുന്ന നിർണായകമായ നാഷണൽ എക്സിക്യൂട്ടീവിൽ കെജ്രിവാൾ പങ്കെടുക്കില്ല. ചികിത്സാർത്ഥം ബംഗളുരുവിലേക്ക് പോകുന്നതിനാലാണ് അദ്ദേഹം വിട്ട് നിൽക്കുന്നത്. കെജ്രിവാളിന്റെ രക്തത്തിലെ ഷുഗർ ലെവൽ 300 ആയി ഉയർന്നുവെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇൻസുലിൻ അളവ് മൂന്നു മടങ്ങാക്കി ഉയർത്തിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. സാധാരണ ലെവൽ 180ന് താഴെയായതിനാൽ അടിയന്തിര ചികിത്സ വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് അദ്ദേഹം പ്രകൃതിചികിത്സക്കായി ബംഗളുരുവിലേക്ക് പോകുന്നത്. 10 ദിവസത്തെ ചികിത്സക്കായി മുഖ്യമന്ത്രി വിട്ടു നിൽക്കുന്നുവെന്നാണ് ഔദ്യോഗികവിശദീകരണം പുറത്ത് വന്നിരിക്കുന്നത്.
പ്രമേഹവും ചുമയും പരിധി വിട്ടതോടെയാണ് പ്രകൃതി ചികിൽസ ചെയ്യാൻ ഇപ്പോൾ കെജ്രിവാൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹത്തിന്റെ ചുമതല ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കായിരിക്കും. കെജ്രിവാളിന് 2013ലെ തിരഞ്ഞെടുപ്പു കാലം മുതലാണ് ചുമയാരംഭിച്ചിരുന്നത്. അതിപ്പോഴും ഭേദമായിട്ടില്ല. അലർജിയെത്തുടർന്നാണീ ചുമയെന്നാണ് ഡോക്ടർമാരുടെ പക്ഷം.
പാർട്ടി സ്ഥാപിക്കുന്നതിലും തെരഞ്ഞെടുപ്പ് കാലത്തും കെജ്രിവാളിന്റെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച് ആം ആദ്മിയിലെ മുൻനിര നേതാക്കൾ പരസ്പരം പോരടിക്കുന്നതിനിടയിലാണ് ആം ആദ്മി പാർട്ടിയുടെ (എഎപി) നിർണായക ദേശീയ പ്രവർത്തകസമിതി യോഗം ഇന്ന് ചേരുന്നത്. കെജ്രിവാളിനെതിരെ രംഗത്തെത്തിയ പാർട്ടിയുടെ സ്ഥാപകരമായ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരെ രാഷ്ട്രീയ ഉപദേശക സമിതിയിൽ നിന്ന് ഒഴിവാക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നവെങ്കിലും ഇത്തരം നടപടികളുണ്ടാവില്ലെന്നാണ് ഇപ്പോഴത്തെ സൂചന.
പ്രസ്തുത യോഗത്തിൽ യാദവും ഭൂഷണും പങ്കെടുക്കുമോ എന്നു വ്യക്തമല്ല. ഡൽഹി മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു ദേശീയ ദിനപത്രത്തിൽ വന്ന വാർത്തയ്ക്കു പുറകിൽ യോഗേന്ദ്ര യാദവാണെന്ന് ഇന്നലെ തെളിഞ്ഞിരുന്നു. തുടർന്ന് യാദവിനെ നിശിതമായി വിമർശിച്ച് കൊണ്ട് മറ്റു നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
ആം ആദ്മി പാർട്ടിക്കായുള്ള കത്തിൽ യാദവും ഭൂഷണും കേജ്രിവാളിനെ നിശിതമായി വിമർശിച്ചു കൊണ്ട് എഴുതിയിരുന്നു. പ്രസ്തുത കത്തിന്റെ ഭാഗങ്ങളും ഇന്നലെ വെളിച്ചത്തായതോടെ സ്ഥിതിഗതികൾ വഷളാവുകായിരുന്നു. മാസങ്ങളോളമായി കെജ്രിവാളുമായി നല്ല ബന്ധമല്ല ഉള്ളതെന്ന് മുതിർന്ന അഭിഭാഷകൻ കൂടിയായ പ്രശാന്ത് ഭൂഷൺ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പാർട്ടി ഒരു കൂട്ടായ്മയാണെന്നിരിക്കെ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തോട് യോജിക്കാൻ സാധിക്കില്ലെന്നാണ് ഭൂഷണും യാദവും അഭിപ്രായപ്പെട്ടത്. എന്നാൽ ഇത്തരം കാര്യങ്ങൾ പരസ്യമായല്ല മറിച്ച് പാർട്ടിയോഗത്തിലാണ് ഉന്നയിക്കേണ്ടിയിരുന്നതെന്ന് പറഞ്ഞാണ് മറുപക്ഷം രംഗത്തെത്തിയിരിക്കുന്നത്.
ആം ആദ്മിയുടെ സ്ഥാപകനേതാവായ ശാന്തി ഭൂഷൺ എല്ലാവരും കേജ്രിവാളിന് പിന്തുണയേകണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡൽഹി തെരഞ്ഞെടുപ്പ് സമയത്ത് എഎപിയെ വിമർശിക്കുകയും ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാർത്ഥി കിരൺ ബേദിയെ പിന്തുണയ്ക്കുകയും ചെയ്ത ശാന്തി ഭൂഷന്റെ ഈ മനംമാറ്റം ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ഘടകങ്ങളെ തങ്ങളുടെ വരുതിയിലാക്കാനാണ് ശാന്തി ഭൂഷണും മക്കളായ പ്രശാന്ത്, ശാലിനി എന്നിവരും ശ്രമിക്കുന്നതെന്നാണ് കേജ്രിവാൾ പക്ഷക്കാരനായ ആശിഷ് ഖേതൻ ഇതിനോട് പ്രതികരിക്കുന്നത്.
ആം ആദ്മിയിൽ ഭിന്നതയുണ്ടാകുന്നത് ഇതാദ്യമായൊന്നുമല്ല. പാർട്ടി രൂപീകരണ സമയത്തുണ്ടായിരുന്ന പലരും സ്ഥാനമോഹികളായി മറ്റ് പാർട്ടികളിലേക്ക് കാലു മാറിയിട്ടുണ്ട്. മറ്റ് ചിലരാകട്ടെ ആം ആദ്മിയുടെ രാഷ്ട്രീയത്തോട് ഗുഡ്ബൈ പറഞ്ഞ് മിണ്ടാതിരിക്കുകയാണ്. എന്നാൽ കോൺഗ്രസ് പോലുള്ള പാർട്ടികളിൽ പതിവുണ്ടാകുന്നത് പോലെ വ്യക്തമായ രണ്ട് ഗ്രൂപ്പുകളായി വേർതിരിഞ്ഞുള്ള ഭിന്നതയെ പാർട്ടി ഇതാദ്യമായാണ് അഭിമുഖീകരിക്കുന്നത്. ആം ആദ്മിയുടെ പല പ്രമുഖ സ്ഥാപകനേതാക്കളും ഇന്ന് കെജ്രിവാൾ വിരുദ്ധ ഗ്രൂപ്പിലാണുള്ളത്. എന്നാൽ ആൾബലത്തിന്റെ കാര്യത്തിൽ കെജ്രിവാളാണ് മുന്നിട്ട് നിൽക്കുന്നത്.
ഇപ്പോൾ കെജ്രിവാളിന്റെ മുഖ്യവിമർശനകനായിത്തീർന്ന് യോഗേന്ദ്ര യാദവ് ആം ആദ്മിയുടെ ബുദ്ധികേന്ദ്രവും സ്ഥാപകാംഗവുമാണ്. പാർ്ട്ടിയിൽ രണ്ടാംസ്ഥാനമുള്ള നേതാവുമാണ്. ഇപ്പോൾ വിമവിഭാഗത്തിന് ചുക്കാൻ പിടിക്കുന്നതും ഇദ്ദേഹമാണ്. പാർട്ടിയിലെ വൺമാൻഷോയ്ക്കെതിരെ രംഗത്തെത്തിയ സ്ഥാപകാംഗമാണ് പ്രശാന്ത് ഭൂഷൺ. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ഇദ്ദേഹം വിട്ട് നിന്നിരുന്നു. കെജ്രിവാൾ വിരുദ്ധരിൽ പ്രധാനിയാണ് ഏറ്റവും മുതിർന്ന സ്ഥാപകാംഗമായ ശാന്തി ഭൂഷൺ. എന്നാൽ കെജ്രിവാളിനെ പിന്തുണയ്ക്കണമെന്നും പാർട്ടിയിൽ ഭിന്നത പാടില്ലെന്നുമാവശ്യപ്പെട്ടു കൊണ്ടുള്ള കത്തുമായി ഇപ്പോൾ ഇദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. കെജ്രിവാൾ ദേശീയ കൺവീനറായി വാഴുന്നതിനോട് ഒട്ടും യോജിപ്പില്ലാത്ത വിമതനാണ് അഡ്മിറൽ രാംദാസ്. പാർട്ടിയുടെ അഭ്യന്തര ലോക്പാൽ അംഗമാണ് ഇദ്ദേഹം. പാർട്ടിയിൽ ഒരാൾക്ക് ഒരു പദവിയെന്ന ചർച്ച ആരംഭിച്ചത് രാംദാസാണ്. ഇതിലൂടെ കെജ്രിവാളിന്റെ കൺവീനർ സ്ഥാനം ഇല്ലാതാക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.
എന്നാൽ കെജ്രിവാളിന്റെ ക്യാമ്പും ശക്തമാണെന്ന് കാണാം. ശാന്തിഭൂഷണും മക്കൾക്കുമെതിരെ തിരിച്ചടിച്ച് കെജ്രിവാളിന് ബലമേകുന്ന പ്രമുഖനാണ് ആശിഖ് ഖേതൻ. സംസ്ഥാനഭരണത്തിൽ നിർണായകസ്വാധീനം ഇദ്ദേഹത്തിനുണ്ട്. ആം ആദ്മിയുടെ ഡൽഹി ഘടകം കൺവീനറായ അശുതോഷും കെജ്രിവാളിന്റെ വലംകൈയാണ്. പാർട്ടി പിളർപ്പ് ഭീഷണി നേരിടുന്നുവെന്ന് ഇദ്ദേഹം അടുത്തിടെ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. കെജ്രിവാളിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്ന നേതാവാണ് മനീഷ് സിസോദിയ. അക്കാരണത്താലാണ് മനീഷിന് കെജ്രിവാൾ ഉപമുഖ്യമന്ത്രി സ്ഥാനം കൊടുത്തിരിക്കുന്നത്. ഇതിന് പുറമെ വൈഭവ് കുമാറും കെജ്രിവാളിനെ പിന്തുണയ്ക്കുന്നവരിൽ പ്രമുഖനാണ്. കെജ്രിവാളിനെ കുറ്റംപറഞ്ഞു കൊണ്ടുള്ള വാർത്തയുടെ സൂത്രധാരൻ യോഗേന്ദ്ര യാദവാണെന്ന തെളിവ് കണ്ടെത്തിയത് വൈഭവാണ്. ഇതിനു പുറമെ ഇരുപക്ഷത്തിനും പ്രിയപ്പെട്ട ഒരു നേതാവും ആം ആദ്മിയിലുണ്ട്. സഞ്ജയ് സിംഗാണത്. പാർട്ടി വക്താവായ ഇദ്ദേഹത്തിന് കെജ്രിവാളുമായി കൂടുതൽ ബന്ധമുണ്ട്.
എന്നാൽ ആം ആദ്മിയിലെ നിലവാരമില്ലാത്ത വഴക്കിൽ ഭാഗഭാക്കാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് കെ്ജ്രിവാൾ പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള പൊരുത്തക്കേടുകൾ തന്നെ ദുഃഖത്തിലാഴ്ത്തിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനായാണീ ഗ്രൂപ്പ് വഴക്കെന്നും ഇതിൽ കക്ഷി ചേരാതെ ഭരണത്തിൽ മുഴുകാനാണ് താനിഷ്ടപ്പെടുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്