സോമനാഥ് പീഡകനെന്ന പരാതിയുമായി ഭാര്യ; പഠിച്ച കോളേജ് ഏതെന്ന് പോലും അറിയാതെ മന്ത്രി; എന്തുവാ ഇതൊക്കെ മിസ്റ്റർ കെജ്രിവാൾ
ന്യൂഡൽഹി: ഇന്ത്യുടെ ഏറ്റവും വലിയ പ്രതീക്ഷ ആയിരുന്നു മിസ്റ്റർ കെജ്രിവാൾ താങ്കൾ. അതുകൊണ്ട് തന്നെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ഒരുപാടു പേർ ഉണ്ടാവുമെന്നും അറിയാമായിരുന്നു. എന്നാലും വ്യാജ ബിരുദം നേടിയ ഒരാളെ മന്ത്രിയാക്കുക എന്നൊക്കെ പറഞ്ഞാൽ അതെങ്ങനെ അംഗീകരിക്കാൻ പറ്റും. ദേ ഇപ്പോൾ കേൾക്കുന്നു താങ്കളുടെ മുൻ മന്ത്രിയും വിശ്വസ്തനുമായ സ്വാമനാഥ് ഭാരതി പീഡിപ്പിക്കുന്നവനാണെന്ന ഭാര്യയുടെ പരാതി. അളെ തെരഞ്ഞെടുക്കുമ്പോൾ എങ്ങനെയാണ് കെജ്രിവാൾ താങ്കൾക്ക് തെറ്റുപറ്റിയത്. അധികാരമേറ്റതു മുതൽ വിവാദങ്ങൾ ഒന്നൊന്നായി പിന്തുടരുന്ന ഡൽഹിയിലെ കേജ്രിവാൾ സർക്കാരിന് പുതിയ തലവേദനയായി മാറിയിരിക്കുകയാണ് എംഎൽയ്ക്കെതിരായ ഗാർഹിക പീഡനാരോപണം.
ഈ രണ്ട് വിവാദവും ആംആദ്മി പാർട്ടിയുടെ പ്രതിച്ഛായയെ ആണ് തകർക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് കേസായതിനാൽ ഡൽഹി പൊലീസിന് തെളിയിക്കുക എളുപ്പമാണ്. ഒന്നുമില്ലാതെ അതുകൊണ്ട് തന്നെ മന്ത്രിയെ അറസ്റ്റ് ചെയ്യുകയുമില്ല. മന്ത്രി രാജിവച്ചു. എന്നിട്ടും താങ്കൾ അദ്ദേഹത്തെ ന്യായീകരിക്കുകയാണ്. എന്താണ് സത്യം. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് ജിതേന്ദർ സിങ് തോമർ പറയുന്നു. അതാണ് ആപ്പിന്റേയും പ്രശ്നം. എന്നാൽ ഇവയിലെ സത്യമാണ് രാജ്യം ചർച്ച ചെയ്യുന്നത്. ആഫ്രിക്കൻ പൗരന്മാർ താമസിക്കുന്ന വീടുകളിൽ അർധരാത്രി നിയമവിരുദ്ധമായി റെയ്ഡ് നടത്തിയതു സംബന്ധിച്ച് നേരത്തെ വിവാദം സൃഷ്ടിച്ചിട്ടുള്ളയാളാണ് സോമനാഥ് ഭാരതി. അതുകൊണ്ടാണ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ സോമനാഥിനെ മന്ത്രിയാക്കാതെ മാറ്റി നിർത്തിയതും.
വ്യാജ നിയമബിരുദം ചമച്ച കേസിൽ ഡൽഹി സർക്കാരിലെ നിയമ മന്ത്രിയായിരുന്ന ജിതേന്ദർ സിങ് തോമർ രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ആദ്യ എഎപി സർക്കാരിൽ നിയമമന്ത്രിയായിരുന്ന സോംനാഥ് ഭാരതിയും പുതിയ വിവാദക്കുരുക്കിൽപ്പെട്ടത്. നിലവിൽ എഎപി എംഎൽഎയായ സോംനാഥ് ഭാരതിക്കെതിരെ ഗാർഹികപീഡന കേസു ഫയൽ ചെയ്ത് ഭാര്യ ലിപിക ഭാരതിയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സോംനാഥ് ഭാരതിക്കെതിരെ ഇവർ ഡൽഹി വനിതാ കമ്മിഷനിൽ പരാതി നൽകുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ലിപികയിൽ നിന്നും പരാതി ലഭിച്ച കാര്യം വനിതാ കമ്മിഷൻ അധ്യക്ഷ ബർക്ക സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി ഭർത്താവിൽ നിന്നും പിരിഞ്ഞു ജീവിക്കുകയാണ് ലിപികയെന്നും ബർക്ക സിങ് അറിയിച്ചു. ഇടയ്ക്ക് സോംനാഥ് ഭാരതി ഇവരെ കാണാനെത്താറുണ്ടെന്നും ബർക്ക സിങ് വ്യക്തമാക്കി. പരാതിയുമായി ബന്ധപ്പെട്ട് വിശദീകരണം തേടി ഡൽഹി വനിതാ കമ്മിഷൻ സോംനാഥ് ഭാരതിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ജൂൺ 26ന് മുൻപ് വിശദീകരണം നൽകാനാണ് നിർദ്ദേശം. തന്നെയും കുട്ടികളെയും മാനസികമായും ശാരീരികമായും വാചികമായും ഉപദ്രവിക്കുകയാണ് ഭർത്താവെന്ന് ലിപിക നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിൽ നിന്നും അദേഹത്തിന്റെ അനുയായികളിൽനിന്നും തനിക്കും മക്കൾക്കും നേരെ ഭീഷണിയുണ്ടെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.
2010 മുതൽ താനും മക്കളും ഭർത്താവിന്റെ ഉപദ്രവം സഹിച്ചുവരികയാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഭർത്താവിൽ നിന്നും വിവാഹമോചനം നേടി ശാന്തമായി ജീവിക്കാനാണ് താൻ താൽപര്യപ്പെടുന്നതെന്ന് ലിപിക വ്യക്തമാക്കി. തുടർച്ചയായുള്ള ഈ പീഡനത്തിന് അറുതി വരുത്താനാണ് പരാതി നൽകുന്നതെന്നും അവർ അറിയിച്ചു. എന്നാൽ, ഇത് അവരുടെ വ്യക്തിപരമായ പ്രശ്നം മാത്രമാണെന്നായിരുന്നു എഎപി വക്താവിന്റെ പ്രതികരണം.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ്് ഉണ്ടാക്കിയതിനാണ് ഡൽഹി നിയമമന്ത്രിയായിരുന്ന ജിതേന്ദർ സിങ് തോമറിനെ ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തത്. തോമറിന്റെ പ്രൊവിഷണൽ നിയമബിരുദ സർട്ടിഫിക്കറ്റിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും സ്ഥാപനത്തിന്റെ രേഖകളിൽ ഇല്ലാത്തതാണെന്നും കഴിഞ്ഞദിവസം ബിഹാറിലെ സർവകലാശാല ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ കോടതിയാണ് ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നായിരുന്നു തോമറിന്റെ നിലപാട്. തോമറിന്റെ അറസ്റ്റ് സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്ത ആം ആദ്മി പാർ്ടി നേതാവ് സഞ്്ജയ് സിങ്് മുൻകൂർ നോട്ടീസ് ഇല്ലാതെയാണ് അറസ്റ്റ് എന്ന് ആരോപിച്ചു. പിന്നീട് ഇദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു.
എന്നാൽ പഠിച്ച കോളേജേതെന്നു പോലും വ്യക്തമാക്കാൻ തോമറിന് കഴിയുന്നില്ല. ഇതിനിടെ തെളിവെടുപ്പിനായി തോമറിനെ ഉത്തർപ്രദേശിലെ ഫൈസാബാദിലെ അവധ് സർവകലാശാലയിലെത്തിച്ചു. തോമറിന്റെ മാർക്ക് ഷീറ്റ്, രജിസ്റ്റർ നമ്പർ എന്നിവ വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ വ്യാജമാണെന്നു അവധ് അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അർധരാത്രിയാണ് ട്രെയ്ൻ മാർഗം ലക്നൗവിൽ എത്തിച്ച ശേഷം തോമറിനെ റോഡ് മാർഗമാണു ഫൈസാബാദിൽ എത്തിച്ചത്. മെയ് 11ന് ബാർ കൗൺസിലിന്റെ ഡൽഹി സെക്രട്ടറി പുനീത് മിത്തൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തോമറിനെതിരെ ശക്തമായ തെളിവുകൾ കണ്ടെത്തിയ ശേഷം എഫ്ഐആർ രജിസ്റ്റർ രേഖപ്പെടുത്തിയതും അറസ്റ്റ് ചെയ്തതും. കോടതിയിൽ ഹാജരാക്കിയ തോമറിനെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തിലക് മാഞ്ജി ഭഗൽപ്പുർ സർവകലാശാലയിൽ നിന്നുള്ള തോമറിന്റെ എൽഎൽബി പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സർട്ടിഫിക്കറ്റിൽ കാണുന്ന റോൾ നമ്പർ 1999ൽ പഠിച്ചിരുന്ന സഞ്ജയ് കുമാർ ചൗധരി എന്നൊരു വിദ്യാർത്ഥിയുടെതാണെന്നും കൺട്രോളർ ഒഫ് എക്സാമിനേഷന്റെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നും കണ്ടെത്തി. അതേസമയം, ആർഎംഎൽ അവാധ് സർവകലാശാലയിൽ നിന്നുമെടുത്ത ബിഎസ്സി ബിരുദം യഥാർഥത്തിലുള്ളതാണെന്ന് തോമർ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണ്. ബിജെപിയും കേന്ദ്ര ഗവൺമെന്റും തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അവർ എഎപി സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ലക്നൗ റെയ്ൽവേ സ്റ്റേഷനിലെത്തിയപ്പോൾ തോമർ പറഞ്ഞു.
ഇതിനൊപ്പം മറ്റൊരു ആപ്പ് എംഎൽഎയ്ക്കെതിരെയും വ്യാജ സർട്ടിഫിക്കറ്റ് വിവാദം തുടങ്ങിയിട്ടുണ്ട്. ഇയാൾക്കെതിരെയും ബിജെപി പരാതി നൽകുമെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍