അയോധ്യ കേസിൽ രാമജന്മഭൂമി ഭൂപടം കീറി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വരെ ഞെട്ടിച്ച രാജീവ് ധവാനെ പുനഃ പരിശോധനാ ഹർജിയിൽ നിന്ന് ഒഴിവാക്കി മുസ്ലിം കക്ഷികൾ; ധവാന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കേസിൽ അഭിഭാഷക സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയാണെന്നും ജാമിയത്ത് ഉലേമ ഇ ഹിന്ദ്; തനിക്ക് ഒരസുഖവുമില്ലെന്നും കക്ഷികൾ പറയുന്നത് അസംബന്ധമെന്നും ധവാൻ; ജാമിയത്ത് ഉലേമ ഇ ഹിന്ദ് തള്ളിയെങ്കിലും മുതിർന്ന അഭിഭാഷകനെ പിന്തുണച്ച് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അയോധ്യ കേസിൽ മുസ്ലിം പാർട്ടികളുടെ മുഖമായിരുന്ന രാജീവ് ധവാനെ ജാമിയത്ത് ഉലേമ ഇ ഹിന്ദ് അഭിഭാഷക സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇക്കാര്യം അംഗീകരിച്ച് താൻ ഔദ്യോഗിക കത്ത് അയച്ചതായി ധവാൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് കേസ് ധവാന്റെ നേതൃത്വത്തിൽ തന്നെ തുടരും. താൻ പുനഃ പരിശോധനാ ഹർജിയിലോ കേസിലോ ഇനി ഉണ്ടാവില്ലെനന്ന് ധവാൻ വ്യക്തമാക്കി.
അയോധ്യ വിധിക്കെതിരെ ജാമിയത്ത് ഉലമ ഇന്നലെ സുപ്രീം കോടതിയിൽ ഒരു പുനഃപരിശോധനാ ഹരജി നൽകിയിരുന്നു. ജാമിയത്ത് ഉലമ അധ്യക്ഷൻ മൗലാന അർഷദ് മദനിയാണ് ഹർജി നൽകിയത്. അഭിഭാഷകനായ ഇജാസ് മക്ബൂൽ വഴിയാണ് ഹരജി സമർപ്പിച്ചത്.തനിക്ക് സുഖമില്ലാത്തുകൊണ്ടാണ് കേസിൽ നിന്ന് നീക്കുന്നതെന്നാണ് മൗലാന അർഷദ് മദനി സൂചിപ്പിച്ചത്. എന്നാൽ, ഇത് തീർത്തും അസംബന്ധമാണെന്ന് രാജീവ് ധവാൻ പറഞ്ഞു. അഭിഭാഷക സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനായി നിർദ്ദേശം നൽകാൻ അദ്ദേഹത്തിന് അവകാശമുണ്ട്. എന്നാൽ, അതിന് കാട്ടിയ കാരണം അസത്യമാണ്, ധവാൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു. പുനഃപരിശോധനാ ഹർജിയുടെ കരട് തയ്യാറാക്കിയത് രാജീവ് ധവാന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ മുസ്ലിം കക്ഷികളുടെ അഡ്വക്കറ്റ് ഓൺ റെക്കോഡായ ഇജാസ് മഖ്ബൂൽ കരടിൽ ചില മാറ്റങ്ങൾ വരുത്തി. ഇതിന് പുറമെ കേസിൽ പുനഃപരിശോധന ഹർജി നൽകിയ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ അർഷദ് മദനി രാജീവ് ധവാന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറയുകയും ചെയ്തു. ഇതോടെയാണ് കേസിൽ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും ഇക്കാര്യം അംഗീകരിക്കുന്നതായി കാണിച്ച് ജംഇയ്യത്തിന് താൻ കത്തയച്ചിട്ടുണ്ടെന്നും രാജീവ് ധവാൻ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം, രാജീവ് ധവാൻ എല്ലാ കാലത്തും നീതിയുടെയും ഐക്യത്തിന്റെയും പ്രതീകമാണെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് സെക്രട്ടറിയും വക്താവുമായ മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി പ്രതികരിച്ചു. ബോർഡിന്റെ കേസുകൾ ധവാന്റെ കീഴിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യ കേസിൽ കഴിഞ്ഞ ദിവസമാണ് ജംഇയ്യത്തുൽ ഉലമെ ഹിന്ദ് സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയത്. അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പള്ളി തകർത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ കോടതി പരിഗണിച്ചില്ലെന്നും പള്ളി നിർമ്മിക്കാൻ സ്ഥലം നൽകിയ തീരുമാനം പുനപരിശോധിക്കണമെന്നും ഹർജിയിൽ പറയുന്നു.
1934 ൽ ബാബറി മസ്ജിദിന്റെ മകുടങ്ങൾ തകർത്തതും 1949 ൽ പള്ളിക്കുള്ളിൽ രാമ വിഗ്രഹങ്ങൾ കൊണ്ടു വെച്ചതും 1992 ൽ പള്ളി തകർത്തതും തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും അവിടെ ക്ഷേത്രം നിർമ്മിക്കാൻ അനുവാദം നൽകിയത് തെറ്റാണ്. പള്ളി നിർമ്മിക്കാൻ പകരം അഞ്ചേക്കർ ഭൂമി വേണമെന്ന് ഒരു മുസ്ലിം സംഘടനയും കോടതിയിൽ ഉന്നയിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. കോടതിക്ക് മുന്നിലില്ലാത്ത ഒരു ആവശ്യത്തിൽ എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും ഹർജിയിൽ ഉന്നയിക്കുന്നു.
പുനഃപരിശോധനാ ഹർജി നൽകാനുള്ള അവകാശം കോടതി നൽകിയിട്ടുണ്ടെന്നും അതു കൊണ്ട് തന്നെ ഹർജി നൽകേണ്ടതുണ്ടെന്നും ജംഇയ്യത്തുൽ ഉലമെ ഹിന്ദ്അധ്യക്ഷൻ മൗലാന അർഷാദ് മദനി അറിയിച്ചു. ജംഇയ്യത്തുൽ ഉലമെ ഹിന്ദിനു പുറമെ മറ്റു ചില സംഘടനകളും അടുത്ത ദിവസങ്ങളിൽ പുനപരിശോധനാ ഹർജി നൽകുമെന്നാണ് റിപ്പോർട്ട്. പുനഃ പരിശോധനാ ഹർജി നൽകുന്ന മറ്റു മുസ്ലിം സംഘടനകളുനായി രാജീവ് ധവാൻ സഹകരിച്ചേക്കും.
ബാബറി മസ്ജിദിന്റെ കല്ലുകളെടുത്ത് മുസ്ലിങ്ങൾ അനീതിയുടെ സ്മാരകം പണിയണമെന്ന് രാജീവ് ധവാൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ബാബറി ഭൂമി മാത്രമേ നിങ്ങൾ മറ്റൊരു വിഭാഗത്തിന് നൽകിയിട്ടുള്ളൂവെന്നും അതിന്റെ ഓരോ കല്ലുകളും ഇപ്പോഴും മുസ്ലിങ്ങളുടേതാണെന്നും അതെടുത്ത് അനീതിയുടെ സ്മാരകം പണിയണമെന്നുമായിരുന്നു രാജീവ് ധവാന്റെ പരാമർശം.ഭരണഘടനയുടെ 70 ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'നീതിയില്ലാതെ സമാധാനമുണ്ടാകില്ല. ബാബറി കേസിൽ എന്തുതരം വിധിയാണ് വന്നതെന്ന് കണ്ടില്ലേ? ഫലത്തിൽ ഇത് ബാബരി തകർക്കാൻ വിധിച്ചതിന് തുല്യമാണിതെന്നും 1992 ൽ ബാബരി തകർത്തില്ലെന്ന് വിചാരിക്കൂ, പള്ളിയവിടെ ഉണ്ടാവില്ലേ. ഈ വിധി പള്ളി തകർക്കുന്നതിന് തുല്യമല്ലേയെന്നും' രാജീവ് ധവാൻ ചോദിച്ചു.പൂർണമായും മുസ്ലിങ്ങൾ കൈവശം വച്ച പള്ളിയാണിതെന്നും നിങ്ങളുടെ വിധിയിൽ പിഴവുണ്ടെന്ന് മുസ്ലിങ്ങൾ കോടതിയോട് പറയാനുള്ള അവസരമാണ് പുനർപരിശോധനാ ഹരജിയെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാർക്ക് തെറ്റ് പറ്റിയെന്ന് മുസ്ലിങ്ങൾ അവരോട് നേരിട്ട് പറയണമെന്നും അത് മാധ്യമങ്ങൾ അല്ല പറയണ്ടതെന്നും രാജീവ് ധവാൻ പറഞ്ഞു.
അയോധ്യ കേസിൽ അവസാന ദിനം വാദം കേൾക്കുന്നതിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറാൻ ഇടയാക്കിയതു രാജീവ് ധവാന്റെ ഇടപെടലായിരുന്നു. രാമജന്മഭൂമി എവിടെയെന്ന് പറയുന്ന ഭൂപടം ഹിന്ദു മഹാസഭ കോടതിയിൽ ഹാജരാക്കിയിരുന്നു. പുതിയതായി ഹാജരാക്കിയ രേഖയ്ക്കെതിരെ എതിർപ്പുന്നയിച്ച രാജീവ് ധവാനോട് അംഗീകരിക്കാനാവില്ലെങ്കിൽ അത് കീറികളയൂ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് കേട്ടയുടൻ രാജീവ് ധവാൻ ഭൂപടം കീറിക്കളയുകയായിരുന്നു. ഇതോടെ രാജീവ് ധവാന്റെ പ്രവർത്തിയിൽ പ്രകോപിതനായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി കോടതിയുടെ അന്തസ് തകർത്താൽ ഞങ്ങൾ ഇറങ്ങിപ്പോവുമെന്നും മുന്നറിയിപ്പ് നൽകി. ഹിന്ദു മഹാസഭയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിങ് 'അയോധ്യ റീവിസിറ്റഡ്' എന്ന കുനാൽ കിഷോർ എഴുതിയ പുസ്തകവും ഭൂപടവുമാണ് അയോധ്യ രാമജന്മ ഭൂമിയാണെന്നതിന് തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നത്. എന്നാൽ ഈ പുസ്തകത്തിൽ നിന്നുള്ള ഉള്ളടക്കങ്ങൾ തെളിവായി സ്വീകരിക്കുന്നതിനെ രാജീവ് ധവാൻ എതിർക്കുകയായിരുന്നു. സുന്നി വഖഫ് ബോർഡിനും മറ്റു സംഘടനകൾക്കും വേണ്ടിയാണ് ധവാൻ കേസിൽ ഹാജരായത്.
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- 'ജനാധിപത്യത്തിൽ കള്ളന്മാർക്കു രക്ഷപ്പെടാൻ പഴുതുണ്ട്; ഈ ജനവിധി ജനങ്ങൾക്കു തന്നെ എതിരായ ജനിവിധി; ആരു ജയിച്ചാലും അവർ ജനത്തിന് എതിരാണ്'; ജനാധിപത്യം കണ്ടുപിടിച്ചവനെ ചവിട്ടിക്കൊന്നിട്ട് സോക്രട്ടീസ് വിഷം കഴിച്ച് മരിച്ചേനെയെന്ന് ശ്രീനിവാസൻ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍