സംവരണ മുറിവ് ഉണക്കാൻ പ്രധാനമന്ത്രിയുടെ റാലികൾക്കും കഴിയുന്നില്ല; ദാദ്രിയും ബീഫും ദളിത് വിവാദവും ബിജെപിക്ക് തലവേദന തന്നെ; ജാതി രാഷ്ട്രീയത്തിന്റെ കരുത്തിൽ നിതീഷ്-ലാലു സഖ്യം തൂത്തുവാരുമെന്ന് സൂചന; ബിഹാർ മോദിയുടെ വാട്ടർലൂ ആവുമോ?
മറുനാടൻ മലയാളി ബ്യൂറോ
പാട്ന: ബീഹാറിലെ ദളിത് രാഷ്ട്രീയം അനുകൂലമാക്കാൻ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കഴിയുന്നില്ല. ദളിതർക്കെതിരായ കേന്ദ്രമന്ത്രി വികെ സിംഗിന്റെ പട്ടി പരമാർശം കൂടിയായപ്പോൾ ബിഹാറിൽ ബിജെപിയുടെ സാധ്യതകൾ മങ്ങലേൽക്കുകയാണ്. നിയമ സഭയിലേക്ക് നടക്കുന്ന ജനവിധിയിൽ നിതീഷ്കുമാറിന്റെ ഐക്യദളും ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും ഉൾപ്പെട്ട മഹാസഖ്യത്തിനാണ് മുൻതൂക്കമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് പേരും കൂടി അധികാരം തിരിച്ചു പിടിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ജാതിയും മതവും നിർണായകമായി മാറിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ പോലും ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തൽ.
അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കളം പിടിക്കാൻ ബിജെപി സർവ്വ ശക്തിയുമായി രംഗത്തുണ്ട്. ബിഹാറിൽ ലാലു ശക്തനാകുന്നതിന്റെ സൂചനകൾ ഉണ്ട്. യാദവർ ഒന്നടങ്കം ലാലുവിന് പിന്നിൽ അണിനിരക്കുന്നു. ഈ ജാതി രാഷ്ട്രീയത്തിനൊപ്പം നിതീഷ് കുമാറിന്റെ വികസന പ്രതിച്ഛായയയും മഹാസഖ്യത്തിന്റെ സാധ്യത കൂട്ടി. ദളിത് വോട്ടുകളുടെ ഏകീകരണത്തിലൂടെ ജയം ഉറപ്പിച്ചെന്ന ഭാവത്തിലാണ് മഹാ സഖ്യം. രണ്ട് പേരും കൂടി 40 ശതമാനത്തിലധികം വോട്ട് നേടുമെന്നാണ് വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിലും ഇവർ രണ്ട് പേർ കൂടി ഒന്നിച്ചിരുന്നുവെങ്കിൽ ഇത്രയും വോട്ട് കിട്ടുമായിരുന്നു. ഇതിനൊപ്പം ദളിത് രാഷ്ട്രീയത്തെ എതിരാക്കുന്ന ബിജെപിയുടെ നടപടികളും ലാലുവിനും നിതീഷിനും ഗുണം ചെയ്തു. ഈ സാഹചര്യത്തിലാണ് സംവരണ വിഷയത്തിൽ മോദിയുടെ ചില പരാമർശമെത്തിയത്.
ബിജെപി സർക്കാരുകൾ എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഉണ്ടാകുമെന്നും സംവരണത്തിൽ തന്റെ സർക്കാർ വെള്ളം ചേർക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. ബിഹാറിലെ നളന്ദയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് അംബ്ദേക്കർ നൽകിയ അവകാശങ്ങൾ എന്റെ സർക്കാർ ഇല്ലാതാക്കില്ല. മോദി വ്യക്തമാക്കി. താൻ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജാതിയിൽപ്പെട്ടവനാണ്. അതിനാൽതന്നെ ലാലുപ്രസാദിനും നിതീഷ് കുമാറിനും അത് ദഹിക്കില്ല. പ്രധാനമന്ത്രി പറഞ്ഞു. അടുത്ത മൂന്നു ഘട്ടം തിരഞ്ഞെടുപ്പിലും ജാതി സമവാക്യങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതിനാലാണ് മോദി വീണ്ടും സംവരണവും ജാതിയും പ്രചാരണ വിഷയമാക്കുന്നത്. എന്നാൽ ഇതൊന്നും ഏൽക്കുന്നില്ലെന്നാണ് സൂചന.
ദാദ്രി സംഭവവും ബീഫ് വിവാദത്തിനുമൊപ്പം സംവരണ പ്രശ്നവും ഉയർത്തിയായിരുന്നു മഹാസഖ്യത്തിന്റെ ബിഹാറിലെ മുന്നേറ്റം. ഈ വിഷയങ്ങളിൽ പ്രതികരിക്കാൻ പോലും മോദി ആദ്യം തയ്യാറായിരുന്നില്ല. ഈ സാഹചര്യവും മഹാസഖ്യം അനുകൂലമാക്കി. ലോകസഭാ തെരഞ്ഞെടുപ്പിൽ നേടിയ വൻവിജയത്തെ ആധാരമാക്കി പ്രചാരണ തന്ത്രങ്ങൾ മെനഞ്ഞത് ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്ക് വിനയാകുമെന്നാണ് നിഗമനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലാലുവും നിതീഷും വെവ്വേറെയാണ് മത്സരിച്ചത്. അങ്ങനെ വോട്ടുകൾ ഭിന്നച്ചതായിരുന്നു ബിജെപിക്ക് ഗുണകരമായത്. അങ്ങനെ ബീഹാർ തൂത്തുവാരി. എന്നാൽ എതിരാളികൾ രണ്ടു പേരും ഒന്നിച്ച് ബിജെപിയെ നേരിടാനെത്തിയതോടെ കാര്യങ്ങൾ മാറി. ദളിത് രാഷ്ട്രീയത്തെ നിതീഷും യാദവ വോട്ടുകളെ ലാലുവും അനുകൂലമാക്കിയതോടെ ബിജെപി പ്രതിരോധത്തിലായി. മോദി തരംഗവും അലയടിച്ചില്ല.
ബിഹാറിൽ തിരിച്ചടിയുണ്ടാകുന്നത് മോദി പ്രതാപത്തിന് കടുത്ത വെല്ലുവിളിയാണ്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ അധികാരത്തിൽ തിരിച്ചെത്തുന്നതിനും വെല്ലുവിളിയാകും. നിതീഷ്-ലാലു കൂട്ടുകെട്ടിന് സമാനമായ മുന്നണികൾ ബിജെപിക്ക് എതിരെ എല്ലാ സംസ്ഥാനത്തും രൂപപ്പെടും. തമിഴ്നാട്, കേരളം തുടങ്ങി അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുന്നേറ്റത്തിനും മോദി തരംഗം ഇല്ലാതാകുന്നതോടെ ബിജെപിക്ക് കഴിയാതെ വരും. എല്ലാത്തിനുമുപരി പാർലമെന്റിൽ പ്രതിപക്ഷ ആക്രമണവും കടുക്കും. ലോക നേതാവായി മാറാനുള്ള മോദിയുടെ തന്ത്രങ്ങൾക്കും തിരിച്ചടിയാകും. ഇന്ത്യയിൽ പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്താൻ കഴിയില്ലെന്ന പ്രചരണങ്ങൾ അഗോള തലത്തിൽ മോദിക്ക് എതിരെ ശക്തിപ്പെടും.
മോദി തരംഗമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തുണച്ചത്. ഈ തെരഞ്ഞെടുപ്പിലും പ്രചാരണ പോസ്റ്ററുകളിൽ നിറഞ്ഞുനിൽക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുമാണ്. ബാഹറികളുടെ (വരുത്തർ) പാർട്ടി എന്ന ആക്ഷേപമാണ് ലാലുവും നിതീഷും ഉയർത്തിയത്. ബിഹാറുകാരനായ നേതാവിനെ ഉയർത്തിക്കാട്ടാൻ കഴിയാത്തതാണ് തിരിച്ചടിയായത്. സംസ്ഥാന ബിജെപിയിലെ ഭിന്നതയും ഇതിന് കാരണമായി. എന്നാൽ സംവരണവും ദാദ്രിയും ബീഫും ചർച്ചയായതാണ് തിരിച്ചടിക്ക് കാരണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ ഇപ്പോഴത്തെ വാദം. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്ന് വരുത്താനാണ് ഈ നീക്കം. കോൺഗ്രസിന്റെ അടിവേര് ഇളകിയെന്നത് മാത്രമാണ് ബീഹാറിൽ ബിജെപിക്ക് ആശ്വസിക്കാൻ വക നൽകുന്നത്.
സവർണ വോട്ടുകളുടെ ധ്രുവീകരണത്തിന് ബിജെപിയുടെ തന്ത്രങ്ങൾ സഹായകമായി. പക്ഷേ, ബീഹാറിൽ അധികാരത്തിൽ എത്താൻ അത് പോരാ. 15 ശതമാനമേയുള്ളൂ സവർണർ. മുസ്ലിം (17 ശതമാനം), യാദവ (14 ശതമാനം), കുർമി (4 ശതമാനം) വിഭാഗങ്ങളുടെ പിന്തുണ മഹാസഖ്യത്തിനാണ്. ഈ ജാതി രാഷ്ട്രീയമാണ് വിവാദങ്ങളിലൂടെ ലാലുവും നിതീഷും സ്വന്തമാക്കിയത്. വിജയ സാദ്ധ്യത സംബന്ധിച്ച് അഭിപ്രായ സർവേകളുടെ ഫലം വ്യത്യസ്തമാണ്. സീ ' ഗ്രൂപ്പിന്റെ സർവേയിൽ എൻ.ഡി.എ 147 സീറ്റും മഹാസഖ്യം 64 സീറ്റും നേടുമെന്നാണ്. എന്നാൽ, മഹാസഖ്യം 137 സീറ്റും എൻ.ഡി.എ 95 സീറ്റും നേടുമെന്നാണ് സി.എൻ.എൻ ഐ.ബി.എൻ' സർവേയിലെ കണ്ടെത്തൽ.
എന്തായാലും, ലോക്;സഭാ തിരഞ്ഞെടുപ്പിലെ വിജയം എൻ.ഡി.എ ആവർത്തിച്ചാൽ അത് ഒരു അദ്ഭുതമായിരിക്കും. ബിജെപി ഏറെ പിന്നിലായാൽ സംവരണം പുനഃപരിശോധിക്കണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസ്താവന പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ വിമർശനത്തിന് വഴിവച്ചേക്കും. സമാജ് വാദി പാർട്ടിയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് മതേതര മോർച്ചയും സിപിഎമ്മിന്റെ നേതൃത്വത്തിൽ ആറ് പാർട്ടികൾ അടങ്ങിയ ഇടതുമുന്നണിയും പ്രത്യേകമാണ് മത്സരിക്കുന്നത്. എന്നാൽ ഇവർക്കൊന്നും കാര്യമായ പിന്തുണ നേടാൻ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. ഇവർക്ക് വോട്ട് ഭിന്നിപ്പിക്കാൻ കഴിയാത്തതും ബിജെപിക്കും മോദിക്കും തിരിച്ചടിയാണ്.
- TODAY
- LAST WEEK
- LAST MONTH
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന്‍ അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- കാട്ടന ഇറങ്ങിയത് കേട്ട് ഓടിയെത്തിയ ക്യാമറമാൻ; സാഹസികമായി കാട്ടന പുഴ കടക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ദുരന്തം; മാതൃഭൂമി ചാനൽ ക്യാമറാമാൻ എവി മുകേഷിന് ദാരുണാന്ത്യം; എ വി മുകേഷ് അതിജീവനമെന്ന കോളത്തിലൂടെ ഹിറ്റായ ക്യാമറാമാൻ; മലയാള മാധ്യമ ലോകത്തെ നടുക്കി കൊട്ടെക്കാട്ടെ ദുരന്തം
- സുധാകരനോട് കാട്ടുന്നത് അനീതിയെന്ന് ഖാർഗെയോട് പറഞ്ഞത് എകെ; മുതിർന്ന പ്രവർത്തക സമിതി അംഗത്തിന്റെ ഇടപെടൽ ഹസനെ കസേരയിൽ നിന്നും എണീപ്പിച്ചു! കെസിയുടെ അട്ടിമറി നീക്കം പൊലിച്ചത് അഞ്ജനത്തിൽ ഇരുന്ന് എകെ ആന്റണി; കെപിസിസിയുടെ താക്കോൽ കസേരയിൽ സുധാകരൻ വീണ്ടും മടങ്ങി എത്തുമ്പോൾ
- വീട്ടിലേക്കുള്ള വഴി മുടക്കി സിപിഎമ്മിന്റെ കൊടിമരം; 8 മാസം പുറകേ നടന്നിട്ടും പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല; വഴിമുടക്കിയ കൊടിമരം പിഴുതെറിഞ്ഞ് സ്ത്രീകൾ; സിപിഎമ്മുകാരുടെ ദുർവാശിയിൽ വശം കെട്ടതോടെ ചേർത്തലയിലെ 136 സിപിഎം അനുഭാവികൾ ബിജെപിയിൽ
- എൻസിഎസ് ക്രെഡിറ്റ് സിൻഡിക്കേറ്റുണ്ടാക്കിയത് പിടിച്ചു നിൽക്കാൻ; ടാറ്റ-കിയ കാറുകളുടെ ഷോറൂമകളും ആശ്വാസമെത്തിച്ചില്ല; ഓഹരിക്കൊപ്പം പണമിറക്കിയ ബിസിനസ്സ് എല്ലാം പൊളിഞ്ഞു; മാണിയുടെ വിശ്വസ്തന് വിനയായത് പണം ഇരട്ടിയാക്കാനുള്ള മോഹം; നെടുമ്പറമ്പിൽ രാജുവിന്റെ സാമ്രാജ്യം തകരുമ്പോൾ
- ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും മ്യാന്മറിലേയും അരലക്ഷത്തിലേറെ അഭയാർത്ഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ; ഓൺലൈൻ ആധാർ സംവിധാനത്തിൽ നുഴഞ്ഞു കയറി അട്ടിമറി; മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ഞെട്ടിക്കുന്നത്
- അസമിലും കർണ്ണാടകയിലും കുതിപ്പ്; പ്രതീക്ഷയ്ക്ക് ഒപ്പം ഉയരാതെ യുപിയും ഗുജറാത്തും; മൂന്നാം ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾക്ക് ആശങ്ക; നാലാം ഘട്ടത്തിൽ എൻഡിഎ പ്രചാരണ തന്ത്രങ്ങൾ മാറ്റിപ്പിടിച്ചേക്കും; 'സംവരണം' ഉൾപ്പെടെ കത്തിക്കാൻ ഇന്ത്യ സഖ്യം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍