കോൺഗ്രസിനൊപ്പം നിൽക്കാതെ കച്ചിതൊടാനാവില്ലെന്ന് തിരിച്ചറിഞ്ഞ ബംഗാളിലെ സിപിഎം ഘടകം കേന്ദ്രകമ്മിറ്റി തീരുമാനത്തിൽ കടുത്ത നിരാശയിൽ; നിലവിലുള്ള സീറ്റുകൾ പോലും നഷ്ടമാകുമെന്നിരിക്കേ കേരള ലോബിയുടെ കടുംപിടുത്തത്തിന് വഴങ്ങേണ്ടി വന്നതിൽ എങ്ങും നിരാശ; ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രവർത്തകർ പാർട്ടി വിടുമോ എന്ന ആശങ്ക ശക്തം
മറുനാടൻ ഡെസ്ക്ക്
കൊൽക്കത്ത: ഒരുകാലത്ത് ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന് അഡ്രസ് ഉണ്ടാക്കിക്കൊടുത്ത ഘടകമായിരുന്നു ബംഗാൾ. കേരളത്തിലും ബംഗാളിലും ത്രിപുരയിലുമായി മുന്നിടങ്ങൾ ശക്തമായ സാന്നിധ്യം തന്നെയായിരുന്നു സിപിഎം. എന്നാൽ, പ്രകാശ് കാരാട്ട് പാർട്ടി ജനറൽ സെക്രട്ടറി ആയതോടെയും ബുദ്ധദേവിന്റെ നയങ്ങളും കൂടി ആയതോടെ ബംഗാൾ ജനത ചുവപ്പുകൊടിയെ കൈവിട്ടു. എന്തൊക്കെ ഘടകങ്ങളാണോ സിപിഎമ്മിന് അനുകൂലമായി നിന്നത് അതേ ഘടങ്ങൾ തന്നെ മമതാ ബാനർജിക്ക് ഇന്ന് അനുകൂലമായി നിൽക്കുന്നു. സിപിഎം അണികൾ കൂട്ടത്തോടെ തൃണമൂലിലേക്ക് ചേക്കേറി. ബിജെപി കൊടിപിടിക്കാനും ആളുകളുണ്ടായി. ഇനി തിരിച്ചു വരണമെങ്കിൽ കോൺഗ്രസിനെ ഒപ്പം കൂട്ടിയേ മതിയൂകൂ എന്ന തിരിച്ചറിവ് സിപിഎം ബംഗാൾ ഘടകത്തിനുണ്ട്. എന്നാൽ, അത് വേണ്ടെന്ന് പറഞ്ഞ് സിപിഎം കേരളാ ലോബി ശക്തമായി നിലകൊണ്ടപ്പോൾ ആ തീരുമാനത്തിന് ഒപ്പം നിന്ന കേന്ദ്ര കമ്മിറ്റി തീരുമാനത്തിൽ ബംഗാൾ ഘടകം കടുത്ത അതൃപ്തിയിലാണ്. കടുത്ത നിരാശയാണ് ബംഗാൾ ഘടകത്തിന്.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വ്യക്തിപരമായ ക്ഷീണമായെന്നതിനൊപ്പം ബംഗാളിൽ പാർട്ടിയുടെ ഭാവിയെ സംബന്ധിച്ച് സംസ്ഥാനനേതാക്കൾക്കിടയിൽ ആശങ്കയും ഉയർന്നിട്ടുണ്ട്. വരുന്ന ഏപ്രിലിൽ തപൻസെന്നിന്റെ കാലാവധി കഴിയുന്നതോടെ ബംഗാൾ ഘടകത്തിന് രാജ്യസഭയിൽ പ്രാതിനിധ്യം ഇല്ലാതാകും. 2019-ലെ ലോക്ൾസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്, ഇടതുമുന്നണി, കോൺഗ്രസ്, ബിജെപി. എന്നിങ്ങനെ ചതുഷ്കോണ മത്സരമാണ് നടക്കുന്നതെങ്കിൽ പാർട്ടി പച്ച തൊടില്ലെന്ന സാധ്യത തുറിച്ചു നോക്കുന്നുമുണ്ട്. കഴിഞ്ഞ ലോക്ൾസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ രണ്ടു സീറ്റുകളിലും ഭൂരിപക്ഷം രണ്ടായിരത്തിൽ താഴെ മാത്രമായിരുന്നു. അടുത്ത തവണ അങ്ങനെ കടന്നു കൂടുന്ന കാര്യം പോലും സംശയത്തിലാണെന്നാണ് പല നേതാക്കളുടേയും പക്ഷം.
ജനവരി 29-ന് നടക്കാനിരിക്കുന്ന ഉലു ബെരിയ, നൊവാപാഡ ഉപതിരഞ്ഞെടുപ്പുകൾ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകും. ഉലുബെരിയയിൽ ലോക് സഭയിലേക്കും നൊവാപാഡയിൽ നിയമസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ്. രണ്ടിടത്തും വിജയപ്രതീക്ഷയില്ല. രണ്ടാംസ്ഥാനത്തിനു വേണ്ടി ബിജെപി.യോടാണ് മത്സരം എന്നതാണ് സ്ഥിതി. ഇക്കഴിഞ്ഞ ഡിസംബറിൽ നടന്ന സബംഗ് ഉപതിരഞ്ഞെടുപ്പിൽ അര ലക്ഷത്തിലേറെ വോട്ടിന് തോറ്റപ്പോഴും സിപിഎം. ആശ്വസിച്ചത് ബിജെപിയെ പിന്തള്ളി രണ്ടാമതെത്തി എന്നതിലാണ്.
സിപിഎമ്മിൽ നിന്നും വ്യാപകമായി ബിജെപിയിലേക്ക് കൊഴിഞ്ഞു പോക്കുണ്ട്. ഇത് വ്യക്താക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലവും. കോൺഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കിയ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് സീറ്റുകളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാക്കാനായിരുന്നില്ല. എന്നാൽ സഖ്യമുണ്ടായിരുന്നില്ലെങ്കിൽ സ്ഥിതി കൂടുതൽ മോശമായേനേ എന്നാണ് ബംഗാൾ നേതാക്കളുടെ വിലയിരുത്തൽ.
കോൺഗ്രസ് ബന്ധം പാടില്ലെന്ന വ്യവസ്ഥയ്ക്കെതിരെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ ബംഗാളിൽ നിന്നുള്ള പ്രതിനിധികൾ ഭേദഗതി അവതരിപ്പിക്കുമെന്നുറപ്പാണ്. എന്നാൽ അത് അംഗീകരിക്കപ്പെടുമോ എന്ന് അവർക്ക് തന്നെ സംശയമാണ്. തങ്ങളുടെ രക്ഷകനായ യെച്ചൂരിക്ക് പാർട്ടി കോൺഗ്രസ്സോടെ സ്ഥാനമൊഴിയേണ്ടി വരുമെന്നും വൃന്ദ കാരാട്ടോ ബി.വി.രാഘവുലുവോ സെക്രട്ടറിയാകുമെന്നും അവർ ആശങ്കപ്പെടുന്നു. അതോടെ കോൺഗ്രസ് ബന്ധത്തിന്റെ സാധ്യതകൾ എന്നേക്കുമായി അടയുമെന്നും.
സിപിഎം മുൻകൈയെടുത്ത് പ്രതിപക്ഷ ബദൽ സ്വപ്നം കണ്ടവർക്കേറ്റ തിരിച്ചടിയാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. ഈ തീരുമാനത്തോടെ സിപിഎം ദേശീയ തലത്തിൽ പ്രാധാന്യമില്ലാത്ത പാർട്ടിയായി മാറുമെന്നതാണ് മറ്റൊരു കാര്യം. കോൺഗ്രസും ഇടതു പക്ഷവും സോഷ്യലിസറ്റും മറ്റ് ചെറു പാർട്ടികളും ഉൾപ്പെടുന്ന കൂട്ടുമുന്നണി. ഇതിലൂടെ മാത്രമേ മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയൂവെന്ന് ചിന്ത സജീവമായിരുന്നു. കാരാട്ട് പാര വച്ചത് ഈ നീക്കത്തിനാണ്. അതുകൊണ്ട് തന്നെ ഇടത് മതേതര വാദികൾ ആകെ വേദനയിലും. ലാവ്ലിൻ, ടിപി കേസുകളുടെയും കാരാട്ട് ദമ്പതികളുടെ ബന്ധുവിന്റെ ടിവി ചാനൽ ഉൾപ്പെട്ടിരിക്കുന്ന സാമ്പത്തിക ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണു ബിജെപിയെ പ്രീണിപ്പിക്കുന്ന, കോൺഗ്രസ് വിരുദ്ധ നിലപാടിനു കാരാട്ടുപക്ഷം വാശിപിടിച്ചതെന്നാണ് യച്ചൂരിയെ അനുകൂലിക്കുന്നവരുടെ ആരോപണം.
ഇരുപക്ഷത്തിന്റെയും ബലപരീക്ഷണംതീർന്നില്ലെന്നും ഹൈദരാബാദിലെ പാർട്ടി കോൺഗ്രസാണ് അടുത്ത വേദിയെന്നുമുള്ള സൂചനയാണു ലഭിക്കുന്നത്. യച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച പിബി - സിസി അംഗങ്ങൾക്കെല്ലാം പാർട്ടി കോൺഗ്രസിൽ സംസാരിക്കാൻ അവസരം ലഭിക്കുമെന്നു കൊൽക്കത്ത സിസിയിൽ അധ്യക്ഷനായ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ പറഞ്ഞതും തർക്കം ഉടനെ തീരില്ലെന്നു വ്യക്തമാക്കുന്നു. ഇന്നലെ അംഗീകരിച്ച കരടു പ്രമേയം അടുത്ത മാസം പകുതിയോടെ പരസ്യപ്പെടുത്തും. വിഷയത്തിൽ ത്രിപുരയുടെ മനസ്സും യെച്ചൂരിക്ക് അനുകൂലമാണ്. കാരണം അവിടേയും ബിജെപിയാണ് സിപിഎമ്മിന്റെ പ്രധാന വെല്ലുവിളി. എന്നാൽ കേരളത്തിൽ കാര്യങ്ങൾ അങ്ങനെയല്ല. ഇവിടെ ബിജെപിക്ക് ശക്തി കുറവാണ്. അതുകൊണ്ട് തന്നെ കേരളത്തിന് വേണ്ടി ഇന്ത്യയെ മറക്കുന്ന തീരുമാനം കാരാട്ട് എടുപ്പിച്ചുവെന്നാണ് ആരോപണം.
തിരഞ്ഞെടുപ്പിലെ അടവുനയം അതതു സമയത്തു തീരുമാനിക്കാമെന്നുകൂടി കരടു പ്രമേയത്തിൽ വ്യക്തമാക്കിയത്. അതിനുശേഷമാണ്, കോൺഗ്രസുമായി ധാരണയില്ലെന്ന പരാമർശം. ഇത് എങ്ങനെ ശരിയാകുമെന്ന ചോദ്യത്തിനും ഉത്തരമില്ല. താൻ മുന്നോട്ടുവച്ച രാഷ്ട്രീയ ലൈൻ തള്ളപ്പെട്ടതിനാൽ ജനറൽ സെക്രട്ടറിസ്ഥാനം ഒഴിയാൻ തയാറാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയിലും (സിസി) സീതാറാം യച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അതു സിസി തള്ളിക്കളഞ്ഞു.
കഴിഞ്ഞ ദിവസം പൊളിറ്റ് ബ്യൂറോയിലും (പിബി) താൻ രാജിതാൽപര്യം വ്യക്തമാക്കിയതാണെന്നും പാർട്ടിയിൽ ഐക്യമില്ലെന്ന പ്രതീതിയുണ്ടാകുമെന്ന കാരണം പറഞ്ഞു പിബി തന്നെ വിലക്കിയെന്നും യച്ചൂരി സിസിയിൽ പറഞ്ഞു. ആവശ്യം സിസി നിരസിച്ചപ്പോൾ, പാർട്ടിയുടെ ഐക്യം മാത്രം കണക്കിലെടുത്താണു തുടരുന്നതെന്ന് യച്ചൂരി പറഞ്ഞു. വോട്ടെടുപ്പിനു മുൻപാണ് യച്ചൂരി രാജിസന്നദ്ധത അറിയിച്ചത്.
കോൺഗ്രസുമായി യാതൊരു തിരഞ്ഞെടുപ്പുധാരണകളും വേണ്ടെന്ന് പ്രഖ്യാപിക്കുന്ന കരട് രാഷ്ട്രീയപ്രമേയം സിപിഎമ്മിലെ കേരളാ ഘടകത്തിന്റെ കരുത്തിന് തെളിവാണ്. രാഷ്ട്രീയ അടവുനയം സംബന്ധിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും തമ്മിലാണ് ബലപരീക്ഷണമെങ്കിലും കേരളഘടകത്തിന്റെ നിലപാടാണ് പൊളിറ്റ് ബ്യൂറോയിലെയും കേന്ദ്രകമ്മിറ്റിയിലെയും ചർച്ചകളിലും വോട്ടെടുപ്പിലും നിർണായകമായത്.
വി എസ് അച്യൂതാന്ദൻ യെച്ചുരിക്കൊപ്പമായിരുന്നു. തോമസ് ഐസകും കോൺഗ്രസിന് അനുകൂലമായി. പക്ഷേ ബാക്കിയെല്ലാവരും ഒരുമിച്ചു. രാഷ്ട്രീയപ്രമേയത്തിന്റെ കരടാണ് കേന്ദ്രകമ്മിറ്റി തയ്യാറാക്കുകയെന്നും അന്തിമതീരുമാനം പാർട്ടികോൺഗ്രസിലായിരിക്കുമെന്നുമുള്ള യെച്ചൂരിയുടെ പ്രഖ്യാപനം വീണ്ടുമൊരു ബലപരീക്ഷണം പാർട്ടികോൺഗ്രസിലുമുണ്ടാകുമെന്നതിന്റെ സൂചനയാണ്. എന്നാൽ, ഇവിടേയും കാരട്ട് തന്നെ ജയിക്കും.
രാഷ്ട്രീയ അടവുനയം സംബന്ധിച്ച് കാരാട്ടും എസ്. രാമചന്ദ്രൻപിള്ളയും ചേർന്നുതയ്യാറാക്കിയ രേഖയാണ് അടുത്ത പാർട്ടികോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ, തുടക്കംമുതൽക്കെ ഇക്കാര്യത്തിൽ കൂടുതൽ കർക്കശമായ നിലപാട് പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായിരുന്നു. എല്ലാ ജില്ലാസമ്മേളനങ്ങളിലും ഇരുവരും ഈ രാഷ്ട്രീയനിലപാട് വിശദീകരിക്കുകയുംചെയ്തു. മുമ്പ് സിപിഎമ്മിൽ ബംഗാൾ ഘടകത്തിനായിരുന്നു നിർണായകസ്വാധീനം. നിയമസഭാതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയോടെ അതു ക്ഷയിച്ചു. ബംഗാളിൽ ഒരു തിരിച്ചുവരവ് സ്വപ്നംകണ്ടാണ് ബംഗാൾ ഘടകം കോൺഗ്രസ് സഹകരണത്തിനായി വാദിച്ചത്. എന്നാൽ, അത് കേരളത്തിലെ പാർട്ടിക്ക് ആത്മഹത്യാപരമാകുമെന്നാണ് കേരളഘടകത്തിന്റെ വാദം. ഇത് അംഗീകരിക്കപ്പെട്ടു. ബംഗാളിൽ സിപിഎമ്മിന് തിരിച്ചുവരവില്ലെന്ന് നേതാക്കൾ തിരിച്ചറിയുന്ന സാഹചര്യവും കേരളാ ഘടകത്തിന് തുണയായി.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്