ഹിന്ദി ഹൃദയഭൂമി കൈവിട്ടാലും ബംഗാൾ പിടിക്കാനുറച്ച് ബിജെപി; കോൺഗ്രസ്-ഇടത് സീറ്റുധാരണ പൊളിഞ്ഞതോടെ വലിയ പ്രതീക്ഷയിൽ അമിത്ഷായും പാർട്ടിയും; 42 സീറ്റിൽ പകുതിയിലേറെ പിടിക്കുമെന്ന് ഉറപ്പിച്ച് പ്രവർത്തനം ശക്തമാക്കി; വോട്ടുവിഹിതം കൂടിയാൽ രണ്ടുവർഷം കഴിഞ്ഞുള്ള അസംബ്ളി ഇലക്ഷനോടെ മമതയുടെ തട്ടകവും പിടിക്കാമെന്ന സ്വപ്നവുമായി പാർട്ടി നേതൃത്വം
മറുനാടൻ ഡെസ്ക്
കൊൽക്കത്ത: യുപിയിലും മറ്റ് ഹിന്ദി സംസ്ഥാനങ്ങളിലും നഷ്ടമാകുന്ന സീറ്റുകൾ മറ്റ് എവിടെനിന്നാണ് ബിജെപി പിടിക്കുക. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായി മുന്നോട്ട് പോകുന്നതിനിടെ വലിയ ചർച്ചയാകുകയാണ് ഈ വിഷയം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി സഖ്യകക്ഷികളെ കൂട്ടുകയും ഭരണം പിടിക്കുകയും ചെയ്തെങ്കിലും അവിടെ ഇപ്പോൾ സ്ഥാനാർത്ഥി നിർണയം ആയതോടെ തിരിച്ചടിയുണ്ട്് ബിജെപിക്ക്. പ്രാദേശിക പാർട്ടികളിലേക്ക് ബിജെപിയിൽ നിന്നും നേതാക്കൾ മാറുന്നു. എന്നാൽ തൊട്ടടുത്തുള്ള ബംഗാളിൽ ബിജെപിക്ക് ഗുണകരമാണ് കാര്യങ്ങളെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ത്രിപുരയിൽ സിപിഎമ്മിനെ നിഷ്പ്രഭമാക്കി ബിജെപി അധികാരം പിടിച്ചതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ ബംഗാളിലും എന്നാണ് പാർട്ടി വിലയിരുത്തൽ. ശക്തമായ ത്രികോണ മത്സരം പല മണ്ഡലങ്ങളിലും ഉണ്ടാകുമെന്നാണ് ബംഗാളിലെ സാഹചര്യത്തിൽ നേരത്തെ വിലയിരുത്തൽ ഉണ്ടായതെങ്കിലും കോൺഗ്രസും-സിപിഎമ്മും തമ്മിലുള്ള ധാരണ പൊളിഞ്ഞതോടെ ഇത് വലിയ പ്രതീക്ഷയാണ് ബിജെപിക്ക് നൽകുന്നത്.
പല മണ്ഡലങ്ങളിലും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും വോട്ടുകൾ ഭിന്നിച്ചുപോകുന്നതോടെ ഇതിന്റെ നേട്ടം പാർട്ടിക്ക് ഉണ്ടാകുമെന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു. മമതയെ പ്രധാന ശത്രുവായി കണ്ടാണ് ബംഗാളിൽ ബിജെപിയുടെ നീക്കങ്ങൾ. കോൺഗ്രസും സിപിഎമ്മും ഇവിടെ ശക്തരായ എതിരാളികൾ അല്ലെന്നാണ് അവർ കണക്കുകൂട്ടുന്നത്. എന്നാൽ ഇരുവരും ഒരുമിച്ച് മത്സരത്തിന് ഇറങ്ങുമെന്ന നിലയും സീറ്റുധാരണ ഉണ്ടാകുമെന്ന സാധ്യതയും ബിജെപിക്ക് ഭീഷണി സൃഷ്ട്ച്ചിരുന്നു. എന്നാൽ ഈ ധാരണ പൊളിഞ്ഞത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇപ്പോൾ ബിജെപി കണക്കുകൂട്ടുന്നത്.
ഇതോടെ ബംഗാളിൽ ആകെയുള്ള 42 സീറ്റിൽ 22 സീറ്റെങ്കിലും പിടിക്കാമെന്നാണ് ഇപ്പോൽ അമിത്ഷായുടെയും നേതൃത്വത്തിന്റേയും പ്രതീക്ഷ. മാത്രമല്ല, ഈ ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടു വർഷം കഴിഞ്ഞ് സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സൽ എന്ന നിലയിലും ബിജെപി വിലയിരുത്തുന്നുണ്ട്. ഇതിൽ നേട്ടം കൊയ്താൽ സംസ്ഥാനം തന്നെ പിടിക്കാമെന്നാണ് പ്രതീക്ഷ.
ത്രിപുരയിലേതു പോലെ തന്നെ ബിജെപിക്കും ബംഗാളിൽ വേരോട്ടം കിട്ടുന്നത് സിപിഎമ്മിന്റെയും ഇടതുപാർട്ടികളുടെയും പതനത്തോടെയാണ്. ഇടതിനു നഷ്ടപ്പെട്ട വോട്ടുകൾ ബിജെപിയുടെ അക്കൗണ്ടിലെത്തുകയും പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു. സംസ്ഥാനത്തിന്റെ ഹിന്ദി ബെൽറ്റിലും ആദിവാസി മേഖലകളിലും പാർട്ടിക്ക് ശക്തമായ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ബംഗാളിൽനിന്നുള്ള കുടിയേറ്റക്കാർ കൂടുതലുള്ള അതിർത്തി ജില്ലകളിലും സ്വാധീനം വർധിക്കുകയും അംഗത്വം 43 ലക്ഷത്തിലെത്തുകയും ചെയ്തതോടെ വലിയ ആത്മവിശ്വാസത്തോടെയാണ് ബിജെപി ഇക്കുറി ബംഗാളിൽ ജനവിധി തേടുന്നത്.
2014ലെ തിരഞ്ഞെടുപ്പിൽ 2 ലോക്സഭാ സീറ്റിൽ മാത്രമാണ് ബിജെപി ജയിച്ചത്. അക്കുറി നേടിയത് 18% വോട്ടാണ്. ഇതിനും മുൻപത്തെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 11.86 ശതമാനമായിരുന്നു വർധന. ഇതേസമയം, സിപിഎമ്മിനു 10.1% വോട്ടു കുറഞ്ഞു. ഈ വോട്ടാണ് ബിജെപി പാളയത്തിലേക്ക് പോയതിലേറെയുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പോടെ ബിജെപി, സിപിഎമ്മിനും കോൺഗ്രസിനും മേൽ വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്. ഇതുതന്നെയാണ് ഇക്കുറി സിപിഎമ്മും കോൺഗ്രസും കൈകോർക്കാൻ തീരുമാനിച്ചതിന്റെ മുഖ്യ കാരണവും. പക്ഷേ, അത് നടന്നില്ല. അതിനാൽ ഇക്കുറി ആകെയുള്ള 42 സീറ്റിന്റെ പകുതിയിലേറെ നേടുമെന്ന ഉറച്ച ആത്മവിശ്വാസമാണ് ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും വോട്ടു വിഹിതം 35 ശതമാനത്തിൽ എത്തിക്കണമെന്ന് ഇപ്പോൾ വെറും മൂ്ന്ന് അംഗങ്ങൾ മാത്രം നിയമസഭയിലുള്ള ബിജെപി സ്വപ്നം കാണുന്നു.
സീറ്റുധാരണ പൊളിഞ്ഞ് കോൺഗ്രസും സിപിഎമ്മും
മമത വൻ വിജയപ്രതീക്ഷ പുലർത്തുകയും കരുത്തോടെ ബിജെപി രംഗത്തിറങ്ങുകയും ചെയ്യുന്ന സംസ്ഥാനത്തിൽ സീറ്റുധാരണയായിരുന്നു കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രതീക്ഷ. പക്ഷേ, അതില്ലാതായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ജയിച്ച റായ്ഗഞ്ച്, മൂർഷിദാബാദ് മണ്ഡലങ്ങളിലുൾപ്പെടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച കോൺഗ്രസ്, ഇടതുമായി സീറ്റ് ധാരണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
കോൺഗ്രസ് 11 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടതിനു പിന്നാലെ ഇടതു മുന്നണി 13 സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളിൽ 38 ലും സ്ഥാനാർത്ഥികളായി. കോൺഗ്രസിന്റെ 4 സിറ്റിങ് സീറ്റുകൾ ഒഴിവാക്കിയാണു പക്ഷേ, ഇടതുമുന്നണി പ്രഖ്യാപനം നടത്തിയിട്ടുള്ളത്. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഈ നടപടി.
റായ്ഗഞ്ചിൽ മുൻ കേന്ദ്രമന്ത്രി ദീപാ ദാസ്മുൻഷിയും മൂർഷിദബാദിൽ മുൻ സംസ്ഥാന മന്ത്രി അബു ഹേനയുമാണു കോൺഗ്രസ് സ്ഥാനാർത്ഥികൾ. മാൽഡ ഉത്തർ, മാൽഡ ദക്ഷിൺ, ജംഗിപൂർ, ബെഹറാംപൂർ എന്നിവയാണ് ഇടതുപക്ഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത 'കോൺഗ്രസ് മണ്ഡലങ്ങൾ'. നാലിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ജംഗിപൂരിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകനും സിറ്റിങ് എംപിയുമായ അഭിജിത് മുഖർജിയാണ് സ്ഥാനാർത്ഥി.
സംസ്ഥാനത്തെ കഴിഞ്ഞ തവണത്തെ കക്ഷി നില ഇപ്രകാരമാണ്: തൃണമൂൽ കോൺഗ്രസ് (ടിഎംസി) 34. കോൺഗ്രസ് 4, സിപിഎം, ബിജെപി രണ്ടു വീതം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍