Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`മുസ്ലീങ്ങൾ വൈദ്യുതി മോഷ്ടിക്കുന്നവരാണ് അവർക്കെതിരെ നടപടി വേണം`; ഏപ്രിൽ ഒന്ന് മുതൽ നിങ്ങൾ എത്ര മുസ്ലീങ്ങൾക്കെതിരേ നടപടി സ്വീകരിച്ചു? ഹിന്ദുകൾ മാത്രം ഇവിടെ പീഡിപ്പിക്കപ്പെടുന്നു; യുപിയിൽ ബിജെപി എംഎൽഎയുടെ വർഗീയ ഫോൺ വിളി വിവാദത്തിൽ

`മുസ്ലീങ്ങൾ വൈദ്യുതി മോഷ്ടിക്കുന്നവരാണ് അവർക്കെതിരെ നടപടി വേണം`; ഏപ്രിൽ ഒന്ന് മുതൽ നിങ്ങൾ എത്ര മുസ്ലീങ്ങൾക്കെതിരേ നടപടി സ്വീകരിച്ചു? ഹിന്ദുകൾ മാത്രം ഇവിടെ പീഡിപ്പിക്കപ്പെടുന്നു; യുപിയിൽ ബിജെപി എംഎൽഎയുടെ വർഗീയ ഫോൺ വിളി വിവാദത്തിൽ

ലഖനൗ:യോഗിയുടെ യുപിയിൽ മുസ്ലീങ്ങൾക്കെതിരേ വീണ്ടും ബിജെപിയുടെ വർഗീയ നിലപാടിന് ഒരുദാഹരണംകൂടി. മുസ്ലീങ്ങൾക്കെതിരേയുള്ള എംഎൽഎയുടെ ഫോൺ സന്ദേശം പുറത്തായതോടെയാണ് മുസ്ലിംവിരുദ്ധത വീണ്ടും വെളിപ്പെട്ടിരിക്കുന്നത്. അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്നതടക്കം മുസ്ലീങ്ങൾക്കെതിരേ യോഗിയുടെ പരാമർശങ്ങൾ വർധിക്കുന്നതിനിടെയാണ് എംഎൽഎയുടെ പരാമർശം. ബിജെപി എംഎൽഎ സഞ്ജയ് ഗുപ്ത നടത്തിയ ടെലഫോൺ സംഭാഷണമാണ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

മുസ്ലീങ്ങൾ വൈദ്യുതി മോഷ്ടിക്കുന്നവരാണെന്നും അവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ളതായിരുന്നു ഫോൺവിളി. എത്ര മുസ്ലീങ്ങൾക്കെതിരേ നടപടി എടുത്തുവെന്നുള്ള കണക്കുകൾ ആവശ്യപ്പെട്ട് വൈദ്യുതിവകുപ്പ് എൻജിനീയറെ ഫോണിൽ വിളിച്ച് എംഎൽഎ ശകാരിക്കുകയായിരുന്നു. എന്നാൽ, എഞ്ചിനീയർ ഈ സംഭാഷണം റെക്കോർഡ് ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ഏപ്രിൽ ഒന്ന് മുതൽ നിങ്ങൾ എത്ര മുസ്ലീങ്ങൾക്കെതിരേ നടപടി സ്വീകരിച്ചു എന്നുള്ളതിന്റെ കണക്കുകൾ എനിക്ക് വേണം. ഇല്ലെങ്കിൽ നിങ്ങളെ സ്ഥലം മാറ്റും. മുസ്ലീങ്ങൾ എത്രമാത്രം വൈദ്യുതി മോഷ്ടിക്കുന്നുണ്ടെന്ന് അറിയണമെങ്കിൽ അവർ താമസിക്കുന്ന പ്രദേശത്ത് പോയി നോക്കണമെന്നുമായിരുന്നു എംഎൽഎ എൻജിനീയറോട് പറഞ്ഞത്.ഹിന്ദുകൾ മാത്രം ഇവിടെ പീഡിപ്പിക്കപ്പെടുന്നു. നിങ്ങൾ ഹൈന്ദവരേയും വ്യവസായികളെയും അപമാനിക്കുകയാണെന്നും താൻ ലഖ്നൗവിൽ വിളിച്ച് സംസാരിച്ചോളാമെന്നും എംഎൽഎ പറയുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പുകളിൽ കൂട്ടത്തോൽവിയുണ്ടായതോടെ ബിജെപിയുടെ തീവ്ര നിലപാടുകൾ യുപിയിൽ വർധിക്കുകയാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന് യോഗി ഹിന്ദു സന്യാസിമാർക്ക് ഉറപ്പുനൽകിയിരുന്നു. സംസ്ഥാനത്തെ ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും യോഗി പൊതുവേദികളിൽ പറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഡോ. കഫീൽഖാന്റെ സഹോദരനെ ബിജെപി എംപി കൊല്ലാൻ ശ്രമിച്ചതായും ആരോപണമുണ്ടായിരുന്നു. ഇതിനൊപ്പമാണ് എംഎൽഎയുടെ തീവ്രവർഗീയ പരാമർശവും പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP